ഈ ബ്ലോഗ് തിരയൂ

2021 നവംബർ 26, വെള്ളിയാഴ്‌ച

ജാർഖണ്ഡിലെ ആദ്യ രാത്രി*


 *ജാർഖണ്ഡിലെ   ആദ്യ രാത്രി*





 ഇവിടെയെത്തിയ   ദിവസം  ഇനി  വേറെ പണിയില്ല   വിശ്രമമായിരിക്കും എന്നാണ്     ഷംസു സാഹിബ്  അറിയിച്ചിരുന്നത്  


നമസ്കാരത്തിനും താമസത്തിനും  നല്ല സൗകര്യമാണ്    മൻസൂർ. ഹുദവിയുടെയും , മറ്റും  നേതൃത്വത്തിൽ ഒരുക്കപ്പെട്ടത്         ഒപ്പം  നല്ല  ഭക്ഷണവും   എല്ലാം കഴിഞ്ഞ്    തിരികെ . റൂമിലെത്താനിരിക്കെയാണ്  എം എസ് എഫ്    ദേശീയ വൈസ് പ്രസിഡന്റ് അഹമ്മദ്  സാജുവിനൊപ്പം   ഒരു പറ്റം   ആളുകൾ അവിടെയെത്തുന്നത്           കൂട്ടത്തിൽ

നേരത്തെ  എഫ് ബി. യിലൂടെയും    വാട്ട്സപ്പിലൂടെയും    പരിചയപ്പെട്ടിരുന്ന ജാർഖണ്ഡ്  എം.എസ് എഫ്   സംസ്ഥാന   MSF പ്രസിഡന്റ്   ഷഹബാസ് ഹുസൈനെ   തനിക്ക്  പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചു        കൂട്ടത്തിൽ   വന്നവരെ  അവർ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു          


നമ്മുടെ  ചീഫ്  അഡ്മിൻ    അടക്കമുള്ള      എല്ലാവരും  ലുങ്കിയിലും   ബനിയനിലും ഒക്കെയായിരുന്നു

എങ്കിലും       എല്ലാവരും  കൂടി   നമ്മുടെ പ്രിയങ്കരരായ  അലി ഹസ്സൻ  കണ്ണമംഗലത്തിന്റേയും   ഖദീം  പന്തീർ പാടത്തിന്റേ    നാമദ്ധേയം നൽകപ്പെട  ഹാളിൽ ഒന്നിരിക്കാമെന്ന്   പറഞ്ഞു           ആ ഇരുത്തം   വലിയൊരു    സമ്മേളനമായി മാറുകയായിരുന്നു


ഷംസു സാഹിബ്   തന്റെ സ്വത  സിദ്ധ ശൈലിയിൽ       പച്ച മലയാളത്തിൽ      ഗ്രൂപ്പിന്റെ   പ്രവർത്തനങ്ങളെ   കുറിച്ച്   ആ മുഖമായി   പറഞ്ഞു കൊണ്ട്     ജാർഖണ്ഡ് നേതാക്കളെ    സ്വാഗതം  ചെയ്തു സംസാരിച്ചു    


പിന്നീട്  മൻസൂർ ഹുദവി അത്  ഭാഷാന്തരം ചെയ്തു

ചീഫിന്റെ  സംസാരത്തിൽ     നാൽപത് മണിക്കൂർ നീണ്ട  യാത്രക്കിടയിൽ  85 കിലോ   ബീഫും മറ്റ് ഭക്ഷണ സാധനങളും  അറുപതോളം   ആളുകൾ     അകത്താക്കിയ  കാര്യം അടക്കം പറയുകയുണ്ടായി


അഹമ്മദ്  സാജു സാഹിബ്  അവിടുത്തെ നേതാക്കളെ  പരിചയപ്പെടുത്തുക കം   കൂട്ടത്തിൽ     ദേശീയ തലത്തിൽ 

MSF നടത്തുന്ന  പ്രവർത്തനങ്ങളും   13 സംസ്ഥാനങ്ങളിൽ 

ഊർജ്ജ സ്വലമായി നടക്കുന്ന    കമ്മിറ്റികളെ  കുറിച്ചും   തദ്ദേശീയരായ വളർന്നു വരുന്ന നേതാക്കളിലുള്ള പ്രതീക്ഷയും പങ്കു വെക്കുകയുണ്ടായി 


 നേതാക്കളെ

: തുടർന്ന് .  ജാർക്കണ്ഡ്   മുസ്ലിം യൂത്ത് ലീഗ്    പ്രസിഡന്റ്    ഇർഫാൻ ഖാൻ സംസാരിച്ചു    നമ്മുടെ  സയ്യിദ് മുനവ്വറലി ശിഹാബ്  തങ്ങളുടെ    മുഖത്തോട്  സാമ്യമുള്ളത്  പോലെ തോന്നി

 

നമ്മുടെ  യാത്ര സംഘത്തെ    കുറിച്ച്

വലിയ ധാരണയില്ലാത്തതിനാലും    റയിൽവേ സ്റ്റേഷനിൽ   വന്ന്   സ്വീകരിക്കാൻ  പറ്റാത്തതിലുമുള്ള സങ്കടവും പരിഭവവും    പങ്കു വെക്കുകയുണ്ടായി


ഒരു വാട്സപ്  കൂട്ടായ്മക്ക്   എന്തൊക്കെ  ചെയ്യാൻ പറ്റുമെന്നതിന്റെ   വലിയ   ഉദാഹരണമാണ്

നമ്മുടെ  ഗ്രൂപ്പ്   എന്ന്  അദ്ദേഹം  പ്രഖ്യാപിക്കുകയും   


നമ്മുടെ സ്ഥാപനം  ഭാവിയിൽ    രീതിയിൽ    വികസിക്കുന്ന  നല്ല കാലത്തെ  കുറിച്ച് പ്രത്യാശ പ്രകടിപ്പിക്കുകയും   പ്രാർത്ഥിക്കുകയും ചെയ്തപ്പോൾ    മനസ്സിലുണ്ടായ  സന്തോഷം    എഴുതി ഫലിപ്പിക്കാനാവില്ല



തുടർന്ന്    അടുത്തിടെ   ഇതര പാർട്ടിയിൽ നിന്നും രാജി വെച്ച്   മുസ്ലിം ലീഗിലെത്തുകയും  

റാഞ്ചി ജില്ലാ ലീഗ് പ്രസിഡന്റാവുകയും ചെയ്ത    സാജിദ് അൻസാരിയുടെ  ഊഴമായിരുന്നു  


വളരെ  ആവേശം  ജനിപ്പിക്കുന്നതായിരുന്നു     അദ്ദേഹത്തിന്റെ വാക്കുകളും      വരും നാളുകളിൽ  സംസ്ഥാനത്തെ  മുഴുവൻ ജില്ലകളിലും    കേരള മോഡലിൽ  മുസ്ലിംലീഗ്    വളരുമെന്നും    വീടു വീടാന്തരം കയറിയിറങ്ങി  പ്രവർത്തിക്കുമെന്നും   വരുന്ന    തദ്ദേശ തിരഞ്ഞെടുപ്പിൽ  പ്രതിനിധികളെ ഉണ്ടാക്കുമെന്നും  നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടി മുസ്ലീം ലീഗ് നല്ല മത്സരം   കാഴ്ച്ച വെക്കുമെന്ന്   പ്രഖ്യാപിക്കുകയും ചെയ്തു


പിന്നീട്  സംസാരിച്ച  സഹബാസ്  ഹുസൈൻ    സദസ്സിനെ   കയ്യിലെടുക്കുകയായിരുന്നു    


നിങ്ങളുടെ. എന്ത് കാര്യത്തിനും   ഞങ്ങൾ കൂടെയുണ്ടാവുമെന്ന്      അദ്ദേഹം അറിയിച്ചു       


ഏത്  സമയത്തും  ഏതാവശ്യത്തിനും    ഞങ്ങളുണ്ടാവും       കാരണം   ഞങ്ങൾ ലീഗുകാരാണ്         


മർഹും  സി.എച്ചിന്റെ   വാക്കുകൾ   അനുസ്മരിച്ച് കൊണ്ട്     നേതാക്കൾ വരുകയും പോവുകയും ചെയ്തേക്കാം  പക്ഷേ     ഹൃദയത്തിലാണ്  ഞങ്ങൾ ലീഗിനെ പ്രതിഷ്ഠിചിരിക്കുന്നതെന്നും   പ്രഖ്യാപിച്ചപ്പോൾ   സദസ്സ്  ഒന്നടങ്കം ഹർഷാരവം കൊള്ളുകയും     ചെയ്യുകയായിരുന്നു


മദ്രസാ വിദ്യാർത്ഥി പ്രസ്ഥാനമെന്ന്   .  ആക്ഷേപിക്കപ്പെട്ടിരുന്ന    MSF  ന്     ജാർഖണ്ഡിന്റെ   മണ്ണിൽ     നിന്നും   ധീരനായ  നായകൻ

ഉണ്ടാവുന്നു   എന്നത്

ഓരോ ലീഗുകാരന്റെയും    അഭിമാനമായി മാറുകയാണ് 


ഈ  സ്ഥാപനം  ജാർഖണ്ഡിന്റെ മുഴുവൻ വിദ്യാഭ്യാസ പുരോഗതിയുടേയും 

മുസ്ലിംലീഗ്   പാർട്ടിയുടെ  വളർച്ചയുടെ  ചരിത്രത്തിലെ  നാഴികകല്ലാവുമെന്നു കൂടി   പറഞ്ഞു വെച്ചപ്പോൾ    ഓരോ ലീഗുകാരന്റെയും രോമകൂപങ്ങൾ  എഴുന്നു  നിൽക്കുന്ന

വാക്കായത് മാറുകയായിരുന്നു

പിന്നീട്  സംസാരിച്ചത്  നമുടെ സ്ഥാപനത്തിന്   സ്ഥലം  നൽകിയ   ഇർഫാൻ അൻസാരിയുടെ    പിതാവും റിട്ടയേഡ്  അദ്ധ്യാപകനുമായ   സാജിദ് ഹുസൈൻ അൻസാരിയായിരുന്നു     വളരെ  അർത്ഥവത്തായ വാക്കുകളായിരുന്നു

അദ്ദേഹത്തിന്റേതും


ഒരു വിത്ത്   നിങ്ങൾക്ക്   നിസാരമായി തോന്നാം എന്നാൽ

അത്  വളർന്ന്  കായും പൂവുമായി  ഫലം  നല്കുന്ന വൃക്ഷമായി മാറുമെന്നും


അതു പോലെ നമ്മുടെ സ്ഥാപനവും   വളർന്ന്   പന്തലിക്കുമെന്നും

അദേഹം   സോദാഹരണം വ്യക്തമാക്കുകയായിരുന്നു



ടി.പി. എം  ബഷീർ സാഹിബ്  , എപി ഉണ്ണികൃഷ്ണൻ    ജാർഖണ്ഡ്  എം.എസ് എഫ് ഭാരവാഹികൾ   അടക്കം സംബന്ധിച്ച യോഗത്തിൽ


സഹിൻ ഷാ ഹുദവി

നന്ദി പ്രഭാഷണത്തോടെ  ഉപസംഹരിച്ചു








✍🏻 *മുസ്തഫ മച്ചിനടുക്കം*

പാലക്കാട് ടു ഹാതിയ

 *പാലക്കാട്   ടു ഹാത്തിയ*




 പാലക്കാട്  മുതൽ ഹാത്തിയ   വരെയുള്ള 36 മണിക്കൂറിലധികം നീണ്ട ട്രൈൻ യാത്ര

ഒരു പാട്    അനുഭവങ്ങൾ പകർന്നു നൽകിയ സവിശേഷതകൾ  നിറഞ്ഞൊരു യാത്രയായിരുന്നു


സാധാരണ  പുറം കാഴ്ച്ചകളാണ്    നമ്മെ വിസ്മയിപ്പിക്കുകയെങ്കിൽ      ഈ യാത്ര ഏറിയ സമയവും   പുറം കാഴ്ച ശ്രദ്ധിക്കാൻ വയ്യാത്ത . വിധം രസകരമായിരുന്നു   


അർദ്ധരാത്രിയായിരുന്നു    യാത്ര തുടങ്ങിയെന്നതിനാൽ    പുലർച്ചയോടെയാണ്   നമ്മുടെ   ബോഗി  സജീവമായത്      ഒരു പാട്   സുഹൃത്തക്കളെ  നേരിൽ കാണാനും 

നേരത്തേയുള്ള  സൗഹൃദം  പുതുക്കാനും അവസരം  ലഭിച്ചു 


ഷംസു സാഹിബിന്റെ ഭാഷയിൽ  82 കിലോ ബീഫും  ചപ്പാത്തിയും പത്തിരിയുമൊക്കെ

അറുപതോളം ആളുകൾ ചേർന്ന് ദഹിപ്പിച്ച   ഒരു യാത്രയെന്ന പ്രത്യകത മാത്രമല്ല


പലരുടേയും സർഗ്ഗ ബോധം തിരിച്ചറിഞ്ഞ മണിക്കൂറുകളുമായിരുന്നു    മുഹമ്മദ് വിളക്കോടും , ആറളം മുഹമ്മദും, സമദും ഷംസുവും   ഹബീബ് മാഷും , എം എ റഹൂഫും , ഫൈസൽ CP യും , ഫൈസൽ കുന്നും പുറവും , മുസ്തഫ ക്ലാരിയും , ഷരീഫ് കളന്താടും  തുടങ്ങി പാട്ടു , ജസീമും സമദും , തുടങ്ങി പാടാത്തവർ ആരെന്ന്  അന്വേഷിക്കലായിരിക്കും എളുപ്പം കുറവായിരുന്നു   കൂട്ടത്തിൽ   ഇടക്കെവിടെയോ ആവേശത്താൽ  ഒരു ഒറീസക്കാരനും

വന്ന്  മലയാളത്തിൽ പാടി   പിന്നെ   ഹിന്ദിയിലും


ആവയിൽ സുലൈമാൻ സാഹിബ് , മൊയ്തീൻ കുട്ടി കെ കെ  എന്നിവരുടെ ഗാനങ്ങൾ ഇത്ര മധുരതരമായിരിക്കുമെന്ന്    തിരിച്ചറിഞ്ഞ യാത്ര കൂടിയായിരുന്നു


രണ്ട് രാവും ഒരു പകലും   പുട്ടിന് തേങ്ങയെന്ന പോലെ പാട്ടിന്റെ ആരവമുയർന്നു കേട്ടു   നാസർ മേപ്പാടിയും , ഹഖീം തുപ്പിലിക്കാട് സാഹിബും   , മൂസക്കുട്ടി തോട്ടോളിയും   കളം നിറഞ്ഞാടുകയായിരുന്നു        യാസീൻ വേങ്ങര    പരിപാടിയുടെ  പ്രചാരണത്തിൽ മുഴുകിയിരിക്കുകയായിരുന്നു       


ഹംസ മാസ്റ്റർ   എല്ലായ്പ്പോഴും  ഡയറിയിലും പുറം കാഴ്ച്ചകളിലുമായിരുന്നു    ഗ്രൂപ്പിലെ കാരണവർ  ബീരാൻ ഹാജിയും , സജീവമായിരുന്നു

 വെറും  കളിതമാശകൾ മാത്രമല്ല     ഗൗരവം നിറഞ്ഞ ചർച്ചകളും 

വ്യത്യസ്ഥ പരിപാടിക്കും  യാത്രക്ക്  മിഴി വേകുന്നതായിരുന്നു



ട്രൈനിൽ   കാട്ട് പാടി   സ്റ്റേഷനിൽ വെച്ച്  സി.കെ സുബൈർ സാഹിബ് കൂടി ഒപ്പം കൂടിയതോടെ  ചർച്ചകൾക്ക്  തുടക്കമാവുകയായിരുന്നു          അതിനു മുമ്പേ  യാസീൻ വേങ്ങര    ഒരുക്കിയ ലൈവ് പോഗ്രാമിലൂടെ  നമ്മുടെ പദ്ധതിയെ കുറിച്ച്    സന്ദേശം നൽകി ഈ വിനീതനും  അതിൽ പങ്കാളിയായി     


മുസ്ലിം ലീഗിന്റെ ഉത്തരേന്ത്യൻ സാദ്ധ്യതകളും   അതിന്  നമുക്കെന്ത് ചെയ്യാം    എന്നതും ചർച്ചയിൽ വരുകയും  . ഉരുത്തിരിഞ്ഞ് വരുന്ന ആശയങ്ങൾ ദേശീയ നേതാക്കൾക്ക്  സമർപിക്കണമെന്നുമൊക്കെ   അഭിപ്രായങ്ങൾ  ഉണ്ടായി         


പതിനൊന്ന്  വ്യാഴാഴ്ച വൈകിട്ട്  ഔപചാരിക ചർച്ച തന്നെ  ടി.പി.എം ബഷീർ സാഹിബിന്റെ അദ്ധ്യക്ഷതയിൽ ട്രൈനിൽ  നടന്നു   ഷംസു സാഹിബ് സ്വാഗതം പറഞ്ഞ ചടങ്   സി.കെ സുബൈർ സാഹിബ് ഉത്ഘാടനം ചെയ്തു  


എ.പി ഉണ്ണികൃഷ്ണൻ മുഹമ്മദ് വിളക്കോട് 

അൻവർ റഷീദ് ബാഖവി  , പിന്നെ ഞാനും  സംസാരിച്ചു 



വെള്ളിയാഴ്ച രാവിലെ  അൻവർ റഷീദ് ബാഖവിയുടെ 

ഏറെ ചിന്തോദീപകമായ പ്രഭാത ഭാഷണം പുത്തനറിവുകൾ നൽകുന്നതായിരുന്നു     ദിക്റും ഫിഖ് റും     യാത്രയിൽ പ്രധാനമാണെന്ന് അദ്ദേഹം ഉണർത്തി


ചർച്ചയിൽ നമ്മുടെ അഭിപ്രായങ്ങൾ സ്വീകരിക്കപ്പെടുമ്പോൾ   അസ്തഹ്ഫിറുല്ലും

തിരസ്ക്കരിക്കപ്പെടുമ്പോൾ അല്ലാഹുവിനെ  സ്തുതിക്കുകയും ചെയ്യണമെന്നത് പുതിയ അറിവായിരുന്നു


തുടർന്ന്   നമ്മുടെ  പ്രാജക്റ്റിനെ  കുറിച്ച്  ചീഫ്  അഡ്മിൻ   സമ്പൂർണ്ണ വിശദീകരണം  നൽകി     



അതു കഴിഞ്ഞ്  അലി ഹസ്സൻ കണ്ണമംഗലത്തേയും പന്തീർപാടം ഖദീമിനെയും സ്മരിക്കുന്ന  ചടങ്ങായിരുന്നു   ആവയിൽ  സുലൈമാൻ സാഹിബ്  , ഷംസു സാഹിബ്  തുടങ്ങിയവർക്ക് ശേഷം     സംസാരിച്ച ഹബീബ് മാസ്റ്റർ    സംസാരം മുഴുമിപിക്കാനാവാതെ   വിതുമ്പി കരയുകയായിരുന്നു



കെ.ടി. അമാനുള്ള യുടെ     ഇൻസ്പിരേഷൻ   ക്ലാസ്സും    അതിന് ശേഷം നടന്നു



തലേദിവസം  നടത്താൻ നിശ്ചയിച്ചിരുന്ന    ക്വിസ് മത്സരം   വൈകിട്ടോടു കൂടി നടന്നു


അൻവർ റഷീദ് ബാഖവി , മുഹമ്മദ് വിളക്കോട്     , സഹീർ കീഴ്പള്ളി മുസ്തഫ മച്ചിനടുക്കം   എന്നിവർ ചേർന്ന് തയ്യാറാക്കിയ 20 ചോദ്യങ്ങൾ   ചേർത്ത്   നടത്തിയ മത്സരത്തിൽ കിസ്റ്റ് മാസ്റ്റർ  വിളക്കോട് ആയിരുന്നു     വാശിയേറിയ മത്സരത്തിൽ   ജബ്ബാർ കളന്തോടിനായിരുന്നു   വിജയം   


പിന്നെ   മാലയും മൗലിദും  മുതൽ നാടൻ പാട്ടു വരെ സംഭവ. ബഹുലമായിരുന്നു 


പിന്നെ  ഷംസു സാഹിബും , വി എസ്സും , ഫത്താഹും 

കൂടുന്നിടത്തൊക്കെ തീപ്പെട്ടിയും  കൊള്ളിയും  പോലെ   ഉരശലുണ്ടായി    വലിയ  തീയും  പുകയുമൊക്കെ ഉണ്ടാവുമെങ്കിലും  ഹഖീമാക്കയും, ഹുസൈൻ ഊരകവും  മറ്റുള്ളവരും ഇടപെടുന്നതോടെ അവസാനം  വെളുത്ത പുകയുയരും 





.  ❤️ കുറിപ്പുകളിൽ പോരായ്മയും വിട്ട് പോയ പേരുകളും   ഉണ്ടെന്നറിയാം      ചൂണ്ടിക്കാട്ടിയാൽ  


അവസാന  എഡിറ്റിങ്ങിൽ   ക്ലിയർ  ചെയ്യാം 




ഇൻ ശാ  അല്ലാഹ് 



*✍🏻മുസ്തഫ  മച്ചിനടുക്കം*


അലി ഹസ്സൻ ' അൻസാരി



*ഹാജി അലി ഹസ്സൻ അൻസാരി സാഹിബ്*



നേരത്തേ   ഇർഫാൻ  അലി അൻസാരിയെ  പരിചയപ്പെടുത്തിയിരുന്നു


ഇന്ന്    പറയാനുള്ളത്  അദ്ദേഹത്തിൻ്റെ പിതാവ്  ഹാജി അലി ഹസ്സൻ അൻസാരിയെ  കുറിച്ചാണ്          നാഷണൽ പൊളിറ്റിക്സ് വാട്ട്സപ്പ് ഗ്രൂപ്പിൻ്റെ    ഖായിദെ  മില്ലത്ത് സ്മാരക വിദ്യാഭ്യാസ സമുച്ചയത്തിൻ്റെ   ഉത്ഘാടനത്തിനായി
ജാർഖണ്ഡിൽ   എത്തിയുടനെ    പരിചയപ്പെട്ട. ഒരാളാണ്       അലി ഹസ്സൻ അൻസാരി സാഹിബ്      

നല്ലൊരു സംസാര പ്രിയനാണ്   അദ്ദേഹം   എന്നു മനസ്സിലായി         1954 ജനുവരി 27 ന്   
റംസാൻ അലി അൻസാരിയുടെ മകനായി   ജനിച്ച അദ്ദേഹം   ഒരു റിട്ടയേർഡ്‌  അദ്ധ്യാപകനാണ്   

2021 നവം' 13 ന്   മഗ്രിബിന്    ശേഷം   തദ്ദേശിയരുമായി നടന്ന   അഭിമുഖ   പരിപാടിയിൽ  അദ്ദേഹത്തിൻ്റെ   ജീവിതാനുഭവങ്ങൾ. അയവിറക്കിക്കൊണ്ട്    സംസാരിക്കവേ     എൻ്റെ   ജിവിതം വിദ്യാഭ്യാസത്തിന് വേണ്ടി സമർപ്പിക്കുന്നു  എന്ന്  പ്രഖ്യാപിക്കുകയുണ്ടായി       1971 ൽ സർവോദയ മൾട്ടിപർപ്പസ് ഹൈസ്കൂളിൽ നിന്നും     മെട്രിക്കുലേഷൻ പാസ്സായ. അദ്ദേഹം 1973 റാഞ്ചി കോളേജിൽ നിന്നും ഇൻ്റർ മീഡിയറ്റ് പൂർത്തിയാക്കുകയും   1976-ൽ. ബാച്ചിലർ ബിരുദ്ദം  കരസ്ഥമാക്കുകയുമുണ്ടായി      
 1977 ൽ വിവാഹിതനായ അദ്ദേഹത്തിൻ്റെ ഭാര്യയുടെ  പേര് സൈറ ഖാത്തൂൻ എന്നാണ്    

1978 ൽ    ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സർവീസ്
എന്ന സ്വകാര്യ സ്ഥാപനത്തിൽ   ഉദ്യോഗസ്ഥനായ അദ്ദേഹം     1987 മുതൽ 2014 വരെ   പതിനേഴ് വർഷത്തോളം    സർക്കാർ വിദ്യാലയത്തിൽ അദ്ധ്യാപനം  നടത്തിയ. അദ്ദേഹം അറുപത്തെട്ടാം വയസ്സിലും വിശ്രമ ജീവിതം നയിക്കാതെ     വിദ്യാഭ്യാസ. പ്രവർത്തനങ്ങളുമായി  മുമ്പോട്ട്  പോവുകയാണ്   

പഠനം   നിർത്താൻ പാടിലെന്നും  തുടർന്നു കൊണ്ടേയിരിക്കണമെന്നും    ഉപദേശിച്ച പിതാവായിരുന്നു   എനിക്ക് പ്രചോദനം ആയതെന്ന്    അദ്ദേഹം   പറഞ്ഞപ്പോൾ    കേരളക്കരയിൽ  എം.എസ് എഫുകാരോട്   പഠിക്കുക ,പഠിക്കുക. വീണ്ടും പഠിക്കുക എന്ന ആഹ്വാനം നൽകിയ  മർഹും സി.എച്ച്   മുഹമ്മദ് കോയാ സാഹിബിൻ്റെ ചരിത്രമാണ്   ഓർമ്മ വന്നത്

ഇർഫാനെ  പോലെ തന്നെ  പിതാവും സദാ സമയവും   ഞങ്ങളോടൊപ്പം    തന്നെയായിരുന്നു

കടുത്ത പനിയെ പോലും വക വെക്കാതെ  പാതിരാത്രിയോളം
പരിപാടി ഭംഗിയാക്കാനുള്ള പരിശ്രമത്തിൽ. പങ്കാളിയാവുകയായിരുന്നു   അദ്ദേഹവും    എജു കോൺഫറൻസിൽ
നന്ദി പറഞ്ഞ അദ്ദേഹം   നാഷണൽ പൊളിറ്റിക്സ്   സംരംഭത്തെ  പ്രകീർത്തിച്ച്  കൊണ്ട് പറഞ്ഞ ഉദാഹരണം  ഏറെ പ്രസക്തമായി തോന്നുന്നു

വളരെ ചെറിയഒരു വിത്ത്    നമുക്ക് നിസാരമായി തോന്നാം  പക്ഷേ   അത് വളർന്ന്   പൂവും കായും ആയി
പന്തലിക്കുമ്പോഴാണ് അതിൻ്റെ മഹത്വം മനസ്സിലാവുക

അത് പോലൊരു വിത്താണ്   നാഷണൽ പൊളിറ്റിക്സ് ജാർഖണ്ഡിൽ പാകിയത് എന്ന് 
പറയുമ്പോൾ   ഉണ്ടായ നമ്മുടെ 'അഭിമാനം  എഴുതി
ഫലിപ്പിക്കാനാവില്ല

വല്ലാത്തൊരു  വികാര വായ്പ്പോടെയാണ്
അലി ഹസ്സൻ അൻസാരി സാഹിബ്    നാഷണൽ പൊളിറ്റിക്സ് ആവുന്ന സാർത്ഥ വാഹക സംഘത്തെ
സ്വീകരിച്ചതും യാത്രയാക്കിയതും

✍🏻   *മുസ്തഫ മച്ചിനടുക്കം*

2021 നവംബർ 23, ചൊവ്വാഴ്ച

ജാർഖണ്ഡിലെ ആതിഥേയൻ

 ജാർഖണ്ഡിൽ  വെച്  

പരിചിതരായ മനസ്സിൽ ഇടം നേടിയ ചില വ്യക്തിത്വങ്ങളെ   നമ്മൾ ഓർക്കാതെ . പോവുന്നത്   വലിയ. അനീതിയായിരിക്കും     ഇവരിൽ പ്രധാനിയാണ്    നാലു ദിവസം നമ്മളിലൊരാളായി മാറിയ ഇർഫാൻ 



*മുഹമ്മദ് ഇർഫാൻ അൻസാരി*


മുഹമ്മദ് ഇർഫാൻ അൻസാരി      ഇദ്ദേഹമാണ്  നാഷണൽ പൊളിറ്റിക്സ് ഓൺ ലൈൻ  കൂട്ടായ്മക്ക് 

ജാർഖണ്ഡിൽ റാഞ്ചി ജില്ലയിലെ ഇട്ക്കി  ഗ്രാമത്തിൽ ഖായിദെ മില്ലത്ത് സെന്റർ ഫോർ എജുക്കേഷണൽ എംപവർമെന്റ്  ആന്റ്  സേവിംഗ് സർവ്വീസ്  (cess) എന്ന വിദ്യാഭ്യാസ സമുച്ചയത്തിന്  സ്ഥലം സൗജന്യമായി നൽകി   സഹായിച്ചിട്ടുള്ളത്


സ്ഥലം വിട്ടു നൽകുക എന്ന  ഔദാര്യം മാത്രമല്ല അദ്ദേഹം ചെയ്തിട്ടുള്ളത്  എന്നിടത്താണ്  ഇർഫാൻ അൻസാരി വ്യതിരിക്തനാവുന്നത്             സ്ഥാപനം യാഥാർത്ഥ്യമാക്കാനുള്ള     പരിശ്രമങ്ങളിൽ   ആത്മാർത്ഥമായി   മുന്നിട്ടിറങ്ങുകയായിരുന്നു  അദ്ദേഹം.


ആ വലിയ ദൗത്യം പൂർത്തീകരിച്ച്  വിദ്യാലയം നാടിന് സമർപ്പിക്കുമ്പോൾ  ആ . ചടങ്ങ്  വലിയ ഉത്സവമാക്കി മാറ്റാനും   മന്ത്രിമാർ . അടക്കമുള്ള ഉന്നതരെ  പങ്കെടുപ്പിക്കുവാനും 

എല്ലാത്തിലുമുപരി    കേരളത്തിൽ നിന്നുമെത്തിയ   നാഷണൽ പൊളിറ്റിക്സ് അംഗങ്ങളെ  ( 2021 നവം 12, 13 14 15  തിയ്യതികളിലായി ) സ്വീകരിക്കാനും  അവിടെ തങ്ങിയ ദിവസങ്ങളിൽ ഒരു കുറവും വരാതെ നോക്കുകയും    മടക്ക യാത്ര ദിവസം എല്ലാവരേയും വീട്ടിൽ . ക്ഷണിച്ച് സൽക്കരിക്കുകയും

യാത്രാ സംഘത്തിൽ  ഒരാളായി ബസ്സിൽ വരുകയും  ട്രെയിൻ  യാത്ര വരെ  അനുഗമിക്കുകയും ചെയ്ത്  യാത്രയാക്കിയ   എല്ലാവരോടും ദുആ കൊണ്ട് വസിയത്ത് ചെയ്ത  ആതിഥേയത്വത്തിന്റെ     വലിയ മാതൃക തീർത്ത  അദ്ദേഹത്തോടുള്ള നന്ദി  കേവലം വാക്കുകളിലൊതുക്കാനാവില്ല  എന്നത് വെറും വാക്കല്ല    


 നിങ്ങൾ എന്റെ കുടുംബാംഗങ്ങളെ പോലെയാണ്  എന്ന് പറയുക മാത്രമല്ല   ആ രൂപത്തിൽ തന്നെ പെരുമാറുകയും ചെയ്തു എന്നത്  ഒരിക്കലും വിസ്മരിക്കാനാവില്ല


ജന്മനാ ഒരു കാലിന് സ്വാധീന . കുറവുള്ള വ്യക്തി കൂടിയായ ഇർഫാൻ അതെല്ലാം അവഗണിച്ച് കൊണ്ടാണ്   നമ്മെ പരിചരിക്കുകയും സ്വീകരിക്കയും ചെയ്തത് എന്ന വസ്തുത  പ്രത്യകം . അടിവരയിടേണ്ടതുണ്ട്    


വളരെ  ശാന്തമായ കുടുംബാന്തരീക്ഷമാണ്  അവിടെ കണ്ടത്  സ്വദഖ അൻജും എന്ന  അദ്ദേഹത്തിന്റെ ഭാര്യയുടെ നിഴലാട്ടം പോലും നമ്മളാരും കണ്ടില്ല     തീർത്തും ഇസ്ലാമികമായ അച്ചടക്കം   അവിടെ ദൃശ്യമായിരുന്നു    അഞ്ച് പെൺമക്കളാണ്  അദേഹത്തിന് അർ ഫ , മറിയ . ആഫിയ , സുഫിയ എല്ലാവരുടേയും പേരിനൊപ്പം. പർവ്വീൻ ചേർത്തിട്ടുണ്ട്  ഇളയവൾ   ഉസ്മ അൻജും


ഇദ്ദേഹത്തിന്റെ പിതാവും ഭാര്യ പിതാവും മറ്റ് കുടുംബാംഗങ്ങളും

എല്ലാം . വളരെ സന്താഷത്തോടെയാണ്     ഞങ്ങളെ (നമ്മെ ) എതിരേറ്റത്


 വിദ്യാഭ്യാസ കാര്യത്തിൽ തത്പരനായ പിതാവിനെ പോലെ തന്നെ  ഇദ്ദേഹവും  നല്ല അദ്ധ്യാപകനാണ്   1999 ൽ മെട്രിക് ഗവ: സ്ക്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ അദ്ദഹം റാഞ്ചി മർവാനി കോളേജിൽ ഇന്റർ മീഡിയറ്റ്  പാസ്സാവുകയും 2005 ൽ ബിരുദം നേടുകയും  2009 ൽ ബി.എഡ് ബിരുദം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് 


2011 സംസ്ഥാന സർക്കാരിന്റേയും , 2018 ൽ കേന്ദ സർക്കാരിന്റേയും 

 അദ്ധ്യാപന യോഗ്യതാ പരീക്ഷയും  പാസ്സായ ഒരു മഹൽ വ്യക്തിയാണ്   ഇർഫാൻ




അല്ലാഹു അദ്ദേഹത്തിന് ജീവിതൈശ്വര്യവും ആയുരാരോഗ്യവും

ദീർഘായുസ്സും  കർമ്മങ്ങൾക്ക് ഉന്നതമായ പ്രതിഫലവും നൽകി 

അനുഗ്രഹിക്കട്ടെ     



ആമീൻ



✍🏻 *മുസ്തഫ മച്ചിനടുക്കം*


2021 ജൂലൈ 31, ശനിയാഴ്‌ച

ഓർമ്മകളിൽ സുഗന്ധമായ് ശിഹാബ് തങ്ങൾ

 






കേരളത്തിന്റെ      സാമൂഹ്യ മണ്ഡലത്തിൽ     വ്യക്തി മുദ്ര പതിപിച്ച    പാണക്കാട്   സയ്യിദ്      മുഹമ്മദ്‌ അലി   ശിഹാബ്     തങ്ങളുടെ   വിയോഗത്തിന്റെ   വ്യാഴവട്ടം     പൂർണ്ണമാവുന്നു


രാഷ്ട്രീയ നേത്ര്    പദവിയിൽ അത്ഭുതം സൃഷ്ടിച്ച്   കൊണ്ടു     മുസ്ലിം ലീഗിന്റെ    അമര സ്ഥാനത്ത്     മുപ്പത്തിനാല്      വര്ഷം   നിലയുറപ്പിച്ച      മഹാൻ 


ഒരു  മനുഷ്യന്റെ    ഉൽകൃഷ്ട സ്വഭാവമായി      പ്രവാചകൻ  ( സ  )    വിശേഷിപിച്ച     ക്ഷമ      അത് തന്നെയായിരുന്നു     ശിഹാബ് തങ്ങളുടെ      മഹനീയ    ഗുണം          


വലിയ പ്രാസംഗിക നോ ,സംഘാടകനോ ഒന്നും  ആയിരുന്നില്ലെങ്കി     അദ്ദേഹത്തിൻ്റെ ആജ്ഞകൾക്ക്  കാതോർക്കാൻ   എന്നും ആളുകളുണ്ടായി എന്നിടത്താണ് അദ്ദേഹത്തിൻ്റെ മഹത്വം      സംഘര്ഷ  ഭരിതമായ   അന്തരീക്ഷത്തിലും 

ശിഹാബ്     തങ്ങള്   വിളിച്ചാൽ       മുഖം തിരിക്കാൻ     സമുദായത്തിനകത്തും ,പുറത്തുമുള്ള     വിഭിന്ന    ആശയക്കര്ക്ക്    പോലും സാധിച്ചിരുന്നില്ല       എന്നത് ശ്രദ്ധേയമാണ് 


കാരുണ്യ രംഗത്തും ,വിദ്യാഭ്യാസ മേഖലയിലും 

പാണക്കാട് സയ്യിദ് മുഹമ്മദ്‌ അലി    ശിഹാബ് തങ്ങളുടെ

സംഭാവന        ശ്രദ്ധേയമാണ് 


അദ്ദേഹം    പങ്കെടുത്ത    സംസ്ഥാന    മുസ്ലിം ലീഗിന്റെ അവസാന 

പ്രവര്ത്തക     സമിതിയിൽ 

തന്റെ    ശാരീരിക    അവസ്ഥ 

മോശമാണെന്നു     സൂചിപിച്ച 

തങ്ങള്       കാരുണ്യ പ്രവർത്തനങ്ങൾ     സജീവമാക്കാനും ,  താഴെകിടയിലുള്ള     ജനങ്ങളുടെ     പ്രശ്നങ്ങള്ക്ക് ഊന്നൽ     നല്കാനും   വസ്വിയത്ത്     പോലെ    പറഞ്ഞു     വെച്ചത്     നേതാക്കൾ     പലരും ഓര്ക്കുന്നു 


ജീവിതം മുഴുവനും     സ്നേഹവും കരുണയും     കൊണ്ട്      സുഗന്ധ    പൂരിതമാക്കിയാണ് 

തങ്ങള്         അകന്നു    പോയത് 



രാഷ്ട്രീയ രംഗ പ്രവേശം നടത്തിയില്ലായിരുന്നെങ്കിൽ. ഒരു പക്ഷേ നല്ലൊരു ഗ്രന്ഥകാരനായി അദ്ദേഹം മാറുമായിരുന്നു


ഈജിപ്തിലെ  കെയ്റോ അൽ അസ്ഹർ സർവ്വകലാശാലയിലെ പഠനം കഴിഞ്ഞ്

നാട്ടിലെത്തിയ തങ്ങൾ എഴുത്തും വായനയുമായി കഴിഞ്ഞു കൂടുകയായിരുന്നു


പിതാവ് പി.എം എസ്  എ പൂക്കോയ തങ്ങളുടെ വിയോ ഗാനന്തരം മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് അവരോധിതനാവുമ്പോൾ 39 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ പ്രായം  


മുസ്ലിം ലീഗ് പാർട്ടിയിൽ വിള്ളലുണ്ടാവുകയും ഇരു ചേരിയായി

പിരിയുകയും ചെയ്ത വളരെ പ്രയാസകരമായ അന്തരീക്ഷത്തിൽ നേതൃസ്ഥാനത്തെത്തിയ തങ്ങൾ  പ്രതിസന്ധികൾക്ക് മുമ്പിൽ പതറാതെ വിസ്മയകരമായ രീതിയിൽ  സംഘടനക്ക് കരുത്തു പകർന്നു എന്നുള്ളത്  ചരിത്രം

വിളിച്ചു പറയുന്നു


അൽപ നാളുകളിലേക്കാണെങ്കിലും  സി.എച്ച് മുഹമ്മദ് കോയയിലൂടെ കേരള മുഖ്യമന്ത്രി പദം വരെ മുസ്ലിം ലീഗ് പാർട്ടിക്ക് അപ്രാപ്യമല്ലെന്ന് തെളിയിക്കപ്പെടുകയും ചെയ്തപ്പോഴും  


ഇന്ദ്രപ്രസ്ഥത്തിൽ  ഭരണ സാരഥ്യം വഹിക്കാൻ ഇ അഹമ്മദ് നിയോഗിക്കപ്പെടുമ്പോഴും  മുസ്ലിം ലീഗ് പാർട്ടിയുടെ അജയ്യ നേത്രത്വം മുഹമ്മദലി ശിഹാബ് തങ്ങളുടെ കരങ്ങളിൽ ഭദ്രമായിരുന്നു


നേട്ടങ്ങൾക്കൊപ്പം ലീഗ് ലീഗ് പാർട്ടി നേരിട്ട വലിയ പ്രതിസന്ധിയും ,ഉരുക്കു കോട്ടകളിൽ വരെ പാർട്ടി പരാജയപ്പെടുകയും ചെയ്യുന്നതും ശിഹാബിയൻ കാലഘട്ടത്തിൽ തന്നെയായിരുന്നു


പരാജയത്തിൽ നിന്നും എങ്ങിനെ കര കയറാം എന്നും സമചിത്തതയോടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത പാണക്കാട് മുഹമ്മദലി ശിഹാബ്   തങ്ങൾ  കാട്ടിക്കൊടുത്ത് കൊണ്ടാണ്    ഈ ഭൂമുഖത്തോട് വിട ചൊല്ലിയത്



ആ    ജീവിത സുഗന്ധത്തിന്റെ  പരിമളം      ഇന്നും    

സമൂഹം ആസ്വദിച്ച് കൊണ്ടിരിക്കുകയാണ്

ആ മഹാനുഭാവന്      അല്ലാഹു സ്വര്ഗം  നല്കി    അനുഗ്രഹിക്കട്ടെ         ആമീൻ


######################

മുസ്തഫ മച്ചിനടുക്കം

ആദർശ ശാലിയായ പടനായകൻ

 *ആദർശ ശാലിയായ*

*പടനായകൻ*




✍🏻 *മുസ്തഫ മച്ചിനടുക്കം*


മഹത്തായ പൈതൃകത്തിന്റെ സര്‍വ സംശുദ്ധിയോടെയും ജീവിച്ച്, ആറുപതിറ്റാണ്ടുകാലം കേരളത്തിന്റെ പൊതുജീവിതത്തില്‍ നിറഞ്ഞു നിന്ന സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ വേര്‍പാടിന് ഇന്ന്

പതിമൂന്ന്  വര്‍ഷം പൂര്‍ത്തിയാവുന്നു. സംഘടനയും സമുദായവും പ്രതിസന്ധിയെ അഭിമുഖീകരിച്ച ഘട്ടങ്ങളിലെല്ലാം അസാധാരണമായ നേതൃവൈഭവത്തോടെ, അചഞ്ചലനായി, ധീരചിത്തനായി മുന്നില്‍ നിന്നു നയിച്ചു സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍.


പ്രാഥമിക വിദ്യാഭ്യാസം നേടിയവര്‍പോലും നാട്ടില്‍ ദുര്‍ലഭമായിരുന്ന പത്തൊമ്പതാം നൂറ്റാണ്ടില്‍ വൈദ്യശാസ്ത്ര ബിരുദം നേടി കീര്‍ത്തിയാര്‍ജിച്ച ഡോക്ടര്‍ സയ്യിദ് ഹാഷിം ബാഫഖിയുടെ പുത്രനും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ അധ്യക്ഷപദവിയടക്കം വഹിച്ച്, ദേശീയരാഷ്ട്രീയത്തില്‍ ഖ്യാതി നേടിയ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ സഹോദരീപുത്രനുമായ സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ ആ രണ്ടു മഹനീയ ധാരയുടെയും യഥാര്‍ത്ഥ പ്രതീകമായി. 1930 കളുടെ രണ്ടാംപകുതിയില്‍ ഉപരിപഠനത്തിനായി മക്കയില്‍പോയ സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ തിരിച്ചെത്തിയശേഷം 1942ല്‍ രാഷ്ട്രീയരംഗത്ത് സജീവമായി. മുസ്‌ലിം വിദ്യാര്‍ത്ഥി, യുവജന സംഘാടന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു.


1967 മുതല്‍ 77 വരെ കേരള നിയമസഭയിലംഗം. മലബാര്‍ ജില്ലാ മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതി അംഗത്വം മുതല്‍ സംഘടനയുടെ മുന്‍നിര നേതൃത്വത്തില്‍.മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡൻ്റ് ,കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മൂന്നുതവണ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍, ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡിലും മത, സാമൂഹിക വിദ്യാഭ്യാസ സംഘടനാ രംഗങ്ങളിലും നേതൃപദവി.


സംഘടനാ പ്രവര്‍ത്തനമധ്യേ വിമോചന സമരത്തിലും അടിയന്തരാവസ്ഥയിലും ജയില്‍വാസം. സമുദായത്തിനും സംഘടനക്കുമായി ആയുരാരോഗ്യമത്രയും സമര്‍പ്പിച്ചിട്ടും അവകാശവാദങ്ങളില്ലാത്ത, ബഹളമയമായ സംഭാഷണങ്ങളില്ലാത്ത, കളങ്കരഹിതമായ, സൗമ്യദീപ്തമായ സാന്നിധ്യമായിരുന്നു അത്.


വിനയവും ലാളിത്യവും ജീവിതമുദ്രയാക്കിയ ആദര്‍ശശാലിയായ പടനായകനായി ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്ന നാമം. ജീവിതയാത്രയില്‍ ആര്‍ജിച്ച അറിവും അനുഭവങ്ങളും പുതിയ തലമുറകള്‍ക്കായി നിധിപോലെ കൈമാറിയ നേതാവ്.


സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പ്രശസ്തരായ ജാമാതാക്കളിരുവരും (സയ്യിദ് ശിഹാബ് തങ്ങളും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും) അടുത്ത വര്‍ഷങ്ങളിലായി വിടപറഞ്ഞതും ആഗസ്ത് ഒന്നിന്.


2021 ജൂലൈ 26, തിങ്കളാഴ്‌ച

ശൂന്യമായ സിംഹാസനം


*ആ സിംഹാസനം ഇന്നും ശൂന്യം*

✍🏻 *മുസ്തഫ മച്ചിനടുക്കം*

ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ പദവിയിലിരിക്കേ ഇഹലോകവാസം വെടിഞ്ഞ  ചെർക്കളം അബ്ദുല്ല സാഹിബിൻ്റെ വിയോഗത്തിൻ്റെ മൂന്നാണ്ട് തികയുകയാണ്  

ജീവിതം മുഴുവൻ സമുദായത്തിനും മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും വേണ്ടി ഉഴിഞ്ഞു വെക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം 

അഭിവക്ത കണ്ണൂർ ജില്ലയിൽ എം.എസ് എഫ്, യൂത്ത് ലീഗ് നേതൃനിരയിൽ പ്രശോഭിക്കുകയും കാസർക്കോട് ജില്ലാ രൂപീകരണത്തോടെ ജില്ലാ മുസ്ലിം ലീഗിൻ്റെ  അമര സ്ഥാനത്ത് അജയ്യമായ നേതൃപാടവത്തിലൂടെ    മുസ്ലിം ലീഗിനെ ജില്ലയിൽ നിർണ്ണായക ശക്തിയാക്കി മാറ്റുന്നതിൽ ചെർക്കളം വഹിച്ചിട്ടുള്ള പങ്ക് 
വർത്തമാന കാലത്ത് നിരന്തരം ഓർക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്        വിശ്രമ രഹിതമായി പ്രവർത്തിക്കാനും പാർട്ടി മെഷീനറികൾ ചലിപ്പിക്കാനും അദ്ദേഹത്തോളം കഴിവുറ്റ നേതാക്കളെ അപൂർവ്വമായി മാത്രമേ കണ്ടിട്ടുള്ളൂ 

ജില്ലാ മുസ്ലിം ലീഗിൻ്റെ ജന സെക്രട്ടറി ,പ്രസിഡൻ്റ് എന്നീ നിലകളിൽ
അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ പാർട്ടി പ്രവർത്തകർക്കൊരിക്കലും വിസ്മരിക്കാനാവില്ല

യു.ഡി.എഫ് ചെയർമാനായി മുന്നണിക്ക്  കരുത്തും അച്ചടക്ക ബോധവും ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു


പ്രതിസന്ധികളിൽ തളരാതെ അണികൾക്ക് ആത്മവീര്യം പകരാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു 

തീരുമാനമെടുക്കാനും അതിൽ ഉറച്ച് നിൽക്കാനും, എത്ര തന്നെ പ്രതിബദ്ധങ്ങളുണ്ടായാലും അത് പ്രാവർത്തികമാക്കാനുമുള്ള അദ്ദേഹത്തിൻ്റെ അസാമാന്യ ധീരത എടുത്തു പറയാതിരിക്കാനാവില്ല      എതിരാളികൾ പോലും അദ്ദേഹത്തിൻ്റെ നേതൃപാടവം അംഗീകരിച്ചിരുന്നു

ജില്ലാ കൗൺസിൽ അംഗം ,എം എൽ എ  
എന്ന നിലയിലെല്ലാം ജനപ്രതിനിധിയുടെ വലിപ്പം സമൂഹത്തിന് ബോധ്യപ്പെടുത്തി കൊടുക്കും വിധമായിരുന്നു അദ്ദേഹത്തിൻ്റെ പ്രവർത്തനം         തദ്ദേശ സ്വയം ഭരണ മന്ത്രിയായി   കഴിവുറ്റ ഭരണാധികാരിയായും അദ്ദേഹം വിലയിരുത്തപ്പെട്ടു

വേണ്ടിടത്ത് ക്ഷോഭിക്കാനും . ശാസിക്കാനും മടി കാണിക്കാത്ത നേതാവായിരുന്നു പ്രിയ്യപ്പെട്ട ചെർക്കളം


രാഷ്ട്രീയ നേതാവായിരിക്കേ തന്നെ  മത സാംസ്കാരിക മേഖലകളിലും നായകനായി വിരാചിക്കാൻ സാധിച്ച ചെർക്കളം അബ്ദുല്ലാ സാഹിബ് എന്ന മഹാനുഭാവൻ ഇട്ടേച്ച് പോയ സിംഹാസനം    ഇന്നും ശൂന്യമാണ്

ജീവിത കാലത്തേക്കാളേറെ വിയോഗ ശേഷമാണ് ചെർക്കളത്തിൻ്റെ മഹിമയും പ്രസക്തിയും സംഘടനയും സമുദായവും  തിരിച്ചറിയപ്പെട്ടു കൊണ്ടിരിക്കുന്നത്

2021 ജൂലൈ 17, ശനിയാഴ്‌ച

ടി.എം സാവാൻ കുട്ടി


മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ    നവ തലമുറ ഓർക്കപ്പെടാതെ പോവുന്ന    ഒരു നാമധേയമാണ്   ടി.എം. സാവാൻ കുട്ടി   സാഹിബ് അബ്ദുല്ലക്കേയി ബിച്ചുമ്മ ദമ്പതികളുടെ മകനായി 1933-ൽ തലശ്ശേരിയിലാണ് ജനിച്ചത്      

1959 ലായിരുന്നു സാവാൻ കുട്ടി രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നതും

കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗമായും സംസ്ഥാന മുസ്ലിം ലീഗ് ജോയിൻ്റ് സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹം  സംസ്ഥാന  സെക്രട്ടറിയായും ദീർഘകാലം സേവന മനുഷ്ടിക്കുകയുണ്ടായി

1967 സപ്ത കക്ഷി മുന്നണി അധികാരത്തിൽ വരുമ്പോൾ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്നു    അദ്ദേഹം  

1962 മുതൽ 68 വരെ മുസ്ലിം ലീഗ് തലശ്ശേരി മുനിസിപ്പൽ ലീഡറായിരുന്ന അദ്ദേഹം  1968 മുതൽ 1971 വരെ തലശ്ശേരി മുനിസിപ്പൽ ചെയർമാനുമായിരുന്നു      1971 മുതൽ കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ അംഗമായ അദ്ദേഹം  
  1975 മുതൽ 1981 വരെ പി.എസ് സി യുടെ ചെയർമാനുമായി  പിന്നീടദ്ദേഹം സജീവ  രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നില്ല.     മുസ്ലിം ലീഗ് പാർട്ടിയിലുണ്ടായ പിളർപ്പിൽ ഏറെ വേദനിച്ച അദ്ദേഹം പക്ഷം ചേരാതെ മാറി നിൽക്കുകയായിരുന്നു    എന്നു വേണം കരുതാൻ

എന്നാൽ മുസ്ലിം സമുദായ സേവന രംഗത്ത്      രാഷ്ട്രീയേതര മേഖലയിൽ അദ്ദേഹം സജിവമായിരുന്നു

ആദ്യം എം ഇ എസ്സുമായി ചേർന്ന് പ്രവർത്തിച്ച അദ്ദേഹം പിന്നീട്  മുസ്ലിം' സർവ്വീസ് സൊസൈറ്റി രൂപീകരിക്കുകയും അതിൻ്റെ പ്രസിഡൻറും സെക്രട്ടറിയും ആയൊക്കെ പ്രവർത്തിക്കുകയും ചെയ്തു


സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുമ്പോഴും മുസ്ലിം ലീഗ് നേതൃത്വവുമായി നല്ല ബന്ധം കാത്തു സൂക്ഷിച്ചിരുന്ന അദ്ദേഹം  ചന്ദ്രികയിൽ നിരന്തരം ലേഖനങ്ങൾ എഴുതിയിരുന്നു

കെ.എം സീതി സാഹിബിനെ കുറിച്ച് അദ്ദേഹം എഴുതിയിട്ടുള്ള ഗ്രന്ധം കേരള സാംസ്കാരിക വകുപ്പ്  പ്രസിദ്ധപ്പെടുത്തുകയുണ്ടായിട്ടുണ്ട്

മുൻ മുഖ്യമന്ത്രി സി. അച്ചുതമേനോൻ്റെ ജീവ ചരിത്രവും  കേരള സർവീസ് രംഗത്തെ മുസ്ലിം പ്രാതിനിധ്യത്തെ കുറിച്ച  പുസ്തകവും അദ്ദേഹത്തിൻ്റെ രചനയിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്    കൂടാതെ നിരവധി ലേഖനങ്ങളും  കുറിപ്പുകളും അദ്ദേഹത്തിൻ്റേതായിട്ടുണ്ട്

പി.എസ് സി ചെയർമാനായ ഏക മുസ്ലിം അദ്ദേഹമായിരുന്നു

പിന്നാക്ക സംവരണ വിഷയവുമായി ബന്ധപ്പെട്ട നെട്ടൂർ,നരേന്ദ്രൻ കമ്മീഷനുകളിൽ
അംഗവുമായിരുന്നു അദ്ദേഹം

2005 സെപ്തംബർ 16ന്  കോഴിക്കോട് വെച്ചായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം

2021 ജൂൺ 16, ബുധനാഴ്‌ച

ഖാദർ കുന്നിൽ. എൻ്റെ രാഷ്ട്രീയ ' ഗുരു










✍🏻 *മുസ്തഫ മച്ചിനടുക്കം*

നവ മാധ്യമങ്ങൾ സ്വപ്നത്തിൽ പോലും  ജന്മം കൊള്ളാത്ത  നാളുകളിൽ     രാഷ്ട്രീയ സമ്മേളനങ്ങളും ,തിരഞ്ഞെടുപ്പ് പ്രചരണങ്ങളുമെല്ലാം   വിജയം കാണുന്നത്   വാഹന പ്രചരണങ്ങളിലൂടെയായിരുന്നു     ഇവിടെ ഇത്തരം വേളകളിൽ എനൗൺസർ മുഖ്യ ഘടകമാണ്      ഇന്നത്തെ പോലെ സ്റ്റുഡിയോയിൽ റക്കോർഡ്‌   ചെയ്ത് കേൾപ്പിക്കുകായിരുന്നില്ല കാൽ നൂറ്റാണ്ട് മുമ്പ് വരെ നാം കണ്ടിരുന്നത്      വാഹനങ്ങളിൽ ശബ്ദ സജ്ജീകരണം നടത്തുകയും  ലൈവായി  എനൗൺസർമാർ     തൻ്റെ വാഗ് വൈഭവം പ്രകടമാക്കി കൊണ്ടിരിക്കുകയായിരുന്നു ചെയ്തിരുന്നത്      ഗ്രാമ ഗ്രാമാന്തരങ്ങളിലും നഗര നഗരാന്തരങ്ങളിലും തലങ്ങും വിലങ്ങും മൈക്ക് കെട്ടിയ വാഹനങൾ വിശ്രമമില്ലാതെ ഓടുകയായിരുന്നു 

സ്ഥലവും സന്ദർഭവുമൊക്കെ കണ്ടറിഞ്ഞ്   പ്രചാരണം കൊഴുപ്പിക്കുക എന്നതും വലിയ മിടുക്ക്  തന്നെ വേണം

ഇപ്പോൾ   ഇതൊക്കെ ഓർക്കാൻ നിമിത്തമായത്      കഴിഞ്ഞ ദിവസം (13/06/21 )അന്തരിച്ച  ഷാർജ കെ.എം സി സി സംസ്ഥാന കമ്മിറ്റി സീനിയർ വൈസ് പ്രസിഡൻ്റായിരുന്ന ഖാദർ കുന്നിലിൻ്റെ വിയോഗമാണ്

1985-86  വർഷങ്ങളിൽ ഏറ്റവുമധികം ചർച്ചാ വിഷയമായ ഒന്നായിരുന്നു ശരീഅത്ത് വിവാദം 
രണ്ടായി നിന്ന് പോരടിച്ചിരുന്ന മുസ്ലിം ലീഗുകളുടെ ലയനത്തിലേക്ക് വഴി തെളിച്ചതും  ഇ.എം എസി ൻ്റ പ്രസ്താവനകളും മറ്റുമായിരുന്നു

അക്കാലത്താണ്    കാസർകോട് ജില്ലയിലെ ചെമ്മനാട് മാഹിൻ ശംനാട് സൗധം ഉത്ഘാടനം ചെയ്യാൻ മുസ്ലിം ലീഗ് ദേശീയ പ്രസിഡൻറായിരുന്ന സുലൈമാൻ സേട്ട് സാഹിബ് വരുന്നത്


ചന്ദ്രഗിരി പാലം യാഥാർത്യമാവും മുമ്പേ   നടന്ന അന്നത്തെ മഹാസമ്മേളനം എൻ്റെ പ്രായത്തിലുള്ള ' നാട്ടുകാരും പാർട്ടിക്കാരും 'മറന്നിരിക്കാൻ ഇടയില്ല      ആ മഹാ സമ്മേളനത്തിൻ്റെ പ്രചാരകനായിരുന്ന ഖദർ കുന്നിൽ സാഹിബിൻ്റെ  ഗാംഭീര്യവും താളാത്മകവുമായ ശബ്ദം ഇന്നും കാതുകളിൽ തുളച്ച് കയറുന്നത് പോലെ അനുഭവിക്കുകയാണ്            സേട്ട് സാഹിബിനെയും പരിഭാഷകനായിരുന്ന സമദാനിയെയുമെല്ലാം ഈയുള്ളവൻ ആദ്യമായി നേരിൽ കണ്ടത് അന്നായിരുന്നു       കാസറഗോഡ്  പുലിക്കുന്ന്     വഴിവന്ന നേതാക്കളെ  ഇരു തോണികൾ ചേർത്ത് വെച്ച്    അക്കരെ കടത്തിയതുമൊക്കെ മനസ്സിൽ മായാതെ കിടക്കുന്നു

പി.എസ് സി അംഗമായിരുന്ന ഹമീദലി ഷംനാട് സാഹിബ്   ഒന്നായ ലീഗിൻ്റെ ഒരു സമ്മേളനത്തിൽ പങ്കെടുത്ത് കൊണ്ട് രാഷ്ട്രീയത്തിൽ വീണ്ടും സജീവമാവുന്നതും ഇക്കാലയളവിൽ തന്നെയായിരുന്നു  പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ അന്നത്തെ മുഖ്യ പ്രഭാഷകരിലൊരാളായിരുന്നു


കേവല എനൗൺസർ' മാത്രമല്ല. സദസ്സിനെ കയ്യിലെടുക്കുന്ന നല്ലൊരു പ്രഭാഷകനും    മികച്ച സംഘാടകനും കൂടിയായിരുന്നു ഖാദർ കുന്നിൽ       ലീഗിലെ പിളർപ്പിൻ്റെ കാലത്ത് അഖിലേന്ത്യാ പക്ഷത്തായിരുന്ന ഖാദർ സാഹിബ്  ഇ ടി മുഹമ്മദ് ബഷീർ സാഹിബ് അടക്കമുള്ള നേതാക്കളുടെ ഉറ്റ തോഴനും ,ഉമ്മർ ബാഫഖി തങ്ങൾ തുടങ്ങിയ എല്ലാ ' നേതാക്കളുമായും അദ്ദേഹത്തിന് അദേദ്യമായ ബന്ധമുണ്ടായിരുന്നു   

കഷ്ടപ്പാടുകളിലൂടെ വളർന്നു വന്നതായിരുന്നു അദ്ദേഹത്തിൻ്റെ ബാല്യം    പ്രവാസ ലോകത്ത് ഷാർജ യായിരുന്നു   അദ്ദേഹത്തിൻ്റെ തട്ടകം     അവിടെയും സമൂഹത്തോടുള്ള പ്രതിബദ്ധത വിടാതെ പൊതു രംഗത്ത് സജീവമായ ഖാദർ സാഹിബ്  അവിടെ ആയിരങ്ങൾക്ക് ആ ശ്രയിക്കാവുന്ന അത്താണിയും മാർഗ നിർദ്ദേശങ്ങൾ നൽകുന്ന വഴി കാട്ടിയുമായി മാറുകയായിരുന്നു

യു.എ.ഇ കെ എം സി .സി   കേന്ദ്ര കമ്മിറ്റി സെക്രട്ടറി പദം വരെ അലങ്കരിച്ച അദ്ദേഹം    ഷാർജ ഇന്ത്യൻ അസോസിയേഷൻ ,ചെമനാട് മുസ്ലിം ജമാഅത്ത് തുടങ്ങി നിരവധിയായ സംഘടനകളുടെ നേതൃനിരയിൽ   തിളങ്ങി നിൽക്കുകയും ചെയ്തിരുന്നു


പുതു തലമുറക്ക് ഏറെ പിന്തുണ നൽകുകയും വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം ഊന്നി പറയുകയും ചെയ്തിരുന്ന അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങളിൽ ഉപ്പി സാഹിബും, മാഹിൻ ഷംനാടും തുടങ്ങിയുള്ള ലീഗ് നേതാക്കളുടെയും പ്രാദേശിക ചരിത്രങ്ങളും നിരന്തരം     ഓർക്കുകയും ഓർമ്മിപ്പിക്കുകയും ചെയ്യുമായിരുന്നു





അല്ലാഹു ആ മഹാത്മാവിന് പൊറുത്തു കൊടുക്കട്ടെ.    ആമീൻ

2021 ജനുവരി 8, വെള്ളിയാഴ്‌ച

സി.പി എം കുതന്ത്രം

സി.പി എം കുതന്ത്രം  തിരിച്ചറിയുക


                                    മുസ്ലിം ലീഗിന്റെ അര റാത്തൽ ഇറച്ചിക്ക് വേണ്ടിയാണ്     ഇന്ന്   സകലരും കണ്ണു വെക്കുന്നത്          മുഖ്യമായും സി.പി. എം     അധികാര ദുര മൂത്തവർ  അത് നഷ്ടപ്പെടാതിരിക്കാനും .തുടർ ഭരണത്തിനും വേണ്ടിയുള്ള വ്യഗ്രതയിലാണ്      യു.ഡി. എ ഫി ന്റെ നായകസ്ഥാനം    കോൺഗ്രസ്സിനാണെങ്കിലും അതിന്റെ നട്ടെല്ല്  ലീഗാണ് എന്നവർക്ക്   നിശ്ചയമുണ്ട്       തരാതരം പോലെ നക്കി കൊല്ലാനും ഞെക്കി കൊല്ലാനുമുള്ള ശ്രമം അവർ നടത്തി കൊണ്ടിരിക്കും    എന്നതിൽ സംശയമില്ല.       ലീഗിനോടുള്ള കലിപ്പ്   ഇന്ന് തുടങ്ങിയതല്ല 1969 മുതൽ.   ആരംഭിച്ചതാണ്        കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിന് ശേഷം 1967ൽ ഇരു കമ്മ്യൂണിസ്റ്റുകളും ലീഗും ഉൾകൊള്ളുന്ന സപ്തകക്ഷി മന്ത്രിസഭയുടെ തകർച്ചക്ക് ശേഷം      നീണ്ട 10 വർഷം സി.പി എം ന്   ഭരണം കിട്ടാക്കനിയായി മാറിയതിന് പിന്നിൽ  മുസ്ലിം ലീഗായിരുന്നു  എന്നവർക്ക് ബോദ്ധ്യമുണ്ട്          ചേലാട്ട് അച്ചുത മേമേനോൻ എന്ന സി.പി ഐ നേതാവിന്റെ രാജ്യസഭാംഗത്വം രാജി വെപ്പിച്ച്  കേരള മുഖ്യനാക്കിയത് ലീഗായിരുന്നല്ലോ      ലീഗിൽ വിമത സ്വരമുയർത്തിയുണ്ടായ അഖിലേന്ത്യ ലീഗിന്റെ സഹായം കൂടി ചേർന്നപ്പോഴാണ്    1980 ൽ നായനാർ മുഖ്യമന്ത്രിയാവുന്നത്      പിന്നീട്  ശരീഅത്ത് വിവാദ കാലത്ത് ഇ.എം എസ്സും സി.പി എം ഉം സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ലീഗ് മുന്നണി വിടുകയും ലീഗുകൾ ഒന്നാവുകയും ചെയ്തതോടെ       1987 ൽ സി പി എം കുന്തമുന തിരിച്ചത് ലീഗിന് നേരെയായിരുന്നു       ഇന്നും അതേ തന്ത്രമാണ് അവർ സ്വീകരിക്കുന്നത്      ലീഗിന് സ്ഥിരമായി ലഭിക്കുന്ന സീറ്റുകളിൽ പൊതു സ്വതന്ത്രരെ സ്ഥാനാർത്ഥികളാക്കി     വിജയം നേടാനുള്ള പദ്ധതി യായിരുന്നു അന്ന് ആവിഷ്കരിച്ചത്         പിന്തിരപ്പന്മാരും മതമൗലിക വാദികളുമായിട്ടാണന്നവർ  ലീഗിനെ വിശേഷിപ്പിച്ചത്          1990 ൽ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ.     ഞങ്ങൾ സദ്ദാമിന്റെ കൂടെയാണെന്ന് പറഞ്ഞ് വിജയം നേടിയ നായനാർ.    ഒരിടവേള ലീഗ്  യു ഡി എഫ്‌ വിട്ട സന്ദർഭം നോക്കി തുടർ ഭരണം ലക്ഷ്യമാക്കിയപ്പോഴും പ്രതിബന്ധം തീർത്തത്   ലീഗിന്റെ യു.ഡി എഫ് പുന പ്രവേശനമായിരുന്നു     രാജ്യമാസകലം  കോൺഗ്രസ്സ് ക്ഷയിച്ചപ്പോഴും    കേരളക്കരയിൽ  മാനം കാക്കുന്നത്  സുദൃഡമായ ഐക്യ മുന്നണി സംവിധാനവും    അതിൽ ലീഗിന്റെ പങ്കാളിത്തവുമാണ് എന്ന തിരിച്ചറിവിൽ നിന്നാണ്     ലീഗിന് നേരെ കുന്തമുന. തീർക്കാൻ. സി പി എം പിണറായി യുഗത്തിൽ ശ്രമിക്കുന്നത്          എന്നതിൽ സംശയമില്ല.          വളരെ അപകടകരമായ സാഹസമാണ്    സി പി എം കാണിക്കുന്നത് എന്നതിൽ സംശയമില്ല.      ലീഗ് ക്ഷയിക്കുകയും ഐക്യമുന്നണി ശിഥിലമാവുകയും ചെയ്യുമ്പോൾ.   മറുഭാഗത്ത്     നേട്ടം കൊയ്യുക ബി.ജെ പി യായിരിക്കും എന്ന് കാണാതെയല്ല     അവരീ തന്ത്രം പുറത്തെടുക്കുന്നത് അപ്പോൾ പിന്നെ   ലീഗും യു ഡി. എഫും ദുർബലമായിരിക്കുന്നു ബി.ജെ. പിയെ പ്രതിരോധിക്കാൻ ഞങ്ങൾക്ക് മാത്രമേ സാദ്ധ്യമാവൂ എന്ന   ക്യാപ്സ്യൂൾ.   പുറത്തെടുക്കാനാണ് ഭാവം           നിക്ഷിപ്തമായ രാഷട്രീയ താത്പര്യങ്ങൾക്കായി      സാമൂഹ്യ ബന്ധങ്ങളെ ശിഥിലമാക്കുന്ന വിഷലിപ്ത രാഷ്ട്രീയത്തെ  കേരളിയ പൊതു സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു          മുസ്ലിം ലീഗിനെ ഉയർത്തിക്കാട്ടി ഇതര വിഭാഗങ്ങൾക്കിടയിൽ  ഭീതി വിതക്കാൻ ശ്രമിക്കുന്ന പിണറായി വിജയൻ   യു.പി മുഖ്യൻ യോഗി ആദിത്യ നാഥിനെ  കോപ്പിയടിക്കുകയാണ്    ചെയ്യുന്നത്          കേരളീയ പൊതു സമൂഹത്തിൽ മറ്റേതൊരു രാഷ്ട്രീയ പാർട്ടിയെക്കാളുപരി ബഹുസ്വരതയുടെ  സൗരഭ്യം പടർത്തിയ പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്   എന്ന്     കേരളത്തിന്റെ ചരിത്രം നമ്മോട് വിളിച്ച് പറയുക തന്നെ ചെയ്യും എന്നതിൽ സംശയമില്ല.                                              പച്ചകൊടി പിടിച്ച്    ഒരു പഞ്ചായത്ത് മെമ്പർ പോലും ആ വില്ലെന്ന്    ലീഗുകാരനെ നോക്കി പരിഹസിച്ചവർ    അയ്യോ കേരളം  മൊത്തം ലീഗിന്റെ നിയന്ത്രണത്തിൽ ആവാൻ പോവുകയാണെന്ന് നിലവിളിക്കുന്ന കാഴ്ച്ച ഏറെ രസാവഹവും      ഒരർത്ഥത്തിൽ ഇവരുടെ തന്നെ ജൽപ്പന്നങ്ങൾക്കുള്ള മറുപടിയുമാണ്      അരപ്പട്ട കെട്ടിയ കാക്കാമാരുടേയും കാച്ചി തുണിയുടുത്ത ഉമ്മമാരുടെയും കാലം കഴിഞ്ഞാൽ മുസ്ലിം ലീഗ് കേരളത്തിലുണ്ടാവില്ലെന്ന്   നമ്മെ കളിയാക്കി പറഞ്ഞവരാണിവർ.      മുസ്ലിം സമുദായം  വിദ്യാഭ്യാസമ്പന്നമായാൽ പിന്നെ ലീഗിന് പ്രസക്തിയുണ്ടാവില്ലെന്ന്    സാക്ഷാൽ ഏലങ്കുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ വെളിപാടുണ്ടായപ്പോഴാണ്     മുത്ത് സി. എച്ച്  എം.എസ് എഫി ന്റെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് കൊണ്ട്  കോരിത്തരിപ്പിക്കുന്ന പ്രസംഗം നടത്തിയത്            * *ലീഗ്   ഇവിടെ എല്ലാ പഞ്ചായത്തിലും ഹൈസ്കൂളുകൾ അനുവദിക്കും  നാടാകെ കോളേജുകൾ നൽകും    എന്റെ മക്കൾ വിദ്യാഭ്യാസം നേടും     ഒപ്പം മുസ്ലിം ലീഗും വളരും       അത് കാണാൻ ഞങ്ങൾക്ക് യോഗമുണ്ടാവുമോ എന്നറിയില്ല*   സി. എച്ചിന്റെ പ്രഖ്യാപനം അക്ഷരം പ്രതി പുലർന്നിരിക്കുന്നു   തദ്ദേശ സ്ഥാപനങ്ങളിൽ വരെ  ബിരുദ്ര ധാരികളായ വനിതാ മെമ്പർമാർ അടക്കം ലീഗിന്റെ കോണിയിലൂടെ വിജയ പീഠം കയറിയി       സി. എച്ചിന്റെ സ്വപ്നങ്ങൾക്ക് സാക്ഷാത്ക്കാരം നല്കുകയാണ്            പിന്നെ ലീഗിന് മാത്രം അസ്പൃശ്യത കൽപ്പിക്കാൻ മാത്രം ലീഗ് എന്തെങ്കിലും അരുതായ്മ നടത്തിയിട്ടുണ്ടോ ?     രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ ഭരണാധികാരികളെ ലീഗ് സംഭാവന ചെയിതിട്ടില്ലേ       കുറഞ്ഞ നാളുകളാണെങ്കിലും അന്തസ്സോടെ കേരളത്തിന്റെ മുഖ്യ മന്ത്രി യായി    സി.എച്ച്  അവരോധിക്കപ്പെട്ടില്ലേ           ലോക ഉച്ചകോടികളിലും ഐക്യ രാഷ്ട്ര സഭയിലും ഇന്ത്യയുടെ നാവായി നിലപാടു പറയാൻ ഇ അഹമ്മദ് സാഹിബിന്  സാധിച്ചില്ലേ ?       ഇന്ദിരയും രാജീവും ,മൻമോഹനും ,നരസിംഹ റാവുവും മാത്രമല്ല സാക്ഷാൽ വാജ്പേയ് പോലും അദ്ദേഹത്തിന്റെ  പ്രാഗത്ഭ്യത്തെ അംഗീകരിച്ചില്ലേ    അഹമ്മദ് സാഹിബിന്റെ ഉപദേശം വിദേശ കാര്യ വകുപ്പ് ഉപയോഗപ്പെടുത്താറുണ്ടെന്ന്          സുഷമ സ്വരാജ്    പാർലമെന്റിൽ പോലും സമ്മതിച്ചിട്ടില്ലേ    എന്നിത്യാദി ചോദ്യങ്ങൾക്ക്     ബ ബ ബ ബ്ബ.   പറയാതെ മറുപടി പറയാൻ    എലിയെ കൊല്ലാൻ ഇല്ലം ചുടുന്നു എന്ന് പറഞ്ഞ പോലെ    കേവല  രാഷ്ട്രീയ നേട്ടത്തിന് വേണ്ടി    മലയാളക്കരയുടെ സാമൂഹ്യാന്തരീക്ഷം മലി മസമാക്കാൻ ശ്രമിക്കുന്ന.      സി.പി എമ്മിന്റെ ആശാൻമാർക്കു   സാധിക്കുമോ ?                



 *മുസ്തഫ മച്ചിനടുക്കം

വൈസ് പ്രസിഡന്റ്   
ചെമ്മനാട് പഞ്ചായത്ത് മസ്ലിം ലീഗ്

2020 സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ആശയം ആവേശവും പകർന്ന് നൽകിയ സി.എച്ച്

കാലം കൊളുത്തി വെച്ച വഴി വിളക്ക്*



ചരിത്രത്തിന്റെ നാൽക്കവലയിൽ കാലം കൊളുത്തി വെച്ച വഴി വിളക്കായിരുന്നു മർഹും സി.എച്ച് മുഹമ്മദ് കോയ സാഹിബ്

ആരാന്റെ വെള്ളം കോരികളും വിറകുവെട്ടികളുമാവാതെ കേൾവിയും കേൾപ്പോരുമുള്ള അന്തസ്സുറ്റ സമുദായമായി കേരളീയ മുസ്ലിം സമൂഹത്തെ പരിവർത്തനത്തിന്റെ
പാതയിലേക്ക് നയിച്ച മഹാമനീഷി

മൂർച്ചയേറിയ വാക്കും നാക്കും അതായിരന്നു സീ യെച്ചിന്റെ ആയുധം

ആളുകളെ ആവേശം കൊള്ളിക്കാനുള്ള അർത്ഥരഹിതമായ വർത്തമാനങ്ങളായിരുന്നില്ല സി എച്ചിന്റേത്

മനസ്സകം മുഴുക്കെ സമുദായ സ്നേഹം വഴിഞ്ഞൊഴുകിയ നിസ്വാർത്ഥ സേവകനായിരുന്നു സി.എച്ച് 

ഉന്നതങ്ങളിൽ വിരാജിക്കുമ്പോഴും പാർട്ടിയുടെ മഹത്വം അദ്ദേഹം നിരന്തരം ബോദ്ധ്യപ്പെടുത്തി കൊണ്ടേയിരുന്നു സി.എച്ച്‌  മൈനസ് ലീഗ്  ഈക്വൽ  ബിഗ് സീറോ എന്ന്   അണികളെ ഓർമ്മപ്പെടുത്തി 

എല്ലാ പദവികളേക്കാളും  ഇഷ്ടപ്പെടുന്ന വിശേഷണം ഖായി ദെ മില്ലത്തിന്റെ അനുയായി  എന്നതാണെന്ന്     അഭിമാനപൂർവ്വം പറഞ്ഞ സി.എച്ച് 

ആരോപണങ്ങളേയും ആക്ഷേപങ്ങളേയും നിഷ്പ്രഭമാക്കുന്ന മറുപടികൾ കൊണ്ട് ശ്രദ്ധേയനായ കോയാ സാഹിബ് 


ഒരുപാടു പേരേ കൈ പിടിച്ചുയർത്തിയ സി എച്ച്‌  ഒരിക്കലും അനർഹരെ  തിരുകി കയറ്റാൻ പദവിയും അധികാരവും ഉപയോഗിച്ചില്ല 


സമുദായത്തിന്റെ അവകാശ പോരാട്ടത്തിന് നേതൃത്വം നൽകുമ്പോഴും വർഗ്ഗീയ വാദി എന്ന ആക്ഷേപം കേൾക്കാൻ ഇടവരുത്താത്ത കറകളഞ്ഞ മതേതരവാദി കൂടിയായിരുന്നു സി എച്ച്

അദ്ദേഹം ഇട്ടേച്ച് പോയ സിംഹാസനം ഇന്നും ശൂന്യമാണ്



*✍🏻മുസ്തഫ മച്ചിനടുക്കം*

2020 ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

ഉമ്മ പോയൊരു വര്ഷം

എന്റെ ഉമ്മ  സി.എൽ സൈനബി റബ്ബിന്റെ വിളിക്കുത്തരം നൽകി കടന്നു പോയി  ഒരു കലണ്ടർ വർഷം പൂർണ്ണമുകയാണ് ആഗസ്റ്റ് 29 ന്  

പ്രിയ്യ സുഹൃത്തും അയൽവാസിയുമായ അസ്ലം വാട്ട്സ പ്പിൽ  കുറിച്ചിട്ട പോലെ    വീടിന്റെ പൂമുഖത്ത് പത്രം വായിച്ചിരിക്കുന്ന ഉമ്മയുടെ മുഖം  മനസ്സിൽ മായാത്ത ചിത്രമായി അവശേഷിക്കും    ഒരു പാട് പേരുടെ അനുസ്മരണ കുറിപ്പ് എഴുതിയിട്ടുള്ള   വിനീതനു ഉമ്മയെ കുറിച്ചും എഴുതണമെന്ന്    തോന്നുകയാണ്  പക്ഷേ സ്വന്തം ഉമ്മയെ കുറിച്ച് ഞാൻ തന്നെ എഴുതുന്നത് അനുചിതമാകുമോ എന്ന സന്ദേഹവുമുണ്ട്   പക്ഷേ മറിച്ച് ചിന്തിക്കുമ്പോൾ  ഞങ്ങളെ പിതാവിന്റെ കാലശേഷം    തള്ളക്കോഴി  കുഞ്ഞുങ്ങളെ പരിരക്ഷിക്കുന്നത്  പോലെ  കരുതലോടെ വളർത്തിയ. ഉമ്മയെ കുറിച്ച് അല്ലാതെ    വേറാരെ കുറിച്ചാണ്  എഴുതേണ്ടത്        ബഹുഭാഷാ പണ്ഡിതൻ സമദാനിയുടെ   മാതാവിനെ കുറിച്ചുള്ള ഒരു പ്രഭാഷണം    വല്ലാതെ മനസ്സിൽ തട്ടിയതാണ്
 മാറിടത്തിലെ അമൃതകുംഭങ്ങളിൽ കുഞ്ഞു മക്കളെ  ചേർത്ത് പിടിച്ച് പാലൂട്ടുന്ന മാതാവിന്റെ സ്നേഹത്തിന് വിലയിടാനോ    പകരം നൽകാനോ   ഒരു മ ക്കൾക്കും സാധിക്കില്ലയെന്ന. യാഥാർത്ഥ്യം      ആ പ്രഭാഷണത്തിൽ വിവരിക്കുന്നുണ്ട്      

പന്ത്രണ്ടാം വയസ്സിൽ പിതാവ്  ഞങ്ങളെ പിരിഞ്ഞ് പോയത് മുതലിങ്ങോട്ട്   ഓരോ സംഭവങ്ങളും   തനിച്ചിരിക്കുമ്പോർ.  ഓർത്തു പോവുകയാണ്
ജീവിതത്തിൽ.   പലപ്പോഴും  മാതാവിനോട് കയർത്തിട്ടുണ്ടാവാം  പക്ഷേ പെട്ടെന്നുണ്ടാകുന്ന. ക്ഷോഭ പ്രകടനം എന്നതിനപ്പുറം    പിണക്കമായതിനെ കാണാനാവില്ല
മനസ്സിലുള്ളത് മുഴുവൻ ഇവിടെ പകർത്താൻ ആഗ്രഹിക്കുന്നില്ല     വിചാരിച്ചാൽ തന്നെ  എഴുതി തീർക്കാനുമാവുകയില്ല

പ്രവാസത്തിന് മുമ്പ് കാസറഗോഡ് നഗരത്തിൽ ജോലി ചെയ്തിരുന്ന കാലം    രാത്രി വീട്ടിലെത്തുന്നത് വരെ മുഷിയാതെ കാത്തിരുന്ന.   ഉമ്മ. ചിലപ്പോൾ     എന്തെങ്കിലും പരിപാടിയുണ്ടെങ്കിൽ.  അക്കാലങ്ങളിൽ. ഏറെ വൈകുമായിരുന്നു  വിളിച്ച് പറയാൻ.  മൊബൈൽ ഇല്ലാതിരുന്ന കാലം        പാതിരാത്രിയാലും   വീട്ടിലെത്തിയുടനെ   ഉമ്മാക്ക് പറയാനുണ്ടായിരുന്നത്    വിശക്കുന്നില്ലേ    എന്തെങ്കിലും കഴിച്ചോളൂ എന്നായിരുന്നു     വർഷങ്ങൾക്കിപ്പുറം       ഇന്നും    അതേ ജാഗ്രത.  ഉമ്മക്കുണ്ടായിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയത്  ഇക്കഴിഞ്ഞ ബലിപെരുന്നാൾ ദിവസമായിരുന്നു        നീണ്ട പ്രവാസ ജീവിതം കഴിഞ്ഞ്    നാട്ടിൽ നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുകയാണിന്ന് ( സുൽസൺ) ഞാൻ.     അതു കൊണ്ട് തന്നെ  ആഘോഷതലേന്ന്    വീട്ടിലെത്താൻ വൈകാറുണ്ട്      ഇക്കഴിഞ്ഞ വർഷവും    പതിവിലും കുറച്ച് താമസിച്ചിരുന്നു         പിറ്റേന്ന് രാവിലെ     ഉമ്മയുടെ ചോദ്യത്തിലാണ് നേരത്തെ സൂചിപ്പിച്ച ഉമ്മയുടെ   ജാഗ്രത.  ഞാൻ തിരിച്ചറിഞ്ഞത്

നീ എപ്പഴാ  വന്നത്  അർദ്ധരാത്രി  വാതിൽ തുറന്ന്     നോക്കിയപ്പോൾ നിന്റെ ചെരുപ്പ്   അവിടെ കണ്ടിരുന്നില്ലല്ലോ    എന്നായിരുന്നു   ഉമ്മയുടെ ചോദ്യം
 മൂന്ന് മക്കളുടെ പിതാവായ ജീവിതത്തിന്റെ സിംഹഭാഗവും   പിന്നിട്ട മകന്റെ കാര്യത്തിൽ വരെ ശ്രദ്ധ വെച്ചിരുന്ന ഉമ്മയുടെ സ്നേഹത്തിന്  പകരം വെക്കാനുള്ളത്  പ്രാർത്ഥന മാത്രമാണ്

പ്രഭാത നമസ്കാരവും പ്രാഥമിക കർമ്മങ്ങളും ഒക്കെ കഴിഞ്ഞാൽ. പത്ര വായന പതിവാക്കിയിരുന്ന ഉമ്മ    ഒരു ദിവസം വായന മുടങ്ങിയാലോ  വൈകിയാലോ     അസ്വസ്തത പ്രകടിപ്പിക്കുമായിരുന്നു 

ഞങ്ങൾ മക്കളുടെ കാര്യം പോലെ തന്നെ     വീടും പറമ്പും    പരിരക്ഷിക്കുന്നതിലും  അവർ അതീവ ശ്രദ്ധ വെച്ച് പുലർത്തിയിരുന്നു 

37 വർഷങ്ങൾക്കപ്പുറം   പിതാവിനെ നഷ്ടപ്പെട്ട ഞങ്ങൾക്ക്  മാതാവും പിതാവുമെല്ല  ഉമ്മ തന്നെയായിരുന്നു

കുടുംബക്കാർക്ക് ദൈബുവും  അയൽക്കാർക്കും മറ്റും പ്രിയപ്പെട്ട ദൈബു മുആയും ആയിരുന്നു സി.എൽ. സൈനബി എന്ന ഞങ്ങളുടെ ഉമ്മ

ഉമ്മയുടെ   പാരത്രിക'ജീവിതം   സർവ്വ ശക്തനായ നാഥൻ.  സമാധാനവും സന്തോഷവും  നിറഞ്ഞതാക്കട്ടെ  എന്ന പ്രാർത്ഥനയോടെ 



     മുസ്തഫ മച്ചിനടുക്കം

2020 ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ഓർമ്മയിലെ ചന്ദ്രികയായ് റഹിം മേച്ചേരി*

 *ഓർമ്മയിലെ ചന്ദ്രികയായ് റഹിം മേച്ചേരി*


✍🏻. *മുസ്തഫ മച്ചിനടുക്കം*


എന്നെ   മുസ്ലിം ലീഗ്  ആക്കിയതാര്   എന്ന്    ഞാൻ തന്നെ   പല വട്ടം സ്വയം ചോദിച്ചിട്ടുണ്ട്     


പലരും  ലീഗുകാരായതിനുള്ള. മാനദണ്ഡങ്ങളായ.  കുടുംബത്തിന്റെ രാഷ്ട്രീയ പശ്ചാതലം ,നാട്ടിൽ ഭൂരിപക്ഷം  ലീഗുകാരാവുക തുടങ്ങിയ  തുടങ്ങിയ.   അനുകൂല സാഹചര്യം ഒന്നും ഇല്ലാതിരുന്നിട്ടും   ഞാൻ ലീഗിനെ   ഇഷ്ടപ്പെട്ടുവെങ്കിൽ


അതിന്  പ്രേരകമായ പല കാരണങ്ങളിൽ. ഒന്നെനിക്ക്    ഉറപ്പിച്ച് പറയാം   വായനാ താത്പര്യമാണെന്ന് 



പലചരക്ക് കടയിൽ പോയിരിക്കുമ്പോഴുള്ള മുഴിപ്പകറ്റാൻ വേണ്ടിയാണ്    ആദ്യമൊക്കെ അവിടെ കിടക്കുന്ന പത്രമോ വാരിക യോ  മറിച്ച്  നോക്കി തുടങ്ങിയത്       


വീട്ടിൽ പത്രങ്ങളൊന്നും വരുത്താതിരുന്ന നാളുകളിൽ.     പത്രം വായിക്കാൻ വേണ്ടി മാത്രം   കടകളിൽ പോയിരിക്കും     പലപ്പോഴും    ആദ്യ പേജും  സ്പോർട്സ്  പേജും മാത്രമാണ് വായിക്കുക.   


മാതൃഭൂമിയും ,മനോരമയും വായിച്ചു ശീലിച്ചതിനൊപ്പം  ചന്ദ്രിക യും   വായിച്ചു തുടങ്ങിയിരുന്നു   മറ്റ് പത്രങ്ങളിൽ നിന്നും വിഭിന്നമായി ചന്ദ്രിക കൈയ്യിൽ കിട്ടിയാൽ അതിന്റെ എഡിറ്റോറിയൽ പേജ് കൂടി    മറിച്ച് നോക്കുമായിരുന്നു    അതിന് കാരണം  വല്ലാത്തൊരു  മാസ്മരിക ശക്തിയുള്ള റഹിം മേച്ചേരിയുടെ      ലേഖനങ്ങളായിരുന്നു           മേച്ചേരിയുടെ ലേഖനങ്ങളാണ് മുസ്ലിം ലീഗിനെ  ആഴത്തിലറിയാനും   പഠിക്കാനും പ്രേരിപ്പിച്ചത്      


ഇത്  എന്റെ മാത്രം അനുഭവമായിരിക്കില്ല.എന്നെനിക്കുറപ്പുണ്ട്  

   

 പതിറ്റാണ്ടിനപ്പുറം   മുസ്ലിം ലീഗിലേക്ക്      ആളുകളെ    റിക്രൂട്ട് ചെയ്യാൻ '   കാരണക്കാരനായ എഴുത്ത് കാരനായാരുന്നു റഹിം മേച്ചേരിയെന്ന് പറഞ്ഞാൽ ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല



നവ മാദ്ധ്യമങ്ങൾ കേട്ടറിവ് പോലുമാവാതിരുന്ന നാളുകളിൽ.  മുസ്ലിം ലീഗിന്റെ ആവേശം  സിരകളിൽ കുത്തിവെക്കാൻ മാത്രം മൂർച്ചയുള്ള തൂലികയുടെ  ഉടമയായിരുന്നു   റഹിം മേച്ചേരി


കേവലം ആവേശത്തിന്റെ ആൾക്കൂട്ടത്തെ സൃഷ്ടിക്കുകയിരുന്നില്ല.  അദ്ദേഹം ചെയ്തിരുന്നത്    മറിച്ച്   മുസ്ലിം ലീഗിന്റെ ആദർശങ്ങൾ ചരിത്ര വസ്തുതകളുടെ പിൻബലത്തോടെ    അവതരിപ്പിക്കുകയായിരുന്നു   മേച്ചേരി 



ഖായിദെ മില്ലത്തിന്റെ പാതയും  ,സീതി സാഹിബിന്റെ  ദർശനങ്ങളും ,ബാ ഫഖി തങ്ങളുടെ ഔന്നത്യവും      സി.എച്ചിന്റെ പ്രഭാഷണങ്ങളും  ,പാണക്കാടിന്റെ സൗരഭ്യവും ,പോക്കർ സാഹിബിന്റെയും സേട്ട് സാഹിബിന്റെയും ബനാത്ത് വാല സാഹിബിന്റെയും പാർലമെന്റിലെ   ഇടി മുഴക്കങ്ങളും     മനസ്സിൽ തങ്ങി നിൽക്കും വിധം  എഴുതി പ്രതിഫലിപ്പിക്കാൻ.  മേച്ചേരിയോളം   സാധിച്ചവർ.  വേറെയുണ്ടാവുമോ എന്ന്  സംശയമാണ്


അത് കൊണ്ട് തന്നെയാണ് മുസ്ലിം ലീഗ് ചരിത്രകാരൻ എം.സി വടകര.  ഒരു ഓർമ്മകുറിപ്പിൽ    മേച്ചേരിയെഴുതി യുണ്ടാക്കിയ ലീഗാണ്   ഇന്ന് കാണുന്ന.  മുസ്ലിംലീഗ്      എന്ന്   വിശേഷിപ്പിച്ചത്     


സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ സ്നേഹവാത്സല്യത്തിന്      ഭാഗ്യം സിദ്ധിച്ച.  മേച്ചേരിക്ക് സി.എച്ചിനേയും ജീവനായിരുന്നു   അത് കൊണ്ട് തന്നെയായിരുന്നു പ്രവാസലോകത്ത് നിന്നും  ചന്ദ്രികയിലേക്ക്  തന്നെ മടങ്ങിവരുകയും  മുഴു ജീവിതം തന്നെയും പാർട്ടി പത്രത്തിന് വേണ്ടി സമർപ്പിക്കുകയും ചെയ്തത്


സാദ്ധ്യതയുടെ  മേച്ചിൽപുറം    തേടി പോവാതെ   ജീവിതം മുഴുവൻ ചന്ദ്രികക്ക് വേണ്ടി ഹോമിക്കുകയായിരുന്നു അദ്ദേഹം        


വിസ്മരിച്ച് പോവുന്ന മൂല്യങ്ങളെയും   അവഗണിക്കപ്പെടുന്ന അവകാശങ്ങളെയും   

നിരന്തരമായി ഓർമ്മിപ്പിക്കുകയും    ചെയ്യുന്നതോടൊപ്പം   മുസ്ലിം ലീഗിന്റെയും സമുദായത്തിന്റെയും  പിന്നിട്ട നാൾവഴികളിലെ മഹാരഥന്മാരെ കുറിച്ചും    കൃത്യമായി   ഓർക്കുകയും സമൂഹത്തിന് പകർന്നു നൽകുകയും ചെയ്യുന്നതിൽ  റഹിം മേച്ചേരി നിർവ്വഹിച്ച.   പങ്ക്   'നിസ്തുലമായിരുന്നു


2004 ഓഗസ്റ്റ്   21 ന്റെ പുലർവേളയിൽ.  ചന്ദ്രകയുടെ പത്രക്കെട്ടുകളുമായി പോയ ജീപ്പ് അപകടത്തിൽ.  പെട്ടായിരുന്നു     പത്രാധിപരായിന്ന.   റഹിം മേച്ചേരിയുടെ    അന്ത്യം      


എഴുത്തിനോടും ആദർശത്തോടും നീതി പുലർത്തി എളിമയോടെ    ജീവിച്ച മേച്ചേരി   ഓർമ്മയിലെ ചന്ദ്രികയായി   എന്നും വിളങ്ങി നിൽക്കുക തന്നെ   ചെയ്യും    

'

2020 ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

ഹൃസ്വ കാലം കെണ്ട് ജനകീയനായ എം.എൽ എ*

 *ഹൃസ്വ കാലം കെണ്ട് ജനകീയനായ എം.എൽ എ*



 കാസറഗോഡ്     മുൻ . എം.എൽ. എ     ടി എ   ഇബ്രാഹിം സാഹിബ്     ദിവംഗതനായിട്ട്    നാല്   പതിറ്റാണ്ട്   പിന്നിട്ടിരിക്കുന്നു

1977   ൽ   സിറ്റിംഗ്  എം.എൽ.എ   ആയിരുന്ന അഖിലേന്ത്യാ   മുസ്ലിം ലീഗി  ലെ   ബി എം   അബ്ദുൾ റഹ്മാൻ സാഹിബിനെ   ആറായിരത്തിൽ  പരം    വോട്ടുകൾക്ക്   പരാജയപ്പെടുത്തി   നിയമസഭയിലെത്തിയ   അനുയായികളുടെ    പ്രിയങ്കരനായ   ഇബ്രായിൻച്ച   1978   ആഗസ്റ്റ്   10  ന്     ഈ   ലോകത്തോട്   വിട   പറഞ്ഞു

ഒന്നര   വർഷം  എന്ന   ചുരുങ്ങിയ   കാലയളവിനുള്ളിൽ     അവികസിത  കാസറഗോഡിന്റെ   നിരവധി    വിഷയങ്ങൾ    സഭയുടെ   മുമ്പിൽ  കൊണ്ട്  വരാന്   പരിഹാരം   തേടാനും  അദ്ദേഹം    പരിശ്രമിച്ചിരുന്നു

കാര്യമാത്ര പ്രസക്തമായ  വിഷയങ്ങൾ   മാത്രം  സംസാരിച്ച്      മികച്ച  സാമാജികനാവാൻ   അദ്ദേഹത്തിന്   കഴിഞ്ഞിരുന്നു

കാസറഗോഡ്    പഞ്ചായത്ത്  വൈസ്  പ്രസിഡൻറായും   നഗരസഭാംഗവുമായി   അദേഹം   പ്രവർത്തിക്കുകയുണ്ടായി

പട്ടാളത്തിൽ  നിന്നും  പഠിച്ച   ചിട്ടകൾ   രാഷ്ട്രീയത്തിലും   പ്രാവർത്തികമാക്കാൻ   അദ്ദേഹം   ശ്രമിക്കയുണ്ടായി   

കേവല   രാഷ്ട്രീയക്കാരൻ   എന്നതിലപ്പുറം     നല്ലൊരു വായനക്കാരനും     സാംസ്കാരിക   പ്രവർത്തകനുമായിരുന്നു  അദ്ദേഹം    ടി.ഉബൈദ്  സാഹിബിനൊപ്പം  പ്രവർത്തിക്കുകയും   കെ.എംഅഹമ്മദ് ,റഹ്മാൻ തായലങ്ങാടി ഉൾപ്പെടെയുള്ളവർക്ക്      പ്രചോദനമാവുകയും :  ചെയ്ത      സാംസ്കാരിക    വിദ്യാഭ്യാസ   നായകൻ കൂടിയായിരുന്നു'  അദ്ദേഹം

അഭിവക്ത   കണ്ണൂർ  ജില്ലാ മുസ്ലിം ലീഗ്   നേതൃനിരയിൽ    ഒ.കെ. മുഹമ്മദ് കുഞ്ഞി ,ഇ അഹമ്മദ്    തുടങ്ങിയ  അതികായരോടൊപ്പം   പ്രവർത്തിച്ച     ടി.എ    കെ.എസ് സുലൈമാൻ ഹാജിയോടൊപ്പം കാസറഗോഡ്     താലൂക്ക്   മുസ്ലിം ലീഗ്    സാരഥ്യം വഹിച്ച് കൊണ്ട്  സംഘടനക്ക് ' കനപ്പെട്ട ' സംഭാവനകൾ     നൽകുകയുണ്ടായി   

വളർന്ന്  ' വരുന്ന   വിദ്യാർത്ഥി യുവജന   നേതാക്കൾക്ക്   മികച്ച പ്രോത്സാഹനവും  പിന്തുണയും നൽകുന്നതിൽ    പിശുക്ക് കാണിക്കാത്ത   നേതാവായിരുന്നു  അദ്ദേഹം    

പ്രവർത്തകർക്ക്   സുഹൃത്തും  വഴി കാട്ടിയും  ഒക്കെയായി     സ്റ്റേഹ സാമ്രാജ്യം   പണിത   നായകനായിരുന്നു: അദ്ദേഹം

ചെർക്കളം   അബ്ദുല്ല  സി.ടി  അഹമ്മദലി  ,എം എസ് മുഹമ്മദ് കുഞ്ഞി എ.എം കടവത്ത്    തുടങ്ങി       സമ്പന്നമായൊരു   നേതൃനിരയെ     വളർത്തി കൊണ്ട്  വരുന്നതിൽ   അണികളുടെ  പ്രിയപ്പെട്ട  ഇബ്രായിൻ ച്ച    വഹിച്ച  പങ്ക്   നിസ്തുലമാണ്   

സി എച്ച്   മുഹമ്മദ് കോയ സാഹിബ്  അടക്കമുള്ള    നേതാക്കളുടെ    പ്രിയപ്പെട്ട  സഹപ്രവർത്തകനും    കൂടിയായിരുന്ന   അദ്ദേഹം

രാഷ്ട്രീയമായ     വിയോജിപ്പുകൾക്കിടയിലും   പി.എം   അബൂബക്കർ   സാഹിബുമായൊക്കെ     അടുത്ത  ബന്ധം: പുലർത്തുകയും ' ചെയ്തിരുന്നു

നേതൃത്വത്തിന്റെ   കനത്ത  സമ്മർദ്ദത്തിനൊടുവിലാണ്      നിയമസഭാ സ്ഥാനാർത്ഥിയാവാൻ    അദ്ദേഹം   സമ്മതം   മൂളിയത് 

1977 ലെ പൊതുതിരഞ്ഞെടുപ്പ് മുസ്ലിംലീഗിലെ പിളർപ്പിനുശേഷം നടക്കുന്നആദ്യതിരഞ്ഞെടുപ്പ് എന്ന പ്രത്യേകതകൂടി ആ തിരഞ്ഞെടുപ്പിനുണ്ടായിരുന്നു

അഖിലേന്ത്യാലീഗിന്റെ ശക്തി കേന്ദ്രമായ കാസർകോട് മണ്ഡലത്തിൽ ആരാവും മുസ്ലിംലീഗ് സ്ഥാനാർഥി എന്ന് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന സമയം എതിരാളികൾ അവരുടെ സ്ഥാനാർത്ഥിയെ നേരത്തെതന്നെ പ്രഖ്യാപിച്ചു കരുത്തനായ ബി എം അബ്ദുറഹിമാൻ

മുസ്ലിംലീഗിന്റെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്തോറും രാഷ്ട്രീയ ചർച്ചകൾക്ക് പ്രാധാന്യമേറിയ സന്ദർഭംകാസർകോട് മത്സരിക്കാൻ മുസ്ലിംലീഗിന് ആളില്ല എന്നരീതിയിൽ ദേശാഭിമാനിയും ലീഗ് ടൈംസും വാർത്തകൾ നൽകി

പക്ഷെ ആ സമയത്ത് നടക്കാവിലെ സി എച്ചിന്റെ ഭവനത്തിൽ മഹാനായ മർഹും ഓ കെ മുഹമ്മദ്കുഞ്ഞി സാഹിബ് അടക്കമുള്ള നേതാക്കളുടെ തിരക്കിട്ട ചർച്ചകൾ നടക്കുകയായിരുന്നു അവസാനം അവർ സ്ഥാനാർത്ഥിയെ കണ്ടെത്തികാസർകോടിന്റെ ധീരനായ പ്രിയപുത്രൻ ടി എ ഇബ്രാഹിം എന്ന ഇബ്രയിൻച്ച !!

മുസ്ലിംലീഗിനും സി എച്ചിനും അഭിമാനപോരാട്ടം കൂടിയായിരുന്നു കാസർക്കോട്ടെ മത്സരം

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ആറായിരത്തിൽ പരം വോട്ടുകൾക്ക് വിജയം നേടി ടി.എ  എം.എ എ യായി 

എം എൽ എ ആയിരിക്കെ അസുഖംകാരണം .തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മഹാനായ ടി എ യുടെ മരണം

നിസ്വാർത്ഥനും   നിഷ്കാമ കർമ്മിയുമായിരുന്ന  അദേഹത്തെ     രാഷ്ട്രീയ  വിദ്യാർത്ഥികൾ    പഠിക്കേണ്ടിയിരിക്കുന്നു


       


മുസ്തഫ മച്ചിനടുക്കം 

ഹരിത രാഷ്ടീയത്തിലെ സൗമ്യ സാന്നിദ്ധ്യമായ നഹാസാഹിബ്

 മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ  സൗമ്യ സാന്നിദ്ധ്യം കൊണ്ട് ' ശ്രദ്ധേയനായ 'അവുക്കാദർ കുട്ടി നഹാ സാഹിബിന്റെ ഓർമ്മകൾക്ക് ഓഗസ്റ്റ് 11 ന് മുപ്പത്തിരണ്ട് വർഷം പിന്നിടുകയാണ്


1920-ൽ. പരപ്പനങ്ങാടിയിലെ പ്രാഡവും സമ്പനവുമായ കുടുംബ പശ്ചാതരത്തിൽ ജനിച്ച നഹാ സാഹിബ് ആഢ്യത്വം തൊട്ടു തീണ്ടാത്ത വ്യക്തിത്വത്തിനുടമയായിരുന്നു


1988  ഓഗസ്റ്റ് പതിനൊന്നിനായിരുന്നു' അദ്ദേഹത്തിന്റെ അന്ത്യം     വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും   ഒരു പോലെവിശുദ്ധി കാത്തു സൂക്ഷിച്ച രാഷ്ട്രീയത്തിലെ  അപൂർവ്വ വ്യക്തിത്വങ്ങളിലൊരാളായിരുന്നു അദ്ദേഹം.


മലബാർ ഡിസ്ട്രിക്റ്റ് ബോർഡിലും   കേരള പിറവിക്ക് ശേഷം 1957 മുതൽ 1987 വരെയുള്ള നിയമസഭകളിലെല്ലാം ഒരേ മണ്ഡലത്തിൽ നിന്ന് വിജയശ്രീലാളിതനായ നഹാ സാഹിബ്  1967 ൽ ഇ.എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള  സപ്ത കക്ഷി മന്ത്രിസഭയിയിൽ അംഗമായിരുന്ന എം.പി.എം അഹമ്മദ് കുരിക്കളെന്ന ബാപ്പു കുരിക്കളുടെ നിര്യാണത്തെ തുടർന്ന്   വന്ന ഒഴിവിൽ   1968 നവംബർ 9 ന്  തദ്ദേശ സ്വയം ഭരണ മന്ത്രിയായി    അധികാരമേറ്റു       തുടർന്ന് സി.അച്ചുതമേനോന്റെ നേതൃത്വത്തിലുള്ള രണ്ട് (1969 70 ,70-  77) മന്ത്രിസഭകളിലും അംഗമായി ഭരണ രംഗത്തും കഴിവ് തെളിയിച്ചു പഞ്ചായത്തിന് പുറമേ ഫിഷറീസ് ,ഭക്ഷ്യം ,സാമൂഹ്യ ക്ഷേമം തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്ത അദ്ദേഹം   സി.എച്ച് മുഹമ്മദ് കോയാ സാഹിബിനൊപ്പം മന്ത്രിസഭയിൽ ലീഗിന്റെ രണ്ടാമനായി     1977 ൽ നിലവിൽ വന്ന നിയമസഭയിൽ.  കെ. കരുണാകരൻ , എ.കെ.ആന്റണി ,പി.കെ. വാസുദേവൻ നായർ മന്ത്രി സഭകളിലും തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചു


പിന്നീട്    1982 ൽ അധികാരത്തിൽ വന്ന കരുണാകരൻ മന്ത്രിസഭയിൽ.  സി എച്ചിന്റെ   വിയോഗശേഷം പകരക്കാരനായെത്തുകയും    ഉപമുഖ്യമന്ത്രിയാവുകയും പൊതു മരാമത്ത് വകുപ്പ്   കൈകാര്യം ചെയ്യുകയും ചെയതു  :    '

2020 ഓഗസ്റ്റ് 1, ശനിയാഴ്‌ച

സ്നേഹ ചന്ദ്രിക പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍/ഡോ.എം.കെ മുനീര്‍

സ്നേഹ ചന്ദ്രിക  പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍/ഡോ.എം.കെ മുനീര്‍

shihab_thangalഎം.ഇ.എസ്‌ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്‌ കഴിഞ്ഞു യു.എ ഇയില്‍ നിന്നും തിരിച്ചെത്തിയതായിരുന്നു പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍.വെള്ളിയാഴ്ച്ച രാത്രി മൂന്ന്‌ മണിക്ക്‌ അബൂദാബിയില്‍ നിന്ന്‌ വിമാനം കയറിയതാണ്‌.വിമാനത്തിനകത്തും ഉറങ്ങാനായിട്ടില്ല.ഉറക്കച്ചടവ്‌ മുഖത്തുണ്ടെങ്കിലും ഉന്‍മേഷം വെടിയാതെ രാത്രി 11 മണിക്കും കൊടപ്പനക്കല്‍ തറവാടിന്റെ സജീവതയായി ശിഹാബ്‌ തങ്ങള്‍ സന്ദര്‍ശകര്‍ക്കിടയിലാണ്‌.

ഇടക്കിടെ ടെലഫോണ്‍ ശബ്ദിക്കുന്നു.ശിഹാബ്‌ തങ്ങള്‍ തന്നെ നേരിട്ട്‌ കോളുകള്‍ക്ക്‌ മറുപടി നല്‍കുന്നു.ഏറെ ഫോണുകളും നാദപുരത്ത്‌ നിന്നാണ്‌.അവരിലേക്ക്‌ സാന്ത്വനത്തിന്റെ തെളിനീരായി അദ്ധേഹത്തിന്റെ ആശ്വാസവാക്കുകള്‍: പെയ്തിറങ്ങുന്നു.

“വിഷമിക്കാതിരിക്കൂ.എല്ലാറ്റിനും സര്‍വ്വ ശക്തന്‍ വഴി കാണിച്ചുതരും ഞങ്ങള്‍ വേണ്ടുന്നതെല്ലാം ചെയ്യുന്നുണ്ട്‌.”

ഫോണ്‍ വെച്ച ശേഷം ഞങ്ങളോടായി തങ്ങള്‍ പറഞ്ഞു.”നാദാപുരത്ത്‌ നിന്ന്‌ ഒരു സഹോദരിയാണ’. അവള്‍ ആകെ ഭയന്നിരിക്കുന്നു.അവളുടെ ആങ്ങളമാരൊക്കെ ഗള്‍ഫിലണത്രേ.വീട്ടില്‍ സ്ത്രീകള്‍ തനിച്ചാണ്‌.അവര്‍ എന്നോട്‌ പൊട്ടിക്കരഞ്ഞു കൊണ്ട്‌ നൊമ്പരങ്ങള്‍ എണ്ണിപറയുകയായിരുന്നു.

അതിനിടെ തന്നെ കാണാന്‍ വന്ന എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നേതാവ്‌ സമദ്‌ പൂക്കോട്ടൂരുമായി അല്‍പസമയം ചിലവഴിക്കുന്നു. പിന്നീട്‌ അകത്തു പോയി സ്വന്തമായി ചായയും കയ്യിലെടുത്ത്‌ അരികില്‍ വന്നിരിക്കുന്നു.

“എന്താ മുനീര്‍ ഈ സമയത്ത്‌”

മലയാള മനോരമക്ക്‌ വേണ്ടി ഒരു അഭിമുഖം വേണം. അല്‍പം സ്വകാര്യനിമിഷങ്ങളെ കുറിച്ച്‌. പിന്നെ കുറച്ച്‌ പഴയകാല സ്മരണകളും. ബുദ്ധിമുട്ടാകുമോ ?

‘ഹേയ്‌ ഇല്ല. എന്തൊക്കെയാ അറിയേണ്ടത്‌. പല മാസികകളിലുമായി കുറെയൊക്കെ വന്നതല്ലേ? ഇനി ആര്‍ക്കാണ്‌ ഈ വിഷയത്തിലൊക്കെ താല്‍പര്യം.
അങ്ങനെയല്ല. അങ്ങയെ കുറിച്ചറിയാന്‍ ജനങ്ങള്‍ക്ക്‌ എന്നും സന്തോഷമാണ്‌. ആ അറിവുകള്‍ അവര്‍ക്ക്‌ വലിയ ഒരനുഭൂതി നല്‍കുന്നു.

അതൊക്കെ പോട്ടെ എന്നാല്‍ ചോദ്യത്തിലേക്ക്‌ കടന്നോളൂ.

  • ബഹുമാനപ്പെട്ട തങ്ങള്‍ ഒഴിവ്‌ കാലം എങ്ങനെ ചിലവഴിക്കുന്നു. പ്രത്യേക താല്‍പര്യങ്ങള്‍ ?

ഒഴിവ്‌ സമയം നന്നേ കുറവാണ്‌.പക്ഷേ അങ്ങനെ ലഭിച്ചാല്‍ കുടുംബവുമായി ചിലവഴിക്കും.- പിന്നെ വീടിന്റെ പിന്നില്‍ ഒരു പൂന്തോട്ടമുണ്ട്‌. അവിടെയാണ്‌ കുറേ സമയം.

  • പൂന്തോട്ടത്തില്‍ ഏതെല്ലാം ചെടികളുണ്ട്‌ ?

പല തരം പൂക്കളുണ്ട്‌. പിന്നെ ബോണ്‍സായിയും

  • ബോണ്‍സായിയെ കുറിച്ച്‌ എങ്ങനെ അറിഞ്ഞു ?

പണ്ട്‌ വയനാട്ടില്‍ ഉഷ നഴ്സറി നടത്തിയ ഒരു സുഹൃത്തുണ്ടായിരുന്നു. ഇന്ന്‌ ജീവിച്ചിരിപ്പില്ല. രണ്ട്‌ മക്കളൂണ്ട്‌. അദ്ധേഹത്തിന്റെ നഴ്സറിയിലാണ്‌ ഒരു ആല്‍ മരത്തിന്റെ ബോണ്‍സായി കണ്ടത്‌.ആല്‍ മരത്തിന്റെ ഒരു ” മിനിയേച്ചര്‍” ഒരു ചട്ടിയില്‍ ഒതുങ്ങി നില്‍ക്കുന്നത്‌ ക്ണ്ടപ്പോള്‍ കൌതുകം തോന്നി. അന്ന്‌ തൂടങ്ങിയതാണ്‌ ബോണ്‍സായി ശേഖരിക്കാന്‍. ഇന്ന്‌ നാലഞ്ച്‌ ബോണ്‍സായി വീടിന്റെ പിന്നിലെ പൂന്തോട്ടത്തിലുണ്ട്‌.അതില്‍ 12 വര്‍ഷം വളര്‍ച്ചയെത്തിയ ഒരെണ്ണമുണ്ട്‌.

2008071051330301

  • പൂക്കള്‍ ഇഷ്ടമാണോ ?

ഇഷടമാണെന്നോ ?നീലക്കുറുഞ്ഞി പൂത്തു എന്ന വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ അത്‌ തേടിപ്പോയിട്ടുണ്ട്‌.(ഇടുക്കിയില്‍ പൂത്ത്‌ നില്‍ക്കുന്ന പൂക്കള്‍ക്കിടയില്‍ ശിഹാബ്‌ തങ്ങള്‍ നില്‍ക്കുന്ന ഫോട്ടോ മുന്‍പ്‌ ഒരിക്കല്‍ അദ്ധേഹം കാണിച്ച്‌ തന്നപ്പോള്‍ ഞാനോര്‍ത്തു.)

  • ഈജിപ്തിലെ വിദ്യാര്‍ഥി ജീവിതത്തെ കുറിച്ച്‌ ?

ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്‌ കെയ്‌റൊവിലേത്‌.വിശ്വപ്രസിദ്ധമായ അല്‍ അസ്‌ ഹറിലും കെയ്‌റോ യൂണിവേര്‍സിറ്റിയിലും പഠിക്കാന്‍ അവസരമുണ്ടായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അവിടെ പഠിച്ചിരുന്നു.

  • സഹപാടികളിലെ പ്രമുഖര്‍ ആരൊക്കെയായിരുന്നു ?

മാലെ ദ്വീപ്‌ പ്രസിഡന്റ്‌ മാമൂസ അബ്ദുല്‍ ഖയ്യൂം, വിദേശകാര്യ മന്ത്രി ക്ഷഥ്‌ ജമാലും സഹപാടികളായിരുന്നു. കേരള ജംഇയ്യത്തുല്‍ ഉലമായുടെ സെക്രട്ടറിയായിരുന്ന മൌലാന പറവണ്ണയുടെ മകന്‍ മുഹമ്മദ്‌ ബഷീറടക്കമുള്ള കുറെ മലയാളി വിദ്യാര്‍ത്ഥികളും അവിടെ പഠിച്ചിരുന്നു.

  • അന്ന്‌ ഇഷടപെട്ട സാഹിത്യകാരന്‍ ആരായിരുന്നു ?

പ്രശസ്ഥ അറബി കാഥികനായ മുഹമ്മദ്‌ തൈമൂറിന്റെ കഥകള്‍ , അറബ്‌ ചിന്തകനായ അബാസ്‌ മഹമൂദ്‌ ഹഖാത്തിന്റെ പ്രശസ്ത അറബി പത്രമായ അല്‍ അഹ്‌റമിന്റെയും എഡിറ്റര്‍ മുഹമ്മദ്‌
ഹൈഖലിന്റെയും പ്രതിവര ലേഖനങ്ങള്‍ എനിക്ക്‌ വളരെ ഇഷ്ടമായിരുന്നു.

  • ഈജിപ്തിലെ അവിസ്മരണീയമായ ഓര്‍മകള്‍ ?

ഒരിക്കല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഈജിപ്തില്‍ വന്നപോള്‍ ഇന്ത്യന്‍ എംബസ്സിയില്‍ വെച്ച്‌ പണ്ഡിറ്റ്ജിയെ കാണാന്‍ അവസരമുണ്ടായി. അന്നത്തെ ഇന്ത്യന്‍ അംബാസഡര്‍ ആര്‍.കെ നെഹ്രുവായിരുന്നു. ഞങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ചെന്നപ്പോള്‍ അവിടെ നെഹ്രു മാത്രമല്ല, കേണല്‍ നാസറുമുണ്ട്‌. ചേരി രഹിത രാഷ്ട്ര സഖ്യത്തിന്റെ നായകരായി നെഹ്രു – നാസര്‍-ടിറ്റോ അച്ചു തണ്ട്‌ അന്ന്‌ ശക്തമാണ്‌. അവര്‍ ഉറ്റ സുഹൃത്തുക്കളായിരുന്നു. നെഹ്രുവിനും നാസറിനുമൊപ്പം ഞങ്ങള്‍ ഫോട്ടോ എടുത്തു. നെഹ്രുവിന്റെ ഓട്ടൊഗ്രാഫ്‌ അന്ന്‌ ഞാന്‍ വാങ്ങിയിരുന്നു.
al-khouri

  • പണ്ഡിറ്റ്ജിയുടെ പെരുമാറ്റത്തെ കുറിച്ച്‌ ?

വളരെ നല്ല പെരുമാറ്റമാണ്‌. കൊച്ചു കുട്ടികളോടപ്പം ഓടിച്ചാടി നടക്കും.അവരുടെ ചെവി പിടിച്ച്‌ തിരിച്ച്‌ തമാശയുണ്ടാക്കും.ഈജിപ്ഷ്യന്‍ പ്രസിഡന്റ്‌ നാസറിനോടപ്പം കാണുമ്പോള്‍ വളരെ റിലാക്സ്ഡ്‌ ആയി കാണപ്പെട്ടു. ഞങ്ങളോട്‌ സയന്‍സ്‌ കോഴ്സ്‌ കോളേജിലുണ്ടൊ എന്ന്‌ ചോദിച്ചു.സയന്‍സ്‌ വിഷയം അത്രയേറെ താല്‍പര്യമുള്ള വിഷയമായിരുന്നു. ഈജിപ്തില്‍ വെച്ച്‌ തന്നെയാണ്‌ പിന്നീട്‌ നമ്മുടെ രാഷ്ട്രപതിയായ സക്കീര്‍ ഹുസൈനെ ഞാന്‍ കാണുന്നത്‌.അന്ന്‌ അദ്ധേഹം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്നു. അന്നത്തെ വിദ്യാഭ്യാസമന്ത്രി ഹൂമയൂണ്‍ കബീറിനേയും കാണാന്‍ അവസരമുണ്ടായി.

  • ചെറുപ്പകാലത്ത്‌ ഏറെ എഴുതാറൂണ്ടായിരുന്നല്ലോ?

കുറേ ലേഖനങ്ങള്‍ എഴുതിയിരുന്നു. മലയാളത്തിലെ ചില ആനുകാലികങ്ങള്‍ അവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഈജിപ്തിലെ പത്രപ്രവര്‍ത്തനം, സൂയസ്‌ കനാലും നാസര്‍ പദ്ധതിയും,ലൈലാ ഖാലിദിന്റെ ആത്മകഥ, പിരമിഡുകള്‍,ഇബ്‌നു സീനയുടെയും അല്‍ ബറൂനിയുടേയും ജീവചരിത്രം തുടങ്ങിയ ലേഖനങ്ങള്‍ വിദ്യാര്‍ഥി ജീവിതകാലത്ത്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഖലീല്‍ ജിബ്രാന്റെ ഒരു കഥ പരിഭാഷപ്പെടുത്തിയിരുന്നു.

  • പിതാവ്‌ പി.എം.എസ്‌.എ തങ്ങള്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ വീട്ടില്‍ എന്ത്‌ ചെയ്യുമായിരുന്നു?

മാളിക മുകളിലെ നിലയില്‍ പുസ്തകങ്ങള്‍ വായിച്ചു കഴിയും. പല അറബ്‌ പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളും ഞാന്‍ വരുത്താറുണ്ടായിരുന്നു. വീട്ടില്‍ പിതാവിനെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക്‌ ചായ കൊടുക്കുക എന്നതായിരുന്നു മറ്റൊരു ജോലി. അധിക സമയവും വായന തന്നെയായിരുന്നു.

  • ഒരിക്കല്‍ ഉസ്ബകിസ്ഥാന്‍ റേഡിയോയ്ക്ക്‌ പ്രബന്ധമയച്ചിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌?

വളരെ മുന്‍പ്‌, അന്ന്‌ ഞാന്‍ നന്നായി തയ്യാറെടുത്തിരുന്നു.മോസ്കോ ന്യൂസും മറ്റും വായിച്ച്‌ തയ്യാറാക്കിയ ലേഖനത്തിന്‌ സമ്മതം കിട്ടുകയുണ്ടായി.

  • മുമ്പൊരിക്കല്‍ മുസ്ലിം ലീഗ്‌ പ്രസിഡന്റാകുന്നതിനു മുമ്പ്‌, ഹജ്ജ്‌ വൊളണ്ടിയര്‍ ആയിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌. അനുഭവങ്ങള്‍ ഒന്ന്‌ വിശദീകരിക്കാമോ?
  • അന്ന്‌ കപ്പലിലായിരുന്നു ഹജ്ജ്‌ യാത്ര. 700 ല്‍ പരം മലയാളി ഹാജിമാര്‍ കപ്പലിലുണ്ടായിരുന്നു. ഇവര്‍ക്ക്‌ ആവശ്യമുള്ള സഹായങ്ങള്‍ ചെയ്യലും, നിര്‍ദ്ദേശങ്ങള്‍ നല്‍കലുമായിരുന്നു ചെയ്യേണ്ടിയിരുന്നത്‌.അന്ന്‌ ആ കപ്പലില്‍ ഹജ്ജ്‌ വെല്‍ഫയര്‍ ഓഫീസറായിരുന്ന ഡോ.കരീമിനെ പതിറ്റാണ്ടുകള്‍ക്ക്‌ ശേഷം യാദൃശ്ചികമായി ഈയ്യിടെ കാണൂകയുണ്ടായി. മറ്റൊരു വെല്‍ഫയര്‍ ഓഫീസരൂണ്ടായിരുന്നു, ഒരു ഹൈദരബാദുകാരന്‍.യാത്രക്കാരില്‍ പലര്‍ക്കും പനി പിടിച്ചിരുന്നു. കടല്‍ ഇളകിയാടൂമ്പോള്‍ ചിലര്‍ക്ക്‌ ചര്‍ദ്ധി വരും. 700 പേരെ സഹായിക്കാന്‍ രണ്ട്‌ ഹജ്ജ്‌ വൊളണ്ടിയര്‍മാര്‍ ആണ് ഉണ്ടായിരുന്നത്‌.മറ്റൊരാള്‍ പരേതനായപി.കെ ഉമ്മര്‍ഖാന്‍. രോഗം ബാധിച്ചവരെ ഡോക്ടറുടെ അടൂത്തെത്തിക്കാനും മരുന്ന്‌ നല്‍കാനുമൊക്കെ ഞങ്ങള്‍ സഹായികളായി ഉണ്ടാകും. എട്ട്‌ ദിവസം കൊണ്ടാണ്‌ മുബൈയില്‍ നിന്നും കപ്പല്‍ ജിദ്ധ തുറമുഖത്തെത്തിയത്‌ രോഗം ബാധിച്ചു വിഷമിക്കുന്നവരെ സഹായിക്കാനും ആശ്വസിപ്പിക്കാനും കഴിഞ്ഞു എന്നത്‌ ചാരിതാര്‍ത്ഥ്യജനകമായ ഓര്‍മ്മയായി നില്‍ക്കുന്നു.
  • രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം?

മുമ്പ്‌ ഏറനാട്‌ താലൂക്ക്‌ മുസ്ലിം ലീഗ്‌ പ്രസിഡന്റായിരുന്നു. പിന്നെ പിതാവിന്റെ വിയോഗത്തിനു ശേഷം ബി.വി അബ്ദുള്ളക്കോയയും, സി.എച്ച്‌ മുഹമ്മദ്‌ കോയയും നിര്‍ബന്ധിച്ചപ്പോള്‍ ഈ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

  • ഏതെല്ലാം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.?

മിക്ക അറബ്‌-ഗള്‍ഫ്‌ രാജ്യങ്ങളും സന്ദര്‍ശിച്ചു. പിന്നെ ബ്രിട്ടന്‍, ഫ്രാന്‍സും.കിഴക്ക്‌ ഭാഗത്ത്‌ മലേഷ്യ – സിംഗപ്പൂര്‍.

  • ഈ രാജ്യങ്ങളില്‍ വെച്ച്‌ ഇഷ്ടപെട്ട രാജ്യം (സംസ്കാരം നോക്കുകയണെങ്കില്‍ )?

ഈജിപ്ത്‌ തന്നെ. കാരണം 5000 വര്‍ഷത്തെ പഴക്കമുള്ള സംസ്കാരമാണ്‌.

  • അങ്ങ്‌ കാറില്‍ യാത്ര ചെയ്യുന്ന ആളാണല്ലോ.സ്വന്തമായി എപ്പോഴെങ്കിലും ഡ്രൈവ്‌ ചെയ്തിട്ടുണ്ടോ ?

പണ്ട്‌ ഡ്രൈവിങ്ങ്‌ പഠിക്കാന്‍ തുടങ്ങിയതാണ്‌. പിന്നെ തുടര്‍ന്നില്ല.

  • സ്ഥിരമായ വ്യായാമം വല്ലതും ഉണ്ടോ ?

ഇപ്പോള്‍ ഒന്നിനും സമയം കിട്ടുന്നില്ല. പണ്ട്‌ നന്നായി നടക്കാറുണ്ടായിരുന്നു. ഊരകം മലയുടെ മുകളില്‍ നടന്നു കയറുക രസകരമായിരുന്നു. മലപ്പുറത്തെ കുന്നിന്‍ മുകളിലും പണ്ട്‌ എത്രയോ ഞാന്‍ നടന്നിട്ടുണ്ട്‌. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ (കോഴിക്കോട്‌ എം.എം സ്കൂളില്‍ ബാഡ്മിന്റണ്‍ കളിക്കാറുണ്ടായിരുന്നു.അന്നത്തെ ഞങ്ങളുടെ സ്കൂളിലെ ബാഡ്മിന്റണ്‍ താരവും കോച്ചുമായിരുന്നു എം. ഹസന്‍കോയ. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന്‌ റിട്ടയര്‍ ചെയ്ത അദ്ധേഹത്തെ ഈയിടെ വീണ്ടും കണ്ടുമുട്ടി.
thangal-muneer

  • വിവാഹം എങ്ങനെയാ നടന്നത്‌?

(ചിരിക്കുന്നു . ഉള്ള്‌ നിറഞ്ഞ ചിരി.ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയുടെ സൌന്ദര്യം ആ ചിരിയി്ല്‍ ഊറിവരുന്നു.) അത്‌ അങ്ങനെയങ്ങ്‌ നടന്നു.

സൌദി അറേബ്യയില്‍ നിന്ന്‌ യമനിലേക്ക്‌ മാറി താമസിച്ച പ്രവാചക കുടുംബത്തില്‍ നിന്ന്‌, പിന്നീട്‌ കണ്ണൂരിലെ അറക്കല്‍ രാജവംശത്തില്‍ നിന്ന്‌ വിവാഹം ചെയ്ത്‌ വളപട്ടണത്ത്‌ താമസമാക്കിയ അലി ശിഹാബുദ്ധീന്‍, അദ്ധേഹത്തിന്റെ പൌത്രന്‍ സയ്യിദ്‌ മുഹളാര്‍ പാണക്കാട്ട്‌ താമസമാക്കി. ആ യമനി സയ്യിദന്‍മാരുടെ പൌരാണിക പാരമ്പര്യവും , നൈലിന്റെയും പിരമിഡിന്റെയും നാട്ടില്‍ നിന്ന്‌ ആര്‍ജ്ജിച്ച വിജ്ഞാനവും കിഴക്കും പടിഞ്ഞാറും രാജ്യങ്ങളില്‍ നിന്ന്‌ യാത്രകളിലൂടെ നേടിയ അനുഭവവും സമന്വസ്വമായി സമ്മേളിച്ചു ഒരു സംസ്കൃതിയുടെ സുഗന്ധം പരത്തി കൊടപ്പനക്കല്‍ തറവാട്ടില്‍ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ പരിലസിക്കുന്നു.