ഈ ബ്ലോഗ് തിരയൂ

2017 മേയ് 9, ചൊവ്വാഴ്ച

*മതേതരത്വത്തിന്* *കരുത്ത് പകർന്ന* *കൊരമ്പയിൽ* *

*മതേതരത്വത്തിന്* *കരുത്ത് പകർന്ന*
*കൊരമ്പയിൽ* *അഹമ്മദ് ഹാജി*

മുസ്ലിം ലീഗ്    പ്രസ്ഥാനവും    രാജ്യം തന്നെയും     പ്രതിസന്ധിയിലായ  സന്ദർഭത്തിൽ    രാഷ്ട്രത്തിന്റെ    ആത്മാവായ   മതേതര മൂല്യങ്ങൾ  ഉയർത്തിപ്പിടിക്കാൻ    ഏറെ  അദ്ധ്വാനിച്ച  രാഷ്ട്രീയ നേതാവാണ്   ജനാബ് കൊരമ്പയിൽ
സമുന്നത ലീഗ് നേതാവായിരുന്ന  ഹസ്സൻകുട്ടി   കുരിക്കളാണ്  കൊരമ്പയിലിനെ   രാഷ്ടീയത്തിലേക്കാകർശിച്ചത്

എം.എസ്.എഫി ലൂടെ പൊതു രംഗത്ത്   വരുകയും   സ്വാതന്ത്ര്യാനന്തരം  കോൺഗ്രസ്സിൽ   ചേരുകയും   കെ.പി.സി.സി  അംഗമാവുകയും ചെയ്ത  കൊരമ്പയിൽ 1960 ൽ  സജീവ രാഷ്ട്രീയത്തിൽ നിന്ന്  മാറി നിൽക്കുകയും കലാകായിക സാംസ്കാരിക രംഗങ്ങളിൽ   ശ്രദ്ധയൂന്നി  പ്രവർത്തിക്കുകയും
എം.എസ്. ബാബുരാജ്   ,യേശുദാസ്  ,ഉറൂബ് ,പി.ഭാസ്കരൻ 'എസ്.കെ. പൊറ്റക്കാട്, കോഴിക്കോട് അബ്ദുൾ കാദർ  തുടങ്ങിയവരുമായി അടുത്ത  ബന്ധം   സൂക്ഷിക്കുകയും  ചെയ്തു

ഒരു ദശാബ്ദത്തിന്  ശേഷം   സി.എച്ച് മുഹമ്മദ്  കോയ സാഹിബിറേയും  പാണക്കാട്  പൂക്കോയ തങ്ങളുടേയും   പ്രേരണയാൽ  സജീവ രാഷ്ട്രീയത്തിലേക്കും  മുസ്ലിം ലീഗ്  തറവാട്ടിലേക്കും തിരിച്ചു വരുകയായിരുന്നു

 ,1977 ൽ മങ്കടയിൽ നിന്നും,80,82 87. വർഷങ്ങളിൽ   കുറ്റിപ്പുറം മണ്ഡലത്തിൽ നിന്നും    വിജയിച്ച്ഗ നിയമസഭാംഗമായ കൊരമ്പയിൽ   മികച്ച സാമാജികനുമായിരുന്നു

1986 ൽ    നിയമസഭാ ഡെപ്യൂട്ടി  സ്പീക്കറായ  കൊരമ്പയിൽ  87ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ  സ്വയം മാറി നിൽക്കുകയായിരുന്നു      

1991 ൽ   പി കെ. കുഞ്ഞാലിക്കുട്ടി മന്ത്രിയാകുന്നതോടെയാണ്    കൊരമ്പയിൽ  പാർട്ടി  ജന.സെക്രട്ടറി യാ കുന്നത്

മരണപ്പെട്ടുമ്പോൾ   മുസ്ലിം ലീഗിന്റെ   രാജ്യസഭാംഗം കൂടിയായിരുന്ന   അദ്ദേഹം    നിരവധി  നിയമസഭാ  സമിതികളിൽ അംഗമായും   പ്രവർത്തിച്ചിരുന്നു

മഅദനിയുടെ   രംഗ പ്രവേശവും  ബാബരി മസ്ജിദിന്റ   തകർച്ചയും    സേട്ട് സാഹിബ്  അടക്കം പാർട്ടിയിൽ  നിന്നും വിട്ടു പോവുകയും  ചെയ്ത   സന്നിഗ്ധ ഘട്ടത്തിൽ   പാർട്ടി നിലപാട്     അണികളെ   ബോദ്ധ്യപ്പെടുത്തുന്നതിൽ     കൊരമ്പയിൽ ഹാജി സാഹിബ്    ശ്രമകരമായ ദൗത്യമാണ്   നിർവ്വഹിച്ചത്

വിമർശകർക്ക്   വിശദമായി മറുപടി നൽകുന്ന   കൊരമ്പയിലിന്റെ .  ശൈലി     എല്ലാ വിധ ആശയ കുഴപ്പങ്ങൾക്കും  അറുതി വരുത്തുകയായിരുന്നു

രൂക്ഷമായ ഭാഷയിൽ വിമർശിക്കുമ്പോഴും ആരെയും  വ്യക്തിഹത്യ നടത്താതിരിക്കാനും  ബഹുമാനപൂർവ്വം  അഭിസംബോധന  ചെയ്യാനും    അദ്ദേഹം പ്രത്യേകം   ശ്രദ്ധിച്ചു

രാജ്യത്ത്   ഫാഷിസത്തിനെതിരെ മതേതര ഐക്യനിര ഉണ്ടാവേണ്ടതിന്റെ അനിവാര്യത   നിരന്തരം   ഓർമ്മപ്പെടുത്തുന്നതായിരുന്നു    അദ്ദേഹത്തിൻറ്റെ   ഓരോ പ്രസംഗവും

വൈകാരികതയുടെയും   തീവ്രവാദത്തിന്റെയു അഗാധ   ഗർത്തത്തിലേക്ക്    കാലിടറി വീഴുമായിരുന്ന   യുവതയെ    മതേതര ജനാധിപത്യത്തിന്റെ റ   രാജ പാതയിലേക്ക്   വഴി നടത്തുന്നതിൽ  കൊരമ്പയിലിന്റെ    പ്രഭാഷണങ്ങളും   ലേഖനങ്ങളം    വഹിച്ച പങ്ക്      നിസ്സാരമായിരുന്നില്ല

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ  ,ഉമർ ബാഫഖി തങ്ങൾ  എന്നിവരോടൊപ്പം   സംഘടന സംവിധാനം ശക്തമാക്കാൻ   അദേഹം     നേതൃത്വം നൽകി  

1994: 'ൽ  നടന്ന   മുസ്ലിം ലീഗ്  സംസ്ഥാന  സമ്മേളനവും    ,സംസ്ഥാന തലത്തിൽ നടത്തിയ    അവകാശ സംരക്ഷണ   ജാഥയുമൊക്കെ    അദ്ദേഹത്തിന്റെ    സംഘാടക   പാടവം   വിളിച്ചോതുന്നതായിരുന്നു

മോയിൻ കുട്ടി  വൈദ്യർ    സ്മാരക സമിതി      ചെയർമാൻ     എന്ന നിലയിൽ      കൊണ്ടോട്ടിയിലെ  സ്മാരകം   പൂർത്തികരിക്കുന്നതിലും      അദ്ദേഹം സജീവ ശ്രദ്ധ പുലർത്തി
മികച്ച    ഫുട്ബോളർ കൂടിയായിരുന്നു    മഞ്ചേരിയിലെ   പ്രശസ്ത  കുടുംബാംഗമായിരുന്ന   കൊരമ്പയിൽ

2003    മെയ്   12 ന്    ആ മഹാനുഭാവൻ  എഴുപത്തിരണ്ടാം വയസ്സിൽ   ഈ   ലോകത്തോടു    യാത്രയായി

കൊരമ്പയിൽ മുഹമ്മദ് ഹാജി  റിയം   ഹജ്ജുമ്മ ദമ്പതികളുടെ 'മകനായി      1930' ജൂലൈയിലായിരുന്നു   അദ്ദേഹത്തിന്റെ   ജനനം

(ഭാര്യ സൈനബ    കൊരമ്പയിൽ ഗ്രൂപ്പ് ചെയർമാൻ   ഡോ  മുഹമ്മദലി    ഏക മകൻ)

*മുസ്തഫ മച്ചിനടുക്കം*

2017 ഏപ്രിൽ 24, തിങ്കളാഴ്‌ച

മെഹബൂബ് എ മില്ലത്ത്

1922   നവംബർ   3  നു      ബാംഗ്ലൂരിൽ ജനിച്ച     ഇബ്രാഹിം സുലൈമാൻ   സേട്ട്   സാഹിബ്     1943   ലെ   പൊന്നാനി   എം. എസ് എഫ്   സമ്മേളനത്തിലൂടെ    പൊതുരംഗത്ത്    വരികയായിരുന്നു 

മൈസൂരിലും   മാംഗ്ലൂരിലുമായി  പഠനം  പൂർത്തിയാക്കിയ   സേട്ട്   സാഹിബ്    പിന്നീട്     കൊച്ചിയിൽ    സ്ഥിരതാമസമാക്കുകയായിരുന്നു

എറണാകുളം  ജില്ലാ ലീഗ്  പ്രസിഡന്റ്   സംസ്ഥാന മുസ്ലിം ലീഗിൻ്റെ പ്രഥമ ട്രഷറർ ,,ജനറൽ സെക്രട്ടി സ്ഥാനങ്ങൾ  വഹിച്ച  സേട്ട്    സാഹിബ്   കേരളത്തിൽ   നിന്നും മുസ്ലിം ലീഗി  ന്റെ  ആദ്യ രാജ്യസഭാംഗ മാ യി    1967   ൽ    കോഴിക്കോട്   നിന്നും ലോക് സഭയിലെത്തി     തുടർന്ന്       മഞ്ചേരി  പൊന്നാനി   മണ്ഡലങ്ങളിൽ   നിന്ന്തുടർച്ചയായി  വിജയം   കണ്ടു1991   ലാണ്  അവസാനമായി   മത്സരിച്ചത്   


സയ്യിദ്   അബ്ദുൾ റഹ്മാൻ   ബാഫഖി തങ്ങളുടെ   നിര്യാണത്തോടെ    ദേശീയ  ജന. സെക്രട്ടറിയായിരുന്ന സേട്ട് സാഹിബ്   'അഖിലേന്ത്യ   പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു        1994  ഫെബ്രുവരി   6  വരെ  അദ്ദേഹം  പദവിയിൽ   തുടർന്നു

രാജ്യത്ത്   വർഗീയ  കലാപങ്ങളിൽ    പീഡിതരായ  സമൂഹത്തിന്   മുന്നിൽ         ആശ്വാസമേകാൻ    എന്നും   അദ്ദേഹം  ഓടിയെത്തി

ജാമിയ   മില്ലിയ , ശരീഅത്ത്   വിഷയം  തുടങ്ങി   ന്യൂനപക്ഷ സംബസിയായ  വിഷയത്തിലെല്ലാം   ബനാത്ത്   വാല  സാഹിബിനൊപ്പം   അദ്ദേഹത്തിന്റെ   ശബ്ദം    മുഴങ്ങി

ലോല   ഹൃദയനായ അദ്ധേഹം   പലപ്പോഴും     സമുദായത്തിന്റെ   അവസ്ഥയോർത്ത്   വികാരധീനനായി

1992  ലെ   ബാബരി തകർച്ചയ്ക്ക്   മൂകസാക്ഷിയായ   നരസിംഹറാവുവിന്റെ   നിലപാടിൽ  പ്രതിഷേധിച്ച്   കേരളത്തിൽ  ലീഗ്  യു.ഡി.എഫ് ബന്ധം  വിടർത്തണമെന്ന   വാശി    ലീഗുമായി  അകറ്റി     പാർട്ടി  അദ്ധ്യക്ഷ പദത്തിൽ  നിന്നും   നീക്കം  ചെയ്യപ്പെട്ട       അദേഹം    1994  ഏപ്രിൽ  23  ന്   ഇന്ത്യൻ   നാഷണൽ  ലിഗ്    രൂപീകരിച്ചു  2005   ഏപ്രിൽ  27   ന് അന്തരിക്കന്നത് വരെ   പ്രസിഡന്റായി   തുടർന്നു 

ഐ എൻ.എൽ  രൂപീകരണത്തിലൂടെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ    ഭാഗധേയം   നിർണ്ണയിക്കാമെന്ന   അദ്ദേഹത്തിന്റെ    സ്വപനം      യാഥാർത്ഥ്യമായില്ല 

മെഹബൂബെ മില്ലത്ത്   എന്നാണ്     അനുയായികൾ   സ്നേഹപൂർവ്വം  അദ്ദേഹത്തെ   വിളിച്ചത്     

      

   മുസ്തഫ   മച്ചി നടുക്കം

2017 ഏപ്രിൽ 16, ഞായറാഴ്‌ച

ശാന്ത ഗംഭീരനായ സീതി സാഹിബ്

ശാന്ത ഗംഭീരനായ *സീതി സാഹിബ്*

*മുസ്തഫ മച്ചിനടുക്കം*

സർ സയ്യിദിന്റെ   ചിന്തകൾക്ക്     കേരളത്തിൽ    വിത്ത് പാകിയ     വിദ്യാഭ്യാസ   നവോത്ഥാന     നായകൻ

സുഹ്രവർദി യുടെ  കുതന്ത്രങ്ങൾ    തകർത്ത്      സ്വതന്ത്ര ഭാരതത്തിലെ    മുസൽമാനു    ആശയും   ആശ്രയവും    ആശ്വാസവും    പകർന്ന്       ഇന്ത്യൻ യൂനിയൻ    മുസ്ലിം ലീഗ്       രൂപീകരണത്തിൽ    ഖായി ദെ   മില്ലത്തിനൊപ്പം    സഹകാർമികത്വം   വഹിച്ച      മദിരാശിയിലെ ' ആഭ്യന്തര മന്ത്രി   സുബ്ബരായൻ റ്റെ   ഭീഷണിക്ക്      എന്റെ സിരകളിൽ   അവസാന   തുള്ളി   രക്തം   അവശേഷിക്കുന്നത്   വരെ   മുസ്ലിം ലീഗിനെ    നില  നിർത്താൻ   പോരാടുമെന്ന്     നിയമസഭയിൽ   ഗർജിച്ച    സീതി  സാഹിബ്

*ചന്ദ്രിക*   യും    *ഫാറൂഖ്*  കോളേജും   *എം എസ് എഫും*    പിറവിയെടുക്കാൻ     അതുവഴി       കേരളത്തിലെ      വിദ്യാഭ്യാസ  സാമൂഹ്യ    പുരോഗ്നിയും  പരിവർത്തനവും   സാധിതമാക്കാൻ   പ്രവർത്തിച്ച  *ധിഷണാ*  *ശാലിയായ*
*കർമ്മ യോഗി*

ഐക്യ   കേരള ശിൽപികളിൽ    പ്രധാനിയും   പ്രഗത്ഭനായ പ്രഭാഷകനും    പരിഭാഷകനും  അഭിഭാഷകനുമായ
കേരളത്തിന്റെ   നിയമസഭാദ്ധ്യക്ഷനായിരിക്കെ        ഇഹലോകവാസം  വെടിഞ്ഞ   കെ.എം *സീതി സാഹിഹിന്റെ   ഓർമ്മകൾക്ക്    56  വർഷം*

കൊടുങ്ങല്ലൂരിലെ ധനിക  തറവാട്ടിൽ   പിറന്ന് .   കൊച്ചിയിൽ   നിന്നും
തലശേരിയിലേക്ക്    കേസ്  വാദിക്കാൻ   വന്ന്      മലബാറിന്റെ    ഹൃദയം  കീഴടക്കിയ
*കേരള സംസ്ഥാന   മുസ്ലിം  ലീഗിന്റെ   പ്രഥമ ജന.. സെക്രട്ടറിയായ*   കെ എം   സീതി സാഹിബ്

*സി.എച്ചിന്റെ       യും*   *ഇ. അഹമ്മദ്* *സാഹിബിറേയും*    രാഷ്ട്രീയ    ഗുരുവും
*ബാഫഖി    തങ്ങൾ   പോലും  എന്റെ   നേതാവ്    എന്ന്   സംബോധന   ചെയ്തിരുന്ന*     

സി.എച്ചി ൻ റ്റെ    ഭാഷയിൽ   *കേരളത്തിന്റെ     സർ സയ്യിദും    മൗലാനാ  മുഹമ്മദലിയും  ജിന്നയും*     എല്ലാ മാ യി രു ന്ന    സീതി  സാഹിബിന്റെ    ദീർഘ  വീക്ഷണത്തിന്റെയും
ത്യാഗത്തിന്റെയും   പരിണിത  ഫലമാണ്   നാം   ഇന്ന്   അനുഭവിക്കുന്ന    സുകൃതമെന്ന്      തിരിച്ചറിയുമ്പോൾ    മാത്രമേ    സീതി  സാഹിബിന്റെ   മഹത്വം     മനസ്സിലാവുകയുള്ളൂ

2017 ഏപ്രിൽ 3, തിങ്കളാഴ്‌ച

ഖായിദെ മില്ലത്തിന്റെ ഓർമ്മകളിലൂടെ

*ഖായിദെ  മില്ലത്തിന്റെ   ഓർമ്മകളിലൂടെ*

*മുസ്തഫ* *മച്ചിനടുക്കം*

ഖായി ദെ    മില്ലത്ത്   മുഹമ്മദ്     ഇസ്മായിൽ    സാഹിബ്      ഒരിക്കലൂടെ      സ്മരണയിലെത്തുമ്പോൾ            ആ   മഹാ മനീഷിയുടെ         ആശയവും    ആദർശവും   കൂടുതൽ    കൂടുതൽ   പ്രസക്തവും       ചർച്ച  പെയ്യപ്പെട്ടുകയും   പെയ്യുന്ന    അവസ്ഥയിലാണ്  

ബഹുസ്വര   സമൂഹത്തിൽ     ന്യൂനപക്ഷവും   രാജ്യവും        എത്തപ്പെടാവുന്ന   പ്രതിസന്ധികളെ    കുറിച്ച്      ആശങ്കാകുലനായ   ഖായി ദെ     മില്ലത്തിന്റെ   കാഴ്ചപ്പാടുകൾ    എത്രമേൽ       ശരിയായിരുന്നു   എന്ന്        വർത്തമാനകാല    ഭാരതം    നമ്മെ    ബോദ്ധ്യപ്പെടുത്തി കൊണ്ടിരിക്കുകയാണ്
  രാഷ്ട്രപിതാവ്     മഹാത്മജിയുടെ      നെഞ്ചകം    തകർത്ത
ഭീതിതമായ      സാഹചര്യത്തിലാണ്    ഖായി ദെ     മില്ലത്ത്    അഭിമാനകരമായ    അസ്ഥിത്വത്തെ      കുറിച്ച്       സ്വപ്നം കാണുകയും      ഇന്ത്യൻ യൂനിയൻ   മുസ്ലിം  ലീഗിന്    രൂപം  നല്കുകയും  ചെയ്തത്
മുസ്ലിം ലീഗ്     എന്ന   പ്രസ്ഥാനത്തെ    പ്രവർത്തിക്കാനനുവദിക്കില്ലെന്ന്      ഉറക്കെ പ്രഖ്യപിച്ചപ്പോഴും     ഇന്ത്യൻ   നാഷണൽ   കോൺഗ്രസ്സിനെ  പിന്തുണയ്ക്കാൻ   മുമ്പോട്   വരികയും കോൺഗ്രസ്സിന്റെ  തകർച്ച        രാജ്യത്തിന്റെ  ഭാവി അപകടത്തിലാവുമെന്നും         ബദലായി വരുന്നവർ        സംഘപരിവാരങ്ങളായിരിക്കുമെന്നും  ദീർഘദർശനം   ചെയ്യാനും     അദ്ദേഹത്തിന്    സാധിച്ചു     എന്നുള്ളത്     അത്ഭുതമുളവാക്കുന്നു

കോൺഗ്രസ്സിൽ    വിഭാഗീയത    രൂപപ്പെട്ട    നിർണ്ണായക    സന്ധിയിൽ    വി.വി. ഗിരിയെ:    രാഷട്ര പതിയാക്കാൻ '     ഇന്ദിരാഗാന്ധി   ക്കൊപ്പം    നിലയുറപ്പിച്ച      ഖായി ദെ   മില്ലത്തിന്റെ      തീരുമാനം     ഉണ്ടായിരുന്നില്ലെങ്കിൽ         ഇന്ത്യയുടെ  രാഷ്ട്രീയം   അന്നേ   ഗതി മാറി   സഞ്ചരിച്ചേനേ   

പതിനാലായിരത്തോളം     ഇലക്ടറൽ   പോയന്റിന്      ഗിരി  ജയിക്കുമ്പോൾ    അമ്പതിനായിരം    പോയിന്റ്    മുസ്ലിം ലീഗിന്റെ      വകയായി   വി.വി. ഗിരിയുടെ    പെട്ടിയിൽ ' ' ' വീണിരുന്നു

രാജ്യസ്നേഹവും   സമുദായ   സ്നേഹവും      ഒരു: പോലെ       ആ  വന്ദ്യ  നേതാവിൽ      സമ്മേളിച്ചിരുന്നു    എന്നാണ്          സത്യം

സമ്പന്നമായ    കുടുംബ പശ്ചാതലത്തിൽ വളർന്നു വന്ന   ഇസ്മായിൽ സാഹിബ്       അവസാന
കാലഘട്ടങ്ങളിൽ     ഏറെ
ക്ലേശകരമായിരുന്നു    ജീവിച്ചത്    എങ്കിലും  അനർഹമായതോ   അവിഹിതമായോ    ഒന്നും .ആഗ്രഹിച്ചില്ല      

ഒരു പാട്    സന്ദർശകർ കയറിയിറങ്ങുന്ന ദയാ മൻസിലിൽ     അതിഥികളെ   സ്വീകരിച്ചിരുത്താൻ കസേര പോലുമില്ലെന്ന  അവസ്ഥ   മനസ്സിലാക്കി
കുറച്ച്    കസേരകൾ അവിടെയെത്തിച്ചു  കൊടുക്കാൻ    ബാഫഖി
തങ്ങളും     എം.കെ. ഹാജി സാഹിബടക്കമുള്ള     നേതാക്കൾ     ഇസ്മാഇൽ  സാഹിബറിയാതെ      തീരുമാനിക്കുകയും    എത്തിക്കുകയും  ചെയ്തു  

കസേരകൾ     കണ്ട്  ക്ഷുഭിതനായ     ഇസ്മായിൽ സാഹിബ്         ഉപാധികളോടെ    മാത്രമേ
അത്    സ്വീകരിച്ചുള്ളൂ

തന്റെ  അനന്തരാവകാശമായി    ഇത്     കണക്ക്  കൂട്ടരുതെന്ന്   മകൻ  മിയാ ഖാനോട്    പറയുകയും   അത്  ബാഫഖി  തങ്ങൾക്കവകാശപ്പെട്ടതാണെന്നും   തിരികെ    നല്കേണ്ടതാണെന്നും  ഓർമ്മപ്പെടുത്തുകയും      പെയ്തു    

നാട്ടിൽ  മണ്ണണ്ണ   ക്ഷാമം രൂക്ഷമായപ്പോൾ   ആളുകൾ   പല സ്വാധീനങ്ങളും    ഉപയോഗപ്പെടുത്തി    റേഷൻ മണ്ണെണ്ണ    തരപ്പെടുത്താൻ   ശ്രമിക്കുന്ന     ഘട്ടത്തിൽ എം.പി.യായ    ഇസ്മായിൽ സാഹിബ്     റേഷനിംഗ്   ഓഫീസറെ    കാണാൻ ചെന്നു        വിചിത്രമായൊരു     അപേക്ഷ നൽകി

എന്റെ    വീട്ടിലെ   വേലക്കാരിയെ    ഞാൻ  താത്കാലികമായി       ഒഴിവാക്കിയിരിക്കുകയാണെന്നും         അവളുടെ പേരിലുള്ള    മണ്ണെണ്ണ    വിഹിതം    എന്റെ കാർഡിൽ   നിന്നും    വെട്ടിക്കുറയ്ക്കണമെന്നുമായിരുന്നു    ഖായി ദെ മില്ലത്തിന്റെ   അപേക്ഷ  

വ്യക്തി ജീവിതത്തിൽ   അങ്ങേയറ്റം   സൂക്ഷ്മത
പാലിച്ച    ഇസ്മായിൽ    സാഹിബിന്റെ    പൊതുജീവിതം      മാതൃകാ പൂർണ്ണമായിരുന്നു     എന്ന്  പറയേണ്ടതില്ല

പണ്ഡിറ്റ് നെഹ്റുവും   ഇന്ദിരാ ഗാന്ധിയും അടക്കമുള്ള    നേതാക്കൾ
ഏറെ   ആദരവുകളോടെയാണ്
    ഖായി ദെ     മില്ലത്തിനെ
സ്വീകരിച്ചിരുന്നത്

തമിഴ്നാട്    നേതാക്കളും       ജനതയും       അഭേദ്യമായ സ്നേഹമാണ്      അദ്ദേഹത്തിന്     നൽകിയത്

ഭരണഘടനാ    നിർമ്മാണ സഭയിൽ    ന്യൂനപക്ഷാവകാശങ്ങും    വ്യക്തിനിയമ   പരിരക്ഷണത്തിനും വേണ്ടി
ശക്തമായ   ഇടപടലുകൾ
  നടത്തിയ   ഇസ്ലായിൽ    സാഹിബിന്റെ    വാദമുഖങ്ങൾ    തളിക്കളയാൻ     അംബേദ്ക്കർ     അടക്കമുള്ളവർക്ക്   സാധിച്ചിരുന്നില്ല

1950 മുതൽ   1962 വരെ
രാജ്യസഭാംഗമായിരുന്ന  അദ്ദേഹം  1962 മുതൽ മരണം വരെ   മരണം വരെ മഞ്ചേരിയിൽ നിന്നും ലോക്സഭാംഗമായിരുന്നു

1972   ഏപ്രിൽ   നാലിന് രാത്രി ഏറെ  (ഒന്നേക്കാൽ മണിയോടെ )  വൈകി    മദ്രാസിലെ   സ്റ്റാൻലി    ഹോസ്പിറ്റലിൽ   വെച്ചായിരുന്നു     അദ്ദേഹത്തിന്റെ    അന്ത്യം

2017 മാർച്ച് 7, ചൊവ്വാഴ്ച

സിറാജ് എ മില്ലത്ത് സമദ് സാഹിബ്




കേരളത്തിന്  പുറത്ത് മുസ്ലിം ലീഗിച്ച്   ഒരു പാട് 
നേതാക്കളെ      സമ്മാനിച  സംസ്ഥാനമാണ്   തമിൾ നാട്
 
ഖായിദെ മില്ലത്ത് , എ.കെ.റിഫായി, എസ്.എ ഖാജാ  മൊയ്തീൻ   ,എ.കെ.എ. അബ്ദുൾ സമദ്
തുടങ്ങിയവർ   രാജ്യസഭാംഗങ്ങളായും

എ.കെ.എ. അബ്ദുൾ സമദ്
എസ്.എം മുഹമ്മദ് ശരീഫ്
കാദർ മൊയ്തീൻ , എം അബ്ദുൾ റഹ്മാൻ   തുടങ്ങി ലോക്സഭാംഗങ്ങളും   നിരവധി എം.എൽ.എ
മാരും    തമിൾ നാട്ടിൽ   നിന്നുണ്ടായിട്ടുണ്ട്

തമിൾനാട്    മുസ്ലിം ലീഗിലെ  സി.എച്ച്   എന്ന് പറയാവുന്ന    ഒരു നേതാവായിരുന്നു    എ.കെ.എ   അബ്ദുൾ സമദ് സാഹിബ്

1980   മുതൽ 84 വരെയും
1989 മുതൽ   91 വരെയും
ലോകസഭയിലും (വെല്ലൂർ)
1964 മുതൽ 1976 വരെ  രാജ്യസഭയിലും    അംഗമായ   അദ്ദേഹം 1984 മുതൽ 88 വരെ ട്രിപ്ളിക്കേൻ   മണ്ഡലത്തിൽ    നിന്നും എം  .എൽ എ യുമായിട്ടുണ്ട്

അല്ലാമ   അബ്ദുൾ ഹമീദ്   ബാവവിയുടെ   പുത്രനായി പോണ്ടിച്ചേരിയിലെ     കരക്കാൽ   എന്ന   സ്ഥലത്ത്   1926 നവംബർ 4നായിരുന്നു   അദ്ദേഹത്തിന്റെ  ജനനം

മത സാഹിത്യ രംഗത്തൊക്കെ മികച്ച സംഭാവന അർപ്പിച്ച സമദ് സാഹിബ്    നിരവധി ഗ്രന്ധങ്ങൾ    രചിച്ചിട്ടുണ്ട്

മുഹമ്മദ് നബി (സ) യുടെ ജീവചരിത്രം .വിശുദ്ധ  ഖുർ ആൻ   പരിചയപ്പെടുത്തൽ തുടങ്ങിയവ       പ്രസിദ്ധമാണ്
  
കൂടാതെ ഹജ് യാത്രയുടെ മധുര സ്മരണ അയവിറക്കുന്ന   കൃതിയും രചിച്ചിട്ടുണ്ട്

തമിഴ്നാട്   മുസ്ലിം ലീഗ്  മുഖപത്രമായ   മണി ചുഡർ
പത്രത്തിന്റെ     സ്ഥാപക എഡിറ്ററും ,ക്രസന്റ് ഇംഗ്ലീഷ് വാരിക  പബ്ലിഷറുമായിരുന്നു
  
അലിഗർ മുസ്ലിം യൂനിവേർസിറ്റി  കോർട്ട് മെമ്പറായും ,മദ്രാസ് ,അണ്ണാമലൈ സർവ്വകലാശാല    സെനറ്റ് മെമ്പർ  വിവിധ വിദ്യാഭ്യാസ   സ്ഥാപന മാനേജ്മെന്റ്   കമ്മിറ്റികളിലൊക്കെ പ്രവർത്തിച്ച   അദ്ദേഹം
സൗത്ത് ഇന്ത്യാ മുസ്ലിം എജുക്കേഷൻ  പ്രസിഡന്റും    സംഘാടകനും   ആയിരുന്നു

വിവിധ  പാർലിമെന്ററി നിയമസഭാ സമിതികളിലൊക്കെ   അംഗമായ   അദ്ദേഹം മികച്ച  സാമാജികനും   ആയിരുന്നു

ഖായിദെ മില്ലത്തിന്റെ   അടുത്ത    അനുയായി   ആയിരുന്ന   അദ്ദേഹം
ഇബ്രാഹിം സുലൈമാൻ സേട്ട് ,ജി. എം, ബനാത്ത് വാല  , എന്നിവരോടെപ്പം
ലോകസഭയിൽ    ന്യൂനപക്ഷ         അവകാശ പോരാട്ടങ്ങളിൽ    മികച്ച പിന്തുണ    നൽകി

ഉറച്ചു    സമുദായ സ്നേഹിയാകുമ്പോൾ    തന്നെ    മത സൗഹാർദ്ദവും മതേതരത്വവും   ഉറക്കെ പിടിച്ച    നേതാവ് കൂടിയായിരുന്നു     സമദ് സാഹിബ്

തമിഴ്നാട്         മുസ്ലിം ലീഗ്  അദ്ധ്യക്ഷനായിരുന്ന  അദ്ദേഹം    1994 മുതൽ മരണം        വരെ  അഖിലേന്ത്യാ   ജനറൽ സെക്രട്ടറിയായിരുന്നു

1998 ൽ     ചെന്നൈയിൽനടന്ന   സുവർണ്ണ ജൂബിലി   സമ്മേളനത്തിന്റെ   മുഖ്യ സംഘാടകനായിരുന്ന   സമദ്   സാഹിബ്   മുസ്ലിം ലീഗ്     ചരിത്രത്തിൽ   എക്കാലവും   സ്മരിക്കപ്പെടുന്ന    നേതാവാണ്      1999  ഏപ്രിൽ 11നു  ചെന്നൈയിൽ  വെച്ചാരി രു ന്നു  മരണം

ഭാര്യ  നർഗീസ്    ഫാത്തിമ മുസാഫർ   അടക്കം  പുത്രിമാരും  രണ്ട്   ആൺമക്കളുമുണ്ട്




മുസ്തഫ മച്ചിനടുക്കം

2017 മാർച്ച് 5, ഞായറാഴ്‌ച

ഖായി ദെ മില്ലത്ത് മുതൽ മുനീ റെ മില്ലത്ത് വരെ


ഖായിദെ   മില്ലത്തിൽ  നിന്ന്    മുനീറെ  മില്ലത്ത് വരെ

മുസ്തഫ മച്ചിനടുക്കം





മദിരാശിയിലെ    രാജാജി ഹാളിൽ   ഉദയം   ചെയ്ത   
ദയാ ' മൻസിലിലെ   ചൂടിക്കട്ടിലിലിരുന്ന്      ഒരു സമൂഹത്തിന്റെ      ഭാവി   ഭാഗധേയം     എന്തായിരിക്കണമെന്ന്   ദീർഘ ദർശനം   നടത്തിയ
നരച്ച  താടിരോമക്കാരൻ 
സ്ഫടിക സമാനമായ    ജീവിത വിശുദ്ധിയിലൂടെ   ഇന്ത്യൻ   രാഷ്ടീയത്തിലെ   അത്ഭുത  പ്രതിഭാസം   ഖായിദെ മില്ലത്ത്   മുഹമ്മദ് ഇസ്മായിൽ   സാഹിബി ലൂടെ  സ്ഥാപിതമായ   ഇന്ത്യൻ    യൂണിയൻ   മുസ്ലിം ലീഗ് മാർച്ച്  10 ന്  69 വർഷം   പൂർത്തീകരിക്കുന്നു
രൂപീകരണം   മുതൽ   1972  ഏപ്രിൽ  നാലിന്റെ അന്ത്യയാമത്തിൽ   അഞ്ചിന്റെ     പുലർകാലത്തിനു  മുമ്പേ  അന്ത്യയാത്ര   തിരിക്കും വരെ    മുസ്ലിം ലീഗിന്റെ   അദ്ധ്യക്ഷനായിരുന്നു    ഖായി ദെ    മില്ലത്ത്
ഇന്ത്യൻ   ഭരണ ഘടനാ നിർമ്മാണ സഭയിലും    രാജ്യസഭയിലും ലോക്സഭയിലും   അംഗമായി കൊണ്ട്   പ്രവർത്തിച്ചു.
അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ  കേരളത്തിനു  പുറമേ   പശ്ചിമ ബംഗാളിലും ലീഗ് അധികാരപങ്കാളിത്തം വഹിക്കുകയും  തമിൾനാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ  നിന്ന്   എം എൽ എ മാരും എം.പിമാരും   പാർട്ടിക്കുണ്ടായി
അദ്ദേഹത്തിന് ' ശേഷം കേരള സംസ്ഥാന അദ്ധ്യക്ഷനായിരുന്ന    സയ്യിദ്  അബദുറഹ്മാൻ ബാഫഖി തങ്ങൾ ദേശീയ അധ്യക്ഷനായി    പക്ഷേ
കേവലം   ഒമ്പത്  മാസത്തോളം മാത്രമേ അദ്ദേഹത്തിന്   ആ പദവിയിലിരിക്കാൻ സാധിച്ചുള്ളൂ 1973  ജനുവരി 19 നു മക്കയിൽ വെച്ചായിരുന്നു ആ   മഹാൻറ്റെ അന്ത്യം
പിന്നീട്  ദേശീയ  പ്രസിഡന്റായി  വന്നത്   ഇബ്രാഹിം   സുലൈമാൻ
സേട്ട്  സാഹിബായിരുന്നു
ഗുജറാത്തിലെ കച്ച് മേമൻ വിഭാഗത്തിൽ പെട്ട അദ്ദേഹം ജന്മം കൊണ്ട്  കർണ്ണാടകക്കാരനും   കർമ്മം കൊണ്ട്  കേരളീയനുമായിരുന്നു  തലശേരിക്കാരിയായിരുന്നു
അദ്ദേഹത്തിന്റെ മാതാവ്
മട്ടാഞ്ചേരിയിൽ    നിന്നും വിവാഹം      കഴിച്ച്    എറണാകുളത്ത്     സ്ഥിരതാമസമാക്കിയ  അദ്ദേഹം   ജില്ലാ   ലീഗ്
പ്രസിഡന്റ്         സംസ്ഥാന   വൈസ്   പ്രസിഡന്റ്     ദേശീയ  സെക്രട്ടറി   എന്നീ   പദവികൾ കൂടി  വഹിക്കുകയുണ്ടായി     രാജ്യാസഭയിലും ദീർഘകാലം ലോകസഭയിലും അംഗമായ
അദ്ദേഹം   1994 ഫെബ്രുവരി ആറാം തിയ്യതി വരെ     ദേശീയ പ്രസിഡന്റ്    സ്ഥാനത്ത്   തുടർന്നു
നിരവധി   ന്യൂനപക്ഷ വിഷയങ്ങളിൽ   ധീരമായി
ശബ്ദിച്ച      അദേഹം  പിന്നീട്   ഐ എൻ.എൽ
എന്ന   പാർട്ടിയുണ്ടാക്കി 2005 ഏപ്രിൽ 27 നു മരണപ്പെടുന്നത്    വരെ അതിന്റെ പ്രസിഡന്റായിരുന്നു   
1994 ൽ ഗുലാം മഹമൂദ് ബനാത്ത്    വാല  ദേശീയ
അദ്ധ്യക്ഷനായി  2008 ജൂൺ   25  ന്  മരണപ്പെടുന്നത്   ആ സ്ഥാനത്ത്    തുടർന്നു
 
മഹാരാഷ്ട്ര      സ്വദേശിയായ   ബനാത്ത് വാല  സാഹിബ്   ഇന്ത്യ  കണ്ട     മികച്ച   പാർലമെന്ററിയനും  ന്യൂനപക്ഷങ്ങളുടെ   മുന്നണി  പോരാളിയുമായിരുന്നു    ബോംബെ        കോർപറേഷനിലും   ഉമർ ഖാദിയിൽ    നിന്നും   രണ്ട്
വട്ടം    ജയിച്ച്   മഹാരാഷ്ട്ര എം.എൽ.എ യുമായി
മഹാരാഷ്ട്ര    സംസ്ഥാന  സെക്രട്ടറിയും      പ്രസിഡന്റുമായ    അദ്ദേഹം   1977 ൽ  ദേശീയ  ജന:സെക്രട്ടറിയാവുകയും
എഴ്   തവണ   പൊന്നാനിയിൽ     നിന്ന് ലോകസഭയിൽ    എത്തുകയും  ചെയ്തു
മുസ്ലിം സ്ത്രീ ജീവനാംശ ബിൽ അടക്കം   നിരവധി ബില്ലുകൾ     ലോകസഭയിൽ   അവതരിപ്പിച്ച   അദേഹം
പാർടിക്ക്     നഷ്ട പ്രതാപം വീണ്ടെടുക്കാൻ    എറെ   ശ്രമം  നടത്തി  '     ചെന്നൈയിൽ    മുസ്ലിം ലീഗ്    അറുപതാം   വാർഷിക  മഹാ  സമ്മേള ന ത്തിന്റെ       ചടങ്ങിൽ സംബന്ധിച്ചതിന്റെ    പിറ്റേ ദിവസമാണ്      അദ്ദേഹം
മരണപ്പെടുന്നത്
ബനാത്ത് വാല സാഹിബിന്റെ  മരണ ശേഷം  ഇ.അഹമ്മദ് സാഹിബ്   ദേശീയ പ്രസിഡന്റ്   ആയി
സംസ്ഥാന     എം.എസ്.എഫ്   ൻറ്റെ    ആദ്യ  ജന:സെക്രട്ടറിയായ
അഹമ്മദ്   സാഹിബ്   എം. എൽ  എ   മന്ത്രി  എന്നീ  നിലകളിലോക്കെ സംസ്ഥാന  രാഷ്ട്രീയത്തിൽ ശോഭിക്കുകയും     
പിന്നീട്  ലോക്സഭാംഗമായ തോടെ   ദേശീയ   രാഷട്രീയത്തിലെത്തുകയും
മുസ്ലിം ലീഗി ന്റെ   ആദ്യ കേന്ദ്രമന്ത്രിയാവുകയം ചെയ്തു
മുസ്ലിം ലീഗ്  സംസ്ഥാന ജന.. സെക്രട്ടറി ദേശീയ സെക്രട്ടറി ,ജന സെക്രട്ടറി
എന്നീ   പദവികൾ വഹിച്ച ശേഷമാണദ്ദേഹം   ദേശിയ   അദ്ധ്യക്ഷനാവുന്നത്
വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ രാഷ്ട്രീയത്തെ കൂടെ കൊണ്ടുനടന്ന അഹമ്മദ് എന്ന മലയാളി മുസ്ലീം ലീഗിന്‍റെ അഞ്ചാം പ്രസിഡന്‍റായാണ് സ്ഥാനമേറ്റത്. തൊട്ടതെല്ലാം പൊന്നാക്കിയതെന്നു പറയാവുന്ന പാരമ്പര്യത്തിന്‍റെ ഉടമയാണ് ഇ അഹമ്മദ്.പൂര്‍വ്വകാല നേതാക്കളില്‍ നിന്നും ആര്‍ജ്ജിച്ച പരിശീലനവും , പുതിയ തലമുറയില്‍ നിന്നുള്ള ആവേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തകരെ സജീവമാക്കാന്‍ കഴിയുന്നിടത്തു അദ്ദേഹം വിജയിക്കുകയും ചെയ്തു. ജനാധിപത്യ കേരളത്തില്‍ പരിണിതപ്രജ്ഞതയോടെ സാന്നിധ്യം തെളിയിച്ച കെ.എം. സീതി സാഹിബിന്‍റെ ശിഷ്യന്‍ എന്ന നിലയിലൂടെ പാകപ്പെടുത്തിയതാണ് അഹമ്മദിന്‍റെ പൊതു പ്രവര്‍ത്തനരീതി. ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മെയില്‍ സാഹിബ്, സയിദ് അബ്ദുള്‍ റഹ്മാന്‍ ബഫാക്കി തങ്ങള്‍, പിഎംഎസ് പൂക്കോയ തങ്ങള്‍ തുടങ്ങി കേരള രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്ന നേതൃത്വവുമായി വളരെ അടുത്തു പ്രവര്‍ത്തിക്കാന്‍ അഹമ്മദിന് അവസരം ലഭിച്ചിട്ടുണ്ട്. അവരില്‍ നിന്നുള്ള പരിശീലനമാണ് അഹമ്മദിനെ മികച്ച രാഷ്ട്രീയപ്രവര്‍ത്തകനാക്കി മാറ്റിയതെന്നു പറയുന്നതാകും ഉചിതം.
വിദേശ കാര്യ സഹമന്ത്രി പന്ത്രണ്ട്  തവണ   ഐക്യരാഷ്ട്ര   സഭയിലേക്ക് പോയ  പ്രതിനിധി   എന്നീ  നിലക്കെല്ലാം       അന്താരാഷ്ട   തലത്തിൽ തന്നെ    അഹമ്മദ്   സാഹിബ്  ശ്രദ്ധേയനായി
2017   ജനുവരി 31 നു  രാഷ്ട്രപതിയുടെ   നയ  പ്രഖ്യാപന   പ്രസംഗത്തിനിടെ    പാർലമെൻറിൽ    കുഴഞ്ഞ് വീണ്   കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ   മരണം
പിറ്റേന്ന്   വെ உ6പ്പിന്    2 മണിക്ക്  ശേഷമാണ്  മരണം   ഔദ്യോഗികമായി സ്ഥിരീകരിച്ചത്
തമിഴ്   നാട്ടിൽ   നിന്നുള്ള മുനീർ എ മില്ലത്ത്      എന്ന് അണികൾ     വിളിക്കുന്ന   ഖായിദെ    മില്ലത്തിൽ  നിന്ന്   പകർന്ന്    കിട്ടിയ  ജീവിത    വിശുദ്ധിയും  എളിമയും  കാത്ത്   സൂക്ഷിക്കുന്ന   പ്രൊഫ : കാദർ മൊയ്തീൻ   സാഹിബാണ്    അഹമ്മദ് സാഹിബിൻറ്റെ    വിയോഗശേഷം     ഇന്ത്യൻ യൂണിയൻ  മുസ്ലിം ലീഗ് ദേശീയ  അദ്ധ്യക്ഷൻ


1948   മാർച്ച്    10   ന്   ഇന്ത്യൻ യൂനിയൻ    മുസ്ലിം ലീഗ്     സ്ഥാപക കമ്മിറ്റിയിൽ      ഭരണഘടനാ    നിർമ്മാണ സമിതി അംഗമായിരുന്ന
മെഹബൂബ്   അലി   ബേഗ്   ആയിരുന്നു
ജന.. സെക്രട്ടറി     ഹാജി പി  ഹസനലി , കെ.ടി.എം   അഹമ്മദ്  ഇബ്രാഹിം തുടങ്ങിയ     പ്രമുഖരും    കമ്മിറ്റിയിലുണ്ടായിരുന്നു
      കെ.എം. സീതി സാഹിബ്    ,സി.എച്ച് മുഹമ്മദ് കോയ ,സുലൈമാൻ സേട്ട്  .   ജി.എം. ബനാത്ത് വാല, .എ.കെ.എ  അബ്ദുദുൾ സമദ്‌, ഇ.അഹമ്മദ് ,  കെ.എം  കാദർ മൊയ്തീൻ
തുടങ്ങിയവർ      ദേശീയ  ജനറൽ  സെക്രട്ടറി    പദം   അലങ്കരിച്ച   പ്രമുഖരിൽ   പെടുന്നു     

പി.കെ. കുഞ്ഞാലിക്കുട്ടി  സാഹിബാണ്
നിലവിലെ    ദേശീയ  ജന.. സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ സാഹിബ് ഓർഗനൈസിംഗ് സെക്രട്ടറിയും   പി.വി അബ്ദുൾ വഹാബ്  ട്രഷററുമാവുന്നു











 

2017 ഫെബ്രുവരി 26, ഞായറാഴ്‌ച

ലീഗിൻ തലൈവർ

ഇന്ത്യൻ   യൂനിയൻ മുസ്ലിം ലീഗ്   അദ്ധ്യക്ഷൻ    പ്രൊഫ   കാദർ   മൊയ്തീൻ  സാഹിബ്‌     

മുസ്ലിം ലീഗ്      തലൈവറാകാൻ    സർവ്വതാ     യോഗ്യനായ   വ്യക്തിത്വമാണ്    1940 ജനുവരി 5ന് പുതു കോട്ടയിലാണ് ജനനം
തിരുച്ചിറ പള്ളിയിലാണ് താമസം

    ഖായിദെ     മില്ലത്ത്    മുഹമ്മദ്     ഇസ്മായിൽ    സാഹിബിനെ    പോലെ   തന്നെ    തുകൽ   വ്യാപാര കുടുംബത്തിൽ  ജനിച്ച   കാദർ മൊയ്തീൻ    സാഹിബ്      ബിസിനസിൽ    താത്പര്യം    കാട്ടിയില്ല

പഠനത്തിൽ    ശ്രദ്ധയൂന്നി കൊണ്ട്     മുമ്പോട്ട്   പോയ   അദ്ദേഹം മദ്രാസ് യൂനിവേഴ്സിറ്റിയിൽ    നിന്ന് ചരിത്രത്തിൽ    എം.എ ബിരുദമെടുത്ത്    ജമാൽ മുഹമ്മദ്  കോളേജിൽ ചരിത്ര വിഭാഗം    പ്രൊഫസറായി    സേവനമനുഷ്ഠിക്കവേ  സുലൈമാൻ സേട്ടിനേയും
,ബനാത്ത്   വാലാ   സാഹിബിനേയും      പോലെ        ജോലി    രാജി    വെച്ച്     മുഴു  സമയ    രാഷ്ടീയക്കാരനാവുകയായിരുന്നു

നേരത്തെ       ഖായിദെ  മില്ലത്തിൽ     ആകൃഷ്ടനായി  രംഗത്ത്    വന്ന     കാദർ  മൊയ്തീനെ മു സ്ലിം ലീഗിൻ റ്റെ    വിദ്യാർത്ഥി സംഘടനയായ     എം.എസ്.എഫ്  സംസ്ഥാന   തല ഓർഗനൈസറാക്കിയത്    ഖായി ദെ   മില്ലത്ത്     തന്നെയായിരുന്നു

തമിൾ നാട്   നിയമസഭയിലേക്ക്  മത്സരിച്ചെങ്കിലും  വിജയിച്ചില്ല
     2004   ൽ    വെല്ലുരിൽ നിന്നും ലോക്സഭയിലേക്ക്   വിജയിച്ചു    അദ്ദേഹത്തിന്റെ   ചിഹ്നം ഡി.എം  കെ    യുടെ '   ഉദയ  സൂര്യൻ    ആയിരുന്നു

ഉറുദുവിലും   അറബിയിലും  ഡിപ്പോമ     കരസ്ഥമാക്കിയ    അദ്ദേഹം     പത്ര പ്രവർത്തകനായും   പ്രവർത്തിച്ചിട്ടുണ്ട്. 
മതപരമായ  'വാഴും നെറി ' അടക്കം       നിരവധി      പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്    യൂനിവേഴ്സിറ്റി
സെനറ്ററായും  ,കേന്ദ്ര സംസ്ഥാന   ഹജ് കമ്മിറ്റി മെമ്പറായും  വഖഫ് ബോർഡ്    അംഗമായുമൊക്കെ പ്രവർത്തിച്ച       സമുദായ
സ്നേഹിയായ    കാദർ      മൊയ്തീൻ        സാഹിബ്   മികച്ച    സംഘാടകൻ കൂടിയാണ്     

തമിഴ്   മൊഹല്ല ജമാഅത്ത്  ഫെഡറേഷൻ റ്റെ     സ്ഥാപകൻ  കൂടിയാണദ്ദേഹം  

മുസ്ലിം ലീഗ് തമിഴ്നാട് ഘടകം പ്രസിഡന്റും ദേശീയ  ജന:സെക്രട്ടറിയുമായി
പ്രവർത്തിച്ചു.    വന്നിരുന്ന അദ്ദേഹം    ഇ .അഹമ്മദ് സാഹിബ് മരണപ്പെട്ട ഒഴിവിലാണ്    ദേശീയ പ്രസിഡന്റ്    ആവുന്നത്

തികഞ്ഞ മതഭക്തനും   ലളിത ജീവിതം നയിക്കുകയും   ചെയ്യുന്ന
അദ്ദേഹം      'പലപ്പോഴും  ഓട്ടോറിക്ഷയിലാണ്  സഞ്ചാരം      ഖായിദെ മില്ലത്തിന്റെ   ജീവിതത്തിൽ നിന്നും   പകർന്നു കിട്ടിയതാണ്      ജീവിത വിശുദ്ധിയും   ലാളിത്യവും

വന്ദ്യ നേതാവിന്      ഈ  സമുദായത്തേയും  മുസ്ലിം ലീഗ്   പാർട്ടിയേയും നയിക്കാനുള്ള   കരുത്തും  ആയുസ്സും നൽകി  അല്ലാഹു അനുഗ്രഹിക്കട്ടെ ( ആമീൻ)
          

  

2017 ഫെബ്രുവരി 19, ഞായറാഴ്‌ച

നന്മയുടെ നിറകുടമായിരുന്ന ശുക്കൂർ

തളിപ്പറമ്പ്    പട്ടുവം  അരിയിൽ  ശുക്കുറ്റിന്റെ  വിയോഗത്തിന്    അഞ്ചാണ്ട്   പൂർണ്ണമാവുന്നു

സി.പി.എം ൻറ്റെ   കൊലക്കത്തിക്കിരയായ
വിദ്യാർത്ഥി   നേതാവ്  എന്നതിനപ്പുറം    നന്മ നിറഞ്ഞ  ചെറുപ്പക്കാരൻ എന്ന   നിലയിലാണ്    ശുക്കൂർ     ഓർക്കടേണ്ടത്

ശുക്കൂറിൽ   കണ്ട   നന്മകൾ    പാർട്ടി ഗ്രാമത്തിന്റെ    ഭാവിക്ക്    തടസ്റ്റ മാവുമോ   എന്ന   ഉൾഭയത്തിൽ   നിന്നാണ്
സി.പി എം   ഗൂഡാലോചന
രൂപപ്പെടുന്നത് 

അയൽവാസിക്ക്   സഹായിയാവുന്ന , സഹപാഠിക്ക്   സൗജന്യ
ട്യൂഷൻ  നൽകുന്ന , നാട്ടിന്റെ    വികസനത്തിന് മുന്നിട്ടിറങ്ങുന്ന  ,    ബദാം ചെടികളും , തണൽ മരങ്ങളും   വച്ച്  പിടിപ്പിച്ച് കൊണ്ട്    വഴിയോരങ്ങളിൽ    ആശ്വാസമാവുകയും    പ്രകതിയേയും    മനുഷ്യനേയും     ഒരു  പോലെ   സ്നേഹിക്കുന്ന    പ്രകൃതം        എല്ലാം  നല്ലൊരു  ജനകീയത  ശുക്കൂറിലെ    രാഷ്ട്രീയക്കാരന്റെ  വളർച്ചക്ക്    വേഗത   കൂട്ടുമെന്ന    തിരിച്ചറിവ്
സഹിക്കാൻ        മാടമ്പിത്വം    കൊണ്ട്  നാ ട്     അടക്കി ഭരിക്കുന്ന    എതിരാളികളുടെ    ഉന്മൂലന സിദ്ധാന്ത'ത്തിൽ   വിശ്വസിക്കുന്ന     സഖാക്കൾക്ക്     സാധിക്കുമായിരുന്നില്ല

എം  എസ്. എഫു  കാർക്ക് അനുകരിക്കാവുന്ന  ഉദാത്ത മാതൃകയാണ്    ശുക്കൂർ

സമുദായത്തിന്റ്റെ  വിദ്യാഭ്യാസ   പുരോഗതി ആഗ്രഹിച്ച      സീതി സാഹിബിൻറ്റേയും        അതിനായി     കഠിനാദ്ധ്വാനം  ചെയ്ത   സി. എച്ചി ൻറ്റെ യും   ആദർശം       മാതൃകയാക്കിയ    ഹബീബ്  റഹ്മാന്റെ      നാട്ടിൽ  നിന്നും        ഒരു   രണ്ടാം ഹബീബാ കുന്നതിൻറ്റെ     ലക്ഷണങ്ങൾ    ശുക്കൂറിൻ റ്റെ     ജീവിതത്തിൽ    പ്രകടമായിരുന്നു         ഓരോ      എം എസ്. എഫ് കാരനും       പാഠ പുസ്തകമായി     ശുക്കൂറിനെ സ്വീകരിക്കുക

അതാണ്   അഭികാമ്യവും

   മുസ്തഫ മച്ചിനടുക്കം