ഈ ബ്ലോഗ് തിരയൂ

2020 ജൂൺ 24, ബുധനാഴ്‌ച

ആ ഇടിമുഴക്കം ഇന്നും കാതുകളിൽ മുഴങ്ങുന്നു*



ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ    നാലാത്തെ  ദേശീയ അദ്ധ്യക്ഷനും '   ഏഴു പ്രാവശ്യമായി    രണ്ട് പതിറ്റാണ്ടിലധികം    ഇന്ത്യൻ പാർലമെന്റിലെ    ഇടിമുഴക്കവുമായിരുന്ന. ജി. എം ബനാത്ത് വാല സാഹിബില്ലാത്ത ഒരു വ്യാഴവട്ടം   പൂർണ്ണമാവുകയാണ്  


ഇന്ത്യ കണ്ട എക്കാലത്തേയ്ക്കും   മികച്ചപാർലമെന്റേറിയനായിരുന്നു    ബനാത്ത് വാല സാഹിബ്   

ഇന്ത്യൻ ഭരണഘടനയേയും    ജനാധിപത്യത്തേയും കുറിച്ച് അഗാധ പാണ്ഡിത്യം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു         എപ്പോഴും  ന്യൂനപക്ഷാവകാശങ്ങളെ കുറിച്ച്       ബോധവാനായിരുന്ന. അദേഹം വളരെ ജാഗ്രതയോടെ    അവകാശധ്വംസനങ്ങൾക്ക്   നേരെ    നിയമതിന്റേയും ജനാധിപത്യത്തിന്റേയും വഴിയിലൂടെ   പോരാട്ടം  നടത്തുകയായിരുന്നു

ഒരിക്കൽ പോലും   അപക്വമായൊരു വാക്കു പോലും    അദ്ദേഹത്തിന്റെ നാവിൽ നിന്നു മുതിർന്നു വീണിരുന്നില

ഖായിദെ മില്ലത്തിന്റെ  ജീവിത. ദർശനത്തോടു    സത്യസന്ധമായി    കൂറു പുലർത്തുകയും   ജീവിതാന്ത്യം വരെ  ഹരിത രാഷ്ട്രീയത്തിന്റേയും     അതുവഴി   ഇന്ത്യയിലെ പതിതജനകോടികളുടെയും       ഉന്നമനം കാംക്ഷിച്ച് പ്രവർത്തിച്ച ബനാത്ത് വാല സാഹിബിന്ന പോലുള്ളവരുടെ   അഭാവം      ഇന്ത്യൻ രാഷ്ടീയത്തിൽ മുഴച്ച് നില്ക്കുകയാണ്

ആ ഇടിമുഴക്കം  ഇന്നും കാതുകളിൽ മുഴങ്ങുന്നു*

മുസ്തഫ മച്ചിനടുക്കം

2020 ജൂൺ 10, ബുധനാഴ്‌ച

സയ്യിദ് ഉമർ ബാഫഖി തങ്ങൾ


ആദര്‍ശനിഷ്ഠയുടെ ആള്‍രൂപം സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ വേര്‍പാടിന് ഇന്ന് 11 വര്‍ഷം

    

സയ്യിദ് അഹമ്മദ് ബാഫഖി തങ്ങള്‍


നേതാക്കളും സാധാരണ പ്രവര്‍ത്തകരും അടുത്തറിഞ്ഞു സ്‌നേഹിച്ച നേതാവായിരുന്നു സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍. ആദര്‍ശനിഷ്ഠകൊണ്ടും നിലപാടുകളിലെ ദാര്‍ഢ്യംകൊണ്ടും അദ്ദേഹം ശ്രദ്ധ നേടി. ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു, ഒപ്പം കുടുംബത്തിനും വഴികാട്ടി. പിതാവിന്റെ ഓര്‍മ്മകള്‍ സുഗന്ധമൂറുന്ന തലോടലായി അനുഭവപ്പെടുന്നു. സമുദായത്തിനായി സമര്‍പ്പിച്ച ജീവിതത്തിലെ അനുഭവങ്ങളിലൂടെയാണ് ഞങ്ങളുടെ ബാല്യകൗമാരങ്ങള്‍. വീട്ടിലെത്തുന്ന നേതാക്കള്‍, ബാപ്പയുടെ യാത്രകള്‍, ചര്‍ച്ചകള്‍, തെരഞ്ഞെടുപ്പുകള്‍ തുടങ്ങിയ കര്‍മ്മനൈരന്തര്യങ്ങളുടെ പതിറ്റാണ്ടുകള്‍. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ക്ക് 21 മക്കളായിരുന്നു. മൂത്തമകള്‍ സൈനബയെയാണ് സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍ വിവാഹം ചെയ്തത്. ബാഫഖി തങ്ങളുടെ സഹോദരിപുത്രനും ജാമാതാവും എന്ന നിലയില്‍ കുടുംബബന്ധത്തില്‍ അപ്പുറമുള്ള ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്. ബാഫഖിതങ്ങളുടെ രാഷ്ട്രീയ, സാമുദായിക കാര്യങ്ങളുടെ ചുക്കാന്‍പിടിച്ചിരുന്നത് സെയ്തുമ്മര്‍ തങ്ങളായിരുന്നു. കുടുംബകാര്യങ്ങളും തങ്ങളെ ഏല്‍പ്പിച്ചിരുന്നു. ഉത്തരവാദിത്തങ്ങള്‍ അര്‍ഹിക്കുന്ന രീതിയില്‍ ഏറ്റെടുത്തു മുന്നോട്ടുപോയി. സി.എച്ചിന്റെ പരിപാടികള്‍ക്ക് തീയതി നല്‍കിയിരുന്നത് അക്കാലത്ത് കൊയിലാണ്ടിയില്‍ സെയ്തുമ്മര്‍ തങ്ങളുടെ ഓഫീസായിരുന്നു. സി.എച്ചും സെയ്തുമ്മര്‍ തങ്ങളും ബാഫഖി തങ്ങളുടെ കരുത്തായി മാറിയ കാലം. കോഴിക്കോട് കേന്ദ്രമാക്കി മുസ്‌ലിംലീഗ് സാധിച്ച വിജയങ്ങളുടെയും മുന്നേറ്റങ്ങളുടെയും ചരിത്ര ചിത്രംകൂടിയാണിത്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മാതൃകകളുടെ വഴി അടയാളപ്പെടുത്തി. സാധാരണ പ്രവര്‍ത്തകരെ ശ്രദ്ധിക്കാന്‍ അദ്ദേഹം മനസ്സിലാക്കി. കുടുംബത്തെയും ശ്രദ്ധിച്ചു. എന്നാല്‍ അധികാരമോ രാഷ്ട്രീയ നേതൃസ്ഥാനമോ ഒരിക്കലും സ്വന്തക്കാര്‍ക്ക് അമിതമായ ഇടപെടലുകള്‍ക്ക് ഉപയോഗപ്പെടുത്തിയില്ല. മക്കളുടെ നേട്ടങ്ങള്‍ക്കുവേണ്ടി സ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തിയില്ല. അവര്‍ സ്വയം കണ്ടെത്തണം എന്നായിരുന്നു നയം. ഒരുകാര്യത്തിലും പരിധിവിട്ട് ഇടപെടരുതെന്ന് നിഷ്‌കര്‍ഷ പുലര്‍ത്തി. ആരോടും അങ്ങനെയുള്ള ബാധ്യത ഉണ്ടാവരുതെന്ന നിര്‍ബന്ധവും അതിന് പിന്നിലുണ്ടായിരുന്നു. എന്തെങ്കിലും ഒരു കാര്യം ഒരാളെക്കൊണ്ട് ചെയ്യിച്ചാല്‍ അവരുടെ മറ്റൊരു ആവശ്യത്തിന് ഇങ്ങോട്ടും സമീപിക്കുമെന്നും വഴിവിട്ട നീക്കങ്ങള്‍ ആര്‍ക്കുവേണ്ടിയും ചെയ്യുന്നത് ഗുണകരമല്ലെന്നും ബോധ്യപ്പെടുത്തും. അതായിരുന്നു രീതി.
മക്കളോടെല്ലാം ഒരേയൊരു ഉപദേശം മാത്രമായിരുന്നു എപ്പോഴും പ്രധാനമായി നടത്തിയിരുന്നത്. നമസ്‌കാരം കൃത്യമായി നിര്‍വഹിക്കണം. അത് മാത്രമാണ് ബാപ്പാക്ക് നിങ്ങള്‍ ചെയ്യേണ്ടത് എന്ന് പറയും. മൂത്തമകള്‍ക്ക് പേരക്കുട്ടിയായ ശേഷവും കാണുമ്പോള്‍ പറയുന്ന ഉപദേശം നമസ്‌കാരം ഖളാ ആകരുതെന്ന് തന്നെ. സുബഹിക്ക് പള്ളിയില്‍ പോകുംമുമ്പ് കുട്ടികളെ ഉള്‍പ്പെടെ എല്ലാവരെയും ഉണര്‍ത്തുന്നതും സുബഹി കഴിഞ്ഞ ഉടനെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും പതിവായിരുന്നു. വുളൂ പതിവാക്കുന്നതിലും ശ്രദ്ധിച്ചു. യാത്രകളിലും മറ്റും ഇത് വിഷമം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യം പരിഗണിച്ചും മറ്റും വിട്ടുവീഴ്ച ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നവരോട് ആ കാര്യത്തില്‍ നിങ്ങള്‍ വിഷമിക്കേണ്ട എന്നായിരുന്നു മറുപടി. യു.ഡി.എഫ് ലൈസന്‍ കമ്മിറ്റി യോഗങ്ങള്‍ക്ക് കൊരമ്പയിലുമൊത്ത് പോകുന്ന കാലത്ത് പലപ്പോഴും കൂടെപോകാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. ഒരിക്കല്‍ മുന്‍ ധനകാര്യ മന്ത്രി കെ.എം മാണി ഒരു ആഗ്രഹം അറിയിച്ചു. തങ്ങള്‍ ഇരുന്ന സ്ഥലത്ത് എനിക്കൊന്ന് ഇരിക്കണം. എല്ലാ കക്ഷിനേതാക്കളും സ്‌നേഹത്തില്‍ പൊതിഞ്ഞ ആദരമാണ് നല്‍കിയത്. അവര്‍ക്ക് ലഭിച്ചതും വലിപ്പച്ചെറുപ്പങ്ങള്‍ നോക്കാതെയുള്ള സ്‌നേഹബഹുമാനങ്ങള്‍ തന്നെ.
യാത്രകളോട് വലിയ താല്‍പര്യം കാണിച്ചു. പഠിച്ചത് മക്കയിലായിരുന്നു. ഉപ്പയുടെ അനിയന്‍ ഹാഫിളായി. പഠനശേഷം നാട്ടിലെത്തിയ ഉപ്പ ബാഫഖി തങ്ങള്‍ക്കൊപ്പം രാഷ്ട്രീയ ഭൂമിയിലിറങ്ങി. രാഷ്ട്രീയകാര്യങ്ങളും കുടുംബകാര്യങ്ങളും ബാഫഖിതങ്ങള്‍ ഏല്‍പിച്ചിരുന്നത് സൈദുമര്‍ തങ്ങളെയായിരുന്നു. പാര്‍ട്ടിയിലും ഭരണത്തിലും മതസംഘടനാ, സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുമ്പോഴും ബാഫഖി തങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങള്‍ അദ്ദേഹത്തിന് നിര്‍വഹിക്കാനുണ്ടായിരുന്നു. ആദര്‍ശ രംഗത്തെ കണിശതയും നിലപാടുകളിലെ ദൃഢതയും സെയ്തുമ്മര്‍ തങ്ങളെ വേറിട്ടുതന്നെനിര്‍ത്തി. വിഷയങ്ങള്‍ സെയ്തുമ്മര്‍ തങ്ങള്‍ ഏറ്റെടുത്താല്‍പിന്നെ കാര്യങ്ങള്‍ യഥാവിധി നടന്നു കൊള്ളും എന്ന് ഉറപ്പായിരുന്നു. ഇത് മുന്നില്‍കണ്ടാണ് നേതാക്കള്‍ സങ്കീര്‍ണ്ണമായ വിഷയങ്ങള്‍പോലും അങ്ങോട്ട് വിട്ടിരുന്നത്. 
നിയമസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്ന സമയത്ത് മദിരാശിയിലായിരുന്നു. അവിടെ എം.കെ ഹാജിയുടെ റസ്റ്റോറന്റിലായിരുന്നു. എം.കെ ഹാജി മുഖേന വിവരം ലഭിച്ചപ്പോള്‍ മദ്രാസ് മെയിലില്‍ പുറപ്പെട്ടു. പൂക്കോയ തങ്ങളെ ചെന്നുകണ്ടു. നിയമസഭയിലേക്ക് മത്സര രംഗത്തിറങ്ങി. നീളക്കുപ്പായമിട്ടു നിയമസഭയിലേക്ക് കടന്നു ചെല്ലുന്ന ഓര്‍മ്മ. ഫാറൂഖ് കോളജിലും നന്തി ദാറുസ്സലാമിലും കോഴിക്കോട്ടെ വിവിധ പള്ളികളിലും പട്ടിക്കാട് ജാമിഅ നൂരിയയിലും പൊന്നാനി മഊനത്തിലും തന്റെ സേവന്ന മുദ്രകള്‍ ചാര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചു എന്നതിന് എത്രയോ തെളിവുകളുണ്ട്. കുവൈത്തില്‍ ബാപ്പാക്ക് അടുത്ത ബന്ധമുള്ള അബ്ദുല്‍ ജലീല്‍ എന്ന ഒരു അറബി ഉണ്ടായിരുന്നു. എല്ലാവര്‍ഷവും ഉപ്പയുടെ പേരില്‍ സാധുക്കള്‍ക്കായി അദ്ദേഹം പണമയക്കും. കൃത്യമായി വിതരണം ചെയ്ത് കണക്കുകളും ബാപ്പ അയച്ചുകൊടുക്കും. ആയിടെ എനിക്ക് കുവൈത്തിലേക്ക് ഒരു വിസിറ്റിങ് തരപ്പെട്ടു. വിവരം ബാപ്പയോട് പറഞ്ഞപ്പോള്‍ പോകുന്നതൊക്കെ നല്ലത്, എന്നാല്‍ അബ്ദുല്‍ ജലീലിനെ കാണരുത് എന്നുപദേശിച്ചു. ബന്ധം വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിലുള്ള കര്‍ശനമായ വിലക്ക്. 
സ്റ്റാമ്പ്, ഫോട്ടോ എന്നിവയും പാര്‍ട്ടി സുവനീറുകളും ശേഖരിക്കുന്നതില്‍ വലിയ താല്‍പര്യമായിരുന്നു. പല കാര്യങ്ങള്‍ക്കും വേണ്ട ഫോട്ടോ ശേഖരിക്കാന്‍ നേതാക്കള്‍ ബാപ്പയുടെ അടുത്ത് എത്തുമായിരുന്നു. സല്‍ക്കാരത്തിലും വലിയ താല്‍പര്യം കാണിച്ചു. നേതാക്കള്‍, പ്രഭാഷകര്‍ പരിപാടികള്‍ക്ക് വന്നാല്‍ ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ എത്തണം എന്ന് നിര്‍ബന്ധംപിടിച്ചു.1970 കളില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടായി ഇരുപക്ഷത്തായി നില്‍ക്കുന്ന വേളയിലാണ് സി.പി.എമ്മിന്റെ ശരീഅത്ത് വിരുദ്ധ പ്രചാരണങ്ങളുണ്ടാകുന്നത്. അന്ന് ഭിന്നതകള്‍ മറന്ന് ഇരു സംഘടനകളും ഒറ്റക്കെട്ടാകാനും ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് ശക്തിപ്പെടുത്താനും തീരുമാനിച്ചപ്പോള്‍ അതിനായി കൈമെയ് മറന്ന് അധ്വാനിച്ചു. അദ്ദേഹത്തിന്റെ ഉള്ളില്‍ കുടികൊണ്ട സമുദായത്തോടുള്ള ആത്മാര്‍ത്ഥതയുടെ തെളിവാണിത്. മര്‍ഹും സീതിഹാജിയും അതില്‍ വലിയ പങ്കുവഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കൂടെനിന്നു. കേരളീയ മുസ്‌ലിം വളര്‍ച്ചയുടെ വഴികള്‍ തിരിച്ചറിഞ്ഞ നേതാവായിരുന്നു ആ വലിയ മനുഷ്യന്‍.

2020 ജൂൺ 5, വെള്ളിയാഴ്‌ച

ഖായിദെ മില്ലത്തും സി.എച്ചും*

*ഖായിദെ മില്ലത്തും സി.എച്ചും*


ഖായിദെ മില്ലത്ത്  മുഹമ്മദ്‌ ഇസ്മായിൽ സാഹിബിന്റെ     ആശയാദർശങ്ങളോടൊപ്പം   ആ വ്യക്തിത്വത്തേയും  അങ്ങേയറ്റം  സ്നേഹിച്ചിരുന്നു   സി.എച്ച് മുഹമ്മദ് കോയാ സാഹിബ്    

മരം കോച്ചുന്ന തണുപ്പുള്ള ഒരു പാതിരാത്രിയിൽ.  മദിരാശി വിമാന താവളത്തിൽ.   എം. കെ. ഹാജിയെയും സി.എച്ച് മുഹമ്മദ് കോയ സാഹിബിനേയും  മൂടിപ്പുതച്ച കമ്പിളിയുമായി കാത്തിരുന്ന ഖായി ദെ മില്ലത്തിന്റെ കഥ.ചന്ദ്രിക പത്രാധിപർ സി.പി. സൈതലവി യിൽ നിന്ന്‌ കേട്ടിട്ടുണ്ട്       

ഇവിടെ കുറിക്കുന്ന കഥ മറ്റൊന്നാണ്       ഖായി ദെ മില്ലത്ത്  ഒരു വേള ട്രെയിൻ മാർഗം   കോഴിക്കോട് വരുകയാണ്   വരുന്ന വിവരം  സി.എച്ചിനെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു     അതനുസരിച്ച്   കോഴിക്കോട് ലീഗ് ഹൗസിലുള്ള. മമ്മുക്ക യെ    ഇസ്മയിൽ സാഹിബിനെ  സ്വീകരിച്ച്  കൂട്ടി കൊണ്ടുവരാൻ. ഏർപ്പാട്  ചെയ്ത സി എച്ച്  വയനാട്   ചില പരിപാടികൾക്ക്   പോവുകയും ചെയ്തു

പാതിര. വരെ  പരിപാടികൾ ഉണ്ടാവുന്ന   കാലഘട്ടമായിരുന്നു  അത്        പരിപാടിയൊക്കെ കഴിഞ്ഞ്  ഏറെ വൈകി    കോഴിക്കോട്  എത്തിയ സി.എച്ച് നടക്കാവ്  പള്ളിയിലെത്തി     പാതിരയോടടുത്ത സമയത്താണ്    നഗരത്തിലെത്തുന്ന തെങ്കിൽ.   വീട്ടിൽ പോകാതെ    തൊട്ടടുത്ത നടക്കാവ് പള്ളിയിലെത്തി തഹജ്ജുദ് നിസ്കാര മടക്കം നിർവ്വഹിച്ച്  സുബഹി വരെ  അവിടെ തങ്ങി   സുബഹി ജമാത്തത്ത് കഴിഞ്ഞേ  വീട്ടിൽ പോവാറുണ്ടായിരുന്നുള്ളൂ   

സി.എച്ചിനെ  കണ്ട നാട്ടുകാരി ലാരോ  ഓടി വന്ന്    പുറം പള്ളിയിൽ ഇസ്മായിൽ സാഹിബിനെ പോലൊരു വൃദ്ധൻ കിടന്നുറങ്ങുന്നതായി വിവരം പറഞ്ഞു         പെട്ടെന്നാണ്  ഇസ്മായിൽ സാഹിബ് വരുമെന്ന് പറഞ്ഞിരുന്നത്  സി എച്ചിന്റെ ഓർമ്മയിൽ വന്നത്      സി.എച്ച് ചെന്നു. നോക്കുമ്പോൾ.  തന്റെ കോട്ട് ഊരി വെച്ച്  ബനിയനും പൈജാമയും ധരിച്ച് യാത്രയിൽ സ്ഥിരമായി കരുതാറുള്ള തുണി സഞ്ചി തലയിണയാക്കി കിടന്നുറങ്ങുന്നു   സാക്ഷാൽ ഖായി ദെ മില്ലത്ത്          ആ മഹാനായ നേതാവിനരികിൽ  മാപ്പിള നാടിന്റെ സുൽത്താൻ സി.എച്ച്  തന്റെ നേതാവിന്റെ   ചുറ്റും വട്ടമിട്ട് പറക്കുന്ന കൊതുകുകളെ   പേപ്പ റോ മറ്റോ ഉപയോഗിച്ച് ആട്ടിയകറ്റി  അദ്ദേഹത്തിന്റെ ഉറക്കത്തിന് ഭംഗം വരാതിരിക്കാൻ.  വീശി കൊടുത്ത്  കൊണ്ടിരുന്നു

സുബഹി ബാങ്കൊലി മുഴങ്ങിയതോടെ    ഉറക്കമുണർന്ന. ഇസ്ലായിൽ സാഹിബ്  നിസ്കാര ശേഷം  സി.എച്ചിനൊപ്പം  വീട്ടിലേക്ക് പോയി     

സി.എച്ച്  ഇസ്മായിൽ സാഹിബിനെ കൂട്ടി കൊണ്ട് വരാൻ.  ഏൽപ്പിച്ചയാൾ.    സ്റ്റേഷനിലെത്തിയപ്പോൾ.  മണിക്കൂറുകൾ വൈകിയാണ് മദ്രാസ് മെയിൽ എത്തുകയെന്നറിഞ്ഞ്   സമയമാവുമ്പോൾ വരാമെന്നോർത്ത്  വീട്ടിലേക്ക്  പോയതായിരുന്നു പക്ഷേ മൂപ്പർ ഉറങ്ങി പോവുകയായിരുന്നു   

സ്റ്റേഷനിൽ ആരെയും കാണാത്ത ഇസ്മായിൽ സാഹിബ്   ഓട്ടോ പിടിച്ച് നേരെ പോയത് ചന്ദ്രികയിലേക്കായിരുന്നു      പാക്കിങ്ങ് ജീവനക്കാരൊഴികെ. മറ്റാരും അവിടെയില്ലാത്തതിനാൽ.  നടക്കാവിൽ സി എച്ചി ന്റെ വീട്ടിൽ എത്തുകയായിരുന്നു    ഗേറ്റിൽ മുട്ടി  അവിടെയാരും തുറക്കുന്നത് കാണാതെ    നേരെ പള്ളിയിൽ ചെന്ന് കിടക്കുകയായിരുന്നു   ഖായി ദെ   മില്ലത്ത്  മുഹമ്മദ് ഇസ്മായിൽ സാഹിബ്        

സി.എച്ച് മന്ത്രിയായിരിക്കെ പേർ സണൽ സ്റ്റാഫിൽ അംഗമായിരുന്ന.  ബഹുമാന്യ സുഹൃത്ത്  അഷ്റഫ് നടക്കാവ് സാഹിബിൽ നിന്നും ഈയടുത്ത്  കേട്ടറിഞ്ഞ.    ഈ കഥ.  ഖായിദെ മില്ലത്തിന്റെ ജന്മദിനത്തിൽ.  കുറിച്ചിടുന്നത്   ഉചിതമായിരിക്കുമെന്ന്  കരുതുന്നു 






*മുസ്തഫ മച്ചിനടുക്കം*

2020 മേയ് 18, തിങ്കളാഴ്‌ച

മറക്കാനാവില്ല ആ രാത്രി

*മറക്കാനാവില്ല ആ രാത്രി*

വിശുദ്ധ റമദാനിലെ   അതിവിശിഷ്ട. രാവാകുവാൻ.  സാദ്ധ്യത കൽപ്പിക്കപ്പെടുന്ന.  നാളുകളിലൂടെയാണ്   നമ്മൾ.   കടന്നു പോയി കൊണ്ടിരിക്കുന്നത്    ഈ പവിത്രമായ നാളുകൾ. പരമാവധി  ഉപയോഗപ്പെടുത്താൻ നമുക്ക്  അല്ലാഹു തൗഫീഖ്  ചെയ്യട്ടെ  എന്ന് പ്രാർത്ഥിക്കുന്നു    വിശ്വാസിയുടെ ഏറ്റവും സന്തോഷം   നിറഞ്ഞതാവേണ്ട റമദാനിന്റെ  അവസാന ദിനങ്ങളിൽ.  വ്യക്തിപരമായി  വലിയൊരു  നഷ്ടത്തിന്റേയും   സങ്കടത്തിന്റെയും  കഥ കൂടിയുണ്ട്  എന്റെ ' ജീവിതത്തിൽ.        1982 ജൂലൈ 19.  (1402 റമദാൻ 27 ) ന്റെ   രാവിലാണ്    വന്ദ്യനായ.  എന്റെ   പിതാവ്  ഈ. ലോകത്തോട്   വിട പറഞ്ഞു പോയത്   നല്ല മഴയുള്ള ഒരു രാത്രിയായിരുന്നു   അത് വിശേഷണങ്ങളൊന്നും  അധികം  ചേർത്ത് വെക്കാനില്ലാത്ത.   അന്നന്നത്തെ  അദ്ധ്വാനത്തിൽ.    കുടുംബം  പുലർത്തി പോന്ന.  ആഡംബരം എന്തെന്നറിയാത്ത   അധിക സമയവും കള്ളിമുണ്ടും ബനിയനും മാത്രം ധരിച്ചിരുന്ന.     ഷർട്ട്  പോലും  അപൂർവ്വമായി  മാത്രം ധരിച്ചിരുന്ന. സങ്കട കടലുമായി  ജീവിച്ചപ്പോഴും  ആരോടും പരിഭവം പറയാതെ      മൂളിപ്പാട്ടും പാടി   വീട്ടിലേക്ക്  വന്നിരുന്ന. ചെമ്മനാട് കല്ലുവളപ്പിൽ അബ്ദുല്ലയെന്ന  ഉപ്പയുടെ  ആകെയുണ്ടായിരുന്ന. ഹോബി       ചൂണ്ടയിട്ട്   മീൻ പിടിക്കലായിരുന്നിരിക്കണം    വല വീശാനും പോയിരുന്നു               .              അന്ന്  ഞാൻ. ഏഴാം ക്ലാസ്സുകാരനായിരുന്നു     

അവിടുന്നിങ്ങോട്ടുള്ള ജീവിത പ്രയാണത്തിൽ ഒരു പാടു പേരുടെ  താങ്ങും തണലും   സഹായഹസ്തവും  ഇതപര്യന്തമുണ്ടായിട്ടുണ്ട്      എന്നുള്ളത്   നന്ദിയോടെ   ഓർക്കുകയും  അല്ലാഹുവിനെ   സ്തുതിക്കുകയും    ചെയ്യുന്നു      കഴിഞ്ഞ 'വർഷം വരെ   ഈ ദിവസം   ഓർമ്മിപ്പിക്കുവാൻ.   എന്റെ  ഉമ്മയുണ്ടായിരുന്നു       കഴിഞ്ഞ ഹജ്ജ് മാസത്തിൽ. ആ വെളിച്ചവും അണഞ്ഞു പോയി            

 മാതാപിതാക്കൾക്ക് കരുണ ചെയ്യട്ടെ    എന്ന.  പ്രാർത്ഥനയിൽ.  ഈയുള്ളവന്റെ  മാതാപിതാക്കൾക്ക് വേണ്ടിയും      നിങ്ങളൊക്കെ.  ദുആ. ചെയ്യണം   എന്ന വസ്വിയത്തോടെ  





✍🏻 *മുസ്തഫ മച്ചിനടുക്കം*

2020 മേയ് 12, ചൊവ്വാഴ്ച

മഹാരഥന്മാരുടെ മക്കളായ 'മഹാന്മാർ

പാണക്കാട്ടെ സ്നേഹ തീരത്ത്; സൗഹൃദത്തിന്റെ ഓർമ മധുരം പങ്കിട്ട് എം.കെ. മുനീറും മുനവറലി ശിഹാബ് തങ്ങളും

default
വി.ആർ. ജ്യോതിഷ്
Wednesday 16 May 2018 04:59 PM IST
  • Facebook
  • Twitter
  • WhatsApp
panakkadu1
എം.കെ. മുനീറും മുനവറലി ശിഹാബ് തങ്ങളും, ഫോട്ടോ: അജീബ് കൊമാച്ചി

ബാപ്പ നല്ലൊരു നീന്തൽക്കാരനായിരുന്നു. അതുകൊണ്ട് ഞങ്ങൾ മക്കളെയും നീന്തൽ പഠിപ്പിച്ചു. കാറിന്റെ പഴയ ട്യൂബിൽ കാറ്റു നിറച്ചായിരുന്നു ആ കലാപരിപാടി....’ കടലുണ്ടിപ്പുഴയിൽ കാലു നനച്ചുകൊണ്ട് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ കുട്ടിക്കാല ഒാര്‍മകളില്‍ ഒന്നു മുങ്ങി.

റമസാൻ മാസത്തിൽ ‘വനിത’ ഒരുക്കിയ സ്നേഹസംഗമത്തിലാണ് മുനവറലി തങ്ങൾ ആ ഓർമയിലേക്കു കടന്നത്. കൂടെയുള്ളത് എം.െക. മുനീർ. േകരളത്തിൽ പ്രത്യേകിച്ചൊരു ആമുഖം ആവശ്യമില്ലാത്ത നേതാവ്. പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിനു പിന്നിലൂടെയാണ് കടലുണ്ടിപ്പുഴ ഒഴുകുന്നത്. രാഷ്ട്രീയത്തിൽ ഒരേ തൂവൽ പക്ഷികളാണെങ്കിലും രാഷ്ട്രീയത്തിന് അതീതമായൊരു സാഹോദര്യം ഇവർ തമ്മിലുണ്ട്. കാലത്തിന് അനുസരിച്ച് കാഴ്ചപ്പാടുകൾ മാറേണ്ടതുെണ്ടന്ന് വിശ്വസിക്കുന്നതാണ് ഇവരെ യുവാക്കളുടെ പ്രിയപ്പെട്ട നേതാവാക്കുന്നത്.

പുഴ കടന്ന്, തൂക്കുപാലം കയറി രണ്ടുപേരും കൊടപ്പനയ്ക്കൽ തറവാട്ടിലേക്കു നടന്നു.

പാണക്കാട്ടെ കൊച്ചുകവലയിൽ അതൊരു ആൾക്കൂട്ടത്തിന് വഴിയൊരുക്കി. പലരോടും ചിരിച്ചും കുശലം പറഞ്ഞും അവർ നടന്നു. തറവാട്ടിലെത്തിയപ്പോൾ സുഹർ നമസ്കാരത്തിന്റെ ബാങ്കുവിളി. പിന്നെ നിസ്കാരം. ‘നോമ്പ് തുറക്കാന്‍ ഇനിയും സമയമുണ്ട്... അതുവരെ സംസാരിക്കാം.’ മുനവറലി തങ്ങൾ പറഞ്ഞതു കേട്ട് മുനീർ ചിരിച്ചു, പിന്നെ, പറഞ്ഞു ‘ഭക്ഷണം പോലെ യാണു ഞങ്ങൾക്കു സംസാരവും. രണ്ടും പ്രിയപ്പെട്ടത്...’

പ്രശസ്തരായിരുന്നു രണ്ടുപേരുടെയും പിതാക്കന്മാർ. ആ സ്േനഹവും സാഹോദര്യവുമാണ് ഒരു തലമുറയിൽ നിന്നു മറ്റൊന്നിലേക്ക് പകരുന്നത്. പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാ ബ് തങ്ങളുടെ മകൻ മുനവറലി ശിഹാബ് തങ്ങളും മുൻ മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുെട മകൻ േഡാ. എം. െക. മുനീറും ഒരു മാധ്യമത്തിനുവേണ്ടി ഒന്നിച്ചിരിക്കുന്നത് ആദ്യമായിട്ടായിരുന്നു. കൊടപ്പനയ്ക്കൽ തറവാട്ടിൽ അപ്പോഴും സന്ദർശകരുണ്ട്. ൈഹദരലി ശിഹാബ് തങ്ങൾ പഴയ തറവാട്ടിൽ നിന്ന് അൽപം അകലെയാണു താമസം.

അവിെടയും തിരക്കാണ് എപ്പോഴും. മുനവറലി തങ്ങളെ കാണാനെത്തുന്നവരിൽ കൂടുതലും െചറുപ്പക്കാരാണ്. തങ്ങളുമായി ചെറിയ സംഭാഷണം. അതിനിടയ്ക്ക് സ്നേഹസാന്നിധ്യമായി മൂന്നു വയസ്സുകാരന്‍ അമാൻ. കൊടപ്പനയ്ക്കൽ കുടുംബത്തിലെ ഇളമുറക്കാരന്‍. മുനവറലി തങ്ങളുടെ ഇളയമകൻ. ആരോടും യാെതാരു പരിചയക്കുറവുമില്ല അമാന്. മൊെെബലിെല കാര്‍ ചേസിങ് ഗെയിമിലാണു ശ്രദ്ധ. സ്നേഹം കൊണ്ടും കൊടുത്തും പാറി നടക്കുന്ന അമാനെ ചൂണ്ടി മുനീർ പറഞ്ഞു: ‘‘ബാപ്പയുണ്ടായിരുന്ന സമയത്ത് ഇതുപോലെ പാറിനടന്നിരുന്ന ഒരാളാണ് ഈ ഇരിക്കുന്ന മുനവറലി.’ ഒരു ചിരിയിൽ ആ യാഥാർഥ്യം മുനവറലി തങ്ങൾ ഉൾക്കൊണ്ടു.

panakkadu3

േഡാ. എം. കെ. മുനീർ: പാണക്കാട് കുടുംബവുമായുള്ള ഞ ങ്ങളുടെ ബന്ധം തുടങ്ങുന്നത് തലമുറകൾക്കു മുമ്പേയാണ്. അന്ന് ശിഹാബ് തങ്ങൾ പുറത്തു പഠിക്കുകയാണ്. വീട്ടിൽ വ ന്നാലും അദ്ദേഹം എഴുത്തും വായനയും ഒക്കെയായി അദ്ദേഹത്തിന്റെ മുറിയിൽ ഒതുങ്ങും. അധികം പുറത്ത് ഇറങ്ങാറില്ല. എന്റെ ബാപ്പയാണ് അദ്ദേഹത്തെ പൊതുരംഗത്ത് ഇറങ്ങാൻ പ്രേരിപ്പിച്ചത്. ബാപ്പ അന്നേ സജീവരാഷ്ട്രീയക്കാരനാണ്. രാവിലെ ഇവിടെ വന്ന് പൂക്കോയ തങ്ങളുടെ അതായത് മുനവറലി സാഹിബിന്റെ മുത്തച്ഛന്റെ നിർദേശം വാങ്ങിയാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിനു പോയിരുന്നത്.

മുനവറലി തങ്ങൾ: ഇദ്ദേഹത്തോട് എനിക്ക് ഒേര പാർട്ടിക്കാർ എന്നൊരു അടുപ്പമല്ല. സ്വന്തം സഹോദരനോട് എന്നതുപോെലയുള്ള അടുപ്പമാണ്. തലമുറകൾ െെകമാറി വരുന്ന സ്നേഹത്തിന്റെ കണ്ണികളാണ് ഞങ്ങൾ. അതുകൊണ്ടു സ്വാഭാവികമായും അങ്ങനെ തന്നെയാകും.

േഡാ. എം. കെ. മുനീർ: രാത്രി സമ്മേളനങ്ങളൊക്കെ കഴിഞ്ഞു വന്നാൽ ബാപ്പ മിക്കവാറും ഇവിടെ തന്നെയാകും തങ്ങുക. പിറ്റേന്നു രാവിലെ ശിഹാബ് തങ്ങളാണ് അദ്ദേഹത്തിനു ചായ കൊണ്ടു കൊടുത്തിരുന്നത്. ആദരണീയ ശിഹാബ് തങ്ങൾ എന്നേ ബാപ്പ പറയാറുള്ളൂ. അതായിരുന്നു അവർ തമ്മിലുള്ള അടുപ്പം. ബാപ്പ ശിഹാബ് തങ്ങളോടു കാണിച്ച വാത്സല്യം തങ്ങൾ എനിക്കു തിരിച്ചു തന്നു. ബാപ്പ മരിച്ച സമയത്ത് ഞങ്ങളുടെ കുടുംബത്തിന്റെ അവസ്ഥ ദയനീയമായിരുന്നു. അന്ന് അത്താണിയായത് പാണക്കാട് കുടുംബമാണ്. രണ്ടു പെങ്ങന്മാരും ഞാനും ഉമ്മയും അടങ്ങുന്ന കുടുംബം. ഞാനന്ന് എം.ബി.ബി.എസിനു പഠിക്കുന്നു. വേറെ വരുമാനം ഒന്നുമില്ല. ബാപ്പയുടെ മരണം അപ്രതീക്ഷിതമായിരുന്നു. ഈ അവസ്ഥ കണ്ടറിഞ്ഞ് പലരും സഹായിക്കാനെത്തി. എന്നാൽ പാണക്കാട് കുടുംബത്തിന്റെ താങ്ങും തണലും ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.

മുനവറലി തങ്ങൾ: എന്റെ സി.എച്ച്. ഒാർമ വളരെ അവ്യക്തമാണ്. അദ്ദേഹത്തെക്കുറിച്ച് എനിക്കു കേട്ടറിവാണു കൂടുതലും. എന്റെ ഒാർമയിൽ ശാരീരികമായി വല്ലാതെ അവശനായി ഇവിടെ വരുന്ന സിഎച്ചാണ്.

ഡോ. എം. കെ. മുനീർ: അതേ എനിക്കു തോന്നുന്നത് തങ്ങൾക്ക് അന്ന് നാലോ അഞ്ചോ വയസ്സായിരിക്കണം.

മുനവറലി തങ്ങൾ: സാമൂഹിക രാഷ്ട്രീയ രംഗത്തേക്കുള്ള എന്റെ തുടക്കം മുനീർ സാഹിബിന്റെ കഴുത്തിൽ ഒരു നോട്ടുമാല ഇട്ടുകൊണ്ടാണ്. യൂത്ത് ലീഗിന്റെ അധ്യക്ഷനായതിനു ശേഷം ഇദ്ദേഹം ഒരു കേരള കാൽനട യാത്ര സംഘടിപ്പിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ. ആ യാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ നോട്ടുമാലയിട്ട് സ്വീകരിച്ചു. ഞാനന്ന് ഏഴാം ക്ലാസ്സിൽ പഠിക്കുന്നു. ആ സംഭവം വലിയ അഭിമാനത്തോടെ സഹപാഠികൾക്കിടയിൽ പറഞ്ഞുകൊണ്ടു നടന്നു. അതിനു കാരണം ഇദ്ദേഹത്തിന് ഞങ്ങൾക്കിടയി ൽ ഒരു ഹീറോ പരിവേഷമായിരുന്നു. ഇന്നും അങ്ങനെയാണ്.

(കൊടപ്പനയ്ക്കൽ തറവാട്ടിൽ നിന്ന് വീണ്ടും ചിരി ഉയർന്നു. ആ ചിരിയിൽ സ്വയം അലിഞ്ഞ് മുനീർ.)

ഡോ. എം. കെ. മുനീർ: ശിഹാബ് തങ്ങളുടെയും മുനവറലി തങ്ങളുടെയും ജീവിതത്തിൽ ഒരു തുടർച്ച കാണാം. അതായത് ശിഹാബ് തങ്ങൾ ഈജിപ്തിൽ പഠനം കഴിഞ്ഞു നാട്ടിൽ നിൽക്കുമ്പോഴാണ് അവിചാരിതമായി ലീഗിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. മുനവറലി തങ്ങളും അതുപോലെ മലേഷ്യയിൽ നിന്ന് ഉപരിപഠനം കഴിഞ്ഞ് നാട്ടിൽ നിൽക്കുമ്പോഴാണ് യൂത്ത് ലീഗിന്റെ നേതൃത്വത്തിലേക്ക് വരുന്നത്.

മുനവറലി തങ്ങൾ: ബാപ്പയുടെ രാഷ്ട്രീയത്തെയും കാഴ്ചപ്പാടുകളെയും സ്വാധീനിച്ചത് സി.എച്ച് ആയിരുന്നു. അതുപോലെയാണ് ഞാനിപ്പോൾ മുനീർ സാഹിബിനെ അനുകരിക്കുന്നത്. രാഷ്ട്രീയത്തിലേക്കു വന്ന സമയത്തേ ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കാൻ പോകുമായിരുന്നു. സി.എച്ചിനെപ്പോലെ തന്നെ ചിരിയും ചിന്തയും കൂടിക്കലർന്ന പ്രസംഗമാണ്.

ഡോ. എം. കെ. മുനീർ: രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുമ്പ് എനിക്കുള്ള ജോലി ബാപ്പയുടെ പ്രസംഗം കേൾക്കുക എന്നതാണ്. എല്ലാ ദിവസവും രാവിലെ ബാപ്പ പത്രങ്ങൾ അരിച്ചുപെറുക്കി വായിക്കും. എന്നിട്ട് ലീഗിനു വേണ്ടിയുള്ള മറുപടികൾ തയാറാക്കും. ഇവ ആദ്യം അവതരിപ്പിക്കുന്നത് ഉമ്മയുടെയും ഞങ്ങള്‍ മക്കളുടെയും മുമ്പിലാണ്. എന്നിട്ട് അഭിപ്രായം ചോദിക്കും. ഏതെങ്കിലും മറുപടിക്ക് വേണ്ടത്ര ഗൗരവമില്ല എന്നെങ്ങാനും പറഞ്ഞാൽ ബാപ്പ അതു മുഴുവൻ മാറ്റിയെഴുതും. പിന്നീട് രാഷ്ട്രീയത്തിലേക്കു വന്നപ്പോൾ ബാപ്പയുടെ ഈ പ്രസംഗപരിപാടികൾ എനിക്കു വളരെ ഉപകാരപ്പെട്ടു.

മുനവറലി തങ്ങൾ: അതുകൊണ്ടാകണം മുനീർ സാഹിബിന്റെ പ്രസംഗങ്ങൾ ശ്രദ്ധിക്കപ്പെടാൻ കാരണം. ഇപ്പോൾ നിയമസഭയിൽ പ്രതിപക്ഷസ്ഥാനത്ത് ആണെങ്കിൽ പോലും ഒാേരാ വിഷയവും പഠിച്ചല്ലാതെ ഇദ്ദേഹം സംസാരിക്കാറില്ല.

ഡോ. എം. കെ. മുനീർ: ബാപ്പയുടെ ശീലം പിന്തുടർന്നതുകൊണ്ടാകണം എത്ര ചെറിയ വിഷയം ആയാലും അതു പഠിച്ചുതന്നെ പറയണം എന്ന് എനിക്ക് നിർബന്ധമാണ്.

മുനവറലി തങ്ങൾ: ഈ ഇരിക്കുന്നതുപോലെയല്ല. ഏതു സദസ്സിലായാലും ഏറ്റവും കൂടുതൽ ഫലിതം ഉണ്ടാകുന്നത് ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നായിരിക്കണം. സി.എച്ചിൽ നിന്നു കിട്ടിയ ഗുണമായിരിക്കണം അതും.

ഡോ. എം. കെ. മുനീർ: എത്ര ഗൗരവത്തോടെ സംസാരിക്കുമ്പോഴും ഫലിതം അതിന്റെ അടിയൊഴുക്കാക്കിയ വ്യക്തിയായിരുന്നു ബാപ്പ. അതൊരു പക്ഷേ, പാരമ്പര്യമായി കിട്ടിയതാകണം. പലപ്പോഴും ഞാന്‍ ആലോചിച്ചിരുന്നു, ബാപ്പയുടെ സംസാരത്തിനിടയ്ക്ക് എങ്ങനെയാണ് ഇങ്ങനെ നര്‍മം കടന്നു വരുന്നതെന്ന്.

ഓരോ വാചകത്തിലും ബാപ്പ നർമം ഒളിപ്പിച്ചു വയ്ക്കുമായിരുന്നു. സ്വന്തം ജീവിതത്തിൽ നിന്നു പോലും അദ്ദേഹം നർമം കണ്ടെത്തി. ഒരിക്ക‍ൽ കാസർകോട് ഒരു പാലം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. എന്റെ രണ്ട് സഹോദരിമാരെയും കാസർകോടാണ് കല്യാണം കഴിച്ചു കൊണ്ടുപോയത്. പാലം ഉദ്ഘാടനം െചയ്തുകൊണ്ട് ബാപ്പ പറഞ്ഞു; ‘എന്റെ രണ്ടു പെൺമക്കളെയും ഞാൻ ഇങ്ങോട്ടാണ് കല്യാണം കഴിപ്പിച്ചു വിട്ടത്. പക്ഷേ, സ്ത്രീധനം കൊടുക്കാൻ എന്റെ കൈയിൽ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവരുടെ നാടിന് ഞാനൊരു പാലം സ്ത്രീധനമായി തരുന്നു.’

മുനവറലി തങ്ങൾ: അതുപോലെ ആ കള്ളിമുണ്ട് ഉടുത്ത സംഭവം. വളരെ രസാണ്.

ഡോ. എം. കെ. മുനീർ: ബാപ്പ അന്ന് മന്ത്രിയാണ്. സ്വന്തം കാര്യത്തിൽ ഒരു ശ്രദ്ധയും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഒരിക്കൽ ഉമ്മ വിളിച്ചു ചോദിച്ചു. ‘നിങ്ങൾ ഇന്നു കള്ളിമുണ്ടും ഉടുത്താണോ ഓഫിസിൽ പോയത്..?’

അല്ലെന്നു ബാപ്പയുെട മറുപടി. രാവിലെ കഴുകാൻ നോക്കുമ്പോൾ സ്ഥിരം ഉടുക്കുന്ന കള്ളിമുണ്ട് കാണാനില്ല. അതുകൊണ്ടാണ് ഉമ്മ അന്വേഷിച്ചത്. കുറച്ചു കഴിഞ്ഞപ്പോൾ ബാപ്പയുെട ഫോൺ. ‘അതേയ്.... നീ നോക്കിക്കൊണ്ടിരിക്കുന്ന കള്ളിമുണ്ട് ഇവിടെ ഉണ്ട് കേട്ടോ. ഞാൻ അതിനു മുകളിലായിരുന്നു മുണ്ട് ഉടുത്തിരിക്കുന്നത്.’ അതായിരുന്നു ബാപ്പ.

പെട്ടെന്നാണ് ആ മനസ്സില്‍ തമാശ വരുന്നത്. ബാപ്പയ്ക്ക് ഒരിക്കൽ പക്ഷാഘാതത്തിന്റെ ലക്ഷണമുണ്ടായി. അന്നു ചികിത്സയ്ക്കു ലണ്ടനിൽ കൊണ്ടുപോയി. ബാപ്പയും ഉമ്മയും തിരിച്ചു വന്ന കാലത്താണ് ‘മണ്ടൻമാർ ലണ്ടനിൽ’ എന്ന സിനിമ ഇറങ്ങിയത്. ആ സിനിമയുെട പോസ്റ്റർ കണ്ട ബാപ്പ ഉമ്മയോടു പറഞ്ഞു; ‘ഈ സിനിമാക്കാരുെട ഒരു കാര്യം, നമ്മൾ ലണ്ടനിലേക്ക് പോയതറിഞ്ഞ് അവർ ഉടനെ സിനിമയിറക്കി. കണ്ടില്ലേ.. മണ്ടന്മാർ ലണ്ടനിൽ.....’

മുനവറലി തങ്ങൾ:ഇതൊക്കെ പറയാൻ ഒരു ആർജവം ഉണ്ടായിരിക്കണം. അല്ലേ? ഇന്ന് എത്രപേർക്കുണ്ട് ഇത്?

േഡാ. എം. കെ. മുനീർ: അക്കാര്യത്തിൽ നമ്മൾ ഭാഗ്യവാന്മാരാണെന്നു തോന്നുന്നു. കാരണം ജീവിതം പഠിച്ച നേതാക്കളുടെ മക്കളായി ജനിച്ചതിൽ. കോഴിക്കോട്ടുവച്ച് നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ പങ്കെടുത്തുകൊണ്ട് എം.ടി. വാസുദേവൻ നായർ ശിഹാബ് തങ്ങളെ ചൂണ്ടിപ്പറഞ്ഞു: ‘‘ഇവിടെ വീഴു ന്ന പല വിഷവിത്തുകളും മുളയ്ക്കാതിരിക്കുന്നത് ഈ മനുഷ്യൻ ഇവിടെ ജീവിച്ചിരിക്കുന്നതു കൊണ്ടാണ്. അടയാളപ്പെടുത്തണം നിങ്ങൾ ഇദ്ദേഹത്തിന്റെ ജീവിതം.’’

panakkadu2

സമൂഹം തങ്ങൾ കുടുംബത്തിനു കൊടുക്കുന്ന ബഹുമാനം മുഴുവനുമുണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ. ഇ ങ്ങനെ ബഹുമാനം കിട്ടാൻ കുറച്ചു പ്രയാസമാണ്. എം.ടിയുമായുള്ള അടുപ്പം തുടങ്ങുന്നത് എന്റെ കുട്ടിക്കാലത്താണ്. യഥാർഥത്തിൽ അദ്ദേഹത്തിന്റെ മകൾ സിതാരയുമായിട്ടായിരുന്നു സൗഹൃദം. എന്റെ സഹപാഠിയായിരുന്നു സിതാര. അവൾ ഇടയ്ക്കിടയ്ക്ക് ഞങ്ങളെ വീട്ടിലേക്കു ക്ഷണിക്കും. സിതാരയുെട വീട്ടിലെത്തിയാൽ രണ്ടു സന്തോഷമാണ് ഒന്ന് എം. ടിയെ കാണാം. രണ്ട് നല്ല ഭക്ഷണം കഴിക്കാം.

മുനവറലി തങ്ങൾ: ഭക്ഷണ പ്രേമത്തിന്റെ കാര്യം പറഞ്ഞപ്പോൾ ബാപ്പയുമായുള്ള പഴയ ചില പ്രമേഹനിയന്ത്രണ ചർച്ചകൾ ഓർമ വരുന്നു. ബാപ്പയും മുനീർ സാഹിബും കടുത്തപ്രമേഹരോഗികളായിരുന്നു. അതുകൊണ്ട് ഇവർ തമ്മിൽ കാണു മ്പോൾ കൂടുതലും സംസാരിച്ചിരുന്നത് രാഷ്ട്രീയമല്ല, രോഗവിവരങ്ങളാണ്. ബാപ്പയ്ക്ക് ഒരുപാടു സംശയങ്ങൾ ഉണ്ടാകും ചോദിക്കാന്‍. െെവദ്യം പഠിച്ച ആളായതിനാല്‍ ഇതെല്ലാം പറഞ്ഞു െകാടുക്കാന്‍ മുനീര്‍ തന്നെയായിരുന്നു അനുയോജ്യൻ. പ്രമേഹനിയന്ത്രണത്തിനു രണ്ടു പേർക്കുമുണ്ട് ഇൻസുലിൻ പമ്പ്. അതുകൊണ്ടു ബാപ്പ ഇടയ്ക്കിടയ്ക്ക് പറയും. ‘‘മുനീറേ, നമുക്കൊരു അസോസിയേഷൻ ഉണ്ടാക്കണം ഒാൾ കേരള പമ്പ് ഒാപ്പറേറ്റേഴ്സ് അസോസിയേഷൻ.’’

േഡാ. എം. െക. മുനീർ: തീർച്ചയായും. അതുമാത്രമല്ല അദ്ദേഹം പറയുന്നത്. ഈ അേസാസിയേഷനില്‍ അംഗസംഖ്യ കുറവായിരിക്കും. പിന്നെ, അധികമോഹമുള്ളവരും കുറവായിരിക്കും. കാരണം, അങ്ങനെ എല്ലാവർക്കും മിസ്ഡ് കോൾ അടിച്ച് അംഗത്വമെടുക്കാനും കഴിയില്ലല്ലോ...?

മുനവറലി തങ്ങൾ: പാണക്കാട് കുടുംബത്തിലേക്ക് രാഷ്ട്രീയ സാംസ്കാരിക സാഹിത്യ മണ്ഡലങ്ങളിലെ പ്രമുഖർ എത്തുന്ന പാലം പലപ്പോഴും മുനീർ സാഹിബാണ്. എംടി, യേശുദാസ്, മമ്മൂട്ടി, മോഹൻലാൽ, മറ്റു മതങ്ങളിെല പ്രമുഖര്‍. എത്രയോ പ്രതിഭകൾ. പലരും ചോദിക്കുന്നുണ്ട് രാഷ്ട്രീയവും ആത്മീയതയും തമ്മിൽ എന്താണു ബന്ധമെന്ന്. യഥാർഥത്തിൽ ആത്മീയതയുടെ ഭാഗമാണ് രാഷ്ട്രീയം. രാഷ്ട്രീയം മൂല്യാധിഷ്ഠിതമായിരിക്കണം എന്ന വിശ്വാസക്കാരനാണ് ഞാൻ. എല്ലാ രാഷ്ട്രീയ പാർട്ടികളും അതു മനസ്സിലാക്കണം. കാരണം രാഷ്ട്രീയം എന്താണെന്ന് ജനങ്ങൾക്ക് ഏറെക്കുറെ ബോധ്യപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടു രാഷ്ട്രീയവും രാഷ്ട്രീയപ്രവർത്തനവും ജനപക്ഷത്തുനിന്നായിരിക്കണം. അല്ലെങ്കിൽ തിരിച്ചടിക ൾ ഉണ്ടാകും.

േഡാ. എം. കെ. മുനീർ: അതു പലർക്കും മനസ്സിലാകുന്നില്ല. അതാ പ്രശ്നം.

മുനവറലി തങ്ങൾ: ഏതു വിഷയമായാലും അറിയാത്ത മേഖ ലയാണെങ്കിൽ അത് അറിയാനുള്ള കൗതുകം ബാപ്പ സൂക്ഷിച്ചിരുന്നു. പുറത്ത് അധികമാർക്കും അറിയില്ലെങ്കിലും നല്ലൊരു പരിസ്ഥിതിവാദിയായിരുന്നു ഞങ്ങളുടെ ബാപ്പ. ഫൊട്ടോഗ്രഫി ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും പ്രകൃതിദൃശ്യങ്ങൾ. ചെറുപ്പകാലത്ത് ഒരുപാടു ഫോട്ടോകൾ എടുത്ത് സൂക്ഷിച്ചിട്ടുണ്ട്. നീലക്കുറിഞ്ഞി പൂക്കുന്ന സമയത്ത് ബാപ്പ മൂന്നാറിൽ പോകുമായിരുന്നു. അതു കാണാൻ വേണ്ടി മാത്രം. നിറങ്ങൾ അത്രയ്ക്ക് ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. പരിസ്ഥിതി സ്നേഹം മാത്രമല്ല കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു മുന്നോട്ട് പോകാനുള്ള പാ‍ഠവും ഞങ്ങൾക്കു പകർന്നു തന്നത് ബാപ്പയാണ്.

ഓരോ കാലത്തും പ്രാമുഖ്യമുള്ള ഓരോ സംഗതികളുണ്ടാകും. ഇപ്പോൾ സോഷ്യൽ മീഡിയ അവഗണിക്കാനാകാത്ത സാന്നിധ്യമല്ലേ?. അതിനു നേരേ മുഖം തിരിച്ചിട്ടു കാര്യമില്ല. അതിന്റെ നന്മയെ ഉപയോഗിക്കുക. പ്രധാന പ്രശ്നം പലർക്കും വേണ്ടവിധത്തിൽ ഉപയോഗിക്കാൻ അറിയില്ല എന്നതാണ്. ആ മീഡിയയില്‍ ഒരു എഡിറ്റർ ഇല്ല. ആർക്കും എന്തും പറയാം. അങ്ങനെ പറയുന്നതിനു മുമ്പ് അവരവർ തന്നെ എഡിറ്റിങ്ങിന് സ്വയം വിധേയരാകുന്നത് നല്ലതായിരിക്കും.

ഡോ. എം. െക. മുനീർ: തങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. ഒാേരാ കാലവും ആവശ്യപ്പെടുന്ന മാറ്റങ്ങൾക്ക് നാം വിധേയപ്പെടണം. നമ്മുടെ അടിസ്ഥാനപ്രമാണങ്ങളിൽ മാറ്റം വരുത്താനും പാടില്ല. കാലത്തിന് അനുസരിച്ചുള്ള ഒഴുക്കിലേക്ക് നമ്മൾ പെട്ടില്ലെങ്കിൽ നമ്മൾ കാലത്തിനു പുറത്താകും. മുനവറലി തങ്ങൾ: നമുക്ക് സിനിമയുടെ കാര്യമെടുക്കാം. സിനിമ കാണാൻ പാടില്ലാത്തതാണ് എന്ന് ഇക്കാലത്തു പറയാൻ പറ്റുമോ? കാരണം ഏതിലും എന്തിലും സിനിമയുണ്ട്. െമാബൈൽ ഫോണിൽ ഇപ്പോൾ എല്ലാമുണ്ട്. അത് ഉപയോഗിക്കരുത് എന്ന് ആരോടെങ്കിലും പറയാൻ പറ്റുമോ? ടെക്നോളജിയുടെ നന്മകൾ പ്രയോജനപ്പെടുത്തുക. അതാണ് കാര്യം.

panakkadu4

മഗ്‍രിബ് ബാങ്കിന്റെ സമയമായപ്പോൾ നേതാക്കൾ പാണക്കാട് െകാടപ്പനയ്ക്കല്‍ തറവാട്ടിലേക്ക് ഒഴുകിയെത്തി. വലിയ തങ്ങൾ പാണക്കാട് െെഹദരലി ശിഹാബ് തങ്ങള്‍ മുന്നില്‍ത്തന്നെയുണ്ട്. എംപിമാരായ പി. കെ. കുഞ്ഞാലിക്കുട്ടിയും അബ്ദുള്‍ വഹാബും എംഎല്‍എമാരും അടക്കം ഒരു വലിയ നേതൃനിര. പിന്നെ, ഏറ്റവും അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍. സംസ്ഥാന സമ്മേളനത്തിന്റെ പ്രതീതി. ഇനി കുറച്ചുസമയം രാഷ്ട്രീയമില്ല. ൈദവവചനങ്ങൾ മാത്രം. കാരയ്ക്കയും ഫലങ്ങളും േനാമ്പുതുറ വിഭവങ്ങളും മേശപ്പുറത്തു നിരന്നു. സ്നേഹം നിറഞ്ഞ ആ കൂടിക്കാഴ്ച അവസാനിപ്പിച്ച് എം. കെ. മുനീറും മുനവറലി തങ്ങളും ആ ആൾക്കൂട്ടത്തിൽ ലയിച്ചു. അപ്പോഴും അവിടെ ഓടി നടക്കുന്നുണ്ട് അമാൻ അഹമ്മദ് ശിഹാബ്.

േഡാ. എം. കെ. മുനീർ

മുൻമുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുെടയും ആമിനയുമ്മയുടെയും മൂന്നുമക്കളിൽ ഒരാൾ. കോഴിക്കോട് മെ‍ഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ്. നേടി പൊതുരംഗത്തേക്കു വന്നു. കോഴിക്കോട് േകാർപറേഷൻ കൗൺസിൽ അംഗമായി രാഷ്ട്രീയജീവിതത്തിനു തുടക്കം. എം. എൽ. എയും മന്ത്രിയുമായി പല തവണ നിയമസഭയിലെത്തി. ഇപ്പോൾ പ്രതിപക്ഷ ഉപനേതാവ്. രാഷ്ട്രീയത്തിനും മെഡിസിനും പുറമേ ചാനൽ മേധാവി, എഴുത്തുകാരൻ, പ്രസാധകൻ, ചിത്രകാരൻ, ഗായകൻ തുടങ്ങി വിവിധ മേഖലകളിൽ മുനീർ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഭാര്യ നഫീസാ വിനീത. മക്കൾ മുഹമ്മദ് മുഫ്‌ലിഫ്, മുഹമ്മദ് മിനാഫ്, ആമിന ഫാത്തിമ മലിഹ.

മുനവറലി ശിഹാബ് തങ്ങൾ

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുെടയും ശരീഫാ പാത്തുമ്മയുെടയും മകൻ. പാണക്കാട് എ. എൽ. പി. സ്കൂൾ, വളാഞ്ചേരി മർക്കസ് റസി‍ഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം. ചെന്നൈ ക്രസന്റ് സ്കൂളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കി. പിന്നീട് ഫറൂഖ് കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദം. മലേഷ്യയിലെ ഇന്റർനാഷനൽ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയിൽ ഉന്നതപഠനം. നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയരംഗത്ത് സജീവസാന്നിധ്യമാണ് മുനവറലി ശിഹാബ് തങ്ങൾ. നവമാധ്യമങ്ങളിലും വളരെ സജീവം. ഫെയ്സ്ബുക്ക് പേജിന് ലക്ഷക്കണക്കിന് അനുയായികളുണ്ട്. പുരോഗമനകാഴ്ചപ്പാടാണ് മുനവറലി തങ്ങളെ വ്യത്യസ്തനാക്കുന്നത്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവാണ് അദ്ദേഹം. ഇപ്പോൾ പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിൽ താമസം. ഭാര്യ ഹനിയ സഖാഫാ. മൂത്ത മകൻ മുഹമ്മദാലി ശിഹാബ്, രണ്ടാമത്തെ മകൾ ഫാത്തിമ നർഗീസ്, മൂന്നാമത്തെ മകൻ അമാൻ അഹമ്മദ് ശിഹാബ്.

2020 മേയ് 10, ഞായറാഴ്‌ച

കോട്ടാൽ ഉപ്പി സാഹിബ്

*കോട്ടാൽ ഉപ്പി സാഹിബ്
*



ചരിത്രത്തിന്റെ ഘടികാരം 1920.  ലെത്തുമ്പോൾ.  മലബാറിന്റെ രാഷ്ട്രീയ വിഹായസ്സിലേക്ക് രാജാളി പക്ഷിയെ പോലെ ഉയർന്ന്  പൊങ്ങിയ അതികായനായിരുന്നു കോട്ടാൽ ഉപ്പി സാഹിബ് 1891 ൽ കണ്ണൂർ കൂത്തുപറമ്പിനടുത്ത കോട്ടയത്ത് മായൻ അധികാരിയായി ജനിച്ച.  ഉപ്പി സാഹിബ്     1920ൽ മദ്രാസ് മുഹമ്മദൻ. കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെ     ഗാന്ധിജിയുടെ ആഹ്വാനം കേട്ട്   നിസ്സഹകരണ പ്രസ്ഥാനത്തിലാകൃഷ്ടനായി    'ക്യാമ്പസ് വിട്ടിറങ്ങിയ വിദ്യാർത്ഥിയായിരുന്നു ഉപ്പി' സാഹിബ്   

സമ്പന്ന തറവാട്ടിൽ അംഗമായിരിക്കെ നിയമ നിർമാണ സഭക്കകത്തും പുറത്തും   കുടിയാനു ' വേണ്ടിയും   പട്ടിണി പാവങ്ങൾക്ക്  വേണ്ടിയും ശബ്ദിച്ച ഉപ്പി സാഹിബ് സ്വരാജ് പാർട്ടിയിലൂടെയായിരുന്നു 1923 ൽ     മദ്രാസ് നിയമസഭാ കൗൺസിലിലക്ക്     തിരഞ്ഞെടുക്കപ്പെട്ടത്  1926 ലും വിജയം ആവർത്തിച്ച ഉപ്പി സാഹിബ്    1930 ൽ കേന്ദ്ര . നിയമ നിർമ്മാണ സഭയില്യം അംഗമാവുകയുണ്ടായി 

കേരള മുസ്ലിം മജ്ലിസ് പാർട്ടിയുടെ സ്ഥാപക സെക്രട്ടറിയായി പ്രവർത്തിച്ച 'ഉപ്പി സാഹിബ്     1930 കളുടെ മദ്ധ്യത്തോടെ തന്നെ മുസ്ലിം ലീഗിന്റെ ഹരിത രാഷ്ട്രീയത്തെ പുൽകുകയായിരുന്നു  മദ്രാസ് സ്റ്റേറ്റ് മുസ്ലിം ലീഗ് കമ്മിറ്റിയംഗമായി ഖായിദെ മില്ലത്തിനൊപ്പം പ്രവർത്തിച്ച ഉപ്പി സാഹിബ്    സത്താർ സേട്ട്    അദ്ധ്യക്ഷനായ മലബാർ ജില്ലാ മുസ്ലിം ലീഗ് കമിറ്റിയിൽ ഉപാദ്ധ്യക്ഷനായി  1946 ലും 1952 ലും മദിരാശി നിയമസഭയിൽ മുസ്ലിം ലീഗ് അംഗമായിരുന്നു     1952 ലെ  നിയമസഭാ കക്ഷി നേതാവു കൂടിയായിരുന്നു  'ഉപ്പി സാഹിബ്    സീതി സാഹിബിനെ ലീഡറാക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമമെങ്കിൽ ഉപ്പി സാഹിബ്  നേതാവാകണം എന്നായിരുന്നു സീതി സാഹിബിന്റെ ' താത് പര്യം     മുഖ്യമന്ത്രിയായിരുന്ന രാജാജി ഉപ്പി സാഹിബിന്റെ സാന്നിദ്ധ്യം' മന്ത്രിസഭയിലുണ്ടാവണം  എന്നാഗ്രഹിച്ചെങ്കിലും ഉപ്പി സാഹിബ്    വഴിപ്പെട്ടില്ല എന്നതാണ് സത്യം    1952ൽ തിരൂരിൽ നിന്നു പ്രഗത്ഭനായ കമ്യൂണിസ്റ്റ് നേതാവ് കെ.ദാമോദരനേയായിരുന്നു  അദ്ദേഹം   പരാജയപ്പെടുത്തിയത്

മാപ്പിള ഔട്ട് റേജസ് ആക്ട്   പോലുള്ള കരിനിയമങ്ങൾക്കെതിരിലും ഉപ്പി സാഹിബിന്റെ കരുത്തുറ്റ.  ശബ്ദമുയരുകയുണ്ടായി '       വിദ്യാഭ്യാസ സാമൂഹ്യ രംഗത്തും   ഏറെ ശ്രദ്ധ ചെലുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം    കേരള സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റായും കണ്ണൂർ ജില്ല മുസ്ലിം ലീഗിന്റെ പ്രസിഡന്റായും    പ്രവർത്തിച്ച അദ്ദേഹത്തിന്റെ നിര്യാണം   1972 മെയ് 11 നായിരുന്നു   മുസ്ലിം ലീഗ് സ്ഥാപന കാല നേതാക്കളിൽ പ്രമുഖനും 'പ്രഗത്ഭ പാർലമെന്റേറിയനുമായിരുന്നു അദ്ദേഹം


ആ മഹാനുഭാവന്റെ പാരത്രിക ജീവിതം അല്ലാഹു പ്രകാശ പൂരിതമാക്കട്ടെ      എന്ന പ്രാർത്ഥനയോടെ




*മുസ്തഫ മച്ചിനടുക്കം*

ഓകെഎന്ന മുഹമ്മദ് കുഞ്ഞി സാഹിബ്

ഓകെഎന്ന മുഹമ്മദ് കുഞ്ഞി സാഹിബ്
കുറിപ്പ്   :ഒന്ന്


✍ കണ്ണൂർ സിറ്റിയിൽ നിന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലൂടെ ഉയർന്നു വന്ന നിഷ്കാമിയായ
നേതാവാണ്, സിറ്റിക്കാർ 'ഓ. കെ സാഹിബ്' എന്ന് വിളിക്കുന്ന ഒ കെ മുഹമ്മദ് കുഞ്ഞി
സാഹിബ്. ഞാനും എന്റെ സമകാലീനരും അദ്ദേഹത്തെ കണ്ടിട്ടുള്ളത് ഒരു ഒറ്റ മുണ്ടും
നിറങ്ങളിലുള്ളജുബ്ബയും  ഒരു ഷാളും പുതച്ച്, ഒരു തൊപ്പിയും ബുൾഗാനി താടിയുമുള്ള
മൈക്രോ ഫോണിന്റെ സഹായത്തോട് കൂടി സംസാരിക്കുന്ന ഒരു നിഷ്കളങ്കനായ
മനുഷ്യനായിട്ടാണ്

✍ആമഹാനവർകളുടെ നഖ ചി്ത്രം വരക്കാനുള്ളഎളിയ 'ശ്രമത്തിനാണ് ഈയുള്ളവൻ
ഇവിടെ തുനിയുന്നത്. പരമാവധി നീതി പുലർത്താൻ 'ഞാൻ  ശ്രമിക്കാം  



✍ 1905 ഓഗസ്റ്റ് മാസത്തിൽ (മുഹറം 10) ആണ് സിറ്റിയിലെ പുരാതനമായ ' ഓവുന്നകത്ത്
കമ്മുക്കകത്ത് സൈനുഞ്ഞിയുടേയും കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖാദിയും അറക്കൽ
സ്വരൂപത്തിന്റെ  മതകാര്യ.  ഉപദേഷ്ടാവുമായ ഹുസൻ കുട്ടി ഖാളിയുടെയും 
മകനായിട്ടായിരുന്നു ജനനം

✍ വളടര ചെറുപ്പത്തിൽ  തന്നെ പoനത്തിൽ മികവ് പുലർത്തിയ മുഹമ്മദ് കുഞ്ഞി
പഠനേതര കാര്യങ്ങളിലും കേമനായിരുന്നു.

✍ 1919ൽ തന്റെ പത്തൊമ്പതാം വയസ്സിൽ ബിട്ടീഷ് സർക്കാറിനെതിരെ    ' തന്റെ ലേഖനങ്ങളിലൂടെയും  
വാക്ചാതുരി ' കൊണ്ടും ഞെട്ടിച്ച പരീക്കുട്ടി മുസ്ിയാരുടെ ലഘുലേഖകൾ വിതരണം ചെയ്തു
കൊണ്ട് പഠനമുപേക്ഷിച്ചു കൊണ്ട് 'ഓ.കെ  പൊതുരംഗത്ത്  കടന്നു വന്നു     ലഘുലേഖ വിതരണം
കണ്ണൂരുൾപെടെ  മലബാറിന്റെ  പല ഭാഗങ്ങളിലും   വ്യാപിപ്പിച്ചു. അങ്ങനെ
പൊന്നാനിയിൽഎത്തിപ്പെട്ട 'ഒ.കെ യെ ്ബിട്ടീഷ് 'പോലീസ്    അറസ്റ്റ് ' ചെയ്തു .  പ്രായം
പരിഗണിച്ച് ഇനി 'ഈ 'ഭാഗത്ത് കണ്ടു പോകരുത്     എന്ന ശാസനനയോടെയും , മേലിൽ 
ആവർത്തിക്കരുതെന്ന താക്കീതോടെ യും  വിട്ടയച്ചു.


കു'റിപ്പ്: രണ്ട്


✍അറസ്റ്റിനു ശേഷം  വിട്ടയച്ച 'ഓ.കെ  നിരന്തരം  സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ  .ഏർപ്പെടുകയും
ഖിലാഫത്ത്  പ്രസ്ഥാനത്തിൽ ' :ആകൃഷ്ടനാവുകയും വിദ്യാർത്ഥികളോടൊപ്പം ചേർന്ന്
സിറ്റിയിലെ   കൊച്ചു യോഗങ്ങളിലെ നിത്യ പ്രാസംഗികനായി മാറി 'ഇംഗ്ലീഷ് ഫ്രഞ്ച് ശക്തികൾ തുർക്കിയെ    പങ്കിട്ടെടുത്തപ്പോൾ.   ലോക ശ്രദ്ധ പിടിച്ച് പറ്റിയ.   പ്രതിഷേധത്തോടൊപ്പം കണ്ണൂർ സിറ്റിയിലും  നടന്ന പ്രതിഷേധ യോഗത്തിൽ ഗംഭീര ശബ്ദത്തിനുടമയായ
ഒ.കെ യുടെ ശബ്ദവും. ഉച്ചത്തിൽ
ഉയർന്നിരുന്നു.


✍ 1921ൽ  സ്വാതന്ത്ര്യ സമരത്തിന്റെ   തീജ്വാല  ഉയരുമ്പോൾ.  ഒ.കെ കോൺഗ്രസ്സ്  പ്രസ്ഥാനത്തിലൂടെയും 'ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെയും  കണ്ണൂരിൽ ചിരപരിചിതനാവുകയം:
പലരുടെയും   കൂടെ രംഗം കീഴടക്കുകയം ചെയ്തു കഴിഞ്ഞിരുന്നു.  അക്കാലത്തെ കോൺഗ്രസ്സ്   വേദികൾ.   ഒ.കെ യുടെ  ശബ്ദം കൊണ്ട്  'സമ്പന്നമായിരുന്നു

✍ കോൺഗ്രസ്സിന്റെ ഉയർന്ന ' നേതാക്കളാ'ടൊപ്പം.. ചിലവഴിക്കുകയും ''അവരിൽ നിന്നൊക്കെ   അറിവ് നേടാനും  ഒ.കെ.' ശ്രമിച്ചിരുന്നു
മൗലാന ഷൗക്കത്തലി  ബീഗം ഫാത്തിമ ഇസ്രത്ത്   ജഹാൻ എന്നീ കോൺഗ്രസ്സ്  നേതാക്കൾ കണ്ണൂർ സന്ദർരിച്ചനപ്പാൾ, അവരെ തന്റെ സ്വന്തം നാടായ 
സിറ്റിയിൽ കൊണ്ടു. വരാൻ ഓകെ. നടത്തിയ. പ്രവർത്തനം  വിസ്മരിക്കാനാവാത്തതാണ്


✍ 1927 വരെ  കോൺഗ്രസ്സിന്റെ 'എല്ലാ സമ്മേളനങ്ങളിലും  ' കണ്ണൂരിനെ പ്രതിനിധീകരിച്ച് ഓ കെ
പങ്കെടുത്തിരുന്നു.1927 ൽ ഹൈദരാബാദിൽ ചേർന്ന ഒരു കോൺഗ്രസ്സ് സമ്മേളനത്തിൽ മസ്ലിം
വിരുദ്ധമായ പ്രമേയം മോട്ടിലാൽ നെഹ്രു അവതരിപ്പിച്ചപ്പോൾ രക്തമായി   എതിർത്ത.   ഒ.കെ നാട്ടിൽ തിരിച്ചെത്തിയ.  ഉടനെ
സഹപ്രവർത്തകരുമായി ആലോചിച്ച്     കോൺഗ്രസ്സ്   ബന്ധം   വിഛേദിക്കുകയായിരുന്നു
.
.
കുറിപ്പ്: മൂന്ന്

✍1927 ൽ നകാൺ്ഗസ്സിൽ നിന്നുിം രാജിവെച്ച. ഓ.കെ  സാമുദായിക പ്രസ്ഥാനമുണ്ടാക്കാൻ .   കോയ കുഞ്ഞി.സാഹിബിനോടൊപ്പം ചേർന് പ്രവർത്തിച്ചു
അക്കാലത്ത്  അത് പാഴ് ശ്രമമാണെന്ന ആക്ഷേപവും  വിമർശനവും  സമുദായത്തിനകത്തു നിന്നു തന്നെയുണ്ടായെങ്കിലും പിൽക്കാലത്ത്  അത്  'വിജയ പഥത്തിലെത്തുക തന്നെ ചെയ്തു    ജീവിതോപാധി   തേടി   ഓ.കെ  കുറച്ച്  കാലം   സിലോണിൽ. പ്രവാസ ജീവിതം   നയിച്ചുവെങ്കിലും    പൊതു പ്രവർത്തന തത്പരമായ ' ആ മനസ്സ്  നാട്ടിലെത്താൻ. വെമ്പൽ. കൊണ്ടു
  തിരിച്ചെത്തിയ 'ഓ.കെ. വീണ്ടും 'പൊതു രംഗത്ത്: സജീവമായി
അന്താഷ്ട്ര വിഷയങ്ങളെ സംബന്ധിക്കുന്ന പ്രസംഗങ്ങളിലൂടെ ശ്രോതാക്കളെ .  കോൾമയിർ.  കൊള്ളിച്ചു   അക്കാലത്തെ പ്രധാന യോഗം    കോയിക്കാന്റെ സ്കൂളിന് താഴെ.ഫല സ്ഥീനെതിരിൽ നടന്ന. പ്രതിഷേധ യോഗമാണ്       ' കണ്ണൂരിലെ   പ്രധാന.  പ്രാസംഗികരായ .ഒ. ഹമീദ്  സാഹിബ് ,പട്ടുവം മുസ്തഫ സാഹിബ്   എന്നിവും  ആയോഗത്തിൽ പ്രസംഗിച്ചിരുന്നു

ഇതിനിടയിൽ. ദീനുൽ ഇസ്ലാം സഭയുടേയും   
മുസ്ലിം ജമാഅത്തിന്റേയും .. പ്രവർത്തകരൊക്കെ  ഭാഗമാക്കായി ്
✍ 1936ൽ 'ഒ.കെ . മുസ്ലിം  ലീഗിലേക്ക് 'കടന്നു വന്നു.  അന്ന് 'എല്ലാവരാലും വെറുക്കപ്പെട്ട്  'ശോഷിച്ച്   നിന്ന  മുസ്ലിം ലീഗ് ' പ്രസ്ഥാനത്തിൻെറ ' ഉയർച്ചക്ക്  വേണ്ടി  കർമ്മ നിരതനായി

കുറിപ്പ്: നാല്

മുസ്ലിം ലിഗലേക്ക് കടന്ന് വന്ന *ഒ.കെ* ത്യാഗനിർഭരമായ പ്രവർത്തനമാണ് കാഴ്ച വെച്ചത്. പലപ്പോഴും വാഹന സൗകര്യമില്ലാത്ത പ്രദേശങ്ങളിൽ നടന്നും, ചില സ്ഥലങ്ങളിൽ ജലഗതാഗതം ഉപയോഗിച്ചും, ചില ഗ്രാമ പ്രദേശത്തേക് വേനിന്റെ മുകളിൽ കയറിയൊകെ യാത്ര ചെയ്തുമൊക്കെയായിരിന്നു യാത്ര ചെയ്തിരുന്നത്. വായനാട്ടിലുള്ള ചില സ യോഗങ്ങളിൽ അട്ട കടിയേറ്റ് രക്തമൊലിക്കുന്ന കാലുക്കളുമായി *ഒ.കെ*
പ്രസംഗിച്ചിട്ടുണ്ടായിരിന്നു.
സംഘടന യോഗങ്ങൾ പലപ്പോഴും അതാത് പ്രദേശത്തെ പ്രമാണിമാരുടെ വീടുകളിലായിരിന്നു നടത്താറുള്ളത്ത്. അന്നത്തെ ലീഗിന്റെ മുഖ്യ ശത്രുവായിരിന്ന കോൺഗ്രസ് ഇത്തരം യോഗങ്ങൾ നടക്കാതിരിക്കാൻ പരമാവധി ശ്രമിച്ചിരിന്നു.
അങ്ങിനെ മലബാറിലെ ഒരു പ്രദേശത്ത് യോഗം ചേരാൻ തിരുമാനിച്ചു.അന്ന് *ഒ .കെ* യോടപ്പം *എ.കെ കാദർകുഞ്ഞി സാഹിബ്, സി.പി. മമ്മു കേയി* തുടങ്ങിയ നേതാക്കളുമുണ്ടാ
യിരിന്നു ളുഹർ നമസ്ക്കാരത്തിൻ ശേഷമാണ് സമയം നിശ്ചയിച്ചത്. എന്നാൽ പതിവ് പോലെ യോഗം പരാജയപ്പെടുത്താനുള്ള ശ്രമത്തിൽ എതിരാളിക്കൾ താൽകാലികമായി വിജയിച്ചു.പക്ഷെ സമർത്ഥനായ മമ്മു കേയി സാഹിബിന്റെ ബുദ്ധിയിലൊരു ആശയമുദിച്ചു. അത് ഇങ്ങിനെയായിരിന്
നു.
അസ്ർ നമസ്കാരത്തിനുള്ള ബാങ്ക് *ഒ.കെ* വിളിക്കണമെന്നതായിരിന്നു അത്. ആ ദൗത്യം എറ്റെടുത്ത് ബാങ്ക് വിളിച്ചു. പതിവില്ലാത്ത മാധുരമായ ശബ്ദത്തിലുള്ള ബാങ്കോലി കേട്ട് ആശ്ചര്യപെട്ട് നമസ്ക്കാരത്തിൻ പതിവിൽ കവിഞ്ഞ് ആളുക്കൾ എത്തി. നമസ്കാരത്തിൻ ശേഷം *ഒ.കെ* എഴുന്നേറ്റ് നിന്ന് നമ്മൾ വന്നതിന്റെ ആവശ്യക്ത അറിയിച്ചു. തുടർന്ന് മുൻ നിശ്ചയിച്ച അതേ വീട്ടിൽ തന്നെ യോഗം ചേരുകയും ചെയ്യ്തു.
രാഷ്ട്രിയ പ്രവർത്തനവുമായി യാത്ര ചെയ്യുമ്പോൾ പലപ്പോഴും കാള വണ്ടിയിലും ,കട തിണ്ണയിലും, ഉന്ത് വണ്ടിയിലുമൊക്കെ കിടന്നുറങ്ങേണ്ടി
വന്ന അനുഭവവും *ഒ.കെ* യുടെ ജിവിതത്തിൽ പലവെട്ടമുണ്ടായിട്ടുണ്ട്.

കുറിപ്പ് അഞ്ച് 


മുസ്ലിം ലീഗിന്റെ അഖിനലന്ത്യാ നേതാക്കൾ പങ്കെടുക്കുന്ന.  പ്രധാന യോഗങ്ങൾ അറക്കൽ
കോമ്പൗണ്ടിനകത്ത്  ഒ.കെ സംഘടിപ്പിച്ചിരുന്നു. ബം ഗാൾ സിിംഹം   ഫസലുൽഹഖ്, വീർപൂർ
രാജാവ് തുടങ്ങിയവർ പങ്കെടുക്കുന്ന യാഗങ്ങൾ വളടര പ്രശസ്തിയാർജ്ജിച്ചതുമാണ്.
✍മുസ്ലിം  ലീഗിന്റെ അഖിലേന്ത്യ  ജനറൽ  സെക്രട്ടറിയും പാകിസ്ഥാന്റെ  പ്രഥമ
്പധാനമന്ത്രിയുമായിരുന്ന നവാബ് 'സാദാ' ലിയാഖത്ത് അലീ ഖാൻ, മുസ്ലിംലീഗ് നാഷണൽ
ഗാർഡ് തലവൻ നവാബ് സ്വാദിഖ്അലീ ഖാൻ, ബലൂച്ചി നേതാവ് ഖാസിിം മുഹമ്മദ്ഈസ, 
മഹമൂോബാദ് രാജാവ് തുടങ്ങിയ നനതാക്കളെ   അറക്കൽ കോമ്പൗണ്ടിൽ ഒരുമിച്ച്
അണിനിരത്തിയ യോഗത്തിന്റെ   മുഖ്യ സംഘാടകൻ ഒ.കെ  തന്നെയായിരുന്നു  
മുഹമ്മേലി ജിന്ന മലബാർ സന്ദർരിച്ചനപ്പാൾ കണ്ണൂരിലും  ഓ. .കെ.യുടെ നേതൃത്വത്തിൽ യോഗം
സിംഘെിപ്പിച്ചിരുടന്നങ്കിലുിം ജിന്ന സാഹിബിനു ദേഹാസ്വാസ്ഥ്യം സിംഭവിച്ചതിനാൽ
ഉപ്രക്ഷിക്കടപ്പടുകയായിരുന്നു  
✍ 1936ൽ കേന്ദ്ര  നിയമ നിർമ്മാണ സഭയിനലക്ക് നടന്ന തിരടഞ്ഞെുപ്പിൽ മലബാർ, തെക്കൻ 
കർണ്ണാടക, നീലഗിരി നിയോജക മണ്ഡലെിടല മുസ്ിിം ലീഗിന്ടെസ്ഥാനാർത്ഥിയായി സത്താർ 
സേഠ് മത്സരിച്ചപ്പോൾ മുഖ്യതിരടഞ്ഞെുപ്പ് പ്രചാരകൻ  ഒ.കെ ആയിരുന്നു.       കുറിപ്പ്   അഞ്ച്
✍ മുഹമ്മേലി ജിന്ന സാഹിബ് മുസ്ലിം  ലീഗിന്റെ   നേതൃസ്ഥാനം ഏറ്റെടുത്തതിന്   ശേഷം ഒ.കെ ..
മലബാർ മേഖലകളിൽ മുഴുവൻ പ്രവർത്തനം വ്യാപിപ്പിച്ചു . എങ്കിലും വടക്കേ മലബാർ
തന്നെയായിരുന്നുഓക്കെ  യുടെ '   പ്രധാന. പ്രവർത്തന. മേഖല ' അഡ്വ: ഇ കെ മൊയ്തു സാഹിബ്, 
അഡ്വ: വി ഖാലിദ് സാഹിബ്, കേയി  സാഹിബ്എന്നീ നനതാക്കളും  ഒ.കെ. യോടൊപ്പം ഉണ്ടായിരുന്നു. അന്നത്തെ   പല.  യോഗങ്ങളിലും  'അദ്ധ്യക്ഷ' സ്ഥാനം ഹംസകോയമ്മ 'തങ്ങൾക്കായിരുന്നു


ഒ .കെ എന്ന മുഹമ്മദ് കുഞ്ഞി സാഹിബ്*
_________________________
കുറിപ്: ആറ്
1946 കണ്ണുർ മുൻസിപ്പൽ കൗൺസിൽ അംഗമായ *ഒ.കെ* 1986 വരെ അത് നിലർത്തിയിരിന്നു. 1962ൽ ചികത്സാർത്ഥം മദിരാശിയിൽ പോകേണ്ടി വന്നതിനാൽ ആ തവണ തിരഞ്ഞെടുപ്പിൽ ഒഴികെ.1957ലെ കേരള നിയമ സഭാ തിരഞ്ഞെടുപ്പിൽ നാദാപുരം മണ്ഡലത്തിൽ നിന്ന് *ഒ.കെ* നിയമ സഭയിലേക്ക് മത്സരിചെങ്കിലും *സ: സി.എച്ച്. കാണാരനോട്* പരാജയപ്പെട്ടു.
നിരന്തരമായ പ്രസംഗം അദ്ദ്ദേഹത്തെ ഒരു അർബുദ്ധ രോഗിയാക്കി മാറ്റി. 1962 Sept ൽ അദ്ദ്ദേഹം മദിരാശിയിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാവുക്കയും കണoനാളം എടുത്തു കളയുകയും ചെയ്തു. ആറ് മാസത്തിൻ ശേഷം ചികിത്സ കഴിഞ്ഞ് വന്ന *ഒ.കെ* വീണ്ടും യന്ത്ര സഹായത്തോടെ മുസ്ലിം ലീഗിന്റെ പ്രസംഗ വേദിക്കളിൽ തിളങ്ങി.അസാമാന്യ ശബ്ദത്തിൽ പ്രസംഗിച്ചിരിന്ന *ഒ.കെ* യുടെ പുതിയ രീതിയെ ജനം പെട്ടന്ന് തന്നെ അംഗിക്കരിക്കുന്നുണ്ടായി.
അകാലത്ത് അറക്കൽ കോബൗണ്ടിൽ *ഒ.കെ* പ്രസംഗിക്കുമ്പോൾ ചേക്കുക്കാന്റെ കുന്ന് എന്നറയപെട്ടിരിന്ന തായതെരു കുന്ന് വരെ കേൾക്കുമായിരിന്നുവെന്ന് അനുഭവസ്ഥർ സാക്ഷിയപെടുത്തുന്നുണ്ട്.
മുസ്ലിം ലീഗിന്റെ പ്രവർത്തനവുമായി മുന്നോട്ട് പോക്കുമ്പോൾ തന്നെ *ഒ.കെ* ഒരുപാട് സാമ്പത്തിക ക്ലേശമനുഭവിച്ചി
ട്ടുണ്ടായിരിന്നു. തനിക് ലഭിച്ച കുടുമ്പ സ്വത്തുക്കൾ വിറ്റ് പാർട്ടി പ്രവർത്തനത്തിൻ ചിലവഴിച്ചിരിന്നു. കണ്ണൂർ സിറ്റിയിൽ തന്നെ അദ്ദ്ദേഹത്തിനും സഹോദരിക്കും കൂടി കിട്ടിയ കട മുറികൾ വിറ്റുണ്ടായിരിന്നു. സഹോദരി ചോദിച്ചപ്പോൾ അത് വിറ്റ് പോയി എന്ന് പറയേണ്ടി വന്ന അവസ്ഥ പോലും അദ്ദ്ദേഹത്തിൻ ഉണ്ടായിട്ടുണ്ട്.
പിൽക്കാലത്ത് *ഒ.കെ* യുടെ ' ആത്മാർത്ഥവും, നിസ്വാർത്ഥ്വവുമായ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞത്ത് *സയ്യിദ് അബ്ദുറഹിമാൻ ബാഫകി തങ്ങൾ, സി.എച്ച്* മുതലായവറായിരിന്നു. ശസ്ത്രക്രിയക്ക് വേണ്ടി *ഒ.കെ* മദിരാശിയിലേക്ക് യാത്ര തിരിക്കുന്ന സന്ദർഭത്തിൽ *ബാഫകി തങ്ങളുടെ* ഒരു പ്രസ്ഥാവന ചന്ദ്രിക പത്രത്തിൽ വന്നിരിന്നു. അത് ഇങ്ങിനെയായിരിന്നു. *മുസ്ലിം ലീഗിന്റെ നെടും തൂണുകളിൽ ഒരാളായ ഒ.കെ മുഹമ്മദ് കുഞ്ഞി സാഹിബ് ഒരു ശസ്ത്ര ക്രിയക്ക് വേണ്ടി മദിരാശിയിലേക്ക് പോക്കുകയാണ്. അദ്ദ്ദേഹം സുഖം പ്രാപിച്ച് നമ്മോടൊപ്പം പങ്ക് ചേരാൻ സർവ്വശക്തനോട് എല്ലാവരും പ്രാർത്ഥിക്കുക.*
അതു പോലെ തന്നെ *ഒ.കെ* മദിരാശിയിൽ പോകുമ്പോൾ റെയിൽവെ സ്റ്റേഷനുകളിൽ മുസ്ലിം ലീഗ് പ്രവർത്തകർ തടിച്ച് കുടി സമാശ്വസിപ്പിച്ചിരിന്നു. ആശുപത്രിവാസ കാലത്ത് *എം.കെ ഹാജി സാഹിബും, ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബും* പലവട്ടം അശ്വാസ വാക്കുമായി എത്തിയിരിന്നു. രണ്ടര മാസകാലത്തെ ആശുപത്രിവാസത്തിൻ ശേഷം കണ്ണുരിൽ തിരിച്ചെത്തിയ *ഒ.കെ* വീണ്ടും മുസ്ലിം ലീഗ് വേദികളിൽ സജീവമായി.




കുറിപ്പ്  7


 ഒരു പുരുഷായുസ്സ് മുഴുവൻ സമുദായത്തിനും .പ്രസ്ഥാനത്തിനും  വേണ്ടി ഹോമിച്ച.  അദ്ദേഹത്തെ  എന്നും   സ്മരിക്കടപ്പടേണ്ടതാണ്. മുനിസിപ്പൽ കൗൺസിലർഎന്ന നിലയിലുിം
അദ്ദേഹം നടത്തിയ.   സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് ശാരീരികാസ്വസ്ഥതകൾ പോലും 
കണക്കിടലെുക്കാതെ മുസ്ലിം ലീഗിന്റെ   വേദികളിൽ 'ഒ.കെ യെന്ന.  പ്രസംഗ കലയിലെ   കുലപതി എന്നും 'നിറ സാന്നിദ്ധ്യമായിരുന്നു 

.
✍ മുസ്ിിം ലീഗിന്റെ ്പതിസന്ധിഘട്ടങ്ങളിലെല്ലാം മുസ്ലിം ലീഗ് നേതാക്കൾ.  ഓ.കെ യുടെ
ഉപദേശങ്ങൾ തേടാറുണ്ടായിരുന്നു. സി.എച്ച് മുഹമ്മദ് കോയ സാഹിബ്   ഏത് വേദിയിലും    ഓ.കെ യുണ്ടെങ്കിൽ ആദ്യം  പ്രസംഗിക്കാൻ. അവസരം. നൽകി കൊണ്ട്   അദ്ദേഹത്തെ ആദരിച്ചിരുന്നു മെഹബൂബെ മില്ലത്ത് '
ഇ്ബാഹിിം സുലൈമാൻ  സേഠ്, ഗുലാിം മഹമൂദ് ബനാത്ത് വാല എന്നി നേതാക്കളും   ഓ.കെ യെ  ഏറെ  ആദരിച്ചിരുന്നു
. ഓ.കെ.യുമായിട്ടുള്ളസി.എച്ചിന്റെ    ബന്ധം ഒരുഅനുഭവസ്ഥൻ
സാക്ഷ്യപ്പെടുത്തിയത്   ഇങ്ങിനെ👇
✍ഓകെ യും ഞാനുിം ഒരു ദിവസം  സി.എച്ചിനെ കാണാൻഅദ്ദേഹത്തിന്റെ നടക്കാവിലുള്ള
വീട്ടിൽ. എത്തുന്നത്  ' ഉച്ചയ്ക്കായിരുന്നു. അവിടെയെത്തിയപ്പോൾ.   സി.എച്ച് ഉച്ച
മയക്കെത്തിലായിരുന്നു. ഞങ്ങൾ കാത്തിരിക്കാൻ തിരുമാനിച്ചു. കുറച്ച്   കഴിഞ്ഞ്
അനേഹമുണർന്ന് വരുമ്പോൾ. ഓ.കെ    കാത്തിരിക്കുന്നതായിരിന്നു കണ്ടത്. നേരെ ... വന്ന്    ഓ.കെ  എപ്പോൾ
വന്നുവെന്ന് 'അന്വേഷിക്കുകയും   ഒ.കെ കാത്തിരിക്കേണ്ടി വന്നതിൽ.  ക്ഷമ ചോദിക്കുകയും 
അദ്ദേഹത്തിന്റെ  സന്തത സഹചാരിയായ ബാവുവിനോട്  ഈമനുഷ്യൻ.  ഏത് പാതിരാത്രി
വന്നാലും     ഞാൻ എത്ര തിരക്കിലായാലും    അപ്പോൾ. തടന്നഎന്നെ  അറിയിക്കണമെന്ന്
നിർദേശിരിക്കുകയും ചെയ്തു.
✍ മുസ്ിിം ലീഗിന്റെ ത്യാഗിവര്യനായ ഒ.കെ സാഹിബ്, കുടുംബക്കാരുടെ ബലീക്കാക്ക, 
സിറ്റികാരുടെ ഒ.കെ മമ്മുഞ്ഞി തങ്ങൾ രണ്ട് പെൺമക്കളുടെയും    ഒരു മകന്റേയും   പിതാവ്, 
1992 ടമയ് 13നു കണ്ണൂർ ജിലലയിടല തളിപ്പറമ്പിലെ മകളുടെ വസതിയിൽ ടവച്ച് മരണമെഞ്ഞു.
✍അദ്ദേഹത്തിന്റെ  ത്യാഗ നിർഭരമായ പ്രവർത്തനങൾ.  പഴയ കാല. ലീഗ്   പ്രവർത്തകർ. 
ഇന്നും   അനുസ്മരിക്കുന്നു. എന്നാൽ വരും കാല തലമുറക്ക് അദ്ദേഹത്തെ മനസിലാക്കാനും അറിയുവാനും   
 സൗധങ്ങളൊ ന്നുമില്ലെങ്കിലും  എന്തെങ്കിലുമൊരു  സ്മാരകം പോലും  ഇല്ലാതെ പോയതിൽ സങ്കടമെങ്കിലു മില്ലാതെ   പോയത്   വലിയഅപാകതയായി തടന്ന നിഴലിച്ച് നിൽക്കുന്നു. അദ്ദേഹത്തെ  മാതൃകയാക്കാൻ
പുതു തലമുെക്കു സാധിക്കടട്ട.









 (എനിക്ക് ഒ .കെ യെ കുറിച്ചുള്ള  വിവരങ്ങൾ തന്നു   എന്നെ    നിരന്തരം പ്രോത്സാഹിപ്പിക്കുകയും
ചെയ്ത.   ഞാൻ ഇതുവരെ   നേരിൽ  കാണാത്ത.  എന്റെ സുഹൃത്തും   ഒ.കെ യുടെ  അനന്തരവനുമായ.  പ്രിയപ്പെട്ട.   ഒ.കെ.  സമദ്കാക്ക്   എന്റെ നന്ദിയും   കടപ്പാടും അറിയിക്കുന്നു)



സാഹിദ് പള്ളിവളപ്പിൽ

ഒ.കെ. മുഹമ്മദ്‌ കുഞ്ഞി സാഹിബിനെ കുറിച്ചുള്ള ' തിരച്ചിലുകൾക്കിടയിൽ ' എഫ് ബി യിൽ കണ്ടെത്തിയ ' നല്ലൊരു കുറിപ്പാണ്   ഇവിടെ പങ്കുവെച്ചത് എന്റെ ഫ്രണ്ട് ലിസ്റ്റിൽ പോലുമില്ലാതിരുന്ന.  സാഹിദ് പള്ളി വളപ്പിൽ. എന്ന കുറിപ്പ് കാരനെ പരിചയപ്പെടാനായി  വാട്ട്സ പ്പിൽ തേടിപിടിച്ചപ്പോഴാണ്  ഒ.കെ.യെ കുറിച്ച് വസ്തു നിഷ്ടമായും  ഹൃദ്യമായും എഴുതിയ ഒ.കെ യുടെ നാട്ടുകാരന്റെ 'രാഷ്ട്രീയം  എന്റെയും  ഒ.കെ. യുടെയും ഹരിത രാഷ്ട്രീയത്തിന്റെ നേർ വിപരീത 'ദിശയിൽ ചരിക്കുന്ന   ചെങ്കൊടി വാഹകനാണെന്ന്  എന്തായാലും  ആ സുഹൃത്തിനോടുള്ള എല്ലാ കടപ്പാടും നന്ദിയും ഇവിടെ കുറിക്കുകയാണ്'

2020 ഏപ്രിൽ 16, വ്യാഴാഴ്‌ച

ട്രാൻസ്ലേറ്റർ ജനറൽ ഓഫ് ഇന്ത്യ

1961. ഏപ്രിൽ 17.   അന്നായിരുന്നു     കെ.എം.    സീതി സാഹിബ്     കേരളത്തിന്റെ ' '   നിയമസഭാ  സ്പീക്കറായിരിക്കെ   ഈ. ലോകത്തോട്   വിട പറയുന്നത്

സർ സയ്യിദിന്റെ   ചിന്തയിൽ നിന്നും   ആവേശം  കൊള്ളുകയും ' ഗാന്ധിജിയുടെ   ആഹ്വാനം  കേട്ട്   ക്യാമ്പസിൽ. നിന്നും  'ദേശീയ. സ്വാതന്ത്ര്യ സമര മുഖത്തേക്ക്...'' എടുത്ത് 'ചാടുകയും    'നിയമ വിദ്യാർത്ഥിയായിരിക്കെ     ഗൗരി ശങ്കർ മിശ്രയുടെ പരിഭാഷകനായി    കോളേജിനകത്തും പുറത്തും    ചർച്ചാ വിഷയമാവുകയം     

ഏറെ  താമസിയാതെ  ഗാന്ധിജിയുടെ ' പരിഭാഷകനായി     ഇംഗ്ലീഷ്   കവിതക്ക്  പോലും ഭാഷാന്തരം ചമച്ച്    സദസ്സിനേയും ഗാന്ധിജിയേയും   കയ്യിലെടുക്കുകയും   ചെയ്ത.   പരിഭാഷകൻ.  എസ്  എൻ ഡി പി യുടെ   സമ്മേളനത്തിനെത്തിയ. കെ. എൽ.  ഗൗബയുടെ '   ഒന്നേകാൽ മണിക്കൂർ. നീണ്ട പ്രഭാഷണം   തീരും  വരെ കാത്ത് 'നിന്ന്    ഒരു മണിക്കൂർ കൊണ്ട്  അദ്ദേഹത്തിന്റെ  പ്രഭാഷണം  മനസ്സിൽ. ഒപ്പിയെടുത്ത്      വള്ളി പള്ളി തെറ്റാതെ   മലയാളി മനസ്സിൽ.  കോപ്പി പേസ്റ്റ്   ചെയ്ത്   'അത്ഭുത. പരതന്ത്രനാക്കുകയും ' ചെയ്ത കെ.എം  സീതി സാഹിബ്      1929 ലെ  ലാഹോർ. എ.ഐ സി. സി സമ്മേളനത്തിലേക്ക്     കേരളത്തിൽ നിന്നും  പോയ. പ്രതിനിധികളിൽ. ഒരാളായിരുന്നു

 1940  ഏപ്രിൽ 29 മലബാർ. ജില്ലാ മുസ്ലിം ലീഗ്  സമ്മേളനം  കോഴികോട്   നടക്കുകയാണ്     ബംഗാൾ. പ്രധാനമന്ത്രിയായിരുന്ന. ഷേർ എ  ബംഗാൾ ഫസലുൽ ഹഖ്   പ്രസംഗിക്കാൻ.  എഴുന്നേൽക്കുന്നു   തൊട്ടടുത്ത്    കെ.എം  സീതി സാഹിബും എഴുന്നേറ്റു നിന്നതോടെ    ജനസഹസ്രങ്ങൾ.  ആവേശത്തോടെ  കര ലോഷം മുഴക്കി    അവർക്കറിയാമായിരുന്നു പരിഭാഷകനായി  സീതി സാഹിബുണ്ടെങ്കിൽ. പ്രസംഗം  മനസ്സിലാക്കാൻ. ഞങ്ങൾക്ക്  പ്രയാസമുണ്ടാവില്ലെന്ന്


പ്രസംഗം  തുടങ്ങി  പത്ത്  മിനിട്ട്  കഴിഞ്ഞ് ഫസലുൽ ഹഖ്     പരിഭാഷകനെ    നോക്കി  അദ്ദേഹം ഒന്നുമറിയാത്ത പോലെ
ജനങ്ങളെ  നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്യുന്നു   തന്നെ ശ്രദ്ധിക്കുന്നേയില്ല.   താങ്കൾ. പ്രസംഗം  തുടർന്നോളൂ      പരിഭാഷകൻ മിടുക്കനാണെന്ന്   വേദിയിലുണ്ടായിരുന്ന.  സത്താർ സേട്ട് സാഹിബ്    ആശ്വസിപ്പിച്ചെങ്കിലും   അദ്ദേഹം  പിന്നെയും കുറെ പ്രാവശ്യം   പരിഭാഷകന് വേണ്ടി പ്രസംഗം നിർത്തി  കാത്തു നിന്നു   പക്ഷെ സീതി സാഹിബിന്  കുലുക്കമില്ലായിരുന്നു   ഫസലുൽ. ഹഖ്    അസ്വസ്ഥനായിരുന്നു    തന്റെ  മണിക്കൂറിലധികം  നീണ്ട പ്രസംഗം  ഈ. കുറിയ മനുഷ്യൻ. എങ്ങിനെ   ജനങ്ങളെ  തെര്യപ്പെടുത്തും എന്നതായിരുന്നു   ആധി        അദ്ദേഹത്തിന്റെ പ്രസംഗം മുഴുമിപ്പിച്ച.  ശേഷം    സീതി സാഹിബ്   പരിഭാഷ. ആരംഭിക്കുമ്പോഴേക്കും    മഗ്രിബ്   ബാങ്ക്  മുഴങ്ങി       യോഗ നടപടികൾ. നമസ്കാര ശേഷം  പുനരാരംഭിക്കുമെന്ന. അറിയിപ്പോടെ    എല്ലാവരും  പളളിയിലേക്ക്  പോയി    നിസ്ക്കാരം  കഴിഞ്ഞ് തിരിച്ച്  വന്ന. സീതി സാഹിബ്   പരിഭാഷ തുടങ്ങി     ഫസലുൽ ഹഖിന്റെ ഓരോ വാചകങ്ങളും   വിടാതെ  തർജ്ജമ. ചെയ്തു   എന്നു മാത്രമല്ല. ഓരോ സമയത്തേയും  അദ്ദേഹത്തിന്റെ   ശരീര ഭാഷ പോലും  വിട്ടു പോകാതെ   കയ്യുയർത്തേണ്ടിടത്ത് ഉയർത്തിയും   അംഗുലീ ചലനങ്ങൾ പോലും    അപ്പടി   പകർത്തി  പ്രസംഗം  അവസാനിപ്പിച്ചപ്പോൾ.  നിeക്കാത്ത.  ഹർഷാരവങ്ങെൾ. ക്കിടയിൽ.  ഫസലുൽ ഹഖും ആവേശഭരിതനായി    സീതി സാഹിബിനെ  ചേർത്ത്  നിർത്തി   ജനങ്ങളോടായി പ്രഖ്യാപിച്ചു     ഇതാണ്.  . *കാൽ നൂറ്റാണ്ട്  കാലത്തെ  പൊതു ജീവിതത്തിൽ*  *ഞാൻ കണ്ട* *ട്രാൻസ്ലേറ്റർ*.    *ജനറൽ ഓഫ്  ഇന്ത്യ* കേവലം  പരിഭാഷകൻ മാത്രമായിരുന്നില്ല അദ്ദേഹം    സർ സയിദിന്റെയും മൗലാന. മുഹമ്മദലിയടേയും  കേരളീയ പതിപ്പായി   വിദ്യാഭ്യാസ. സാമൂഹ്യ 'രാഷ്ടീയ.  മണ്ഡലത്തിൽ 'നവോത്ഥാനത്തിന്റെ   വിത്തു. പാകിയ മഹാ വിപ്ലവ'കാരിയായിരുന്നു അദ്ദേഹം   

തിരു കൊച്ചിയിലും മദിരാശിയിലും  കേരള നിയമസഭയിലും .. അംഗമായിരുന്ന അദേഹം    അവകാശ പോരാട്ടങ്ങൾക്കും  ശബ്ദമുയർത്തിയ   നേതാവായിരുന്നു

വിഭജനാനന്തര ഇന്ത്യയിൽ  മസ്ലിം ലീഗിനെ ' ഗർഭാവസ്ഥയിൽ തന്നെ    ഭ്രൂണ ഹത്യ നടത്താൻ ശ്രമിച്ച സുഹ്രവർദിയുടെ  മോഹങ്ങളെ   തല്ലിക്കെടുത്തി     ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്     ജന്മം നൽകാനും  അതുവഴി അഭിമാനകരമായ. അസ്ഥിത്വവുമായി  ഉയർന്നു നിൽക്കാനും സമുദായത്തെ പ്രാപ്തമാക്കുന്നതിൽ. ഖായിദെ മില്ലത്ത്   മുഹമ്മദ് ഇസ്മായിൽ സാഹിബിനൊപ്പം   ചേർത്ത് വെക്കേണ്ട നാമമാണ്  സീതി സാഹിബിന്റേത്


ബാഫഖി തങ്ങൾ പ്രസിഡൻറായ സംസ്ഥാന മുസ്ലിം ലീഗിന്റെ   നയരൂപീകരണങ്ങളും കർമ്മ പദ്ധതികളും    ആവിഷ്കരിച്ചത്  സീതി സാഹിബ് ആയിരുന്നു'

കേരളത്തിലെ ഫാറൂഖ് കോളേജ് ഉൾപ്പടെ ഉയർന്നു വന്ന. മത ഭൗതിക.   വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം   സംസ്ഥാപനത്തിലും വളർച്ചയിലും അദ്ദേഹത്തിന്റെ 'ചിന്തയും വിയർപ്പും മുറ്റി നിൽക്കുന്നത് കാണാൻ.   സാധിക്കും
"വെള്ളത്തിൽ മുങ്ങി കിടക്കുന്ന.  തലമുഴുവൻ പുറത്ത് കാണിക്കാത്ത.   മുതലകളെ പോലെ   തനിനിറം മുഴുവൻ  പുറത്ത് കാണിക്കാത്തവരാണ് കമ്യൂണിസ്റ്റുകളെന്നും   വിമോചന' സമരകാലത്ത്  അദ്ദേഹം പറഞ്ഞത് വിമർശകരുടെ  മുഖം വികൃതമായി കാണുന്ന   ഭരണാധികാരികളുടെ കോവിഡീയൻ   കാലത്തും"    പ്രസക്തമാവുകയാണ്






*മുസ്തഫ മച്ചിനടുക്കം*

2020 ഏപ്രിൽ 15, ബുധനാഴ്‌ച

കോവിഡ് കാല വായനാനുഭവങ്ങൾ

*കോവിഡ് കാലത്തെ വായനാനുഭവം*



 മുസ്ലിം ലീഗ്   രാഷട്രീയത്തിൽ.  അവിസ്മരണീയ വ്യക്തിത്വത്തിന്റെ ഉടമയാണെങ്കിലും  ഉപ്പി സാഹിബിനെ കുറിച്ച്  അധികമാരും  എഴുതിയിട്ടില്ലെന്ന്  തോന്നുന്നു     ഈ. ലോക്ക് ഡൗൺ കാലത്ത്   ചില. വാട്ട്സപ്പ് ഗ്രൂപ്പുകളിലൂടെ    കടന്നു പോവുമ്പോൾ. കയ്യിൽ തടഞ്ഞ പുസ്തകങ്ങൾ. തേടിയ  വള്ളി കാലിൽ ചുറ്റിയ പോലെയുള. അനുഭവമായിരുന്നു  മർഹൂം  കെ.പി കുഞ്ഞി മൂസ. സാഹിബിന്റെ കോഴിക്കോട് ഗ്രേയ്സ്  ബുക്ക്  പുറത്തിറക്കിയ  ബി.. പോക്കർ സാഹിബ് ,ഉപ്പി സാഹിബ്  തുടങ്ങിയവരെ കുറിച്ചെഴുതിയ. പുസ്തകങ്ങൾ. വളരെ ഉപകാരപ്രദവും  കൗതുകവും നിറഞ്ഞതായി എന്നു 'പറയാതെ വയ്യ 
  പോക്കർ സാഹിബിന്റേയും 'ഉപ്പി സാഹിബിന്റെയും  'ജീവിതത്തിലേക്ക്  വെളിച്ചം വീശുന്ന. നിരവധി  കാര്യങ്ങളാണ്   കൊച്ചു കുതികൾക്കുള്ളിൽ.   ഇക്കഴിഞ്ഞ വർഷം നമ്മോട് വിട പറഞ്ഞ കെ.പി  കുഞ്ഞിമൂസ എന്ന. ചരിത്ര പുരുഷൻ. ഒതുക്കി വെച്ചിരിക്കുന്നത്  

'ഇംഗ്ലീഷ് വിദ്യാഭ്യാസം പഠിക്കാനിറങ്ങിയ പോക്കർ സാഹിബിനെ ശയ്ത്താന്റെ ഭാഷ പഠിക്കാൻ പോകുന്നവനെന്ന. നിലയിൽ.   അസ്പൃശ്യതയോടെ  നോക്കിക്കണ്ട.  സമുദായാംഗങ്ങൾ'   മറുപുറത്ത്      നെരിയാണിക്ക് മീതെ മുണ്ടുടുത്ത്  തലയിൽ മാപ്പി തൊപ്പിയും  ധരിച്ച് വരുന്ന. പോക്കറ്റിന.  പരിഹാസത്തോടെ നോക്കുകയും  മൊട്ടതലയയിൽ. പേന കൊണ്ടും മറ്റും   കോറിയിടുകയും  ഉപദ്രവിക്കുകയും ചെയ്യുന്ന.  സഹപാഠികൾ.    അവഹേളനങ്ങളെ  അവഗണിച്ച്  ഇംഗ്ലീഷ് വിദ്യാഭ്യാസം  നേടിയ പോക്കർ സാഹിബ്  പിന്നീട്   മലബാറിലെ ' രണ്ടാമത്തെ മുസ്ലിം അഭിഭാഷകനും   അഞ്ചാമത്തെ ബിരുദ്ധ ധാരിയുമായി  മാറുകയും   ഭരണഘടനാ നിർമ്മാണ സഭയിലും  ലോക്സഭയിലും ന്യൂനപക്ഷാവകാശങ്ങൾക്ക് വേണ്ടി     ശബ്ദിക്കുകയം ചെയ്ത പോരാളിയായി മാറുകയുമായിരുന്നു

ഉത്തര മലബാറിലെ  കോട്ടാൽ എന്ന. പ്രസിദ്ധമായ.  തറവാട്ടിലെ ഉപ്പി സാഹിണ്   വായനക്കു വേണ്ടി കാണിച്ചിരുന്ന. താൽപര്യവും  മാതൃഭൂമി പത്രത്തിന്റെ    പിറവിക്ക്  തും      വേണ്ടിയുള്ള.  ആലോചനയിൽ വരെ  ഭാഗവാക്കായിരുന്നു  എന്നത്യം .  പുതിയ അറിവുകളാണ്    സമ്മാനിച്ചത്      മദിരാശി അസംബ്ലിയിയിൽ. കുടിയാന്മാർക്ക് വേണ്ടി വാദിച്ച.  ഉപ്പി സാഹിണി നോട്: 'ചെയറിൽ. നിന്ന്   താങ്കൾ ജന്മി കുടുംബത്തിലെ  ല്ലേയെന്ന. ചോദ്യമുയർന്നപ്പോൾ.  എന്നെ അസ്ലംബിയിലേക്ക് വിജയിപ്പിച്ച്  വിട്ടത്    തിരൂർ മണ്ഡലത്തിലെ ജനങ്ങളാണെന്നും   തറവാട്ടിന്റെ  പ്രതിനിധിയായല്ല ഞാനിവിടെയെത്തിയതെന്നും  മറുപടി പറഞ്ഞ ഉപ്പി സാഹിബിനെ  ചരിത്ര വിദ്യാർത്ഥികൾ. ഏറെ പഠിക്കേണ്ടിയിരിക്കുന്നു

മദിരാശിയുടെ ഭാഗമായിരുന്ന. കാസറഗോഡ്  ഉൾകൊള്ളുന്ന തെക്കൻ കാനറ ജില്ലയിൽ. മുസ്ലിം ലീഗിന്റെ പിറവിക്കും വളർച്ചയ്ക്കും  ഉപ്പി സാഹിബിന്റെ  സേവനങ്ങൾ. വിവരിക്കുന്നിടത്ത്   മർഹും മാഹിൻ ഷം നാട് സാഹിബും അനുസ്മരിക്കപ്പെടുന്നുണ്ട്        1938 ൽ കെ.എം  സീതി സാഹിബിന്റെ അദ്ധ്യക്ഷതയിൽ. ചേർന്ന യോഗം  കാസറഗോഡ് ടൗണിൽ മുസ്ലിം ലീഗ്   കമ്മിറ്റിയുണ്ടാക്കിയിരുന്നുവെന്ന്    ടി ഉബൈദ് സാഹിബിനെ ' ഉദ്ധരിച്ച് കൊണ്ട്  ലേഖകൻ. വിശദീകരിക്കുന്നുണ്ട്  

കാസറഗോഡ്  നഗരത്തിൽ. നിന്ന്    രണ്ട് നാഴിക മാത്രം ദൂര മുണ്ടായിരുന്ന.  അക്കാലങ്ങളിൽ തന്നെ   സാംസ്കാരികമായം വിദ്യാഭ്യാസ പരമായും ഉയർന്ന. നിലവാരം പുലർത്തിയ പ്രദേശമായിരുന്നു ചെമ്മനാട്      ഇവിടുത്തെ പ്രശസ്തമായ.  ശംനാട്  കുടുംബവുമായി ഉപ്പി സാഹിബ് അടുത്ത ബന്ധം പുലർത്തുകയുണ്ടായിരുന്നെന്നും പുസ്തകം പറയുന്നു
 മർഹും  ഹമീദലി ശംനാട് സാഹിബിന്റെ പിതൃസഹോദരനായിരുന്ന:   മതപണ്ഡിതനും മദിരാശിനിയമസഭാംഗവുമായിരുന്ന.  അറബി ശംനാടുമായുള്ള ബന്ധം മറ്റ്  സഹോദരങ്ങളോടും ആ കുംടുംബത്തോടും  കൂടുതൽ. സൗഹൃദം  പുലർത്താനും   അവരെയൊക്കെ  മുസ്ലിം ലീഗിലേക്ക്  ആകർശിക്കാനും   ഉപ്പി സാഹിബിന്   സാധിച്ചു

ഒന്നാമത്തേയും  രണ്ടാമത്തേയും കേന്ദ്ര അസംബ്ലിയിലും   1936 മുതൽപത്ത് വർഷക്കാലം  മൂന്നാമത്തേയും  നാലാമത്തേയും   മദി രാശി  നിയമസഭാ കൗൺസിലിലും  നിയമസഭയിലും  അംഗമായ ഖാൻ ബഹദൂർ മഹമൂദ്  ശംനാട്   ഉപ്പി സാഹിബിന്റെ സന്തത സഹചാരിയായി മാറിയിരുന്നു

മലബാറിനോട്  ചേർന്ന്  നിന്ന് കൊണ്ടായിരുന്നു  തെക്കൻ കർണ്ണാടക മത രാഷട്രീയ വിജ്ഞാന രംഗങ്ങളിലെല്ലാം   പ്രവർത്തിച്ചിരുന്നത്
 1941. ൽ മദിരാശിയിൽ ചേർന്ന 'അഖിലേന്ത്യ മുസ്ലിം ലീഗ് സമ്മേളനത്തിൽ തെക്കൻ കാനറയിൽ നിന്നും നിരവധി ആളുകൾ. ' പങ്കെടുത്തിരുന്നതായും  പുസ്തകം  രേഖപ്പെടുത്തുന്നു സിലോണിലെ 'സാഹിറ കോളേജ് 'ലക്ഷറർ. ആയിരുന്ന അബ്ദുൾ കാദർ ശംനാടും ,പോലീസ്  സബ് ഇൻസ്പെക്ടറായിരുന്ന. മാഹിൻ ശംനാടും  അറബി ഷംനാടിന്റെ സഹോദരന്മാരായിരുന്നു     തെക്കൻ കാനറ ജില്ലയിൽ. മെട്രിക്കുലേഷൻ. പാസ്സായ. മാഹിൻ ശംനാട്    സബ് ഇൻസ്പെക്ടറായി  പല ജില്ലകളിലും  സേവനം ചെയ്തിരുന്ന കാലത്ത്   നിരവധി ക്രിമിനലുകളെ  പിടി കൂടി നാട്ടിൽ 'സമാധാനം  ഉറപ്പാക്കാൻ ശ്രമിച്ചിരുന്നു   1911 ൽ ഡൽഹി ഡർബാറിൽ.   വെച്ച്   അദ്ദേഹത്തിന്റെ  'സേവനം മുൻ നിൽത്തി ജോർജ്ജ് അഞ്ചാമൻ പോലീസ് മെഡൽ നൽകി  ആദരിച്ചിരുന്നു:     1929 ൽ മംഗലാപുരത്തെ സാമുദായിക കലാപം അമർച്ച ചെയ്തതിൽ സുപ്രധാന പങ്കു വഹിച്ച  മാഹിൻ ശംനാടിനെ  ജില്ലാ 'ജഡ്ജിയുടെ വിധിന്യായത്തിൽ. അനുമോദിക്കുന്ന. സംഭവവുമുണ്ടായി   1939 ൽ. സർവ്വീസിൽ നിന്നും: വിരമിച്ച ( രാജിവെച്ച്   രാഷ്ട്രീയത്തിൽ സജീവമായാണെന്നും 'കാണുന്നുണ്ട്) 'ശേഷമാണ്  മാഹിൻ ശംനാട് മുസ്ലിം ലീഗിൽ സജീവമാകുന്നത്      1940. ൽ.  ഉപ്പി സാഹിബ് മുൻ കൈയ്യെടുത്ത്  തെക്കൻ കാനറ ജില്ല മുസ്ലിം ലീഗ്    സമ്മേളനം  വിളിച്ച്  കൂട്ടുകയും    പ്രഥമ ജില്ലാ പ്രസിഡൻറായി  മാഹിൻ ശംനാട് സാഹിബ്   തിരഞ്ഞെടുക്കപ്പെടുകയും  ചെയ്തു

ലിയാഖത്ത് അലി ഖാന്റെയും    ഖാസി മുഹമ്മദ് ഈസയുടെയും  ദക്ഷിണേന്ത്യൻ. സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി കാസറഗോഡും മംഗലാപുരത്തു മായി നടന്ന. നിരവധി  സമ്മേളനങ്ങളിൽ കെ.എം സീതി സാഹിബു ,ഉപ്പി സാഹിബും എച്ച് എച്ച് ശംനാടുമൊക്കെ  പങ്കെടുക്കുകയുണ്ടായി 

മംഗലാപുരം, ബണ്ട്വാൾ ,കുമ്പള ,കാസറഗോഡ് ,ചെമ്മനാട് ,കോട്ടിക്കുളം ,പള്ളിക്കര ,കാഞ്ഞങ്ങാട് ,നീലേശ്വരം ,തൃക്കരിപ്പൂർ  മുസ്ലിം ലീഗിന്റെ ആവേശകരമായ പ്രകടനങ്ങൾ നടന്നിരുന്നതായും ഉബൈദ് സാഹിബിനെ ഇദ്ധരിച്ച് കൊണ്ട്    കുഞ്ഞിമൂസ സാഹിബ്  വിവരിക്കുന്നുണ്ട്

വായനാനന്തരമുള്ള ചില സംശയ നിവാരണത്തിനു 'വേണ്ടിയുള്ള അന്വേഷണങ്ങളിൽ.    ചെമ്മനാട് ജുമാ മസജിദ് ഖബർസ്ഥാനിൽ അന്തിയുറങ്ങുന്ന.  മാഹിൻ ശംനാട് സാഹിബ്    സ്വാതന്ത്ര്യ പൂർവ്വ ഭാരതത്തിൽ.  മദിരാശി അസംബ്ലിയിൽ  1946 ൽ നടന്ന തിരഞ്ഞെടുപ്പിൽ.    28 മുഹമ്മദിയ (മുസ്ലിം) സംവരണ മണ്ഡലങ്ങളിലും വിജയിച്ച.    മുസ്ലിം ലീഗ് സ്ഥാനാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു   മാഹിൻ ശംനാട് സാഹിബെന്ന്   മനസ്സിലാക്കാൻ. സാധിച്ചു       തെക്കൻ കാനറ ജില്ലയിൽ പെട്ട.  കാസറഗോഡ് സംവരണ സീറ്റിലെ സ്ഥാനാർത്ഥിയായിരുന്ന   ശംനാട് സാഹിബിന്     അന്ന്  എതിരില്ലായിരുന്നു   

ഖായിദെ  മില്ലത്ത്  ആയിരുന്നു അന്ന് കക്ഷി നേതാവ്   പോക്കർ സാഹിബ് മദിരാശി നിയമസഭയിലെത്തിയതും ഭരണഘടന നിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ നിമിത്തമായതും  ഇതേ തിരഞ്ഞെടുപ്പിലൂടെയായിരുന്നു

ഇന്ത്യൻ സ്വാതന്ത്രത്തിനു ശേഷം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി  1952 ൽ കാസറഗോഡ്  വീണ്ടും മത്സരിച്ചെങ്കിലും  പ്രമുഖ കോൺഗ്രസ്സ് നേതാവ്  എം.എസ്  മൊഗ്രാലിനോട്   പരാജയപ്പെടുകയായിരുന്നു  1957 ഏപ്രിൽ അഞ്ചിനായിരുന്നു മാഹിൻ ശംനാട്  സാഹിബിന്റെ 'നിര്യാണം

കെ.പി  കുഞ്ഞിമൂസ

 കഴിഞ്ഞ വർഷം  ഏപ്രിൽ 14 ന്   സന്ധ്യ മറഞ്ഞ ശേഷമാണ്  കെ.പി കുഞ്ഞിമൂസ. ചരിത്രത്തിന്റെ ഭാഗമാവുന്നത്       ആയിരക്കണക്കിന്     അനുസ്മരണ കുറിപ്പുകൾ.   എഴുതിയിട്ടുള്ള.  കെ.പി  കുഞ്ഞി മൂസയുടെ  അഭാവം    അക്ഷരാർത്ഥത്തിൽ നികത്തപ്പെടാത്ത. നഷ്ടങ്ങളാണ്       ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ സമകാലിക നായിരുന്ന.  കെ പി ,ഇ അഹമ്മദിന്റെ  ഉറ്റ സുഹൃത്തും സഹപ്രവർത്തനും  എം.എസ്. എഫിന്റെ  സംസ്ഥാന. പ്രസിഡൻറുമായിരുന്നു
അക്കാലത്ത്     കേരളത്തിലെ ക്യാമ്പസുകളിൽ. മുദാ വാക്യം      വർഷം പത്ത് കഴിഞ്ഞോട്ടെ    കുഞ്ഞിമൂസ നാട് ഭരിക്കും ഉമ്മൻ ചാണ്ടി വീട്ടിലിരിക്കും   എന്നുമായിരുന്നു   എന്നാൽ.  വിദ്യാർത്ഥി രാഷ്ട്രീയത്തിൽ. അദ്ദേഹത്തിന്റെ സഹപ്രവർത്തകരും  സമകാലികരും മന്ത്രിമാരും' നേതാക്കളുമായി 'വിരാജിക്കുമ്പോൾ.  എഴുത്തിന്റെ  ലോകത്തും പത്രപ്രവർത്തകനായും  അവരുടെയൊക്കെ  ജീവചരിത്രമെഴുതിയം   ചരിത്രത്തിലിടം  നൽകുകയായിരുന്നു കെ.പി കുഞ്ഞിമൂസ


. കുഞ്ഞിക്കണ്ടി പുതിയ പുരയില്‍  കുഞ്ഞിപ്പാത്തുവിന്റെയും ബര്‍മയിലെ കച്ചവടക്കാരനായിരുന്ന തലശേരി സ്വദേശി പടയം പൊയില്‍ മമ്മുവിന്റെയും രണ്ടാമത്തെ പുത്രനായി1938 ല്‍ തലശ്ശേരിക്കടുത്ത് പുന്നോലിലാണ് കുഞ്ഞിമൂസയുടെ ജനനം. 
 വിദ്യാര്‍ഥിയായിരിക്കെ പത്രപ്രവര്‍ത്തന മേഖലയില്‍ പ്രവേശിച്ച അദ്ദേഹത്തിനു വിവിധ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. തലശ്ശേരിയിലെ ബ്രണ്ണന്‍ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു. 1966ല്‍ കോഴിക്കോട് ചന്ദ്രിക ദിനപത്രത്തില്‍ സഹ പത്രാധിപരായി ജോലിയില്‍ പ്രവേശിച്ചു. വാരാന്തപ്പതിപ്പ് എഡിറ്റര്‍, ചീഫ് സബ് എഡിറ്റര്‍ എന്നീ പദവികള്‍ വഹിച്ചു. 1975 മുതല്‍ ഒരു പതിറ്റാണ്ട് ലീഗ് ടൈംസ് ന്യൂസ് എഡിറ്ററായിരുന്നു. 1986ല്‍ ചന്ദ്രിക വാരിക എഡിറ്ററായി. 1996ല്‍ വിരമിച്ചു. കേരള പ്രസ് അക്കാദമി എക്‌സിക്യൂട്ടീവ് അംഗം, പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റിയംഗം, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ്, എഎഫ്ഡബ്ല്യുജെ നാഷനല്‍ കൗണ്‍സില്‍ അംഗം, സീനിയര്‍ ജേണലിസറ്റ് ഫോറം സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. വിവിധ ആനുകാലികങ്ങളില്‍ എഴുതിയിരുന്ന അദ്ദേഹം പത്ര ഫലിതങ്ങള്‍ ഉള്‍പ്പെടെ നിരവധി കൃതികളുടെ രചയിതാവ് കൂടിയാണ്. നിരവധി വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഖത്തര്‍ മിഡില്‍ ഈസ്റ്റ് ഫ്രണ്ട്ഷിപ്പ് അവാര്‍ഡ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പുരസ്‌കാരം, കുവൈത്ത്, സലാല പുരസ്‌കാരങ്ങള്‍, സഞ്ജയന്‍ സ്മാരക അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. എംഇഎസ് ജേര്‍ണല്‍, സത്യധാര തുടങ്ങി ഏതാനും ആനുകാലികങ്ങളുടെ എഡിറ്ററായിരുന്നു. സ്വന്തമായി മൈത്രീ ബുക്‌സ് പ്രസിദ്ധീകരണാലയം നടത്തിയിരുന്നു.  ഉത്തരദേശത്തിന്റെ  കോളമിസ്റ്റായിരുന്ന.  അദ്ദേഹം   കാസറഗോഡിനും ചിരപരിചിതനായ സ്വന്തക്കാരനായിരുന്നു'   





മുസ്തഫ മച്ചിനടുക്കം
9746383101

2020 ഏപ്രിൽ 4, ശനിയാഴ്‌ച

കർമ്മ വിശുദ്ധിയുടെ പ്രതിരൂപം

ഖായിദെ മില്ലത്ത്   എന്ന.  വിശേഷണത്തെ 
ജീവിതം കൊണ്ട് അന്വർത്ഥമാക്കിയ കർമ്മ വിശുദ്ധിയുടെ പ്രതിരൂപമായിരുന്ന.  മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ  വേർപാടിന്റെ ' നാൽപത്തിയെട്ട്  വർഷം    പൂർത്തീകരിക്കപ്പെടുകയാണ്    ഏപ്രിൽ അഞ്ചിന്       സമ്പന്നമായ 'വ്യാപാര പശ്ചാതല മുള്ളാരു കുടുംബത്തിൽ.  മിയാ ഖാൻ റാവുത്തറുടേയും  മുഹ്യുദ്ധീൻ ഫാത്വിമയുടെയും പുത്രനായി 1896 ജൂൺ അഞ്ചിന്   തമിൾ നാട്ടിലെ തിരുന്നൽ വേലിയിലെ  പേട്ടയിൽ ജനിച്ച.  ഇസ്മായിലിന്റെ ഏഴാം വയസ്സിൽ 'പിതാവിനെ നഷ്ടപ്പെട്ട.  ശേഷം ' മാതാവിന്റെ ശിക്ഷണത്തിലും ' മാത്രൃ കുടുംബത്തിന്റെ തണലിലുമായിരുന്നു ആ ജീവിതം   മാതാവിനോടുള്ള അളവറ്റ സ്നേഹം  പ്രകടമാക്കാൻ ഇസ്മായിൽ സാഹിബ്  ഒരിക്കലും '    മടിച്ചിരുന്നില്ല      അവരുടെ പിതാവ് ഖാന്‍മുഹമ്മദ് റാവുത്തര്‍ അക്കാലത്തെ ഏറ്റവും പ്രമുഖ വ്യാപാരികളിലൊരാളായിരുന്നു. അദ്ദേഹമാണ് ഖാഇദേ മില്ലത്തിനേയും സഹോദരന്മാരെയും വളര്‍ത്തിയത്. ഏറെ പ്രതാപിയും വിശ്രുതനായ അഭ്യാസിയുമായിരുന്ന മുഹമ്മദ് റാവുത്തരെ സകല മനുഷ്യര്‍ക്കും ബഹുമാനവും പേടിയുമായിരുന്നു. അദ്ദേഹത്തിന്റെ ചരക്കു വണ്ടികളെ സമീപിക്കാന്‍ കവര്‍ച്ചക്കാര്‍ക്ക് പോലും ഭയമായിരുന്നുവെന്ന് ഖാഇദേമില്ലത്ത് തന്നെ അനുസ്മരിച്ചിട്ടുണ്ട്. നന്നേ ചെറുപ്പത്തിൽ തന്നെ സാമൂഹ്യ പ്രവർത്തന തൽപരനായ ഖായിദെ മില്ലത്ത്     പതിമൂന്നാം വയസ്സിൽ തന്നെ      മദ്രാസ് യംഗ് മുസ്ലിം സൊസൈറ്റിയുണ്ടാക്കുകയും പത്തൊമ്പതാം വയസ്സിൽ ' മജ്ലിസുൽ ഉലമാ എന്ന '  വിദ്യാർത്ഥി കൂട്ടായ്മയുടെ ' ' സംഘാടനവുമായും രംഗത്തു വരികയുണ്ടായി 1923 ൽ ജമാൽ ഹമീദ ബിയെ വിവാഹം ചെയ്തു. രാഷ്ട്രീയക്കാരനെന്നതോടൊപ്പം നല്ലൊരു വ്യാപാരികൂടിയായിരുന്നു ഇസ്മയിൽ സാഹിബ്.

 ഖാഇദേമില്ലത്തിനെ പിതാവ്  മദ്രസ മുഹമ്മദീയയില്‍ പ്രാഥമിക പഠനത്തിന് ചേര്‍ത്തതോടൊപ്പംതന്നെ ഇംഗ്ലീഷ് പഠിപ്പിക്കാനും  ഏര്‍പ്പാട് ചെയ്യുകയുണ്ടായി. ബ്രിട്ടീഷുകാരോടുള്ള വ്യാപകമായ വെറുപ്പുകാരണം ഇംഗ്ലീഷ് പഠിക്കുന്നത് പോലും വിലക്കപ്പെട്ട കാലമായിരുന്നു അത്. മിയാന്‍ ആലിം തന്റെ പുത്രനെ ഇംഗ്ലീഷ് പഠിക്കാന്‍ വിട്ടത് പലര്‍ക്കും ഞെട്ടലും അത്ഭുതവുമായിരുന്നു. പില്‍ക്കാലത്ത് ഇംഗ്ലീഷിലും പ്രോജ്ജ്വല പ്രസംഗകനായി മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെ മാറ്റി തീര്‍ത്തതില്‍ പിതാവിന്റെ ഈ ഇടപെടല്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പിതാവിന്റെ അകാലമരണം മക്കളുടെ വിദ്യാഭ്യാസത്തിന് പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ പിന്നീട് മാതാവും 'ശ്രദ്ധിക്കകയുണ്ടായി. അതുകൊണ്ടുതന്നെ തിരുനെല്‍വേലിയിലെ സി.എം.എസ് കോളേജിലും തുടര്‍ന്നു മദിരാശി ക്രിസ്ത്യന്‍ കോളേജിലും പഠിക്കുവാന്‍ ഖാഇദേമില്ലത്തിന് അവസരമുണ്ടായി. മഹാത്മഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച നാളുകളായിരുന്നു അത്. സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ ആകൃഷ്ടനായ ഖാഇദേമില്ലത്ത് അതോടെ പഠനം അവസാനിപ്പിക്കുകയും നിസ്സഹകരണ പ്രസ്ഥാനത്തില്‍ സജീവമാകുകയും ചെയ്തു.
    ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് എന്ന മഹോജ്ജ്വല വ്യക്തിത്വത്തിന്റെ 'വിശാലവും  സജീവവുമായ രാഷ്ട്രീയ ജീവിതത്തിന്റെ ' ആരംഭം കുറിക്കപ്പെട്ടതിവിടം. മതലാണ്  പ്രസിദ്ധ നിയമജ്ഞനായിരുന്ന ശ്രീനിവാസ അയ്യങ്കാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മദിരാശി പ്രൊവിന്‍ഷ്യല്‍ പൊളിറ്റിക്കല്‍ കോണ്‍ഫ്രന്‍സിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു യുവാവായ മുഹമ്മദ് ഇസ്മാഈല്‍. നിസ്സഹകരണ പ്രസ്ഥാനത്തെ വ്യാപിപ്പിക്കുന്നതില്‍ അനല്‍പമായ പങ്കാണ് പൊളിറ്റിക്കല്‍ കോണ്‍ഫ്രന്‍സ് വഹിച്ചത്. മുസ്‌ലിം സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തെ നിസ്സഹകരണ പ്രസ്ഥാനത്തിലുടനീളം ഉറപ്പ് വരുത്താന്‍ ഇസ്മാഈല്‍ സാഹിബ് കഠിനാദ്ധ്വാനം ചെയ്യുകയുണ്ടായി.
 ദേശീയ പ്രസ്ഥാനത്തില്‍ സജീവ പങ്കാളിത്തം വഹിക്കാന്‍ ഔപചാരിക വിദ്യാഭ്യാസത്തോട് വിടപറഞ്ഞെങ്കിലും വ്യക്തിപരവും കുടുംബപരവുമായ ബാധ്യതകള്‍ നിറവേറ്റുന്നതിനായി ജോലിയില്‍ പ്രവേശിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. മദിരാശിയിലെ ഏറ്റവും പ്രമുഖ വ്യാപാര സ്ഥാപനങ്ങളിലൊന്നായ ജമാല്‍ മൊഹിദ്ദീന്‍ ആന്റ് കമ്പനിയില്‍ അസിസ്റ്റന്റ് ആയിട്ടായിരുന്നു അരങ്ങേറ്റം. അസാധാരണമായ കഴിവും കാര്യശേഷിയും അദ്ദേഹത്തെ അധികം വൈകാതെ കമ്പനിയുടെ മാനേജര്‍ സ്ഥാനത്തെത്തിച്ചു. താമസിയാതെ കമ്പനിയുടെ പാര്‍ട്ണര്‍ ആയും അദ്ദേഹം ഉയര്‍ന്നു. ഇക്കാലത്താണ് അദ്ദേഹം വിവാഹിതനാവുന്നത്. സ്വതസിദ്ധമായ അറിവും കഴിവും ബിസിനസ്സ് രംഗത്തെ അതീവ പാടവവും മുഹമ്മദ് ഇസ്മാഈലിനെ ഒരു മികച്ച സാമ്പത്തിക ശാസ്ത്ര വിദഗ്ധനാക്കി. അനവധിപേര്‍ അദ്ദേഹത്തില്‍ നിന്ന് സാമ്പത്തികോപദേശങ്ങള്‍ നേടിയിട്ടുണ്ട്. സെന്‍ട്രല്‍ അസംബ്ലി അംഗങ്ങളായിരുന്ന എഫ്.ഇ. ജെയിംസ്, സര്‍ ആര്‍.കെ.ഷണ്‍മുഖം ചെട്ടി തുടങ്ങിയവര്‍ പ്രസംഗിക്കുവാന്‍ കുറിപ്പുകള്‍ തേടിയിരുന്നതും ഈ പ്രതിഭാശാലിയില്‍ നിന്നായിരുന്നു. പില്‍ക്കാലത്ത് 1966ല്‍ ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിലും ബേങ്ക് ദേശസാല്‍ക്കരണം, പ്രിവിപേഴ്‌സ് പ്രശ്‌നം തുടങ്ങിയ വിഷയങ്ങളിലും പലകുറി മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും വിളിച്ചിരുന്നു. അപാരമായ സാമ്പത്തിക ശാസ്ത്ര വൈദഗ്ധ്യമുണ്ടായിട്ടും ബിസിനസില്‍ തുടരാനോ ഔദ്യോഗിക പദവികള്‍ കരസ്ഥമാക്കാനോ അദ്ദേഹം തയ്യാറായില്ല. 1947ല്‍ ബിസിനസ്സ് ജീവിതത്തോട് വിടപറഞ്ഞു കൊണ്ട് മുഴുസമയം പൊതുജീവിതത്തില്‍ അദ്ദേഹം വ്യാപൃതനായി. 
 തിരുനെല്‍വേലിയിലും പരിസരത്തും പിന്നീട് മദ്രാസ് നഗരത്തിലും  ആരംഭിച്ച പൊതു സംരംഭങ്ങളിലെല്ലാം 'ഖായിദെ മില്ലത്ത് ' ഒരനിവാര്യ നാമമായിരുന്നു . പില്‍ക്കാലത്ത് തെന്നിന്ത്യാ തോല്‍വ്യവസായ സംഘത്തിന്റെ സെക്രട്ടറി, സതേണ്‍ ഇന്ത്യ, ചേമ്പര്‍ ഓഫ് കമേഴ്‌സ് ഉപാധ്യക്ഷന്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ്, മദിരാശി പോര്‍ട്ട് ട്രസ്റ്റ്, മാര്‍ക്കറ്റിംഗ്  ബോര്‍ഡ്, ബോര്‍ഡ് ഓഫ് ഇന്‍ഡസ്ട്രീസ്, ദക്ഷിണേന്ത്യന്‍ റെയില്‍വേ ഉപദേശക സമിതി തുടങ്ങിയവയിലെ അംഗത്വം തുടങ്ങി  ഖാഇദേ മില്ലത്തിന്റെ ബഹുമുഖ പങ്കാളിത്തത്തിന്റെ ഉദാഹരണങ്ങൾ   ധാരാളമാണ്    കേന്ദ്ര സര്‍ക്കാരിന്റെ തോല്‍ സംരക്ഷണ സമിതിയിലും സംസ്ഥാന സര്‍ക്കാരിന്റെ കൈത്തൊഴില്‍ ബോര്‍ഡിലും അദ്ദേഹം അംഗമായിരുന്നു. മദിരാശി ഗവണ്‍മെന്റ് നിയമിച്ച ലതര്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍, വ്യവസായ പ്ലാനിംഗ് കമ്മീഷന്‍ അംഗം എന്നീ സ്ഥാനങ്ങളും ഖാഇദേ മില്ലത്ത് വഹിക്കുകയുണ്ടായി. വിവിധ ട്രേഡ് യൂണിയനുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കുകയുണ്ടായി. തിരക്കുപിടിച്ച ഔപചാരിക ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ സ്വസമുദായത്തിന്റെ സാംസ്‌കാരികോന്നമനത്തിനും നവീകരണത്തിനുമുള്ള ശ്രമങ്ങളിലും ഖാഇദേ മില്ലത്ത് സജീവമായി പങ്കുകൊള്ളുകയുണ്ടായി. ദക്ഷിണേന്ത്യാ മുസ്‌ലിം വിദ്യാഭ്യാസ സംഘത്തിന്റെ ഉപാധ്യക്ഷനായും മദിരാശി അന്‍ജുമനെ ഹിദായതെ ഇസ്‌ലാം സംഘത്തിന്റെ വൈസ് പ്രസിഡണ്ടായും അദ്ദേഹം പ്രവര്‍ത്തിച്ചു. 
കോണ്‍ഗ്രസുകാരനും അടിയുറച്ച ദേശീയ വാദിയുമായിരുന്നു ഇക്കാലമത്രയും മുഹമ്മദ് ഇസ്മായില്‍ സാഹിബ്. വിദേശീയ വസ്ത്രങ്ങളും ഉല്‍പന്നങ്ങളും വര്‍ജിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു അദ്ദേഹം. വിവാഹ സുദിനത്തില്‍പോലും ആര്‍ഭാട വസ്ത്രങ്ങളൊഴിവാക്കി ഖദര്‍ ധാരിയായി അദ്ദേഹം നിലകൊണ്ടു. എന്നാല്‍ 1936 ല്‍ നടന്ന തെരഞ്ഞെടുപ്പ് ഖാഇദേ മില്ലത്തിന്റെ രാഷ്ട്രീയ നിലപാടുകളെ അപ്പാടെ മാറ്റിമറിച്ചു. തമിഴകത്തിലെ ഏറ്റവും വലിയ ധനാഢ്യരിലൊരാളും സജീവ കോണ്‍ഗ്രസ്സുകാരനുമായ ജമാല്‍ മുഹമ്മദ് സാഹിബായിരുന്നു മദിരാശിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഗാന്ധിജിയുടെ ഉത്തമനുമായിരുന്ന അദ്ദേഹം കോണ്‍ഗ്രസ്സിനുവേണ്ടി എത്രയോ സമ്പത്ത് വിനിയോഗിച്ച ആളായിരുന്നു. എന്നിട്ടും തെരഞ്ഞെടുപ്പില്‍ ജമാല്‍ മുഹമ്മദ് തോറ്റു. എതിരാളിയായ ടി.ടി. കൃഷ്ണമാചാരിക്കായിരുന്നു ജയം.        ഒമാൽ മുഹമ്മദ് സാഹിബിന്റെ പരാജയം ഖാഇദേ മില്ലത്തിന്   വലിയ മാനസിക. പ്രയാസമുണ്ടാക്കുകയും   മുസ്ലിം ലീഗിനോട്   ആഭിമുഖ്യം തോന്നാൻ അതൊരു നിമിത്തമാവുകയും ചെയ്തു   ജമാല്‍ മുഹമ്മദ് സാഹിബിനോടൊപ്പം ഖാഇദേ മില്ലത്തും കോണ്‍ഗ്രസ്സിനോട് വിടചൊല്ലി.
മുസ്‌ലിം ലീഗില്‍  നേത്ര പദവികൾ  ഏറ്റെടുക്കാന്‍ ഖാഇദേ മില്ലത്തിന്     ഉദ്ദേശമുണ്ടായിരുന്നില്ലെങ്കിലും.  സാഹചര്യങ്ങള്‍ അദ്ദേഹത്തെ അതിന് നിര്‍ബന്ധിതനാക്കി. 1938-ല്‍ മദിരാശി ഡിസ്ട്രിക്ട് മുസ്‌ലിം ലീഗ് പ്രസിഡണ്ടായി ഖാഇദേമില്ലത്ത് തെരഞ്ഞെടുക്കപ്പെട്ടു. 1945ല്‍ മദിരാശി സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡണ്ടായി അദ്ദേഹം ചുമതലയേറ്റു. 1946 ല്‍ മദിരാശി നിയമ സഭയിലേക്ക് അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിം ലീഗിന്റെ പ്രൊവിന്‍ഷ്യല്‍ പാര്‍ലിമെന്ററി ബോര്‍ഡ് ചെയര്‍മാനുമായി. മദിരാശി അസംബ്ലിയിലെ പ്രതിപക്ഷ നേതാവും ഖാഇദേ മില്ലത്തായിരുന്നു. അതേവര്‍ഷം ദല്‍ഹിയില്‍ നടന്ന മുസ്‌ലിം ലീഗ് സര്‍വ്വേന്ത്യാ കണ്‍വെന്‍ഷന്റെ അദ്ധ്യക്ഷനും ഇസ്മാഈല്‍ സാഹിബായിരുന്നു. 1947 ഡിസംബര്‍ 13,14 തിയ്യതികളില്‍ സര്‍വ്വേന്ത്യാ മുസ്‌ലിംലീഗിന്റെ അവസാനത്തെ കൗണ്‍സില്‍ കറാച്ചിയില്‍ ചേര്‍ന്നു. സര്‍വ്വേന്ത്യാ മുസ്‌ലിംലീഗ് പിരിച്ചുവിടാനും പാക്കിസ്ഥാനിലും ഇന്ത്യയിലും വേറിട്ട രാഷ്ട്രീയ പാര്‍ട്ടികളായി മുസ്‌ലിംലീഗുകള്‍ പ്രവര്‍ത്തിക്കാനും ധാരണയായി. ഇന്ത്യയിലെ മുസ്‌ലിം ലീഗിന്റെ കണ്‍വീനര്‍ സ്ഥാനത്തേക്ക് ഖാഇദേ മില്ലത്തിന്റെ പേരാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. ചരിത്ര പ്രധാനമായ ഒരു സംഭവം ഈ കൗണ്‍സില്‍ യോഗത്തിലുണ്ടായി. സര്‍വ്വേന്ത്യാ മുസ്‌ലിംലീഗിന്റെ പേരില്‍ 40 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം ഉണ്ടായിരുന്നു. പുറമെ 
 ഡോണ്‍' പത്രത്തിന്റെ ആസ്തി വഹകളും ഇതില്‍ ഇന്ത്യയിലെ മുസ്‌ലിം ലീഗിന് എത്ര കണ്ട് വിഹിതം തരണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയും പാക്മുസ്‌ലിം ലീഗിന്റെ കണ്‍വീനറുമായ ലിയാഖത്ത് അലീഖാന്‍ ചോദിച്ചു. മുഹമ്മദലി ജിന്നയുടെ സാന്നിധ്യത്തിലായിരുന്നു ഇത്.'ഒരു ചില്ലിക്കാശ് പോലും ആവശ്യമില്ല' എന്നായിരുന്നു ഖായി ദെ മില്ലത്തിന്റെ മറുപടി. അപ്രതീക്ഷിതമായ മറുപടി കേട്ടമ്പരന്ന ലിയാഖത്ത് അലിഖാന്‍ ഒന്നു മയപ്പെടുത്താനായി പറഞ്ഞു. ''എങ്കില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്നെ അറിയിക്കണം. വല്ല ആപത്തോ കഷ്ടനഷ്ടങ്ങളോ നേരിട്ടാല്‍ ഉടനെ വിവരം അറിയിക്കണം'' അക്ഷോഭ്യനായി ഖാഇദേമില്ലത്തിന്റെ മറുപടി : ''നവാബ് സാഹിബ്; ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് എന്ത് സംഭവിച്ചാലും അത് ഞങ്ങള്‍ കൈകാര്യം ചെയ്തു കൊള്ളും. നിങ്ങളുടെ സഹായം ആവശ്യമില്ല. ഞങ്ങളെ മറന്നേക്കുക. ഞങ്ങള്‍ വേറെ നിങ്ങള്‍ വേറെ'' ഇതായിരുന്നു ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ പ്രകൃതം. കണിശമായ സത്യസന്ധതയും കറകളഞ്ഞ നിഷ്‌കളങ്കതയും അചഞ്ചലമായ ആദര്‍ശനിഷ്ഠയും അദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു. 
1948 മാര്‍ച്ച് 10ന് മദിരാശിയിലെ രാജാജി ഹാളില്‍ ചേര്‍ന്ന ഇന്ത്യയിലെ മുസ്‌ലിം ലീഗിന്റെ പ്രഥമ കൗണ്‍സിലില്‍ വെച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നിലവില്‍വന്നു. പ്രസിഡണ്ടായി ഖാഇദേ മില്ലത്ത് തെരഞ്ഞെടുക്കപ്പെട്ടു. അതിശക്തമായ എതിര്‍പ്പാണ് നാനാഭാഗത്ത് നിന്നും ലീഗിനെതിരെ ഉയര്‍ന്നത്. ഇന്ത്യയില്‍ മുസ്‌ലിം ലീഗിനെ പുനരുജ്ജീവിപ്പിക്കാനുള്ള കറാച്ചിയിലെ കൗണ്‍സില്‍ തീരുമാനത്തെ കോണ്‍ഗ്രസ്സ് ശക്തമായി എതിര്‍ത്തിരുന്നു.1948 ജനുവരി ഒടുവില്‍ ഗവര്‍ണ്ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു മദ്രാസിലെത്തി ഖാഇദേ മില്ലത്തിനെ ചര്‍ച്ചക്ക് ക്ഷണിക്കുകയുണ്ടായി. കോണ്‍ഗ്രസ് നേതൃത്വത്തിന് എതിര്‍പ്പുണ്ടെന്നും മുസ്‌ലിംലീഗ് ഒരു സംഘടന എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനോട് പ്രധാനമന്ത്രി പണ്ഡിറ്റ് നെഹറുവിന് യോജിപ്പില്ലെന്നും ഖാഇദേ മില്ലത്തിനെ മൗണ്ട്ബാറ്റണ്‍ അറിയിക്കുകയുണ്ടായി. ധീരവും യുക്തി പൂര്‍വ്വകവുമായ മറുപടിയാണ് ഖാഇദേ മില്ലത്ത് നല്‍കിയത്. നെഹ്‌റുവുമായി ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചക്ക് തയ്യാറാണെന്ന് ഖാഇദേ മില്ലത്ത് അറിയിച്ചു. അതനുസരിച്ച് ഫെബ്രുവരിയില്‍ തന്നെ ഖാഇദേ മില്ലത്ത് ദല്‍ഹിയില്‍ ചെന്ന് നെഹ്‌റുവുമായി സുദീര്‍ഘമായ ചര്‍ച്ച നടത്തി. നെഹറുവിന് അംഗീകരിക്കാനായില്ലെങ്കിലും  ഖാഇദേ മില്ലത്തിന്റെ യുക്തിബന്ധുരമായ ന്യായവാദങ്ങളുടെ മുമ്പില്‍ നെഹ്‌റുവിന് മറുപടിയുണ്ടായിരുന്നില്ല. സുധീരവും സുവ്യക്തവുമായിരുന്നു ഖാഇദേ മില്ലത്തിന്റെ നിലപാടുകള്‍.   ഭാവി ഭാരതത്തിൽ ഭരണകർത്താക്കളായിരിക്കുന്നവർ.   എല്ലാവരും താങ്കളെ പോലെ ഭരണഘടനയോട് ''കൂറു.കാണിക്കുന്നവരായിരിക്കുമെന്നും    എക്കാലവും  കോൺഗ്രസ്സ് ' തന്നെയായിരിക്കും അധികാരസ്ഥാനത്തെന്നും    താങ്കൾക്കുറപ്പ് പറയാനാവുമോ  എന്നുമുള്ള.   ഖായിദെ മില്ലത്തിന്റെ  നെഹ്റു വിനോടുള്ള ചോദ്യങ്ങൾ.  അന്തരീക്ഷത്തെ    പോലും പ്രകമ്പനം  കൊള്ളിക്കുകയായിരുന്നു അദ്ദേഹത്തിന്റെ   നിരീക്ഷണങ്ങൾ.  എത്ര മേൽ ദീർഘ വീക്ഷണത്തോടെയുള്ളതായിരുന്നുവെന്ന്   മനസ്സിലാക്കാൻ    ഈ സംഭാഷണങ്ങൾ.  ധാരാളമാണ്     എന്ന് പറയേണ്ടതില്ലല്ലോ   

1952ൽ.  രാജ്യസഭയിലേക്ക് ' മദിരാശിനിയമസഭയിൽ അഞ്ചംഗങ്ങൾ മാത്രമുള്ള മുസ്ലിം ലീഗ് പ്രതിനിധിയായി    മുന്നണി സംവിധാനമൊന്നും  ഇല്ലാഞ്ഞിട്ടും    അദ്ദേഹം   തെരഞ്ഞെടുക്കപ്പെട്ടത്  
അത്ഭുതാവഹമായി  അവശേഷിക്കുന്നു

1962 ൽ പോക്കർ സാഹിബിന്റെ പിൻഗാമിയായി   നോമിനേഷന് നൽകാൻ പോലും വരാതെ  മഞ്ചേരിയിൽ നിന്ന്   ശക്തമായ പോരാട്ടത്തിലൂടെ ലോക്സഭാംഗരായത്   മറ്റൊരത്ഭുതമായിരുന്നു     1967 ലും  71  ലും വിജയം ആവർത്തിച്ചു   ഇസ്മായിൽ.  സാഹിബ്   പാർലമെന്ററി രംഗത്ത്: തന്റെ  പ്രാഗത്ഭ്യം  തെളിയിക്കുകയുണ്ടായി     ഭരണഘടനാ നിമ്മാണ സഭയിലും ലോക്സഭയിലുമെല്ലാം അദ്ദേഹം  നടത്തിയിട്ടുള്ള. പ്രഭാഷണങ്ങൾ. കാര്യമാത്ര പ്രസക്തവും  ചിന്തോദീപകവുമായിരുന്നു      ന്യൂനപക്ഷങ്ങളേയും രാജ്യത്തേയും  ബാധിക്കുന്ന വിഷയങ്ങളിലെല്ലാം അദ്ദേഹത്തിന്  വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു   1972 ഏപ്രിൽ.  അഞ്ചിന്റെ ആദ്യ മണിക്കൂറിൽ ആ മഹാമനീഷി മദ്രാസ് സ്റ്റാൻലി  ഹോസ്പിറ്റലിൽ വെച്ച്  രാജാധിരാജനായ റബ്ബിന്റെ വിളിക്കുത്തരം    നല്കി     മൺമറയുമ്പോൾ      തമിഴകവും മുസ്ലിം ഭാരതവും    ഒരു പോലെ കേഴുകയായിരുന്നു





മുസ്തഫ മച്ചിനടുക്കം

2020 മാർച്ച് 24, ചൊവ്വാഴ്ച

മുസ്ലീ ലീഗ് @72

1948 മാര്‍ച്ച് 10

    

സി.പി സൈതലവി

വംശഹത്യയുടെ കനലെരിയുന്ന നിലങ്ങളിലൂടെ മുസ്‌ലിംലീഗ് പ്രതിനിധി സംഘം നടന്നുനീങ്ങുമ്പോള്‍, നഗരപ്രാന്തങ്ങളില്‍ കാത്തിരിപ്പുണ്ട്; കത്തിയമര്‍ന്ന പ്രാണനും പ്രതീക്ഷകളുമായി ആലംബമറ്റ ഒരു ജനത. ഡല്‍ഹിയില്‍, യു.പിയില്‍, ഗുജറാത്തില്‍ മറ്റെവിടെയും വര്‍ഗീയവൈരത്തിന്റെ വെടിയുണ്ടകളും വാള്‍മുനയുമേറ്റ് ജീവനറ്റുവീണ മനുഷ്യരുടെ, മൃതപ്രായരായി തെരുവിലുപേക്ഷിക്കപ്പെട്ടവരുടെ ആശ്രയം നഷ്ടപ്പെട്ട രക്തബന്ധങ്ങളെ അന്നവും അഭയവും ആത്മബലവുമേകി ജീവിതത്തിലേക്കു കൈപിടിക്കുകയാണ് മുസ്‌ലിംലീഗ്.
എഴുപത്തിരണ്ടു വര്‍ഷം മുമ്പ് രാജ്യം ഇതുപോലെ കൂട്ടക്കൊലകളുടെ പേടിക്കാഴ്ചകളിലമര്‍ന്ന് ആശയറ്റുവിറങ്ങലിച്ചുനില്‍ക്കുമ്പോഴാണ് പ്രതീക്ഷയുടെ അവസാനത്തെ കൈകോര്‍ക്കലായി മദ്രാസിലെ ഗവണ്‍മെന്റ് ബാങ്ക്വറ്റ് ഹാളി (രാജാജി ഹാള്‍)ല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് രൂപീകരിക്കുന്നത്. വിഭജനത്തിന്റെ മുറിപ്പാടില്‍ നിന്നൊഴുകിയ ചോരപ്പുഴകളില്‍ മുങ്ങിത്താണുപോയ ജനതക്ക് പിറന്നമണ്ണില്‍ പുനര്‍ജനി നല്‍കുകയായിരുന്നു ആ ഹരിതക്കൊടിയുടെ ഉന്നം. ജനാധിപത്യ ഇന്ത്യയിലെ അവകാശങ്ങളുപയോഗിച്ച് ജന്മദേശത്ത് മനുഷ്യരായി ജീവിക്കാനും പലായനത്തിന്റെ ഭാണ്ഡമിറക്കിവെച്ച് ‘അഭിമാനകരമായ അസ്തിത്വം’ നേടാനുമുള്ള ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ ആഹ്വാനമുള്‍ക്കൊള്ളാന്‍ അന്ന് ഏറെപ്പേരുണ്ടായില്ല. പൗരത്വവും പാക്കിസ്താനുമെല്ലാം സ്വതന്ത്ര ഇന്ത്യയുടെ ഒന്നാംനാള്‍ തൊട്ടുള്ള ഭീഷണികളായി ന്യൂനപക്ഷങ്ങളുടെ തലക്കുമീതെ തൂങ്ങി. വിഖ്യാത പത്രപ്രവര്‍ത്തകന്‍ ഖുശ്‌വന്ത് സിങിന്റെ കൃതിയായ ‘പാക്കിസ്താനിലേക്കുള്ള തീവണ്ടി’യില്‍ ആ കാലം ചുട്ടുപഴുത്തുകിടന്നു. ”1947ലെ വേനല്‍ക്കാലം മറ്റു ഇന്ത്യന്‍ വേനലുകളെപോലെയായിരുന്നില്ല. അക്കൊല്ലം ഇന്ത്യയില്‍ കാലാവസ്ഥപോലും വേറൊന്നായിരുന്നു. സാധാരണമല്ലാത്തവിധം ചൂടു കൂടുതലായിരുന്നു. മഴയില്ലായിരുന്നു. ചെയ്ത പാപങ്ങള്‍ക്കു ദൈവം തങ്ങളെ ശിക്ഷിക്കുകയാണെന്നു ജനം പറഞ്ഞുതുടങ്ങി. ഹിന്ദുക്കളും സിക്കുകാരും വീടുകള്‍ ഉപേക്ഷിച്ചു കിഴക്കോട്ട് പലായനം ചെയ്തു. യാത്രക്കിടയില്‍ പുഴക്കടവുകളില്‍, നാല്‍ക്കവലകളില്‍, റെയില്‍വെ സ്റ്റേഷനുകളില്‍ പടിഞ്ഞാറോട്ട് പലായനം ചെയ്യുന്ന ഭയചകിതരായ മുസ്‌ലിം സംഘങ്ങളെ അവര്‍ കണ്ടു. കലാപങ്ങള്‍ ജനതകളുടെ തുടച്ചുമാറ്റലുകളായി മാറി. 1947ലെ വേനല്‍ക്കാലത്ത് ഒരു കോടിയോളം ജനങ്ങള്‍- അവരില്‍ മുസ്‌ലിംകളും ഹിന്ദുക്കളും സിക്കുകാരും ഉണ്ടായിരുന്നു- പലായനത്തിലായിരുന്നു. കാലവര്‍ഷം പെയ്യാന്‍ തുടങ്ങുമ്പോഴേക്കും അവരില്‍ പത്തു ലക്ഷത്തോളം ആളുകള്‍ മരിച്ചിരുന്നു. ഉത്തരേന്ത്യ മുഴുവനായി സായുധമായിരുന്നു. ഭയന്നോ ഒളിച്ചോ ശാന്തിയുടെ മരുപ്പച്ചകളായി ബാക്കിനിന്നത് അതിര്‍ത്തികളിലെ ചുരുക്കം വിദൂരഗ്രാമങ്ങള്‍ മാത്രമാണ്.”
വംശീയഉന്മൂലന ലക്ഷ്യത്തോടെ തെരുവിലിറങ്ങിയ കലാപകാരികള്‍ വേട്ടകഴിഞ്ഞു തിരിച്ചുകയറുംവരെ പിന്‍ബലം പകര്‍ന്ന് കണ്ണുംപൂട്ടിയിരിക്കുന്ന ഭരണാധികാരികളും പൊലീസിന്റെ തിര നിറച്ച തോക്കുകള്‍ സംഘ്പരിവാര്‍ ക്രിമിനലുകള്‍ നിര്‍ബാധമുപയോഗിക്കുന്നതും 2020ലെ ഡല്‍ഹി കാഴ്ചയാണ്. പക്ഷേ 1947ലെ ഡല്‍ഹിയും ഭരണനേതൃത്വം അക്രമികള്‍ക്കെതിരായിരുന്നുവെന്നതൊഴിച്ചാല്‍ സമാനസ്വഭാവം പുലര്‍ത്തി. പൊലീസും സൈന്യവും അക്രമികള്‍ക്ക് അകമ്പടിയായി. 
അന്ന് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയും നെഹ്‌റുവിനു സമശീര്‍ഷനായ നേതാവുമായ മൗലാന അബുല്‍കലാം ആസാദ്തന്നെ രാജ്യഗാത്രത്തിന്റെ അകക്കാമ്പില്‍പടര്‍ന്നുപിടിച്ച വര്‍ഗീയവിഷത്തെ പ്രതിരോധിക്കുന്നതില്‍ രാഷ്ട്രനേതൃത്വത്തിന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തുന്നുണ്ട്. ”സര്‍ദാര്‍ പട്ടേല്‍ ആഭ്യന്തരകാര്യമന്ത്രിയായിരുന്നതുകൊണ്ട് ഡല്‍ഹിയിലെ ഭരണം അദ്ദേഹത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിന്‍ കീഴിലായിരുന്നു. തീ വെപ്പിന്റെയും കൊള്ളകളുടേയും സംഖ്യ ക്രമാതീതമായപ്പോള്‍ ഗാന്ധിജി പട്ടേലിന് ആളയച്ചു വരുത്തി. ഈ അക്രമങ്ങള്‍ക്ക് അന്ത്യം വരുത്തുവാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഗാന്ധിജി അദ്ദേഹത്തോട് ചോദിച്ചു. അതിശയോക്തിപരമായ റിപ്പോര്‍ട്ടുകളാണ് ഗാന്ധിജിക്കു കിട്ടിക്കൊണ്ടിരിക്കുന്നതെന്നു പറഞ്ഞു പട്ടേല്‍ അദ്ദേഹത്തെ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു. മുസ്‌ലിംകള്‍ക്ക് ഭയപ്പെടേണ്ടതായോ പരാതിപ്പെടേണ്ടതായോ യാതൊന്നുമുണ്ടായിട്ടില്ലെന്നുംവരെ പട്ടേല്‍ പറഞ്ഞു. ഞങ്ങള്‍ മൂന്നു പേരും ഗാന്ധിജിയോട് ഒന്നിച്ചിരുന്ന ഒരവസരം ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. പട്ടികളേയും പൂച്ചകളേയും പോലെ ഡല്‍ഹിയില്‍ മുസ്‌ലിംകളെ കശാപ്പു ചെയ്തുകൊണ്ടിരിക്കുന്നു എന്നതു തനിക്കു സഹിച്ചുകൊള്ളുവാന്‍ വിഷമമായിരിക്കുന്നു എന്ന് ജവഹര്‍ലാല്‍ വേദനയോടു കൂടി പറഞ്ഞു. അവരെ സഹായിക്കാന്‍ സാധിക്കാത്ത തന്റെ കഴിവുകേടില്‍ അദ്ദേഹം അപമാനിതനായപോലെ കാണപ്പെട്ടു. ഈ ഭയങ്കര സംഭവങ്ങളെ അടിസ്ഥാനമാക്കി ജനങ്ങള്‍ പരാതിപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സാക്ഷിക്ക് എന്തു വിശ്രമമാണു കിട്ടുക? സ്ഥിതിഗതികള്‍ അസഹ്യമായിത്തീര്‍ന്നിരിക്കുന്നുവെന്നും അടങ്ങിയിരിക്കുവാന്‍ തന്റെ മനസ്സാക്ഷി ഒരു വിധത്തിലും സമ്മതിക്കുകയില്ലെന്നും അദ്ദേഹം പല പ്രാവശ്യം പറഞ്ഞു.’ സര്‍ദാര്‍ പട്ടേലിന്റെ പ്രതികരണമറിഞ്ഞപ്പോള്‍ ഞങ്ങള്‍ സ്തംഭിച്ചിരുന്നു പോയി. പട്ടാപ്പകല്‍പോലും ഡല്‍ഹിയില്‍ മുസ്‌ലിംകളെ കശാപ്പു ചെയ്തു കൊണ്ടിരിക്കുന്ന അവസരത്തില്‍ ജവഹര്‍ലാലിന്റെ പ്രസ്താവങ്ങള്‍ വസ്തുസ്ഥിതിയുമായി പൊരുത്തപ്പെടാത്തവയാണെന്ന് പട്ടേല്‍ ശാന്തനായി ഗാന്ധിജിയെ അറിയിച്ചു. ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങള്‍ നടന്നിരിക്കുമെങ്കിലും മുസ്‌ലിംകളുടെ സ്വത്തും ജീവനും സംരക്ഷിക്കുന്നതിന് ഗവര്‍മെന്റ് കഴിവുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഇതില്‍ കൂടുതലായി ഒന്നും തന്നെ ചെയ്യുവാനില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയായിരുന്നുകൊണ്ട് തന്റെ ഗവണ്‍മെന്റിന്റെ ചെയ്തികളെ തന്നെ ജവഹര്‍ലാല്‍ അപലപിച്ചതില്‍ അദ്ദേഹത്തിനുണ്ടായ അസംതൃപ്തിയേയും സര്‍ദാര്‍ പട്ടേല്‍ പ്രകടിപ്പിക്കാതിരുന്നില്ല. കുറച്ചുനേരത്തേക്ക് ജവഹര്‍ലാല്‍ ഒന്നും മിണ്ടിയില്ല (പുസ്തകം: ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു).
സ്വാതന്ത്ര്യത്തിന്റെ ആദ്യ രണ്ടു വര്‍ഷങ്ങളിലായി ഇരുപതു ലക്ഷത്തോളം മനുഷ്യര്‍ വധിക്കപ്പെടുകയും രണ്ടു കോടിയില്‍പ്പരം ജനം വീടും ജീവിതോപാധികളും നശിപ്പിക്കപ്പെട്ട് പെരുവഴിയിലാകുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയിലെ നാലു കോടിയോളം വരുന്ന മുസ്‌ലിം സമുദായത്തെ ഈ ദുരിതപാതാളത്തില്‍ നിന്നു കരകയറ്റാന്‍ ഖാഇദേമില്ലത്തും കെ.എം സീതിസാഹിബും രാജ്യത്തിന്റെ പല ദിക്കുകളിലുമെത്തി മുസ്‌ലിംലീഗിന്റെ പുനഃസംഘാടനത്തിനു ശ്രമിച്ചു. വിഭജനത്തിനു മുമ്പ് മുസ്‌ലിംലീഗിന്റെ ദേശീയ നേതൃത്വം വഹിച്ചവരും പ്രവിശ്യാ പ്രധാനമന്ത്രിമാരായിരുന്നവര്‍പോലും ഭയന്നുപിന്‍മാറി. മുസ്‌ലിംലീഗ് സ്വതന്ത്ര ഇന്ത്യയില്‍ ആവശ്യമില്ലെന്ന് പരസ്യപ്രസ്താവന ചെയ്തു. മറ്റു പാര്‍ട്ടികളില്‍ ഇടമന്വേഷിച്ചു. പലരും രാഷ്ട്രീയംവിട്ടു. മിക്കയിടത്തും പാര്‍ട്ടിഘടകങ്ങള്‍ അവസാനിപ്പിച്ചു. 
ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു, 1948 ജനുവരി 29ന് മദ്രാസിലെ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ഖാഇദേമില്ലത്തിനെ ആദരപൂര്‍വം ക്ഷണിച്ചുവരുത്തി; മുസ്‌ലിംലീഗ് സംഘടിപ്പിക്കാനുള്ള ശ്രമത്തില്‍നിന്നു പിന്തിരിയണമെന്നും പകരം താങ്കള്‍ക്കും താങ്കള്‍ നിര്‍ദേശിക്കുന്നവര്‍ക്കും ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ലഭ്യമാക്കാമെന്നും പ്രലോഭിപ്പിച്ചു. പിറ്റേന്ന് 1948 ജനുവരി 30; മഹാത്മാഗാന്ധി വധിക്കപ്പെട്ടു. ന്യൂനപക്ഷ സമുദായത്തിനു ആശ്വാസമേകിയിരുന്ന മഹാത്മജിയെപോലും ഉന്മൂലനം ചെയ്ത വര്‍ഗീയ ഭ്രാന്തന്മാര്‍ കൊലവാളുമായി തുള്ളുന്ന രാജ്യത്ത് പ്രസ്ഥാനം അനിവാര്യമാണെന്ന് സാഹചര്യങ്ങള്‍ നിരന്തരം ബോധ്യപ്പെടുത്തി. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെ നിരുത്സാഹപ്പെടുത്തിയിട്ടും സര്‍ദാര്‍ പട്ടേലിന്റെ നിരോധനനീക്കങ്ങളുള്‍പ്പെടെ ഭരണകൂടം സമ്മര്‍ദതന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടും ഫലിച്ചില്ല.
ഖാഇദേമില്ലത്ത് പ്രസിഡണ്ടും മഹ്ബൂബ് അലി ബേഗ് ജനറല്‍ സെക്രട്ടറിയും ഹസനലി പി. ഇബ്രാഹിം ട്രഷററുമായി പ്രഥമ ദേശീയ സമിതി നിലവില്‍വന്നു. കെ.എം സീതി സാഹിബ്, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, കെ.എം മൗലവി വി, ബി. പോക്കര്‍ സാഹിബ്, കെ. ഉപ്പി സാഹിബ് തുടങ്ങിയ നേതൃനിരയാല്‍ സുശക്തമായ മലബാര്‍ പ്രാരംഭഘട്ടംതന്നെ മുസ്‌ലിംലീഗിന്റെ ശക്തികേന്ദ്രമായി നിലകൊണ്ടു. 1934 മാര്‍ച്ച് 26 മുതല്‍ പ്രസിദ്ധീകരണമാരംഭിച്ച ചന്ദ്രിക ദിനപത്രം സംഘടനയുടെ ആശയ പ്രചാരണത്തിന്റെ കരുത്തുറ്റ വേദിയായി. സി.എച്ച് മുഹമ്മദ്‌കോയ സാഹിബിനെ പോലുള്ള പുതുതലമുറ നേതാക്കള്‍ ജനലക്ഷങ്ങളെ സംഘടനയോടടുപ്പിച്ചു. തലമുറകള്‍ അഭിമാനപൂര്‍വം നെഞ്ചില്‍ ചേര്‍ത്തുപിടിക്കുന്ന ലോകത്തിനു മാതൃകയായ ഇന്ത്യന്‍ ഭരണഘടന രൂപപ്പെടുത്തുന്നതില്‍ മുസ്‌ലിംലീഗ് നിര്‍ണായക പങ്കുവഹിച്ചു. വ്യക്തിസ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, ന്യൂനപക്ഷാവകാശങ്ങള്‍ എന്നിവയെല്ലാം സുഭദ്രനിലപാടുകളായി രാജ്യത്തിന്റെ ഭരണഘടനയില്‍ രേഖപ്പെട്ടതില്‍ ബി. പോക്കര്‍ സാഹിബും ഖാഇദേമില്ലത്തുമുള്‍പ്പെടെ ഭരണഘടനാ നിര്‍മാണസമിതിയിലുണ്ടായിരുന്ന 14 മുസ്‌ലിംലീഗ് അംഗങ്ങളുടെയും നിതാന്ത ജാഗ്രതയുണ്ട്. ആസാമില്‍നിന്നുള്ള മുസ്‌ലിംലീഗ് പ്രതിനിധി മുഹമ്മദ് സഅദുല്ല ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റിയിലംഗമായിരുന്നു.
മഹ്ബൂബ് അലി ബേഗ്, കെ.ടി.എം അഹമ്മദ് ഇബ്രാഹിം, ഖാഇദേമില്ലത്ത്, ബി. പോക്കര്‍ സാഹിബ് (മദ്രാസ്), നാസറുദ്ദീന്‍ അഹമ്മദ് (പശ്ചിമബംഗാള്‍), നജ്മുല്‍ ഹുസൈന്‍, മുഹമ്മദ് താഹിര്‍ (ബിഹാര്‍), മുഹമ്മദ് സഅദുല്ല (ആസാം), ചൗധരി മാലി മുഹമ്മദ്, മുഹമ്മദ് ഇസ്മായില്‍ഖാന്‍, ഇസഡ്.എച്ച് ലാഹ്‌രി, ബീഗം ഐജാസ് റസൂല്‍ (യുണൈറ്റഡ് പ്രൊവിന്‍സ്), ഇബ്രാഹിം ഇസ്മായില്‍ ചുന്ദ്രിഗര്‍ (ബോംബെ), കെ.എന്‍ കരീമുദ്ദീന്‍ (സെന്‍ട്രല്‍ പ്രൊവിന്‍സ്) എന്നിവരായിരുന്നു ഭരണഘടനാ നിര്‍മാണ സഭയില്‍ മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ചത്. 
രാജ്യത്തിന്റെ ഭരണനിര്‍വഹണത്തില്‍ ഒരുതലത്തിലും ഇടപെടാനാവാത്ത പഞ്ചായത്ത് മെമ്പറാവാന്‍പോലും സാധ്യതയില്ലാത്ത പാര്‍ട്ടിയായി മുസ്‌ലിംലീഗ് അവസാനിക്കുമെന്നും, അത് രാജ്യത്തിന്റെ മുഖ്യധാരയില്‍നിന്ന് ന്യൂനപക്ഷങ്ങളെ അകറ്റുന്നതിനു കാരണമായിത്തീരുമെന്നുമുള്ള പ്രവചനങ്ങളും നിരീക്ഷണങ്ങളും കാലം അസ്ഥാനത്താക്കി. 1952 മുതല്‍ 2019 വരെ നിലവില്‍വന്ന എല്ലാ ലോക്‌സഭകളിലും നിയമനിര്‍മാണത്തില്‍ പങ്കുവഹിക്കാന്‍ മുസ്‌ലിംലീഗ് പ്രതിനിധികളുണ്ടായി. 
ബി. പോക്കര്‍ സാഹിബ് (1952 മലപ്പുറം, 1957 മഞ്ചേരി), ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് (1962, 1967, 1971 മഞ്ചേരി), സി.എച്ച് മുഹമ്മദ് കോയ (1962 കോഴിക്കോട്, 1973 മഞ്ചേരി), ഇബ്രാഹിം സുലൈമാന്‍ സേട്ട് (1967, 1971 കോഴിക്കോട്, 1977, 1980, 1984, 1989 മഞ്ചേരി, 1991 പൊന്നാനി), എസ്.എം ശരീഫ് (1967 രാമനാഥപുരം, 1971 പെരിയകുളം), അബുതാലിബ് ചൗധരി (1971 മുര്‍ഷിദാബാദ്), ജി.എം ബനാത്ത് വാല (1977, 1980, 1984, 1989, 1996, 1998, 1999 പൊന്നാനി), എ.കെ.എ അബ്ദുസ്സമദ് (1977 വെല്ലൂര്‍), ഇ. അഹമ്മദ് (1991, 1996, 1998, 1999 മഞ്ചേരി, 2004 പൊന്നാനി, 2009, 2014 മലപ്പുറം), പ്രൊഫ. കെ.എം ഖാദര്‍ മുഹ്‌യുദ്ദീന്‍ (2004 വെല്ലൂര്‍), എം. അബ്ദുറഹിമാന്‍ (2009 വെല്ലൂര്‍), ഇ.ടി മുഹമ്മദ് ബഷീര്‍ (2009, 2014, 2019 പൊന്നാനി), പി.കെ കുഞ്ഞാലിക്കുട്ടി (2017, 2019 മലപ്പുറം), കെ. നവാസ് ഗനി (2019 രാമനാഥപുരം) എന്നിവര്‍ ലോക്‌സഭയിലും ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് (1952-1958 തമിഴ്‌നാട്), ഇബ്രാഹിം സുലൈമാന്‍ സേട്ട് (1960-1966 കേരളം), എ.കെ.എ അബ്ദുസ്സമദ് (1964-1976 തമിഴ്‌നാട്), ബി.വി അബ്ദുല്ലക്കോയ (1967-1998 കേരളം), എസ്.എ ഖാജ മുഹ്‌യുദ്ദീന്‍ (1968-1980 തമിഴ്‌നാട്), ഹമീദലി ശംനാട് (1970-1979 കേരളം), എ.കെ രിഫാഇ (1972-1978 തമിഴ്‌നാട്), എം.പി അബ്ദുസ്സമദ് സമദാനി (1994-2003 കേരളം), പി.വി അബ്ദുല്‍ വഹാബ് (2004-2010, 2015-) എന്നിവര്‍ രാജ്യസഭയിലും വിവിധ കാലങ്ങളില്‍ മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ചു.
ഹോംഗാര്‍ഡില്‍ പോലും മുസ്‌ലിമിനു പ്രവേശനം നല്‍കില്ലെന്ന് പറഞ്ഞ പൊലീസ് മന്ത്രിമാരുടെ കണ്‍മുന്നില്‍ മുസ്‌ലിംലീഗുകാരനായ സി.എച്ച് മുഹമ്മദ് കോയ ആഭ്യന്തരമന്ത്രിയായി. മുഖ്യമന്ത്രിയായി. രണ്ടു തവണ സി.എച്ചും ഒരു തവണ അവുക്കാദര്‍കുട്ടി നഹയും ഉപമുഖ്യമന്ത്രി പദം വഹിച്ചു. തദ്ദേശസഭ മുതല്‍ ഐക്യരാഷ്ട്ര സഭ വരെ എത്തി മുസ്‌ലിംലീഗ് പ്രതിനിധി ഇ. അഹമ്മദ്. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചെന്ന ഖ്യാതിക്കൊപ്പം തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം കേന്ദ്രമന്ത്രിയായ മലയാളി എന്ന പദവിയും ഇ. അഹമ്മദിനും മുസ്‌ലിംലീഗിനും സിദ്ധമായി.
സ്പീക്കര്‍മാരായ കെ.എം സീതി സാഹിബും സി.എച്ചും കെ. ബാവ ഹാജിയും ചാക്കീരി അഹമ്മദ്കുട്ടിയും കേരള നിയമസഭയെ നിയന്ത്രിച്ച മുസ്‌ലിംലീഗ് പ്രതിനിധികളാണ്. സി.എച്ച്, എം.പി.എം അഹമ്മദ്കുരിക്കള്‍, കെ. അവുക്കാദര്‍കുട്ടി നഹ, ചാക്കീരി അഹമ്മദ്കുട്ടി, യു.എ ബീരാന്‍, ഇ. അഹമ്മദ്, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ.കെ ബാവ, സി.ടി അഹമ്മദലി, ഡോ. എം.കെ മുനീര്‍, ചെര്‍ക്കളം അബ്ദുല്ല, നാലകത്ത് സൂപ്പി, കെ. കുട്ടി അഹമ്മദ്കുട്ടി, വി.കെ ഇബ്രാഹിംകുഞ്ഞ്, പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി തുടങ്ങിയവര്‍ വിവിധ കേരള സര്‍ക്കാരുകളിലും അഡ്വ. എ.കെ.എ ഹസ്സനുസ്സമാന്‍ ഉള്‍പ്പെടെ മൂന്നു അംഗങ്ങള്‍ 1970ല്‍ പശ്ചിമബംഗാളിലെ അജയ്മുഖര്‍ജി സര്‍ക്കാരിലും മന്ത്രിമാരായി. പി. സീതി ഹാജി, കെ.പി.എ മജീദ് എന്നിവര്‍ ഗവ. ചീഫ് വിപ്പുമാരും എം.പി.എം ജാഫര്‍ഖാന്‍, കെ.എം ഹംസക്കുഞ്ഞ്, കൊരമ്പയില്‍ അഹമ്മദ് ഹാജി എന്നിവര്‍ ഡെപ്യൂട്ടി സ്പീക്കര്‍മാരുമായി.
തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും ഏഴ് എം.എല്‍.എമാര്‍ വരെ ഒരേസമയം നിയസഭയില്‍ മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ചു. മഹാരാഷ്ട്ര, ആസാം, യു.പി, കര്‍ണാടക, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലും വിവിധ നിയമസഭകളില്‍ മുസ്‌ലിംലീഗ് പ്രതിനിധികളുണ്ടായി. സെക്കണ്ടറി വിദ്യാഭ്യാസം സൗജന്യമാക്കിയ ഏറ്റവുമധികം സര്‍വകലാശാലകളും വിദ്യാലയങ്ങളും സ്ഥാപിച്ച കേരളത്തിലെ വിപ്ലവകരമായ വിദ്യാഭ്യാസ മുന്നേറ്റങ്ങളുള്‍പ്പെടെ എണ്ണമറ്റ പുരോഗമന നടപടികള്‍ക്ക് മുസ്‌ലിംലീഗ് നേതൃത്വം നല്‍കി. രാജ്യത്തിന്റെ മതേതര, ജനാധിപത്യ വ്യവസ്ഥയെ അപകടപ്പെടുത്താനുള്ള നീക്കങ്ങളുണ്ടാകുമ്പോഴെല്ലാം പ്രതിരോധകവചമൊരുക്കി മുസ്‌ലിംലീഗ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര ചേരിക്കു കരുത്ത് പകര്‍ന്നു. 1969ല്‍ വി.വി ഗിരിയുടെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് വിജയത്തില്‍ മുസ്‌ലിംലീഗിന്റെ പിന്തുണ വിധിനിര്‍ണായകമായി. സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ നിഗൂഢമായ അധികാരാരോഹണ നീക്കത്തിന് തന്ത്രപൂര്‍വം തടയിട്ടു അന്നു മുസ്‌ലിംലീഗ്. ദേശീയോദ്ഗ്രഥനം, മതമൈത്രി, രാജ്യത്തെ വികസന, പുരോഗമന, നിയമനിര്‍മാണങ്ങള്‍ എന്നിവയിലെല്ലാം മുസ്‌ലിംലീഗിന്റെ ആത്മാര്‍ത്ഥമായ സമര്‍പ്പണം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. വര്‍ഗീയതക്കും തീവ്രവാദത്തിനുംമെതിരെ മുസ്‌ലിംലീഗ് കൈക്കൊണ്ട ദീര്‍ഘവീക്ഷണപരമായ നയനിലപാടുകള്‍ രാജ്യത്ത് സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് അരങ്ങൊരുക്കി.
ഭരണകൂടങ്ങളാല്‍ നിരന്തരം അവഗണിക്കപ്പെട്ട മുസ്‌ലിംകളാദി ന്യൂനപക്ഷ, ദലിത്, പിന്നാക്ക സമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിക്കാന്‍ മുസ്‌ലിംലീഗിനു കഴിഞ്ഞു. അവരില്‍ അക്ഷരവും അറിവും അവകാശബോധവും രാഷ്ട്രീയ പ്രബുദ്ധതയും പകര്‍ന്ന് ആ നിസ്വജനതയെ മുസ്‌ലിംലീഗ് അധികാരശക്തിയാക്കി.
ഖാഇദേമില്ലത്തിനു ശേഷം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, ഇബ്രാഹിം സുലൈമാന്‍ സേട്ട്, ജി.എം ബനാത്ത്‌വാല, ഇ. അഹമ്മദ് എന്നിവര്‍ സംഘടനയുടെ ദേശീയ അധ്യക്ഷ പദവി വഹിച്ചു. കെ.ടി.എം അഹമ്മദ് ഇബ്രാഹിം, കെ.എം സീതി സാഹിബ്, ഇബ്രാഹിം സുലൈമാന്‍ സേട്ട്, സി.എച്ച് മുഹമ്മദ്‌കോയ, ജി.എം ബനാത്ത്‌വാല, എ.കെ.എ അബ്ദുസ്സമദ്, ഇ. അഹമ്മദ്, പ്രൊഫ. ഖാദര്‍ മൊയ്തീന്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായി. 
കേരള സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡണ്ടുമാരായ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സംഘടനയുടെ ജനകീയ അടിത്തറ സുശക്തമാക്കി ചരിത്രത്തിലിടം നേടി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനും പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ പ്രസിഡണ്ടും പി.കെ കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറിയുമായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് കമ്മിറ്റി 2018ല്‍ നിലവില്‍വന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയും പി.വി അബ്ദുല്‍ വഹാബ് ട്രഷററുമാണ്. എം.പി അബ്ദുസ്സമദ് സമദാനി, അഡ്വ. ഇഖ്ബാല്‍ അഹമ്മദ്, ദസ്തഖീര്‍ ആഗ വൈസ് പ്രസിഡണ്ടുമാരാണ്. മുസ്‌ലിം യൂത്ത്‌ലീഗ്, എം.എസ്.എഫ്, എസ്.ടി.യു തുടങ്ങി വിവിധ പോഷക ഘടകങ്ങള്‍ ദേശീയ ശ്രദ്ധ നേടിയ പ്രസ്ഥാനങ്ങളായി മാറിക്കഴിഞ്ഞു. 
സംഘടനയുടെ ഏറ്റവും കരുത്തുറ്റ ഘടകം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായ കേരള സംസ്ഥാന കമ്മിറ്റിയാണ്. കെ.പി.എ മജീദ് ജനറല്‍ സെക്രട്ടറിയായ കേരള ഘടകം സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ബഹുജന പ്രസ്ഥാനങ്ങളിലൊന്നാണ്. ഡോ. എം.കെ മുനീറിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിംലീഗ് കേരള നിയമസഭാ കക്ഷിയില്‍ 18 അംഗങ്ങളുണ്ട്. ഏറ്റവും കൂടുതല്‍ അംഗത്വമുള്ള ജില്ലാ ഘടകം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായ മലപ്പുറമാണ്.
സഹസ്രാബ്ദത്തിലേറെയായി ഇന്ത്യന്‍ മണ്ണിന്റെ ആഴങ്ങളില്‍ വേരുപിടിച്ച സംസ്‌കൃതിയായി, എണ്ണമറ്റ തലമുറകളിലൂടെ ഈ മണ്ണില്‍ വസിക്കുന്ന ഒരു ജനസമുദായത്തിന്റെ രാജ്യസ്‌നേഹവും പൗരത്വവും മനുഷ്യാവകാശങ്ങളും വര്‍ഗീയതയുടെ മുഴക്കോലില്‍ അളന്നെടുക്കുന്നവര്‍ക്കായി അര നൂറ്റാണ്ടോളം മുമ്പ് ഖാഇദേമില്ലത്ത് നല്‍കിയ മറുപടിയുണ്ട്:
‘ഈ സമൂഹത്തിനൊരു അന്തസ്സ് ലഭിക്കുന്നുവെങ്കില്‍ അത് അവര്‍ മുസ്‌ലിംകളാണെന്ന ഒറ്റക്കാരണം കൊണ്ടാണ്. ലോകചരിത്രത്തിലേക്കു കണ്ണോടിക്കുക. ഓരോ താളും ഓരോ വരിയും ശ്രദ്ധയോടെ വായിക്കുക. മുസ്‌ലിം സമുദായം ഒറ്റിക്കൊടുത്തതിന്റെ പേരില്‍ ഒരു രാജ്യത്തിനും ഹാനി സംഭവിച്ചിട്ടില്ല. ഇന്ത്യാ ചരിത്രവും ഇതിനു തെളിവ് നല്‍കുന്നുണ്ട്. ചൈന ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ മുസ്‌ലിം സമുദായം മാതൃഭൂമിയുടെ മാനം രക്ഷിക്കാന്‍ ഒറ്റക്കെട്ടായി അണിനിരക്കുകയായിരുന്നു. പാക്കിസ്താന്‍ ഇന്ത്യയെ ആക്രമിച്ചപ്പോഴും ജീവന്‍ ബലികൊടുക്കാന്‍ സന്നദ്ധരായികൊണ്ടാണു മുസ്‌ലിംകള്‍ ശത്രുവിനെതിരെ അണിനിരന്നത്.
പാക്കിസ്താന്റെ പാറ്റന്‍ ടാങ്കുകള്‍ക്കു മുമ്പില്‍ അവസാന ശ്വാസംവരെ യുദ്ധം ചെയ്ത് വീരമൃത്യു വരിച്ച ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദിനെ ഇന്ത്യാ ഗവണ്‍മെന്റ് മരണാനന്തര ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്. കാശ്മീരില്‍ ബ്രിഗേഡിയര്‍ ഉസ്മാന്റെ വീരമൃത്യു കണക്കിലെടുത്തു ഇന്ത്യാ ഗവണ്‍മെന്റ് മെഡല്‍ നല്‍കിയിട്ടുണ്ട്. മാതൃരാജ്യമായ ഇന്ത്യയുടെ അഭിമാന സംരക്ഷണാര്‍ഥം നൂറുകണക്കില്‍ മുസ്‌ലിം സൈനികര്‍ പാക്കിസ്താനെ എതിര്‍ത്ത് യുദ്ധം ചെയ്തു മരണമടഞ്ഞിട്ടുണ്ട്. അന്ന് പാക്കിസ്താനു വേണ്ടി ചാരവൃത്തി നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ ഒട്ടുവളരെ പേരില്‍ ഒരൊറ്റ മുസ്‌ലിം പോലുമുണ്ടായിരുന്നില്ലെന്ന ചരിത്രസത്യം ഞാന്‍ ഓര്‍മിപ്പിക്കട്ടെ. ഇന്ത്യയുടെ പ്രാചീന ചരിത്രത്തിലേക്കു ശ്രദ്ധിക്കുക- ഇബ്രാഹിം ഘോറി മറാട്ടക്കാരെ ആക്രമിച്ചപ്പോള്‍ മറാട്ടക്കാരുടെ സൈന്യാധിപനായിരുന്ന അഹമ്മദ് ഷാ അബിദാലി, ഘോറിയുമായി കൂട്ടുചേര്‍ന്നിരുന്നില്ല. ശത്രു സൈന്യം അഹമ്മദ് ഷാ അബിദാലിയോട്, ദൗത്യസംഘത്തെ അയച്ചു സഹായം തേടിയപ്പോള്‍ അത് നിസ്സങ്കോചം നിരസിച്ചു ഇബ്രാഹിം ഘോറിക്കെതിരെ പടപൊരുതി വീരമരണം പ്രാപിക്കുകയായിരുന്നു. വിശ്വാസവഞ്ചന അദ്ദേഹം കാണിച്ചില്ല. മുഗള്‍ സാമ്രാജ്യത്തെ എതിര്‍ത്തു ഛത്രപതി ശിവജി യുദ്ധം തൊടുത്തപ്പോഴൊക്കെ സൈന്യത്തില്‍ ഗണ്യമായ തോതില്‍ മുസ്‌ലിംകളുണ്ടായിരുന്നു. ആ മുസ്‌ലിം സൈന്യം ശിവജിയോട് നന്ദികേട് കാണിച്ചില്ല. അവസാനം വരെ മുഗള്‍ സാമാജ്യത്തിനെതിരെ ശിവജിയോട് കൂറുപുലര്‍ത്തിക്കൊണ്ടുതന്നെ അവര്‍ യുദ്ധം ചെയ്യുകയായിരുന്നു. ശിവജിയുടെ സൈന്യത്തില്‍ മുഖ്യപടനായകനായി ഒരു മുസ്‌ലിം ഉണ്ടായിരുന്നു. ഔറംഗസീബ് ചക്രവര്‍ത്തി അദ്ദേഹത്തെ വലയിടാന്‍ നോക്കി. സ്വത്തും സ്വര്‍ണവും നല്‍കാമെന്നും മുസ്‌ലിമായിരുന്നുകൊണ്ട് മുസ്‌ലിംകളെ എതിര്‍ക്കുന്നത് ഉചിതമല്ലെന്നും ദൂതന്‍മാര്‍ മുഖേന ബോധ്യപ്പെടുത്താന്‍ നോക്കി. ശിവജിയുടെ മുഖ്യ മുസ്‌ലിം സൈന്യാധിപന്‍ അനങ്ങിയില്ല. പ്രലോഭനങ്ങള്‍ക്കു വഴങ്ങാതെ ശിവജിയുടെ കൂടെ നിന്ന് മുഗള്‍ സാമ്രാജ്യത്തിനെതിരെ യുദ്ധരംഗത്ത് തന്നെ നിലകൊണ്ടു. ഒരു വഞ്ചനയും അദ്ദേഹം കാണിച്ചില്ല. ശിവജിയും മുഗളരും തമ്മില്‍ നടന്ന യുദ്ധത്തില്‍ ആ മുസ്‌ലിം സൈന്യാധിപന്‍ സ്വശരീരത്തില്‍ എഴുപതു മുറിവുകളേറ്റുവാങ്ങിയാണു ജീവന്‍ വെടിഞ്ഞത്. ശിവജിയോടൊപ്പം വിശ്വസ്തതയോടെ യുദ്ധം ചെയ്തു തന്റെ കൂറ് അദ്ദേഹം ലോകത്തിനു മുമ്പില്‍ തെളിയിച്ചു.
അലാവുദ്ദീന്‍ ഖില്‍ജി എന്ന മഹാരാജാവ് ഡല്‍ഹി വാണിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സൈനിക കമാന്റര്‍ മാലിക്കാപൂര്‍ തമിഴ്‌നാട്ടിലെ മധുരയുടെ നേര്‍ക്കു യുദ്ധത്തിനായി ചെന്നു. മധുരാ ചക്രവര്‍ത്തിയുടെ കീഴില്‍ ഇരുപതിനായിരം മുസ്‌ലിം ഭടന്‍മാരടങ്ങിയ ഒരു സൈന്യമുണ്ടായിരുന്നു. മാതൃരാജ്യത്തിനു നേര്‍ക്കു യുദ്ധം പ്രഖ്യാപിച്ചു വരുന്ന മാലിക്കാപൂരിനെ നേരിട്ടു രാജ്യത്തെ സംരക്ഷിക്കാന്‍ മധുരയിലെ മുസ്‌ലിം ഭടന്‍മാര്‍ സന്നദ്ധരായിരിക്കെ മധുര മുസ്‌ലിം സൈന്യാധിപനു മാലിക്കാപൂരിന്റെ സൈന്യത്തെ നേരിട്ടു വിജയം കാണാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് മുസ്‌ലിംകളായ നിങ്ങളുടെ ജീവന്‍ അപഹരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഈ സാഹചര്യത്തില്‍ നിങ്ങള്‍ മധുരാ സൈന്യത്തില്‍നിന്നുവിട്ടു തന്റെ സൈന്യത്തോടൊപ്പം ചേരുക എന്ന സന്ദേശമയക്കുകയായിരുന്നു. ആ സന്ദേശം ലഭിച്ച മധുര മുസ്‌ലിം സേനാധിപന്‍ മാലിക്കാപൂരിനയച്ച മറുപടി എന്തായിരുന്നുവെന്നറിയേണ്ടേ?
ആ മറുപടിക്കത്ത് മുസ്‌ലിംകളുടെ രാജ്യസ്‌നേഹത്തിനും വിശ്വാസ്യതക്കും അനശ്വര സാക്ഷ്യപത്രമായി ചരിത്രത്തിന്റെ താളുകളില്‍ ഇന്നും തിളക്കമാര്‍ന്നു നില്‍ക്കുന്നു. താങ്കള്‍ക്കു മധുരയെ കീഴ്‌പ്പെടുത്തണമെങ്കില്‍ ആദ്യം മധുരാ സൈന്യത്തിലുള്ള മുസ്‌ലിംകളുടെ മൃതശരീരങ്ങളിലൂടെ ചവിട്ടിക്കടന്നിട്ടേ അത് നടപ്പാക്കാനാകൂ. ഞങ്ങളുടെ മാതൃരാജ്യം ഞങ്ങള്‍ക്കു ജീവനിലുപരി വലുതാണ്. മാതൃരാജ്യത്തിന്റെ വിശ്വസ്തരായ മക്കളാണു ഞങ്ങള്‍. അതിനെ തകര്‍ക്കാന്‍ ഒരിക്കലും സമ്മതിക്കുന്ന പ്രശ്‌നമേയില്ല. മാതൃഭൂമിയെ സംരക്ഷിക്കാനുള്ള ധര്‍മസമരത്തില്‍ ചോരയൊഴുക്കി വീരമരണം പ്രാപിക്കേണ്ടി വന്നാലും താങ്കളുടെ സൈന്യവുമായി സഹകരിക്കുന്ന പ്രശ്‌നമേയില്ലെന്നാണു മാലിക്കാപൂരിനു മധുരാ സൈന്യത്തിന്റെ പടനായകന്‍, എഴുതി അയച്ച മറുപടിക്കത്ത്. അന്നാണെങ്കിലും ഇന്നാണെങ്കിലും ഇനി എന്നാണെങ്കിലും ശരി, മുസ്‌ലിംകള്‍ അവരുടെ രാജ്യത്തോട് വഞ്ചന കാണിച്ച ചരിത്രമേയില്ല. ഇത്തരം കൂറ്റന്‍ സത്യങ്ങളെ അപവാദങ്ങളുടെ കാര്‍മേഘം കൊണ്ട് മറച്ചുപിടിക്കാന്‍ എത്രകാലം കഴിയും? കാര്‍മേഘങ്ങള്‍ നീങ്ങി ആ വലിയ സത്യം സൂര്യതേജസ്സ് പോലെ സ്വയം പ്രകടമാവുന്ന കാലം ഒട്ടും വിദൂരമല്ല.