ഈ ബ്ലോഗ് തിരയൂ

2021 ജനുവരി 8, വെള്ളിയാഴ്‌ച

സി.പി എം കുതന്ത്രം

സി.പി എം കുതന്ത്രം  തിരിച്ചറിയുക


                                    മുസ്ലിം ലീഗിന്റെ അര റാത്തൽ ഇറച്ചിക്ക് വേണ്ടിയാണ്     ഇന്ന്   സകലരും കണ്ണു വെക്കുന്നത്          മുഖ്യമായും സി.പി. എം     അധികാര ദുര മൂത്തവർ  അത് നഷ്ടപ്പെടാതിരിക്കാനും .തുടർ ഭരണത്തിനും വേണ്ടിയുള്ള വ്യഗ്രതയിലാണ്      യു.ഡി. എ ഫി ന്റെ നായകസ്ഥാനം    കോൺഗ്രസ്സിനാണെങ്കിലും അതിന്റെ നട്ടെല്ല്  ലീഗാണ് എന്നവർക്ക്   നിശ്ചയമുണ്ട്       തരാതരം പോലെ നക്കി കൊല്ലാനും ഞെക്കി കൊല്ലാനുമുള്ള ശ്രമം അവർ നടത്തി കൊണ്ടിരിക്കും    എന്നതിൽ സംശയമില്ല.       ലീഗിനോടുള്ള കലിപ്പ്   ഇന്ന് തുടങ്ങിയതല്ല 1969 മുതൽ.   ആരംഭിച്ചതാണ്        കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിന് ശേഷം 1967ൽ ഇരു കമ്മ്യൂണിസ്റ്റുകളും ലീഗും ഉൾകൊള്ളുന്ന സപ്തകക്ഷി മന്ത്രിസഭയുടെ തകർച്ചക്ക് ശേഷം      നീണ്ട 10 വർഷം സി.പി എം ന്   ഭരണം കിട്ടാക്കനിയായി മാറിയതിന് പിന്നിൽ  മുസ്ലിം ലീഗായിരുന്നു  എന്നവർക്ക് ബോദ്ധ്യമുണ്ട്          ചേലാട്ട് അച്ചുത മേമേനോൻ എന്ന സി.പി ഐ നേതാവിന്റെ രാജ്യസഭാംഗത്വം രാജി വെപ്പിച്ച്  കേരള മുഖ്യനാക്കിയത് ലീഗായിരുന്നല്ലോ      ലീഗിൽ വിമത സ്വരമുയർത്തിയുണ്ടായ അഖിലേന്ത്യ ലീഗിന്റെ സഹായം കൂടി ചേർന്നപ്പോഴാണ്    1980 ൽ നായനാർ മുഖ്യമന്ത്രിയാവുന്നത്      പിന്നീട്  ശരീഅത്ത് വിവാദ കാലത്ത് ഇ.എം എസ്സും സി.പി എം ഉം സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ലീഗ് മുന്നണി വിടുകയും ലീഗുകൾ ഒന്നാവുകയും ചെയ്തതോടെ       1987 ൽ സി പി എം കുന്തമുന തിരിച്ചത് ലീഗിന് നേരെയായിരുന്നു       ഇന്നും അതേ തന്ത്രമാണ് അവർ സ്വീകരിക്കുന്നത്      ലീഗിന് സ്ഥിരമായി ലഭിക്കുന്ന സീറ്റുകളിൽ പൊതു സ്വതന്ത്രരെ സ്ഥാനാർത്ഥികളാക്കി     വിജയം നേടാനുള്ള പദ്ധതി യായിരുന്നു അന്ന് ആവിഷ്കരിച്ചത്         പിന്തിരപ്പന്മാരും മതമൗലിക വാദികളുമായിട്ടാണന്നവർ  ലീഗിനെ വിശേഷിപ്പിച്ചത്          1990 ൽ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ.     ഞങ്ങൾ സദ്ദാമിന്റെ കൂടെയാണെന്ന് പറഞ്ഞ് വിജയം നേടിയ നായനാർ.    ഒരിടവേള ലീഗ്  യു ഡി എഫ്‌ വിട്ട സന്ദർഭം നോക്കി തുടർ ഭരണം ലക്ഷ്യമാക്കിയപ്പോഴും പ്രതിബന്ധം തീർത്തത്   ലീഗിന്റെ യു.ഡി എഫ് പുന പ്രവേശനമായിരുന്നു     രാജ്യമാസകലം  കോൺഗ്രസ്സ് ക്ഷയിച്ചപ്പോഴും    കേരളക്കരയിൽ  മാനം കാക്കുന്നത്  സുദൃഡമായ ഐക്യ മുന്നണി സംവിധാനവും    അതിൽ ലീഗിന്റെ പങ്കാളിത്തവുമാണ് എന്ന തിരിച്ചറിവിൽ നിന്നാണ്     ലീഗിന് നേരെ കുന്തമുന. തീർക്കാൻ. സി പി എം പിണറായി യുഗത്തിൽ ശ്രമിക്കുന്നത്          എന്നതിൽ സംശയമില്ല.          വളരെ അപകടകരമായ സാഹസമാണ്    സി പി എം കാണിക്കുന്നത് എന്നതിൽ സംശയമില്ല.      ലീഗ് ക്ഷയിക്കുകയും ഐക്യമുന്നണി ശിഥിലമാവുകയും ചെയ്യുമ്പോൾ.   മറുഭാഗത്ത്     നേട്ടം കൊയ്യുക ബി.ജെ പി യായിരിക്കും എന്ന് കാണാതെയല്ല     അവരീ തന്ത്രം പുറത്തെടുക്കുന്നത് അപ്പോൾ പിന്നെ   ലീഗും യു ഡി. എഫും ദുർബലമായിരിക്കുന്നു ബി.ജെ. പിയെ പ്രതിരോധിക്കാൻ ഞങ്ങൾക്ക് മാത്രമേ സാദ്ധ്യമാവൂ എന്ന   ക്യാപ്സ്യൂൾ.   പുറത്തെടുക്കാനാണ് ഭാവം           നിക്ഷിപ്തമായ രാഷട്രീയ താത്പര്യങ്ങൾക്കായി      സാമൂഹ്യ ബന്ധങ്ങളെ ശിഥിലമാക്കുന്ന വിഷലിപ്ത രാഷ്ട്രീയത്തെ  കേരളിയ പൊതു സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു          മുസ്ലിം ലീഗിനെ ഉയർത്തിക്കാട്ടി ഇതര വിഭാഗങ്ങൾക്കിടയിൽ  ഭീതി വിതക്കാൻ ശ്രമിക്കുന്ന പിണറായി വിജയൻ   യു.പി മുഖ്യൻ യോഗി ആദിത്യ നാഥിനെ  കോപ്പിയടിക്കുകയാണ്    ചെയ്യുന്നത്          കേരളീയ പൊതു സമൂഹത്തിൽ മറ്റേതൊരു രാഷ്ട്രീയ പാർട്ടിയെക്കാളുപരി ബഹുസ്വരതയുടെ  സൗരഭ്യം പടർത്തിയ പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്   എന്ന്     കേരളത്തിന്റെ ചരിത്രം നമ്മോട് വിളിച്ച് പറയുക തന്നെ ചെയ്യും എന്നതിൽ സംശയമില്ല.                                              പച്ചകൊടി പിടിച്ച്    ഒരു പഞ്ചായത്ത് മെമ്പർ പോലും ആ വില്ലെന്ന്    ലീഗുകാരനെ നോക്കി പരിഹസിച്ചവർ    അയ്യോ കേരളം  മൊത്തം ലീഗിന്റെ നിയന്ത്രണത്തിൽ ആവാൻ പോവുകയാണെന്ന് നിലവിളിക്കുന്ന കാഴ്ച്ച ഏറെ രസാവഹവും      ഒരർത്ഥത്തിൽ ഇവരുടെ തന്നെ ജൽപ്പന്നങ്ങൾക്കുള്ള മറുപടിയുമാണ്      അരപ്പട്ട കെട്ടിയ കാക്കാമാരുടേയും കാച്ചി തുണിയുടുത്ത ഉമ്മമാരുടെയും കാലം കഴിഞ്ഞാൽ മുസ്ലിം ലീഗ് കേരളത്തിലുണ്ടാവില്ലെന്ന്   നമ്മെ കളിയാക്കി പറഞ്ഞവരാണിവർ.      മുസ്ലിം സമുദായം  വിദ്യാഭ്യാസമ്പന്നമായാൽ പിന്നെ ലീഗിന് പ്രസക്തിയുണ്ടാവില്ലെന്ന്    സാക്ഷാൽ ഏലങ്കുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ വെളിപാടുണ്ടായപ്പോഴാണ്     മുത്ത് സി. എച്ച്  എം.എസ് എഫി ന്റെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് കൊണ്ട്  കോരിത്തരിപ്പിക്കുന്ന പ്രസംഗം നടത്തിയത്            * *ലീഗ്   ഇവിടെ എല്ലാ പഞ്ചായത്തിലും ഹൈസ്കൂളുകൾ അനുവദിക്കും  നാടാകെ കോളേജുകൾ നൽകും    എന്റെ മക്കൾ വിദ്യാഭ്യാസം നേടും     ഒപ്പം മുസ്ലിം ലീഗും വളരും       അത് കാണാൻ ഞങ്ങൾക്ക് യോഗമുണ്ടാവുമോ എന്നറിയില്ല*   സി. എച്ചിന്റെ പ്രഖ്യാപനം അക്ഷരം പ്രതി പുലർന്നിരിക്കുന്നു   തദ്ദേശ സ്ഥാപനങ്ങളിൽ വരെ  ബിരുദ്ര ധാരികളായ വനിതാ മെമ്പർമാർ അടക്കം ലീഗിന്റെ കോണിയിലൂടെ വിജയ പീഠം കയറിയി       സി. എച്ചിന്റെ സ്വപ്നങ്ങൾക്ക് സാക്ഷാത്ക്കാരം നല്കുകയാണ്            പിന്നെ ലീഗിന് മാത്രം അസ്പൃശ്യത കൽപ്പിക്കാൻ മാത്രം ലീഗ് എന്തെങ്കിലും അരുതായ്മ നടത്തിയിട്ടുണ്ടോ ?     രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ ഭരണാധികാരികളെ ലീഗ് സംഭാവന ചെയിതിട്ടില്ലേ       കുറഞ്ഞ നാളുകളാണെങ്കിലും അന്തസ്സോടെ കേരളത്തിന്റെ മുഖ്യ മന്ത്രി യായി    സി.എച്ച്  അവരോധിക്കപ്പെട്ടില്ലേ           ലോക ഉച്ചകോടികളിലും ഐക്യ രാഷ്ട്ര സഭയിലും ഇന്ത്യയുടെ നാവായി നിലപാടു പറയാൻ ഇ അഹമ്മദ് സാഹിബിന്  സാധിച്ചില്ലേ ?       ഇന്ദിരയും രാജീവും ,മൻമോഹനും ,നരസിംഹ റാവുവും മാത്രമല്ല സാക്ഷാൽ വാജ്പേയ് പോലും അദ്ദേഹത്തിന്റെ  പ്രാഗത്ഭ്യത്തെ അംഗീകരിച്ചില്ലേ    അഹമ്മദ് സാഹിബിന്റെ ഉപദേശം വിദേശ കാര്യ വകുപ്പ് ഉപയോഗപ്പെടുത്താറുണ്ടെന്ന്          സുഷമ സ്വരാജ്    പാർലമെന്റിൽ പോലും സമ്മതിച്ചിട്ടില്ലേ    എന്നിത്യാദി ചോദ്യങ്ങൾക്ക്     ബ ബ ബ ബ്ബ.   പറയാതെ മറുപടി പറയാൻ    എലിയെ കൊല്ലാൻ ഇല്ലം ചുടുന്നു എന്ന് പറഞ്ഞ പോലെ    കേവല  രാഷ്ട്രീയ നേട്ടത്തിന് വേണ്ടി    മലയാളക്കരയുടെ സാമൂഹ്യാന്തരീക്ഷം മലി മസമാക്കാൻ ശ്രമിക്കുന്ന.      സി.പി എമ്മിന്റെ ആശാൻമാർക്കു   സാധിക്കുമോ ?                



 *മുസ്തഫ മച്ചിനടുക്കം

വൈസ് പ്രസിഡന്റ്   
ചെമ്മനാട് പഞ്ചായത്ത് മസ്ലിം ലീഗ്

2020 സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ആശയം ആവേശവും പകർന്ന് നൽകിയ സി.എച്ച്

കാലം കൊളുത്തി വെച്ച വഴി വിളക്ക്*



ചരിത്രത്തിന്റെ നാൽക്കവലയിൽ കാലം കൊളുത്തി വെച്ച വഴി വിളക്കായിരുന്നു മർഹും സി.എച്ച് മുഹമ്മദ് കോയ സാഹിബ്

ആരാന്റെ വെള്ളം കോരികളും വിറകുവെട്ടികളുമാവാതെ കേൾവിയും കേൾപ്പോരുമുള്ള അന്തസ്സുറ്റ സമുദായമായി കേരളീയ മുസ്ലിം സമൂഹത്തെ പരിവർത്തനത്തിന്റെ
പാതയിലേക്ക് നയിച്ച മഹാമനീഷി

മൂർച്ചയേറിയ വാക്കും നാക്കും അതായിരന്നു സീ യെച്ചിന്റെ ആയുധം

ആളുകളെ ആവേശം കൊള്ളിക്കാനുള്ള അർത്ഥരഹിതമായ വർത്തമാനങ്ങളായിരുന്നില്ല സി എച്ചിന്റേത്

മനസ്സകം മുഴുക്കെ സമുദായ സ്നേഹം വഴിഞ്ഞൊഴുകിയ നിസ്വാർത്ഥ സേവകനായിരുന്നു സി.എച്ച് 

ഉന്നതങ്ങളിൽ വിരാജിക്കുമ്പോഴും പാർട്ടിയുടെ മഹത്വം അദ്ദേഹം നിരന്തരം ബോദ്ധ്യപ്പെടുത്തി കൊണ്ടേയിരുന്നു സി.എച്ച്‌  മൈനസ് ലീഗ്  ഈക്വൽ  ബിഗ് സീറോ എന്ന്   അണികളെ ഓർമ്മപ്പെടുത്തി 

എല്ലാ പദവികളേക്കാളും  ഇഷ്ടപ്പെടുന്ന വിശേഷണം ഖായി ദെ മില്ലത്തിന്റെ അനുയായി  എന്നതാണെന്ന്     അഭിമാനപൂർവ്വം പറഞ്ഞ സി.എച്ച് 

ആരോപണങ്ങളേയും ആക്ഷേപങ്ങളേയും നിഷ്പ്രഭമാക്കുന്ന മറുപടികൾ കൊണ്ട് ശ്രദ്ധേയനായ കോയാ സാഹിബ് 


ഒരുപാടു പേരേ കൈ പിടിച്ചുയർത്തിയ സി എച്ച്‌  ഒരിക്കലും അനർഹരെ  തിരുകി കയറ്റാൻ പദവിയും അധികാരവും ഉപയോഗിച്ചില്ല 


സമുദായത്തിന്റെ അവകാശ പോരാട്ടത്തിന് നേതൃത്വം നൽകുമ്പോഴും വർഗ്ഗീയ വാദി എന്ന ആക്ഷേപം കേൾക്കാൻ ഇടവരുത്താത്ത കറകളഞ്ഞ മതേതരവാദി കൂടിയായിരുന്നു സി എച്ച്

അദ്ദേഹം ഇട്ടേച്ച് പോയ സിംഹാസനം ഇന്നും ശൂന്യമാണ്



*✍🏻മുസ്തഫ മച്ചിനടുക്കം*

2020 ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

ഉമ്മ പോയൊരു വര്ഷം

എന്റെ ഉമ്മ  സി.എൽ സൈനബി റബ്ബിന്റെ വിളിക്കുത്തരം നൽകി കടന്നു പോയി  ഒരു കലണ്ടർ വർഷം പൂർണ്ണമുകയാണ് ആഗസ്റ്റ് 29 ന്  

പ്രിയ്യ സുഹൃത്തും അയൽവാസിയുമായ അസ്ലം വാട്ട്സ പ്പിൽ  കുറിച്ചിട്ട പോലെ    വീടിന്റെ പൂമുഖത്ത് പത്രം വായിച്ചിരിക്കുന്ന ഉമ്മയുടെ മുഖം  മനസ്സിൽ മായാത്ത ചിത്രമായി അവശേഷിക്കും    ഒരു പാട് പേരുടെ അനുസ്മരണ കുറിപ്പ് എഴുതിയിട്ടുള്ള   വിനീതനു ഉമ്മയെ കുറിച്ചും എഴുതണമെന്ന്    തോന്നുകയാണ്  പക്ഷേ സ്വന്തം ഉമ്മയെ കുറിച്ച് ഞാൻ തന്നെ എഴുതുന്നത് അനുചിതമാകുമോ എന്ന സന്ദേഹവുമുണ്ട്   പക്ഷേ മറിച്ച് ചിന്തിക്കുമ്പോൾ  ഞങ്ങളെ പിതാവിന്റെ കാലശേഷം    തള്ളക്കോഴി  കുഞ്ഞുങ്ങളെ പരിരക്ഷിക്കുന്നത്  പോലെ  കരുതലോടെ വളർത്തിയ. ഉമ്മയെ കുറിച്ച് അല്ലാതെ    വേറാരെ കുറിച്ചാണ്  എഴുതേണ്ടത്        ബഹുഭാഷാ പണ്ഡിതൻ സമദാനിയുടെ   മാതാവിനെ കുറിച്ചുള്ള ഒരു പ്രഭാഷണം    വല്ലാതെ മനസ്സിൽ തട്ടിയതാണ്
 മാറിടത്തിലെ അമൃതകുംഭങ്ങളിൽ കുഞ്ഞു മക്കളെ  ചേർത്ത് പിടിച്ച് പാലൂട്ടുന്ന മാതാവിന്റെ സ്നേഹത്തിന് വിലയിടാനോ    പകരം നൽകാനോ   ഒരു മ ക്കൾക്കും സാധിക്കില്ലയെന്ന. യാഥാർത്ഥ്യം      ആ പ്രഭാഷണത്തിൽ വിവരിക്കുന്നുണ്ട്      

പന്ത്രണ്ടാം വയസ്സിൽ പിതാവ്  ഞങ്ങളെ പിരിഞ്ഞ് പോയത് മുതലിങ്ങോട്ട്   ഓരോ സംഭവങ്ങളും   തനിച്ചിരിക്കുമ്പോർ.  ഓർത്തു പോവുകയാണ്
ജീവിതത്തിൽ.   പലപ്പോഴും  മാതാവിനോട് കയർത്തിട്ടുണ്ടാവാം  പക്ഷേ പെട്ടെന്നുണ്ടാകുന്ന. ക്ഷോഭ പ്രകടനം എന്നതിനപ്പുറം    പിണക്കമായതിനെ കാണാനാവില്ല
മനസ്സിലുള്ളത് മുഴുവൻ ഇവിടെ പകർത്താൻ ആഗ്രഹിക്കുന്നില്ല     വിചാരിച്ചാൽ തന്നെ  എഴുതി തീർക്കാനുമാവുകയില്ല

പ്രവാസത്തിന് മുമ്പ് കാസറഗോഡ് നഗരത്തിൽ ജോലി ചെയ്തിരുന്ന കാലം    രാത്രി വീട്ടിലെത്തുന്നത് വരെ മുഷിയാതെ കാത്തിരുന്ന.   ഉമ്മ. ചിലപ്പോൾ     എന്തെങ്കിലും പരിപാടിയുണ്ടെങ്കിൽ.  അക്കാലങ്ങളിൽ. ഏറെ വൈകുമായിരുന്നു  വിളിച്ച് പറയാൻ.  മൊബൈൽ ഇല്ലാതിരുന്ന കാലം        പാതിരാത്രിയാലും   വീട്ടിലെത്തിയുടനെ   ഉമ്മാക്ക് പറയാനുണ്ടായിരുന്നത്    വിശക്കുന്നില്ലേ    എന്തെങ്കിലും കഴിച്ചോളൂ എന്നായിരുന്നു     വർഷങ്ങൾക്കിപ്പുറം       ഇന്നും    അതേ ജാഗ്രത.  ഉമ്മക്കുണ്ടായിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയത്  ഇക്കഴിഞ്ഞ ബലിപെരുന്നാൾ ദിവസമായിരുന്നു        നീണ്ട പ്രവാസ ജീവിതം കഴിഞ്ഞ്    നാട്ടിൽ നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുകയാണിന്ന് ( സുൽസൺ) ഞാൻ.     അതു കൊണ്ട് തന്നെ  ആഘോഷതലേന്ന്    വീട്ടിലെത്താൻ വൈകാറുണ്ട്      ഇക്കഴിഞ്ഞ വർഷവും    പതിവിലും കുറച്ച് താമസിച്ചിരുന്നു         പിറ്റേന്ന് രാവിലെ     ഉമ്മയുടെ ചോദ്യത്തിലാണ് നേരത്തെ സൂചിപ്പിച്ച ഉമ്മയുടെ   ജാഗ്രത.  ഞാൻ തിരിച്ചറിഞ്ഞത്

നീ എപ്പഴാ  വന്നത്  അർദ്ധരാത്രി  വാതിൽ തുറന്ന്     നോക്കിയപ്പോൾ നിന്റെ ചെരുപ്പ്   അവിടെ കണ്ടിരുന്നില്ലല്ലോ    എന്നായിരുന്നു   ഉമ്മയുടെ ചോദ്യം
 മൂന്ന് മക്കളുടെ പിതാവായ ജീവിതത്തിന്റെ സിംഹഭാഗവും   പിന്നിട്ട മകന്റെ കാര്യത്തിൽ വരെ ശ്രദ്ധ വെച്ചിരുന്ന ഉമ്മയുടെ സ്നേഹത്തിന്  പകരം വെക്കാനുള്ളത്  പ്രാർത്ഥന മാത്രമാണ്

പ്രഭാത നമസ്കാരവും പ്രാഥമിക കർമ്മങ്ങളും ഒക്കെ കഴിഞ്ഞാൽ. പത്ര വായന പതിവാക്കിയിരുന്ന ഉമ്മ    ഒരു ദിവസം വായന മുടങ്ങിയാലോ  വൈകിയാലോ     അസ്വസ്തത പ്രകടിപ്പിക്കുമായിരുന്നു 

ഞങ്ങൾ മക്കളുടെ കാര്യം പോലെ തന്നെ     വീടും പറമ്പും    പരിരക്ഷിക്കുന്നതിലും  അവർ അതീവ ശ്രദ്ധ വെച്ച് പുലർത്തിയിരുന്നു 

37 വർഷങ്ങൾക്കപ്പുറം   പിതാവിനെ നഷ്ടപ്പെട്ട ഞങ്ങൾക്ക്  മാതാവും പിതാവുമെല്ല  ഉമ്മ തന്നെയായിരുന്നു

കുടുംബക്കാർക്ക് ദൈബുവും  അയൽക്കാർക്കും മറ്റും പ്രിയപ്പെട്ട ദൈബു മുആയും ആയിരുന്നു സി.എൽ. സൈനബി എന്ന ഞങ്ങളുടെ ഉമ്മ

ഉമ്മയുടെ   പാരത്രിക'ജീവിതം   സർവ്വ ശക്തനായ നാഥൻ.  സമാധാനവും സന്തോഷവും  നിറഞ്ഞതാക്കട്ടെ  എന്ന പ്രാർത്ഥനയോടെ 



     മുസ്തഫ മച്ചിനടുക്കം

2020 ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ഓർമ്മയിലെ ചന്ദ്രികയായ് റഹിം മേച്ചേരി*

 *ഓർമ്മയിലെ ചന്ദ്രികയായ് റഹിം മേച്ചേരി*


✍🏻. *മുസ്തഫ മച്ചിനടുക്കം*


എന്നെ   മുസ്ലിം ലീഗ്  ആക്കിയതാര്   എന്ന്    ഞാൻ തന്നെ   പല വട്ടം സ്വയം ചോദിച്ചിട്ടുണ്ട്     


പലരും  ലീഗുകാരായതിനുള്ള. മാനദണ്ഡങ്ങളായ.  കുടുംബത്തിന്റെ രാഷ്ട്രീയ പശ്ചാതലം ,നാട്ടിൽ ഭൂരിപക്ഷം  ലീഗുകാരാവുക തുടങ്ങിയ  തുടങ്ങിയ.   അനുകൂല സാഹചര്യം ഒന്നും ഇല്ലാതിരുന്നിട്ടും   ഞാൻ ലീഗിനെ   ഇഷ്ടപ്പെട്ടുവെങ്കിൽ


അതിന്  പ്രേരകമായ പല കാരണങ്ങളിൽ. ഒന്നെനിക്ക്    ഉറപ്പിച്ച് പറയാം   വായനാ താത്പര്യമാണെന്ന് 



പലചരക്ക് കടയിൽ പോയിരിക്കുമ്പോഴുള്ള മുഴിപ്പകറ്റാൻ വേണ്ടിയാണ്    ആദ്യമൊക്കെ അവിടെ കിടക്കുന്ന പത്രമോ വാരിക യോ  മറിച്ച്  നോക്കി തുടങ്ങിയത്       


വീട്ടിൽ പത്രങ്ങളൊന്നും വരുത്താതിരുന്ന നാളുകളിൽ.     പത്രം വായിക്കാൻ വേണ്ടി മാത്രം   കടകളിൽ പോയിരിക്കും     പലപ്പോഴും    ആദ്യ പേജും  സ്പോർട്സ്  പേജും മാത്രമാണ് വായിക്കുക.   


മാതൃഭൂമിയും ,മനോരമയും വായിച്ചു ശീലിച്ചതിനൊപ്പം  ചന്ദ്രിക യും   വായിച്ചു തുടങ്ങിയിരുന്നു   മറ്റ് പത്രങ്ങളിൽ നിന്നും വിഭിന്നമായി ചന്ദ്രിക കൈയ്യിൽ കിട്ടിയാൽ അതിന്റെ എഡിറ്റോറിയൽ പേജ് കൂടി    മറിച്ച് നോക്കുമായിരുന്നു    അതിന് കാരണം  വല്ലാത്തൊരു  മാസ്മരിക ശക്തിയുള്ള റഹിം മേച്ചേരിയുടെ      ലേഖനങ്ങളായിരുന്നു           മേച്ചേരിയുടെ ലേഖനങ്ങളാണ് മുസ്ലിം ലീഗിനെ  ആഴത്തിലറിയാനും   പഠിക്കാനും പ്രേരിപ്പിച്ചത്      


ഇത്  എന്റെ മാത്രം അനുഭവമായിരിക്കില്ല.എന്നെനിക്കുറപ്പുണ്ട്  

   

 പതിറ്റാണ്ടിനപ്പുറം   മുസ്ലിം ലീഗിലേക്ക്      ആളുകളെ    റിക്രൂട്ട് ചെയ്യാൻ '   കാരണക്കാരനായ എഴുത്ത് കാരനായാരുന്നു റഹിം മേച്ചേരിയെന്ന് പറഞ്ഞാൽ ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല



നവ മാദ്ധ്യമങ്ങൾ കേട്ടറിവ് പോലുമാവാതിരുന്ന നാളുകളിൽ.  മുസ്ലിം ലീഗിന്റെ ആവേശം  സിരകളിൽ കുത്തിവെക്കാൻ മാത്രം മൂർച്ചയുള്ള തൂലികയുടെ  ഉടമയായിരുന്നു   റഹിം മേച്ചേരി


കേവലം ആവേശത്തിന്റെ ആൾക്കൂട്ടത്തെ സൃഷ്ടിക്കുകയിരുന്നില്ല.  അദ്ദേഹം ചെയ്തിരുന്നത്    മറിച്ച്   മുസ്ലിം ലീഗിന്റെ ആദർശങ്ങൾ ചരിത്ര വസ്തുതകളുടെ പിൻബലത്തോടെ    അവതരിപ്പിക്കുകയായിരുന്നു   മേച്ചേരി 



ഖായിദെ മില്ലത്തിന്റെ പാതയും  ,സീതി സാഹിബിന്റെ  ദർശനങ്ങളും ,ബാ ഫഖി തങ്ങളുടെ ഔന്നത്യവും      സി.എച്ചിന്റെ പ്രഭാഷണങ്ങളും  ,പാണക്കാടിന്റെ സൗരഭ്യവും ,പോക്കർ സാഹിബിന്റെയും സേട്ട് സാഹിബിന്റെയും ബനാത്ത് വാല സാഹിബിന്റെയും പാർലമെന്റിലെ   ഇടി മുഴക്കങ്ങളും     മനസ്സിൽ തങ്ങി നിൽക്കും വിധം  എഴുതി പ്രതിഫലിപ്പിക്കാൻ.  മേച്ചേരിയോളം   സാധിച്ചവർ.  വേറെയുണ്ടാവുമോ എന്ന്  സംശയമാണ്


അത് കൊണ്ട് തന്നെയാണ് മുസ്ലിം ലീഗ് ചരിത്രകാരൻ എം.സി വടകര.  ഒരു ഓർമ്മകുറിപ്പിൽ    മേച്ചേരിയെഴുതി യുണ്ടാക്കിയ ലീഗാണ്   ഇന്ന് കാണുന്ന.  മുസ്ലിംലീഗ്      എന്ന്   വിശേഷിപ്പിച്ചത്     


സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ സ്നേഹവാത്സല്യത്തിന്      ഭാഗ്യം സിദ്ധിച്ച.  മേച്ചേരിക്ക് സി.എച്ചിനേയും ജീവനായിരുന്നു   അത് കൊണ്ട് തന്നെയായിരുന്നു പ്രവാസലോകത്ത് നിന്നും  ചന്ദ്രികയിലേക്ക്  തന്നെ മടങ്ങിവരുകയും  മുഴു ജീവിതം തന്നെയും പാർട്ടി പത്രത്തിന് വേണ്ടി സമർപ്പിക്കുകയും ചെയ്തത്


സാദ്ധ്യതയുടെ  മേച്ചിൽപുറം    തേടി പോവാതെ   ജീവിതം മുഴുവൻ ചന്ദ്രികക്ക് വേണ്ടി ഹോമിക്കുകയായിരുന്നു അദ്ദേഹം        


വിസ്മരിച്ച് പോവുന്ന മൂല്യങ്ങളെയും   അവഗണിക്കപ്പെടുന്ന അവകാശങ്ങളെയും   

നിരന്തരമായി ഓർമ്മിപ്പിക്കുകയും    ചെയ്യുന്നതോടൊപ്പം   മുസ്ലിം ലീഗിന്റെയും സമുദായത്തിന്റെയും  പിന്നിട്ട നാൾവഴികളിലെ മഹാരഥന്മാരെ കുറിച്ചും    കൃത്യമായി   ഓർക്കുകയും സമൂഹത്തിന് പകർന്നു നൽകുകയും ചെയ്യുന്നതിൽ  റഹിം മേച്ചേരി നിർവ്വഹിച്ച.   പങ്ക്   'നിസ്തുലമായിരുന്നു


2004 ഓഗസ്റ്റ്   21 ന്റെ പുലർവേളയിൽ.  ചന്ദ്രകയുടെ പത്രക്കെട്ടുകളുമായി പോയ ജീപ്പ് അപകടത്തിൽ.  പെട്ടായിരുന്നു     പത്രാധിപരായിന്ന.   റഹിം മേച്ചേരിയുടെ    അന്ത്യം      


എഴുത്തിനോടും ആദർശത്തോടും നീതി പുലർത്തി എളിമയോടെ    ജീവിച്ച മേച്ചേരി   ഓർമ്മയിലെ ചന്ദ്രികയായി   എന്നും വിളങ്ങി നിൽക്കുക തന്നെ   ചെയ്യും    

'

2020 ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

ഹൃസ്വ കാലം കെണ്ട് ജനകീയനായ എം.എൽ എ*

 *ഹൃസ്വ കാലം കെണ്ട് ജനകീയനായ എം.എൽ എ*



 കാസറഗോഡ്     മുൻ . എം.എൽ. എ     ടി എ   ഇബ്രാഹിം സാഹിബ്     ദിവംഗതനായിട്ട്    നാല്   പതിറ്റാണ്ട്   പിന്നിട്ടിരിക്കുന്നു

1977   ൽ   സിറ്റിംഗ്  എം.എൽ.എ   ആയിരുന്ന അഖിലേന്ത്യാ   മുസ്ലിം ലീഗി  ലെ   ബി എം   അബ്ദുൾ റഹ്മാൻ സാഹിബിനെ   ആറായിരത്തിൽ  പരം    വോട്ടുകൾക്ക്   പരാജയപ്പെടുത്തി   നിയമസഭയിലെത്തിയ   അനുയായികളുടെ    പ്രിയങ്കരനായ   ഇബ്രായിൻച്ച   1978   ആഗസ്റ്റ്   10  ന്     ഈ   ലോകത്തോട്   വിട   പറഞ്ഞു

ഒന്നര   വർഷം  എന്ന   ചുരുങ്ങിയ   കാലയളവിനുള്ളിൽ     അവികസിത  കാസറഗോഡിന്റെ   നിരവധി    വിഷയങ്ങൾ    സഭയുടെ   മുമ്പിൽ  കൊണ്ട്  വരാന്   പരിഹാരം   തേടാനും  അദ്ദേഹം    പരിശ്രമിച്ചിരുന്നു

കാര്യമാത്ര പ്രസക്തമായ  വിഷയങ്ങൾ   മാത്രം  സംസാരിച്ച്      മികച്ച  സാമാജികനാവാൻ   അദ്ദേഹത്തിന്   കഴിഞ്ഞിരുന്നു

കാസറഗോഡ്    പഞ്ചായത്ത്  വൈസ്  പ്രസിഡൻറായും   നഗരസഭാംഗവുമായി   അദേഹം   പ്രവർത്തിക്കുകയുണ്ടായി

പട്ടാളത്തിൽ  നിന്നും  പഠിച്ച   ചിട്ടകൾ   രാഷ്ട്രീയത്തിലും   പ്രാവർത്തികമാക്കാൻ   അദ്ദേഹം   ശ്രമിക്കയുണ്ടായി   

കേവല   രാഷ്ട്രീയക്കാരൻ   എന്നതിലപ്പുറം     നല്ലൊരു വായനക്കാരനും     സാംസ്കാരിക   പ്രവർത്തകനുമായിരുന്നു  അദ്ദേഹം    ടി.ഉബൈദ്  സാഹിബിനൊപ്പം  പ്രവർത്തിക്കുകയും   കെ.എംഅഹമ്മദ് ,റഹ്മാൻ തായലങ്ങാടി ഉൾപ്പെടെയുള്ളവർക്ക്      പ്രചോദനമാവുകയും :  ചെയ്ത      സാംസ്കാരിക    വിദ്യാഭ്യാസ   നായകൻ കൂടിയായിരുന്നു'  അദ്ദേഹം

അഭിവക്ത   കണ്ണൂർ  ജില്ലാ മുസ്ലിം ലീഗ്   നേതൃനിരയിൽ    ഒ.കെ. മുഹമ്മദ് കുഞ്ഞി ,ഇ അഹമ്മദ്    തുടങ്ങിയ  അതികായരോടൊപ്പം   പ്രവർത്തിച്ച     ടി.എ    കെ.എസ് സുലൈമാൻ ഹാജിയോടൊപ്പം കാസറഗോഡ്     താലൂക്ക്   മുസ്ലിം ലീഗ്    സാരഥ്യം വഹിച്ച് കൊണ്ട്  സംഘടനക്ക് ' കനപ്പെട്ട ' സംഭാവനകൾ     നൽകുകയുണ്ടായി   

വളർന്ന്  ' വരുന്ന   വിദ്യാർത്ഥി യുവജന   നേതാക്കൾക്ക്   മികച്ച പ്രോത്സാഹനവും  പിന്തുണയും നൽകുന്നതിൽ    പിശുക്ക് കാണിക്കാത്ത   നേതാവായിരുന്നു  അദ്ദേഹം    

പ്രവർത്തകർക്ക്   സുഹൃത്തും  വഴി കാട്ടിയും  ഒക്കെയായി     സ്റ്റേഹ സാമ്രാജ്യം   പണിത   നായകനായിരുന്നു: അദ്ദേഹം

ചെർക്കളം   അബ്ദുല്ല  സി.ടി  അഹമ്മദലി  ,എം എസ് മുഹമ്മദ് കുഞ്ഞി എ.എം കടവത്ത്    തുടങ്ങി       സമ്പന്നമായൊരു   നേതൃനിരയെ     വളർത്തി കൊണ്ട്  വരുന്നതിൽ   അണികളുടെ  പ്രിയപ്പെട്ട  ഇബ്രായിൻ ച്ച    വഹിച്ച  പങ്ക്   നിസ്തുലമാണ്   

സി എച്ച്   മുഹമ്മദ് കോയ സാഹിബ്  അടക്കമുള്ള    നേതാക്കളുടെ    പ്രിയപ്പെട്ട  സഹപ്രവർത്തകനും    കൂടിയായിരുന്ന   അദ്ദേഹം

രാഷ്ട്രീയമായ     വിയോജിപ്പുകൾക്കിടയിലും   പി.എം   അബൂബക്കർ   സാഹിബുമായൊക്കെ     അടുത്ത  ബന്ധം: പുലർത്തുകയും ' ചെയ്തിരുന്നു

നേതൃത്വത്തിന്റെ   കനത്ത  സമ്മർദ്ദത്തിനൊടുവിലാണ്      നിയമസഭാ സ്ഥാനാർത്ഥിയാവാൻ    അദ്ദേഹം   സമ്മതം   മൂളിയത് 

1977 ലെ പൊതുതിരഞ്ഞെടുപ്പ് മുസ്ലിംലീഗിലെ പിളർപ്പിനുശേഷം നടക്കുന്നആദ്യതിരഞ്ഞെടുപ്പ് എന്ന പ്രത്യേകതകൂടി ആ തിരഞ്ഞെടുപ്പിനുണ്ടായിരുന്നു

അഖിലേന്ത്യാലീഗിന്റെ ശക്തി കേന്ദ്രമായ കാസർകോട് മണ്ഡലത്തിൽ ആരാവും മുസ്ലിംലീഗ് സ്ഥാനാർഥി എന്ന് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന സമയം എതിരാളികൾ അവരുടെ സ്ഥാനാർത്ഥിയെ നേരത്തെതന്നെ പ്രഖ്യാപിച്ചു കരുത്തനായ ബി എം അബ്ദുറഹിമാൻ

മുസ്ലിംലീഗിന്റെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്തോറും രാഷ്ട്രീയ ചർച്ചകൾക്ക് പ്രാധാന്യമേറിയ സന്ദർഭംകാസർകോട് മത്സരിക്കാൻ മുസ്ലിംലീഗിന് ആളില്ല എന്നരീതിയിൽ ദേശാഭിമാനിയും ലീഗ് ടൈംസും വാർത്തകൾ നൽകി

പക്ഷെ ആ സമയത്ത് നടക്കാവിലെ സി എച്ചിന്റെ ഭവനത്തിൽ മഹാനായ മർഹും ഓ കെ മുഹമ്മദ്കുഞ്ഞി സാഹിബ് അടക്കമുള്ള നേതാക്കളുടെ തിരക്കിട്ട ചർച്ചകൾ നടക്കുകയായിരുന്നു അവസാനം അവർ സ്ഥാനാർത്ഥിയെ കണ്ടെത്തികാസർകോടിന്റെ ധീരനായ പ്രിയപുത്രൻ ടി എ ഇബ്രാഹിം എന്ന ഇബ്രയിൻച്ച !!

മുസ്ലിംലീഗിനും സി എച്ചിനും അഭിമാനപോരാട്ടം കൂടിയായിരുന്നു കാസർക്കോട്ടെ മത്സരം

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ആറായിരത്തിൽ പരം വോട്ടുകൾക്ക് വിജയം നേടി ടി.എ  എം.എ എ യായി 

എം എൽ എ ആയിരിക്കെ അസുഖംകാരണം .തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മഹാനായ ടി എ യുടെ മരണം

നിസ്വാർത്ഥനും   നിഷ്കാമ കർമ്മിയുമായിരുന്ന  അദേഹത്തെ     രാഷ്ട്രീയ  വിദ്യാർത്ഥികൾ    പഠിക്കേണ്ടിയിരിക്കുന്നു


       


മുസ്തഫ മച്ചിനടുക്കം 

ഹരിത രാഷ്ടീയത്തിലെ സൗമ്യ സാന്നിദ്ധ്യമായ നഹാസാഹിബ്

 മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ  സൗമ്യ സാന്നിദ്ധ്യം കൊണ്ട് ' ശ്രദ്ധേയനായ 'അവുക്കാദർ കുട്ടി നഹാ സാഹിബിന്റെ ഓർമ്മകൾക്ക് ഓഗസ്റ്റ് 11 ന് മുപ്പത്തിരണ്ട് വർഷം പിന്നിടുകയാണ്


1920-ൽ. പരപ്പനങ്ങാടിയിലെ പ്രാഡവും സമ്പനവുമായ കുടുംബ പശ്ചാതരത്തിൽ ജനിച്ച നഹാ സാഹിബ് ആഢ്യത്വം തൊട്ടു തീണ്ടാത്ത വ്യക്തിത്വത്തിനുടമയായിരുന്നു


1988  ഓഗസ്റ്റ് പതിനൊന്നിനായിരുന്നു' അദ്ദേഹത്തിന്റെ അന്ത്യം     വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും   ഒരു പോലെവിശുദ്ധി കാത്തു സൂക്ഷിച്ച രാഷ്ട്രീയത്തിലെ  അപൂർവ്വ വ്യക്തിത്വങ്ങളിലൊരാളായിരുന്നു അദ്ദേഹം.


മലബാർ ഡിസ്ട്രിക്റ്റ് ബോർഡിലും   കേരള പിറവിക്ക് ശേഷം 1957 മുതൽ 1987 വരെയുള്ള നിയമസഭകളിലെല്ലാം ഒരേ മണ്ഡലത്തിൽ നിന്ന് വിജയശ്രീലാളിതനായ നഹാ സാഹിബ്  1967 ൽ ഇ.എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള  സപ്ത കക്ഷി മന്ത്രിസഭയിയിൽ അംഗമായിരുന്ന എം.പി.എം അഹമ്മദ് കുരിക്കളെന്ന ബാപ്പു കുരിക്കളുടെ നിര്യാണത്തെ തുടർന്ന്   വന്ന ഒഴിവിൽ   1968 നവംബർ 9 ന്  തദ്ദേശ സ്വയം ഭരണ മന്ത്രിയായി    അധികാരമേറ്റു       തുടർന്ന് സി.അച്ചുതമേനോന്റെ നേതൃത്വത്തിലുള്ള രണ്ട് (1969 70 ,70-  77) മന്ത്രിസഭകളിലും അംഗമായി ഭരണ രംഗത്തും കഴിവ് തെളിയിച്ചു പഞ്ചായത്തിന് പുറമേ ഫിഷറീസ് ,ഭക്ഷ്യം ,സാമൂഹ്യ ക്ഷേമം തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്ത അദ്ദേഹം   സി.എച്ച് മുഹമ്മദ് കോയാ സാഹിബിനൊപ്പം മന്ത്രിസഭയിൽ ലീഗിന്റെ രണ്ടാമനായി     1977 ൽ നിലവിൽ വന്ന നിയമസഭയിൽ.  കെ. കരുണാകരൻ , എ.കെ.ആന്റണി ,പി.കെ. വാസുദേവൻ നായർ മന്ത്രി സഭകളിലും തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചു


പിന്നീട്    1982 ൽ അധികാരത്തിൽ വന്ന കരുണാകരൻ മന്ത്രിസഭയിൽ.  സി എച്ചിന്റെ   വിയോഗശേഷം പകരക്കാരനായെത്തുകയും    ഉപമുഖ്യമന്ത്രിയാവുകയും പൊതു മരാമത്ത് വകുപ്പ്   കൈകാര്യം ചെയ്യുകയും ചെയതു  :    '

2020 ഓഗസ്റ്റ് 1, ശനിയാഴ്‌ച

സ്നേഹ ചന്ദ്രിക പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍/ഡോ.എം.കെ മുനീര്‍

സ്നേഹ ചന്ദ്രിക  പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍/ഡോ.എം.കെ മുനീര്‍

shihab_thangalഎം.ഇ.എസ്‌ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്‌ കഴിഞ്ഞു യു.എ ഇയില്‍ നിന്നും തിരിച്ചെത്തിയതായിരുന്നു പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍.വെള്ളിയാഴ്ച്ച രാത്രി മൂന്ന്‌ മണിക്ക്‌ അബൂദാബിയില്‍ നിന്ന്‌ വിമാനം കയറിയതാണ്‌.വിമാനത്തിനകത്തും ഉറങ്ങാനായിട്ടില്ല.ഉറക്കച്ചടവ്‌ മുഖത്തുണ്ടെങ്കിലും ഉന്‍മേഷം വെടിയാതെ രാത്രി 11 മണിക്കും കൊടപ്പനക്കല്‍ തറവാടിന്റെ സജീവതയായി ശിഹാബ്‌ തങ്ങള്‍ സന്ദര്‍ശകര്‍ക്കിടയിലാണ്‌.

ഇടക്കിടെ ടെലഫോണ്‍ ശബ്ദിക്കുന്നു.ശിഹാബ്‌ തങ്ങള്‍ തന്നെ നേരിട്ട്‌ കോളുകള്‍ക്ക്‌ മറുപടി നല്‍കുന്നു.ഏറെ ഫോണുകളും നാദപുരത്ത്‌ നിന്നാണ്‌.അവരിലേക്ക്‌ സാന്ത്വനത്തിന്റെ തെളിനീരായി അദ്ധേഹത്തിന്റെ ആശ്വാസവാക്കുകള്‍: പെയ്തിറങ്ങുന്നു.

“വിഷമിക്കാതിരിക്കൂ.എല്ലാറ്റിനും സര്‍വ്വ ശക്തന്‍ വഴി കാണിച്ചുതരും ഞങ്ങള്‍ വേണ്ടുന്നതെല്ലാം ചെയ്യുന്നുണ്ട്‌.”

ഫോണ്‍ വെച്ച ശേഷം ഞങ്ങളോടായി തങ്ങള്‍ പറഞ്ഞു.”നാദാപുരത്ത്‌ നിന്ന്‌ ഒരു സഹോദരിയാണ’. അവള്‍ ആകെ ഭയന്നിരിക്കുന്നു.അവളുടെ ആങ്ങളമാരൊക്കെ ഗള്‍ഫിലണത്രേ.വീട്ടില്‍ സ്ത്രീകള്‍ തനിച്ചാണ്‌.അവര്‍ എന്നോട്‌ പൊട്ടിക്കരഞ്ഞു കൊണ്ട്‌ നൊമ്പരങ്ങള്‍ എണ്ണിപറയുകയായിരുന്നു.

അതിനിടെ തന്നെ കാണാന്‍ വന്ന എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നേതാവ്‌ സമദ്‌ പൂക്കോട്ടൂരുമായി അല്‍പസമയം ചിലവഴിക്കുന്നു. പിന്നീട്‌ അകത്തു പോയി സ്വന്തമായി ചായയും കയ്യിലെടുത്ത്‌ അരികില്‍ വന്നിരിക്കുന്നു.

“എന്താ മുനീര്‍ ഈ സമയത്ത്‌”

മലയാള മനോരമക്ക്‌ വേണ്ടി ഒരു അഭിമുഖം വേണം. അല്‍പം സ്വകാര്യനിമിഷങ്ങളെ കുറിച്ച്‌. പിന്നെ കുറച്ച്‌ പഴയകാല സ്മരണകളും. ബുദ്ധിമുട്ടാകുമോ ?

‘ഹേയ്‌ ഇല്ല. എന്തൊക്കെയാ അറിയേണ്ടത്‌. പല മാസികകളിലുമായി കുറെയൊക്കെ വന്നതല്ലേ? ഇനി ആര്‍ക്കാണ്‌ ഈ വിഷയത്തിലൊക്കെ താല്‍പര്യം.
അങ്ങനെയല്ല. അങ്ങയെ കുറിച്ചറിയാന്‍ ജനങ്ങള്‍ക്ക്‌ എന്നും സന്തോഷമാണ്‌. ആ അറിവുകള്‍ അവര്‍ക്ക്‌ വലിയ ഒരനുഭൂതി നല്‍കുന്നു.

അതൊക്കെ പോട്ടെ എന്നാല്‍ ചോദ്യത്തിലേക്ക്‌ കടന്നോളൂ.

  • ബഹുമാനപ്പെട്ട തങ്ങള്‍ ഒഴിവ്‌ കാലം എങ്ങനെ ചിലവഴിക്കുന്നു. പ്രത്യേക താല്‍പര്യങ്ങള്‍ ?

ഒഴിവ്‌ സമയം നന്നേ കുറവാണ്‌.പക്ഷേ അങ്ങനെ ലഭിച്ചാല്‍ കുടുംബവുമായി ചിലവഴിക്കും.- പിന്നെ വീടിന്റെ പിന്നില്‍ ഒരു പൂന്തോട്ടമുണ്ട്‌. അവിടെയാണ്‌ കുറേ സമയം.

  • പൂന്തോട്ടത്തില്‍ ഏതെല്ലാം ചെടികളുണ്ട്‌ ?

പല തരം പൂക്കളുണ്ട്‌. പിന്നെ ബോണ്‍സായിയും

  • ബോണ്‍സായിയെ കുറിച്ച്‌ എങ്ങനെ അറിഞ്ഞു ?

പണ്ട്‌ വയനാട്ടില്‍ ഉഷ നഴ്സറി നടത്തിയ ഒരു സുഹൃത്തുണ്ടായിരുന്നു. ഇന്ന്‌ ജീവിച്ചിരിപ്പില്ല. രണ്ട്‌ മക്കളൂണ്ട്‌. അദ്ധേഹത്തിന്റെ നഴ്സറിയിലാണ്‌ ഒരു ആല്‍ മരത്തിന്റെ ബോണ്‍സായി കണ്ടത്‌.ആല്‍ മരത്തിന്റെ ഒരു ” മിനിയേച്ചര്‍” ഒരു ചട്ടിയില്‍ ഒതുങ്ങി നില്‍ക്കുന്നത്‌ ക്ണ്ടപ്പോള്‍ കൌതുകം തോന്നി. അന്ന്‌ തൂടങ്ങിയതാണ്‌ ബോണ്‍സായി ശേഖരിക്കാന്‍. ഇന്ന്‌ നാലഞ്ച്‌ ബോണ്‍സായി വീടിന്റെ പിന്നിലെ പൂന്തോട്ടത്തിലുണ്ട്‌.അതില്‍ 12 വര്‍ഷം വളര്‍ച്ചയെത്തിയ ഒരെണ്ണമുണ്ട്‌.

2008071051330301

  • പൂക്കള്‍ ഇഷ്ടമാണോ ?

ഇഷടമാണെന്നോ ?നീലക്കുറുഞ്ഞി പൂത്തു എന്ന വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ അത്‌ തേടിപ്പോയിട്ടുണ്ട്‌.(ഇടുക്കിയില്‍ പൂത്ത്‌ നില്‍ക്കുന്ന പൂക്കള്‍ക്കിടയില്‍ ശിഹാബ്‌ തങ്ങള്‍ നില്‍ക്കുന്ന ഫോട്ടോ മുന്‍പ്‌ ഒരിക്കല്‍ അദ്ധേഹം കാണിച്ച്‌ തന്നപ്പോള്‍ ഞാനോര്‍ത്തു.)

  • ഈജിപ്തിലെ വിദ്യാര്‍ഥി ജീവിതത്തെ കുറിച്ച്‌ ?

ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്‌ കെയ്‌റൊവിലേത്‌.വിശ്വപ്രസിദ്ധമായ അല്‍ അസ്‌ ഹറിലും കെയ്‌റോ യൂണിവേര്‍സിറ്റിയിലും പഠിക്കാന്‍ അവസരമുണ്ടായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അവിടെ പഠിച്ചിരുന്നു.

  • സഹപാടികളിലെ പ്രമുഖര്‍ ആരൊക്കെയായിരുന്നു ?

മാലെ ദ്വീപ്‌ പ്രസിഡന്റ്‌ മാമൂസ അബ്ദുല്‍ ഖയ്യൂം, വിദേശകാര്യ മന്ത്രി ക്ഷഥ്‌ ജമാലും സഹപാടികളായിരുന്നു. കേരള ജംഇയ്യത്തുല്‍ ഉലമായുടെ സെക്രട്ടറിയായിരുന്ന മൌലാന പറവണ്ണയുടെ മകന്‍ മുഹമ്മദ്‌ ബഷീറടക്കമുള്ള കുറെ മലയാളി വിദ്യാര്‍ത്ഥികളും അവിടെ പഠിച്ചിരുന്നു.

  • അന്ന്‌ ഇഷടപെട്ട സാഹിത്യകാരന്‍ ആരായിരുന്നു ?

പ്രശസ്ഥ അറബി കാഥികനായ മുഹമ്മദ്‌ തൈമൂറിന്റെ കഥകള്‍ , അറബ്‌ ചിന്തകനായ അബാസ്‌ മഹമൂദ്‌ ഹഖാത്തിന്റെ പ്രശസ്ത അറബി പത്രമായ അല്‍ അഹ്‌റമിന്റെയും എഡിറ്റര്‍ മുഹമ്മദ്‌
ഹൈഖലിന്റെയും പ്രതിവര ലേഖനങ്ങള്‍ എനിക്ക്‌ വളരെ ഇഷ്ടമായിരുന്നു.

  • ഈജിപ്തിലെ അവിസ്മരണീയമായ ഓര്‍മകള്‍ ?

ഒരിക്കല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഈജിപ്തില്‍ വന്നപോള്‍ ഇന്ത്യന്‍ എംബസ്സിയില്‍ വെച്ച്‌ പണ്ഡിറ്റ്ജിയെ കാണാന്‍ അവസരമുണ്ടായി. അന്നത്തെ ഇന്ത്യന്‍ അംബാസഡര്‍ ആര്‍.കെ നെഹ്രുവായിരുന്നു. ഞങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ചെന്നപ്പോള്‍ അവിടെ നെഹ്രു മാത്രമല്ല, കേണല്‍ നാസറുമുണ്ട്‌. ചേരി രഹിത രാഷ്ട്ര സഖ്യത്തിന്റെ നായകരായി നെഹ്രു – നാസര്‍-ടിറ്റോ അച്ചു തണ്ട്‌ അന്ന്‌ ശക്തമാണ്‌. അവര്‍ ഉറ്റ സുഹൃത്തുക്കളായിരുന്നു. നെഹ്രുവിനും നാസറിനുമൊപ്പം ഞങ്ങള്‍ ഫോട്ടോ എടുത്തു. നെഹ്രുവിന്റെ ഓട്ടൊഗ്രാഫ്‌ അന്ന്‌ ഞാന്‍ വാങ്ങിയിരുന്നു.
al-khouri

  • പണ്ഡിറ്റ്ജിയുടെ പെരുമാറ്റത്തെ കുറിച്ച്‌ ?

വളരെ നല്ല പെരുമാറ്റമാണ്‌. കൊച്ചു കുട്ടികളോടപ്പം ഓടിച്ചാടി നടക്കും.അവരുടെ ചെവി പിടിച്ച്‌ തിരിച്ച്‌ തമാശയുണ്ടാക്കും.ഈജിപ്ഷ്യന്‍ പ്രസിഡന്റ്‌ നാസറിനോടപ്പം കാണുമ്പോള്‍ വളരെ റിലാക്സ്ഡ്‌ ആയി കാണപ്പെട്ടു. ഞങ്ങളോട്‌ സയന്‍സ്‌ കോഴ്സ്‌ കോളേജിലുണ്ടൊ എന്ന്‌ ചോദിച്ചു.സയന്‍സ്‌ വിഷയം അത്രയേറെ താല്‍പര്യമുള്ള വിഷയമായിരുന്നു. ഈജിപ്തില്‍ വെച്ച്‌ തന്നെയാണ്‌ പിന്നീട്‌ നമ്മുടെ രാഷ്ട്രപതിയായ സക്കീര്‍ ഹുസൈനെ ഞാന്‍ കാണുന്നത്‌.അന്ന്‌ അദ്ധേഹം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്നു. അന്നത്തെ വിദ്യാഭ്യാസമന്ത്രി ഹൂമയൂണ്‍ കബീറിനേയും കാണാന്‍ അവസരമുണ്ടായി.

  • ചെറുപ്പകാലത്ത്‌ ഏറെ എഴുതാറൂണ്ടായിരുന്നല്ലോ?

കുറേ ലേഖനങ്ങള്‍ എഴുതിയിരുന്നു. മലയാളത്തിലെ ചില ആനുകാലികങ്ങള്‍ അവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഈജിപ്തിലെ പത്രപ്രവര്‍ത്തനം, സൂയസ്‌ കനാലും നാസര്‍ പദ്ധതിയും,ലൈലാ ഖാലിദിന്റെ ആത്മകഥ, പിരമിഡുകള്‍,ഇബ്‌നു സീനയുടെയും അല്‍ ബറൂനിയുടേയും ജീവചരിത്രം തുടങ്ങിയ ലേഖനങ്ങള്‍ വിദ്യാര്‍ഥി ജീവിതകാലത്ത്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഖലീല്‍ ജിബ്രാന്റെ ഒരു കഥ പരിഭാഷപ്പെടുത്തിയിരുന്നു.

  • പിതാവ്‌ പി.എം.എസ്‌.എ തങ്ങള്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ വീട്ടില്‍ എന്ത്‌ ചെയ്യുമായിരുന്നു?

മാളിക മുകളിലെ നിലയില്‍ പുസ്തകങ്ങള്‍ വായിച്ചു കഴിയും. പല അറബ്‌ പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളും ഞാന്‍ വരുത്താറുണ്ടായിരുന്നു. വീട്ടില്‍ പിതാവിനെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക്‌ ചായ കൊടുക്കുക എന്നതായിരുന്നു മറ്റൊരു ജോലി. അധിക സമയവും വായന തന്നെയായിരുന്നു.

  • ഒരിക്കല്‍ ഉസ്ബകിസ്ഥാന്‍ റേഡിയോയ്ക്ക്‌ പ്രബന്ധമയച്ചിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌?

വളരെ മുന്‍പ്‌, അന്ന്‌ ഞാന്‍ നന്നായി തയ്യാറെടുത്തിരുന്നു.മോസ്കോ ന്യൂസും മറ്റും വായിച്ച്‌ തയ്യാറാക്കിയ ലേഖനത്തിന്‌ സമ്മതം കിട്ടുകയുണ്ടായി.

  • മുമ്പൊരിക്കല്‍ മുസ്ലിം ലീഗ്‌ പ്രസിഡന്റാകുന്നതിനു മുമ്പ്‌, ഹജ്ജ്‌ വൊളണ്ടിയര്‍ ആയിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌. അനുഭവങ്ങള്‍ ഒന്ന്‌ വിശദീകരിക്കാമോ?
  • അന്ന്‌ കപ്പലിലായിരുന്നു ഹജ്ജ്‌ യാത്ര. 700 ല്‍ പരം മലയാളി ഹാജിമാര്‍ കപ്പലിലുണ്ടായിരുന്നു. ഇവര്‍ക്ക്‌ ആവശ്യമുള്ള സഹായങ്ങള്‍ ചെയ്യലും, നിര്‍ദ്ദേശങ്ങള്‍ നല്‍കലുമായിരുന്നു ചെയ്യേണ്ടിയിരുന്നത്‌.അന്ന്‌ ആ കപ്പലില്‍ ഹജ്ജ്‌ വെല്‍ഫയര്‍ ഓഫീസറായിരുന്ന ഡോ.കരീമിനെ പതിറ്റാണ്ടുകള്‍ക്ക്‌ ശേഷം യാദൃശ്ചികമായി ഈയ്യിടെ കാണൂകയുണ്ടായി. മറ്റൊരു വെല്‍ഫയര്‍ ഓഫീസരൂണ്ടായിരുന്നു, ഒരു ഹൈദരബാദുകാരന്‍.യാത്രക്കാരില്‍ പലര്‍ക്കും പനി പിടിച്ചിരുന്നു. കടല്‍ ഇളകിയാടൂമ്പോള്‍ ചിലര്‍ക്ക്‌ ചര്‍ദ്ധി വരും. 700 പേരെ സഹായിക്കാന്‍ രണ്ട്‌ ഹജ്ജ്‌ വൊളണ്ടിയര്‍മാര്‍ ആണ് ഉണ്ടായിരുന്നത്‌.മറ്റൊരാള്‍ പരേതനായപി.കെ ഉമ്മര്‍ഖാന്‍. രോഗം ബാധിച്ചവരെ ഡോക്ടറുടെ അടൂത്തെത്തിക്കാനും മരുന്ന്‌ നല്‍കാനുമൊക്കെ ഞങ്ങള്‍ സഹായികളായി ഉണ്ടാകും. എട്ട്‌ ദിവസം കൊണ്ടാണ്‌ മുബൈയില്‍ നിന്നും കപ്പല്‍ ജിദ്ധ തുറമുഖത്തെത്തിയത്‌ രോഗം ബാധിച്ചു വിഷമിക്കുന്നവരെ സഹായിക്കാനും ആശ്വസിപ്പിക്കാനും കഴിഞ്ഞു എന്നത്‌ ചാരിതാര്‍ത്ഥ്യജനകമായ ഓര്‍മ്മയായി നില്‍ക്കുന്നു.
  • രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം?

മുമ്പ്‌ ഏറനാട്‌ താലൂക്ക്‌ മുസ്ലിം ലീഗ്‌ പ്രസിഡന്റായിരുന്നു. പിന്നെ പിതാവിന്റെ വിയോഗത്തിനു ശേഷം ബി.വി അബ്ദുള്ളക്കോയയും, സി.എച്ച്‌ മുഹമ്മദ്‌ കോയയും നിര്‍ബന്ധിച്ചപ്പോള്‍ ഈ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

  • ഏതെല്ലാം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.?

മിക്ക അറബ്‌-ഗള്‍ഫ്‌ രാജ്യങ്ങളും സന്ദര്‍ശിച്ചു. പിന്നെ ബ്രിട്ടന്‍, ഫ്രാന്‍സും.കിഴക്ക്‌ ഭാഗത്ത്‌ മലേഷ്യ – സിംഗപ്പൂര്‍.

  • ഈ രാജ്യങ്ങളില്‍ വെച്ച്‌ ഇഷ്ടപെട്ട രാജ്യം (സംസ്കാരം നോക്കുകയണെങ്കില്‍ )?

ഈജിപ്ത്‌ തന്നെ. കാരണം 5000 വര്‍ഷത്തെ പഴക്കമുള്ള സംസ്കാരമാണ്‌.

  • അങ്ങ്‌ കാറില്‍ യാത്ര ചെയ്യുന്ന ആളാണല്ലോ.സ്വന്തമായി എപ്പോഴെങ്കിലും ഡ്രൈവ്‌ ചെയ്തിട്ടുണ്ടോ ?

പണ്ട്‌ ഡ്രൈവിങ്ങ്‌ പഠിക്കാന്‍ തുടങ്ങിയതാണ്‌. പിന്നെ തുടര്‍ന്നില്ല.

  • സ്ഥിരമായ വ്യായാമം വല്ലതും ഉണ്ടോ ?

ഇപ്പോള്‍ ഒന്നിനും സമയം കിട്ടുന്നില്ല. പണ്ട്‌ നന്നായി നടക്കാറുണ്ടായിരുന്നു. ഊരകം മലയുടെ മുകളില്‍ നടന്നു കയറുക രസകരമായിരുന്നു. മലപ്പുറത്തെ കുന്നിന്‍ മുകളിലും പണ്ട്‌ എത്രയോ ഞാന്‍ നടന്നിട്ടുണ്ട്‌. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ (കോഴിക്കോട്‌ എം.എം സ്കൂളില്‍ ബാഡ്മിന്റണ്‍ കളിക്കാറുണ്ടായിരുന്നു.അന്നത്തെ ഞങ്ങളുടെ സ്കൂളിലെ ബാഡ്മിന്റണ്‍ താരവും കോച്ചുമായിരുന്നു എം. ഹസന്‍കോയ. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന്‌ റിട്ടയര്‍ ചെയ്ത അദ്ധേഹത്തെ ഈയിടെ വീണ്ടും കണ്ടുമുട്ടി.
thangal-muneer

  • വിവാഹം എങ്ങനെയാ നടന്നത്‌?

(ചിരിക്കുന്നു . ഉള്ള്‌ നിറഞ്ഞ ചിരി.ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയുടെ സൌന്ദര്യം ആ ചിരിയി്ല്‍ ഊറിവരുന്നു.) അത്‌ അങ്ങനെയങ്ങ്‌ നടന്നു.

സൌദി അറേബ്യയില്‍ നിന്ന്‌ യമനിലേക്ക്‌ മാറി താമസിച്ച പ്രവാചക കുടുംബത്തില്‍ നിന്ന്‌, പിന്നീട്‌ കണ്ണൂരിലെ അറക്കല്‍ രാജവംശത്തില്‍ നിന്ന്‌ വിവാഹം ചെയ്ത്‌ വളപട്ടണത്ത്‌ താമസമാക്കിയ അലി ശിഹാബുദ്ധീന്‍, അദ്ധേഹത്തിന്റെ പൌത്രന്‍ സയ്യിദ്‌ മുഹളാര്‍ പാണക്കാട്ട്‌ താമസമാക്കി. ആ യമനി സയ്യിദന്‍മാരുടെ പൌരാണിക പാരമ്പര്യവും , നൈലിന്റെയും പിരമിഡിന്റെയും നാട്ടില്‍ നിന്ന്‌ ആര്‍ജ്ജിച്ച വിജ്ഞാനവും കിഴക്കും പടിഞ്ഞാറും രാജ്യങ്ങളില്‍ നിന്ന്‌ യാത്രകളിലൂടെ നേടിയ അനുഭവവും സമന്വസ്വമായി സമ്മേളിച്ചു ഒരു സംസ്കൃതിയുടെ സുഗന്ധം പരത്തി കൊടപ്പനക്കല്‍ തറവാട്ടില്‍ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ പരിലസിക്കുന്നു.



2020 ജൂലൈ 22, ബുധനാഴ്‌ച

മുസ്ലിം ലീഗ് സംഘടനാ സാരഥികൾ

  കേരള സംസ്ഥാന രൂപീകരണ ത്തിന്റെ  ആഴ്ചകൾക്കകം  തന്നെ മസ്ലിം ലീഗിനും  സംസ്ഥാന കമ്മിറ്റി രൂപീകരിക്കുകയുണ്ടായി
1956 നവം 18ന്   നിലവിൽ വന്ന പ്രഥമ സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റ് സയ്യിദ് അബ്ദുൾ റഹ്മാൻ ബാഫഖി തങ്ങളും ജന.സെക്രട്ടറി   കെ.എം സീതി സാഹിബുമായിരുന്നു        
ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബായിരുന്നു പ്രഥമ ട്രഷറർ
ബി പോക്കർ സാഹിബ് ,ഉപ്പി സാഹിബ് ,കെ എം മൗലവി ,പൊയക്കര അബ്ദുൾ റഹ്മാൻ ഹാജി കാസറഗോഡ് ,തുടങ്ങിയവരൊക്കെ ഉപാദ്ധ്യക്ഷന്മാരും സി.എച്ച് മുഹമ്മദ് കോയ ,ഒകെ മുഹമ്മദ്.കുഞ്ഞി തുടങ്ങിയവർ
സെക്രട്ടറിമാരുമായിരുന്നു എന്നാണ് ലഭ്യമായ അറിവ്       

1959ൽ പുന . സംഘടിപ്പിക്കപ്പെട്ട കമ്മിറ്റിയിൽ എം കെ ഹാജി ട്രഷററും ബി. പോക്കർ സാഹിബ് ഉപ്പി സാഹിബ് , സേട്ട് സാഹിബ് ,,ബി.വി അബ്ദുല്ല കോയ ,എ ഹഖീം ജി ,വി.കെ പി അബ്ദുൾ കാദർ ഹാജി ,തുടങ്ങിയവർ വൈസ് പ്രസിഡന്റുമാരും   സി.എച്ച് മുഹമ്മദ് കോയയും ,കെ.എ. മുഹമ്മദും ജോ. സെക്രട്ടറിമാരുമായിരുന്നു (അന്ന് ജന. സെക്രട്ടിയെന്ന് പറഞ്ഞിരുന്നില്ല സെക്രട്ടറിയും ,ജോ. സെക്രട്ടറിമാരുമായിരുന്നു) 

1960 ൽ. പട്ടം താണുപിള്ള മന്ത്രിസഭയിൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം സ്പീക്കർ പദവി സ്വീകരിക്കാൻ തീരുമാനമായപ്പോൾ
കെ.എം സീതി സാഹിബ് സ്പീക്കർ സ്ഥാനത്തേക്ക് നിയമിതനാവുകയും പകരം ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് സെക്രട്ടറിയായി വരുകയും ചെയ്തു  വി.കെ. പി അബ്ദുൾ ഖാദർ ഹാജി ട്രഷററായും തെരഞ്ഞെടുക്കപ്പട്ടു
1966-ൽ അദ്ദേഹത്തിന്റെ മരണശേഷം എം.കെ ഹാജി സാഹിബ് തന്നെ വീണ്ടും ട്രഷററായി വരുകയും ചെയ്തു      ഇതിനിടെ 1961 ൽ. ഏപ്രിൽ 17 ന് സ്ക്കപീക്കർ പദവിയിലിരിക്കേ തന്നെ കെ.എം സീതി സാഹിബ് ഇഹലോക വാസം വെടിയുകയും 1961 ജൂൺ 9 ന് സി എച്ച് പകരം സ്പീക്കർ ആവുകയും  ചെയ്തു  
(മെഹബൂബ് അലി ബേഗിനു ശേഷം സീതി സാഹിബ്  അഖിലേന്ത്യാ  ജന സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു) 1965 ജൂലൈ 29 നു  വൈസ് പ്രസിഡന്റായിരുന്ന പോക്കർ സാഹിബും മരണപ്പെടുകയുണ്ടായി  

കോൺഗ്രസ്സുമായുള്ള അസ്വാരസ്യം വർദ്ധിക്കുകയും ലീഗിനെ അവഹേളിക്കുന്ന കോൺഗ്രസ്സ് നിലപാടിൽ.  പ്രതിഷേധിച്ച് 1961 നവംബര 10 ന്  തന്നെ സി.എച്ച് സ്പീക്കർ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു രാജ്യസഭാംഗമായിരുന്ന സേട്ട് സാഹിബിന്  പകരം  സി.എച്ച് സംസ്ഥാന സെക്രട്ടറിയാവുകയും ചെയ്തു 1962 ൽ ഒറ്റയ്ക്ക്  തിരഞ്ഞെടുപ്പിനെ നേരിട്ട മുസ്ലിം ലീഗിന്റെ  പ്രതിനിധിയായി കോഴിക്കോട്  നിന്നും ജയിച്ച സി.എച്ച് ,ഖായി ദെ മില്ലത്തിനൊപ്പം  ലോക്സഭാംഗമാവുകയും ചെയ്തു
 മഞ്ചേരിയിൽ നിന്നും മണ്ഡലം കാണാതെയായിരുന്നു ഖായിദെ മില്ലത്തിന്റെ  വിജയം

1967 ലെ   കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ.സി.പി.എം ,സി .പി ഐ അടക്കം  ഒരുമിച്ച് മത്സരിക്കുകയും '  മുസ്ലിം ലീഗ് 
സപ്തകക്ഷി  മന്ത്രിസഭയിൽ ഭരണ പങ്കാളിത്തം നേടുകയും സി.എച്ച് മന്ത്രിയാവുകയും ചെയ്തപ്പോൾ യു.എ ബീരാൻ സാഹിബ് ആക്ടിംഗ് സെക്രട്ടറിയായി   1968ൽ തലശേരിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന. ടി .എം സാവാൻ കുട്ടിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തു
പിന്നീട് പി.എസ് സി അംഗമായും ,ചെയർമാനായും പ്രവർത്തിച്ച അദ്ദേഹം സജീവ രാഷ്ടിയത്തിലേക്ക് തിരിച്ച് വന്നില്ല സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹത്തിന് ശേഷം    
1972-ൽ ഹമീദലി ഷംനാട് സാഹിബ് സംസ്ഥാന ജനറൽ സെക്രട്ടറിയായി വന്നു

1973-ൽ ബാഫഖി തങ്ങളുടെ നിര്യാണ ശേഷം പാണക്കാട് പി.എം. എസ്. എ പൂക്കേrയ തങ്ങളാണ് സംസ്ഥാന അദ്ധ്യക്ഷനായി വരുന്നത്      ഈ കാലയളവിലാണ് മുസ്ലിം ലീഗിൽ ദൗർഭാഗ്യകരമായ പിളർപ്പ് ഉണ്ടാവുന്നതും    അഖിലേന്ത്യാ മുസ്ലിം ലീഗ്    രൂപീകരിക്കപ്പെടുന്നതും   ജന. സെക്രട്ടറിയായ ഷംനാട് സാഹിബും ,ട്രഷറർ എം.കെ ഹാജിയും അടക്കം വലിയ വിഭാഗം നേതാക്കളും  അന്ന്   അഖിലേന്ത്യ പക്ഷത്തായിരുന്നു
സി.കെ.പി ചെറിയ മമ്മുക്കേയി , ഉമ്മർ ബാഫഖി തങ്ങൾ  ,ബാവ ഹാജി   തുടങ്ങിയവരും  അവരോടൊപ്പമായിരുന്നു     യു.എ ബീരാൻ വീണ്ടും ആക്ടിംഗ് സെക്രട്ടറിയായി   

1975 ജൂലൈ ആറിന് പൂക്കോയ തങ്ങൾ മരണ പെടുകയും    പകരം ആര് എന്ന ചോദ്യചിഹ്നം ഉയരുകയും  ചെയ്തപ്പോഴാണ് സി.എച്ച്  മുൻകൈയ്യെടുത്ത്   ഈജിപ്തിലെ അൽ അസ്ഹർ സർവ്വകലാശാലയിൽ നിന്ന് പഠനം കഴിഞ്ഞ് വന്നിരുന്ന പൂക്കോയ തങ്ങളുടെ മകൻ   സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ നേതൃത്വത്തിലേക്ക്    കൊണ്ട് വരുന്നത്       സി.എച്ച് തന്നെ പാർട്ടി ജന. സെക്രട്ടറിയായി    

1977 ൽ ബി.വി അബ്ദുല്ല കോയ സാഹിബ് ജന. സെക്രട്ടറിയായി 
1985-ൽ ഇരു മുസ്ലിം ലീഗും യോജിപ്പിലാവുന്നത് വരെ അദ്ദേഹം തന്നെയായിരുന്നു ജന സെക്രട്ടറി '
സി.എച്ച്  മുഖ്യമന്ത്രിയും ,ഉപമുഖ്യമന്ത്രിയുമൊക്കെയാവുന്നത്   ശിഹാബ് തങ്ങൾ പ്രസിഡൻറും അബ്ദുല്ലക്കോയ ജന സെക്രട്ടറി യുമായിരുന്ന അവസ്ഥയിലാണ്   

1985 ൽ.  അക്ഷരാരത്ഥത്തിൽ ലയിച്ചു ഒന്നായി ചേർന്നപ്പോഴും ശിഹാബ് തങ്ങൾ തന്നെയായിരുന്നു  സംസ്ഥാന അദ്ധ്യക്ഷൻ.   അബ്ദുല്ലകോയയും ,സയ്യിദ് ഉമർ ബാഫഖി തങ്ങളും ജന സെക്രട്ടറിമാരായി വരുകയും എം.പി എം അബ്ദുല്ലക്കുട്ടി കുരിക്കൾ ട്രഷററാവുകയും ചെയ്തു    സി. കെ.പി ചെറിയ മമ്മുക്രയി , ഒ കെ. മുഹമ്മദ് കുഞ്ഞി, കെ.മൊയ്തീൻ കുട്ടി എന്ന ബാവഹാജി അഡ്വ കെ എം എ ലത്തീഫ് തുടങ്ങിയവർ വൈസ് പ്രസിഡന്റുമാരും    എം എൽ എ മാരായ  പി. സീതി ഹാജിയും ,പി.എം അബൂബക്കറും സെക്രട്ടറിമാരുമായി  തെരഞ്ഞെടുക്കപെട്ടു   

പിന്നീട്   1991 ലാണ് മുസ്ലിം ലീഗ് പൂർണ്ണാർത്ഥത്തിൽ പുതിയ കമ്മിറ്റി വരുന്നത്   കൊരമ്പയിൽ അഹമ്മദ്‌ ഹാജി ജന .സെക്രട്ടറിയം
സയ്യിദ് ഉമർ ബാഫഖി തങ്ങൾ ട്രഷററുമായുള.  കമ്മിറ്റിയായിരുന്നു അന്നു നിലവിൽ വന്നത്  
മുസ്ലിം ലീഗ്  വീണ്ടും വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ച കാലഘട്ടമായിരുന്നു അത്      ഫാഷിസ്റ്റ് ശക്തികൾ രാജ്യത്ത് മേൽകൈ നേടുന്നതോടൊപ്പം സമുദായത്തിനകത്ത്    വൈകാരികത ഉയർത്തി    പുതിയ ശക്തികൾ ഉദയം കൊള്ളുകയും
ബാബരി മസ്ജിജിദിന്റെ തകർച്ചയെ തുടർന്നുണ്ടായ രാഷ്ടിയ സംഭവ വികാസങ്ങളും അഖിലേന്ത്യ പ്രസിഡൻറായ സേട്ട് സാഹിബ് തന്നെ ചിലരുടെ ചതിക്കുഴികളിൽ  പെട്ട്  പുതിയ  സംഘടന രൂപീകരിക്കുകയും ചെയ്ത സന്ദർഭത്തിൽ.    മുസ്ലിം ലീഗിന്റെ   പ്രഖ്യാപിത ലക്ഷ്യങ്ങൾ ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട്    എല്ലാ വൈതരണികളേയും അതിജീവിക്കുന്നതിൽ
 സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ   അജയ്യമായ നേതൃത്വവും കൊരമ്പയിലിന്റെ സംഘാടന പാടവവും   വലിയ പങ്കു വഹിക്കുകയുണ്ടായി.
2003-ൽ കൊരമ്പയിൽ.  മരണപ്പെട്ടതിന് ശേഷമാണ്   ' പി.കെ.കുഞ്ഞാലിക്കുട്ടി ജന സെക്രട്ടറിയായി വരുന്നത്      
  
2006 -ൽ. മുസ്ലിം ലീഗ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട ശേഷം നടന്ന മാരത്തോൺ ചർച്ചകൾക്ക് ശേഷം   കുഞ്ഞാലിക്കുട്ടി ട്രഷറർ സ്ഥാനത്തേക്ക് മാറുകയും അവിലേന്ത്യ ജന.സെക്രട്ടറിയായ
ഇ. അഹമ്മദ്  സാഹിബിന്  'സംസ്ഥാന ജന സെക്രട്ടറിയുടെ ചുമതല കൂടി നൽകുകയം ചെയ്തു

പ്രസ്തുത കമ്മിറ്റിയിൽ  ഉമ്മർ ബാഫഖി തങ്ങൾ ,ഹമീദലി ഷംനാട് 
പി.പി അബ്ദുൾ ഗഫൂർ മൗലവി ,അബ്ദുല്ല ഹാജി അഹമ്മദ് സേട്ട്
തുടങ്ങിയവർ വൈസ് പ്രസിഡന്റും
ഇ.ടി. മുഹമ്മദ് ബഷീർ ,എം.കെ മുനീർ ,ടി.എ. അഹമ്മദ്‌ കബീർ ,പി .എച്ച് അബ്ദുൾ സലാം ഹാജി തുടങ്ങിയവർ സെക്രട്ടറിമാരുമായിരുന്നു

2007 ആഗസ്റ്റ് 2 ന് ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ കേന്ദ്ര മന്ത്രിയെന്ന നിലയിലും ദേശീയ സെക്രട്ടറി  എന്ന നിലക്കുമുള്ള ഭാരിച്ച ഉത്തരവാദിത്തങൾക്കിടയിൽ സംസ്ഥാന ജന സെക്രട്ടറിയുടെ ചുമതല കുടി വഹിക്കുക പ്രയാസമാണെന്ന്   ഇ അഹമ്മദ് സാഹിബ്   ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ.   നടത്തിയ അഴിച്ചു പണിയിലൂടെ   പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് ജന സെക്രട്ടറി സ്ഥാനത്തും ഉമർ ബാഫഖി തങ്ങൾ ട്രഷറർ സ്ഥാനത്തും തിരിച്ചെത്തുകയായിരുന്നു

പീന്നീട് 2008 നവംബറിൽ മെമ്പർഷിപ്പടി സ്ഥാനത്തിൽ  വന്ന കമ്മിറ്റി മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വന്ന അവസാന കമ്മിറ്റിയായിരുന്നു
പി.കെ. കുഞ്ഞാലിക്കുട്ടി ജന സെക്രട്ടറിയായ.  കമ്മിറ്റിയിൽ ഹമീദലി ഷംനാട് സാഹിബായിരുന്നു ട്രഷറർ  കല്ലടി മുഹമ്മദ് ,എ സി അഹമ്മദ്‌  ,അബ്ദുൾ സലാം ഹാജി തുടങ്ങിയവർ വൈസ് പ്രസിഡന്റുമാരായപ്പോൾ.     'ഇ.ടി. മുഹമ്മദ് ബഷീർ ,എം.കെ മുനീർ ,ടി.എ. അഹമ്മദ് കബീർ എന്നിവരാടൊപ്പം കെ.പി. എ മജീദ് ടി പി.എം സാഹിർ ,കെ എൻ എ ഖാദർ തുടങ്ങിയവർ കൂടി സെക്രട്ടറി മാരായി      തൊട്ടടുത്ത വർഷം ആഗസ്റ്റ് ഒന്നിന്     സയ്യിദ് ഉമർ ബാഫഖി തങ്ങളുടെ വിയോഗത്തിന്റെ   ആണ്ട് പൂർത്തിയാവുന്ന. ദിനത്തിൽ. 'പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഈ ലോകത്തോടു 'വിട പറഞ്ഞു

താമസിയാതെ  മുഹമ്മദലി ശിഹാബ് തങ്ങളുടെ സഹോദരനും മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റുമായിരുന്ന      സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സംസ്ഥാന. അദ്ധ്യക്ഷനായി ഐക്യ കണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു

2011-ൽ യു.ഡി എഫ് അധികാരത്തിൽ വന്നപ്പോൾ നിയമസഭാ കക്ഷി നേതാവ് കൂടിയായിരുന്ന 'കുഞ്ഞാലിക്കുട്ടി സംഘടന ചുമതല ഒഴിയുകയം
കെ.പി. എ. മജീദ് ,ഇ.ടി മുഹമ്മദ് ബഷീർ എന്നിവർ ജന. സെക്രട്ടറിമാരുമായി

2011 ജൂലൈ 5 ന് തിരുവനന്തപുരത്ത് ചേർന്ന വർക്കിങ് കമ്മിറ്റി യോഗത്തിൽ  വെച്ചായിരുന്നു  തീരുമാനം       
കെ.വി മുഹമ്മദ് കുഞ്ഞി കണ്ണൂർ ,എ മുഹമ്മദ് ആലപ്പുഴ എന്നിവരെ വൈസ് പ്രസിഡന്റുമാരായും
എം സി മായിൻ ഹാജി ,കുട്ടി അഹമ്മദ് കുട്ടി ,പി.എം.എ സലാം ,എം.ഐ തങ്ങൾ തുടങ്ങിയവരെ സെക്രട്ടറിമാരായും നിയമിച്ചു

2012- ജൂലൈ ആദ്യത്തിൽ   മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട കമ്മിറ്റിയിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രസിഡന്റായി തുടരുകയും   കെ.പി. എ. മജീദ് ജന.സെക്രട്ടറിയാവുകയും ചെയ്തു

സി.ടി. അഹമ്മദലി ,എം ഐ . തങ്ങൾ ,വി.കെ അബ്ദുൾ ഖാദർ മൗലവി ,പി.എച്ച് അബ്ദുൾ സലാം ഹാജി ,കുട്ടി അഹമ്മദ് കുട്ടി എന്നിവർ വൈസ് പ്രസിഡന്റുമാരും   സെക്രട്ടറിമാരായി എം.സി മായിൽ ഹാജി, പി.എം.എ സലാം ,ടി.പി.എം സാഹിർ , പി .വി അബ്ദുൾ വഹാബ്, ടി.എം സലിം തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടു

2018 ഫെബ്രുവരി പതിനൊന്നിന് ചേർന്ന  കൗൺസിലിൽ  മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും , ജനറല്‍ സെക്രട്ടറിയായി കെ.പി.എ മജീദിനെയും വീണ്ടും തെരഞ്ഞെടുത്തു. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയായിരുന്നു ട്രഷറര്‍   

പികെകെ ബാവ, എംസി മായിന്‍ ഹാജി, സിടി അഹ്മദലി, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, എം ഐ തങ്ങള്‍, പി എച്ച് അബ്ദുസ്സലാം ഹാജി, സി മോയിന്‍ കുട്ടി, കെ കുട്ടി അഹ്മദ് കുട്ടി, ടിപിഎം സാഹിര്‍, സി പി ബാവ ഹാജി, സി എ എം എ കരീം, കെ ഇ അബ്ദുര്‍റഹ്മാന്‍ എന്നിവർ  വൈസ് പ്രസിഡന്റുമാരായും   .പിഎംഎ സലാം, അബ്ദുര്‍റഹ്മാന്‍ കല്ലായി,, കെ എസ് ഹംസ, ടി എം സലീം, ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, കെ എം ഷാജി എംഎല്‍എ, അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, സിഎച്ച് റശീദ്, ബീമാപ്പള്ളി റശീദ്, സി പി ചെറിയ മുഹമ്മദ്, പിഎം സ്വാദിഖലി എന്നിവര്‍ സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.




ഖമറുന്നിസ അൻവർ , കെ.പി  മറിയുമ്മ എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റിലെ വനിതാ പ്രതിനിധികളായി തെരഞ്ഞെടുത്തു. ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മൂന്നു വനിതകളെ സംസ്ഥാന സെക്രട്ടറിയേറ്റില്‍അംഗങ്ങളാകുന്നത്. 

ട്രഷററായിരുന്ന ചെർക്കളം അബ്ദുല്ല സാഹിബ്   2018 ജൂലൈ 27 നും ,വൈസ് പ്രസിഡന്റുമാരിൽ ഒരാളായ എം.ഐ തങ്ങൾ 2019 ജൂലൈ 27 നും മരണപ്പെടുകയുണ്ടായി ചെർക്കളത്തിന്റെ ഒഴിവിൽ  വൈസ് പ്രസിഡന്റായിരുന്ന സി.ടി അഹമ്മദലിയെ ട്രഷററായി  (3/8/2018 ) തിരഞ്ഞെടുത്തു

2020 ജൂലൈ 15, ബുധനാഴ്‌ച

ഹരിത ചരിതം ഭാഗം 2

ഹരിത ചരിതം  ഭാഗം 2


✍🏻 *മുസ്തഫ  മച്ചിനടുക്കം*

ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്  കൂടുതൽ കരുത്താർജ്ജിച്ചത്   കേരളത്തിലാണെങ്കിലും       തമിഴ്നാട്  പശ്ചിമ ബംഗാൾ ,പോണ്ടിച്ചേരി യു.പി ആസ്സാം ,കർണ്ണാടക. മഹാരാഷ്ട്ര നിയമസഭകളിലൊക്കെ മുസ്ലിം ലീഗ്  പ്രതിനിധികൾ.   അംഗങ്ങളായ  ചരിത്രമുണ്ട് '

ലോക്സഭയിൽ. കേരളത്തിന്  വെളിയിൽ.  തമിൾ നാട്ടിൽ നിന്ന്   പലവുരു മുസ്ലിം ലീഗ്  പ്രതിനിധികൾ.  സാന്നിദ്ധ്യമറിയിക്കയുണ്ടായി      ഒരു വേള പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ
 1971 ൽ ' അഞ്ചാം ലോക്സഭയിലേക്ക് ' തിരഞ്ഞെടുക്കപ്പെട്ട.  അബൂത്വാലിബ്.. ചൗധരിക്ക്      ഏറെ കാലം  ആ കസേരയിൽ 'ഇരിക്കാനായില്ല. കേവലം രണ്ട് മാസങ്ങൾക്ക്   ശേഷം  അദ്ദേഹം മരണപ്പെടുകയായിരുന്നു

എസ്. എം മുഹമ്മദ് ശരീഫ്   തമിൾ നാട്ടിൽ നിന്നും ആദ്യ ലോക് സഭാംഗമായി   എ.കെ. എ അബ്ദുൾ സമദ് ,ഖാദർ' മൊയ്തീൻ ,എം അബ്ദുൾ റഹ്മാൻ ,എന്നിവരും അവിടെ  നിന്നും ലോക്സഭാംഗങ്ങളായ വരാണ്    നിലവിൽ നവാസ് ഗനി   രാമനാഥപുരം മണ്ഡല-ത്തിൽ നിന്നുള്ള  എം.പി'യാണു

ഖായിദെ മില്ലത്ത് മദിരാശി സംസ്ഥാനത്ത് നിന്നും എ.കെ. രിഫാഇ ,അബ്ദുൾ സമദ് ,ഖാജാ മൊയ്തീൻ തുടങ്ങിയവർ തമിൾ നാട് സംസ്ഥാന രൂപീകരണ ശേഷവും രാജ്യസഭാംഗങ്ങളായിയുണ്ട് 

നിലവിലെ  പ്രസിഡന്റ്  കാദർ മൊയ്തീൻ സാഹിബ്  നെ  മുനീർ എ മില്ലത്ത്  എന്നാണ്  അനുയായികൾ വിശേഷിക്കുന്നത് 

മുസ്ലി ലീഗ് ദേശീയ ജന സെക്രട്ടറിയായിരുന്ന സിറാജ് എ മില്ലത്ത് എ.കെ. എ അബ്ദുൾ സമദ്  ലോക്സഭയിലും  രാജ്യസഭയിലും  തമിൾ നാട്  നിയമസഭയിലും ' അംഗമായിരുന്നു  മികച്ച പ്രഭാഷകനും ഗ്രന്ഥകാരനുമായിരുന്ന   അദ്ദേഹം തമിൾ നാട്ടിലെ  സി.എച്ച് എന്നും അറിയപ്പെടുന്നു

1967 ലെ  നിയമസഭാ തിരഞ്ഞെടുപ്പിൽ.  തമിൾ നാട്ടിൽ നിന്നും
ഹബീബുല്ലാഹ്  ബേഗ് ( ചെന്നൈ ഹാർബർ ') എം.എം പീർ മുഹമ്മദ്‌ (മേലേ പാളയം )
എം.അബ്ദുൾ ഗഫൂർ (റാണിപ്പേട്ട് )  എന്നിവരും 
1971-ൽ. 'ചെന്നൈ 'ഹാർബറിൽ നിന്നും   ദളപതി  തിരുപ്പൂർ മൊയ്തീൻ ,വാണിയമ്പാടിയിൽ  എം എ ലത്തീഫ് ,അറവാകുറിശ്ശിയിയിൽ  വി.എം അബ്ദുൾ ജബ്ബാർ ,റാണി പേട്ടയിൽ കെ.എ. അബ്ദുൾ വഹാബ് ,മേലേ പാളയത്ത്  നിന്നും എസ്. എം  കാദർ മൊയ്തീൻ. , ഭുവന ഗിരിയിൽ നിന്നും  എം.എ അബൂ സാലിയും   ഉജ്ജ്വല വിജയം  നേടി    എം.എൽ.എ മാരായി

1977 ൽ. വാണിയമ്പാടിയിതിൽ നിന്നും  എം എ ലത്തീഫ് തുടർ' വിജയം നേടി    1980ലെ ' തിരഞ്ഞെടുപ്പിൽ  എ. ഷാഹുൽ ഹമീദ്  കടയനെല്ലൂരിലും   1984 ൽ ട്രിപ്ളിക്കേ നിൽ. നിന്നും '  എ.കെ. എ. അബ്ദുൾ സമദ് 'സാഹിബും  ,പാളയംകോട്ടയിൽ 'വി.എസ്.ഷംസുൽ. ആലമും    വിജയശ്രീലാളിതരായി
പിന്നീട്   ലീഗ്  വിജയം നേടുന്നത് '  2006 ലാണ്   അത്തവണ.  എച്ച്   അബ്ദുൾ ബാസിത്   വാണിയമ്പാടിയിലും
എം.എ. ഖലീലു റഹ്മാൻ' അറവാകുറിശ്ശിയിലും   ഹരിത കൊടി ' പാറിച്ചു
2016 ൽ.  കടയനെല്ലൂരിൽ നിന്നു കെ.എ. മുഹമ്മദ്  അബൂബക്കറിലൂടെ   തമിഴ് നാട്  ' നിയമസഭയിൽ '   മുസ്ലിം ലീഗ്: സാന്നിധ്യം  തിരിച്ചുപിടിക്കുകയായിരുന്നു     ചില തിരഞ്ഞെടുപ്പുകളിൽ.   ഡി.എം.കെ.യുടെയും കോൺഗ്രസിന്റേയും ചിഹ്നത്തിലും സ്വതന്ത്ര വേഷത്തിലുമായിരുന്നു 'ലീഗ് ' മത്സരിച്ചിരുന്നത്.2016 ലെ  നിയമസഭാ തിരഞ്ഞെടുപ്പിലും  2019 ലെ   ലോക്സഭാ തിരഞ്ഞെടുപ്പിലും   ഏണി ചിഹ്നത്തിൽ തന്നെ മത്സരിച്ച് കൊണ്ടാണ്   ലീഗ്   സ്ഥാനാർത്ഥികൾ.   വിജയിച്ചത്

1980. ലെ   തിരഞ്ഞെടുപ്പിൽ.  വി.എം  സാലി മരക്കാർ പോണ്ടിച്ചേരി നിയമസഭയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ടതും    ശ്രദ്ധേയമാണ് 


അഡ്വ.എ.കെ.' എം ഹസ്സനുസ്സമാൻ സാഹിബ്    പശ്ചിമ ബംഗാളിൽ.   1970- 71 വർഷത്തിൽ 'അജോയ് മുഖർജിയുടെ:   (ബംഗ്ലാ കോൺഗ്രസ്സ്) മന്ത്രിസഭയിൽ.  വ്യവസായ വാണിജ്യ മന്ത്രിയായും   പലവട്ടം 'എം.എൽ എ യായും   കരുത്ത് കാട്ടുകയും ചെയ്തു
 സമാഉൻ ബിശ്വാസ് (ഭഗ് വാൻഗോല)
3. നാസിറുദ്ധീൻ ഖാൻ(നൗഡ)
4. അഫ്താബുദ്ദിൻ അഹമ്മദ് ( ഹരിഹരൻ പാറ) ' 
5. ഗോദിന്ത മണ്ഡൽ (നകാഷിപാറ)
6. ഹാറൂൻ അൽ റഷീദ് (ദിഗംഗ)
 തുടങ്ങിയവരും  അവിടെ  നിന്ന്   എം എൽ .എ മാരാവുകയുണ്ടായി   അവിടെയുണ്ടായിരുന്ന.  പ്രോഗ്രസ്സീവ് മുസ്ലിം ലീഗും  ,മുസ്ലിം ലീഗും   ലയിച്ചൊന്നാവുകയും    .  ഒരേ  സമയം   ആറോളം   എം  എൽ എ. മാർ.  ലീഗിനു  വേണ്ടി  നിയമ സഭയിലുണ്ടാവുകയും  ചെയ്തിരുന്നു

2020 ജൂലൈ 14, ചൊവ്വാഴ്ച

കാപഠ്യമറിയാത്ത 'ബി.വി*

*കാപഠ്യമറിയാത്ത 'ബി.വി*





ജൂലൈ 15.  ലീഗ് രാഷ്ടീയത്തിലെ പ്രഗത്ഭരായ 'രണ്ട്  നേതാക്കളുടെ   ജനന മരണങ്ങൾ കൊണ്ട് അനുസ്മരിക്കപ്പെടേണ്ട. ദിനമാണ്   

അതും  രണ്ട് കോയ മാർ എന്നത് കൗതുകകരവുമാകുന്നു


1927 ജൂലൈ 15. മഹാനായ. സി.എച്ചിന്റെ  ജന്മദിനമാണെങ്കിൽ

സി.എച്ചിനെ  കുറിച്ച് ആദ്യം എന്റെ അനുയായിയും ,പിന്നീടെന്റെ സഹപ്രവർത്തകനും ,ശേഷമെന്റ നേതാവുമായിരുന്ന. വ്യക്തിയെന്നു    വിശേഷിപ്പിച്ച  ബി.വി അബ്ദുല്ലക്കോയ 'സാഹിബിന്റെ   മരണവും  ഒരു ജൂലൈ 15 നായിരുന്നു
 ബി.വി. അബ്ദുല്ലക്കോയ  മുസ്ലിം ലീഗില്‍ കോഴിക്കോട് സിറ്റി കമ്മിറ്റിയുടെയും ജില്ല കമ്മിറ്റിയുടെയും അധ്യക്ഷപദം ഏറെക്കാലം വഹിച്ച ബി.വി സംസ്ഥാന ലീഗ് ജനറല്‍ സെക്രട്ടറി പദവിയിലും വൈസ് പ്രസിഡന്‍റ് സ്ഥാനത്തും കുറേക്കാലം ഉണ്ടായ നേതാവാണ്.
 1967 മുതല്‍ 1997 വരെ രാജ്യസഭാംഗമായി വിടവാങ്ങിയതിനു പിറ്റേ വര്‍ഷം 1998 ലാണ് നിര്യാതനായത്. രാജ്യസഭയുടെ 120 യോഗങ്ങളില്‍ പങ്കെടുത്ത എം.പി എന്ന ബഹുമതിയോടെ. 118 സെഷനില്‍ ഹാജരായ ബംഗാളിലെ കമ്യൂണിസ്റ്റ് നേതാവ് ഭൂപേശ് ഗുപ്തയുടെ റെക്കോഡാണ് അബ്ദുല്ലക്കോയ മറികടന്നത്.
അര നൂറ്റാണ്ടിലേറെ രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന  ബി.വിയുടെ  വിയോഗത്തിന്റെ ഇരുപത്തിരണ്ട് വർഷം  പിന്നിടുമ്പോൾ , അദ്ദേഹം ഓര്‍മിക്കപ്പെടേണ്ടത് അഴിമതി തീണ്ടാത്ത ഒരു പൊതുജീവിതം കൊണ്ടുനടന്ന രാഷ്ട്രീയ നേതാവെന്ന നിലയിലാണ്.
മുസ്ലിം ലീഗില്‍ സ്ഥാപക നേതാക്കളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ഈ കോഴിക്കോട്ടുകാരന്‍, വളന്‍റിയര്‍ ആയാണ് രംഗപ്രവേശം ചെയ്തത്. കോഴിക്കോട്ടും ആലപ്പുഴയിലും ചെന്നൈയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മുംബൈയില്‍ ഒരു ഇംഗ്ളീഷ് കമ്പനിയില്‍ എക്സിക്യൂട്ടീവായി ഉദ്യോഗം വഹിക്കവെയാണ് കേരളത്തിലേക്ക് തിരിച്ചുപോന്നത്.
പാര്‍ട്ടിയില്‍ ഒന്നിനു പിറകെ മറ്റൊന്നായി പല സ്ഥാനങ്ങള്‍ അലങ്കരിക്കുമ്പോഴും പാര്‍ട്ടിക്ക് പുറത്ത് എന്തെങ്കിലും പദവികള്‍ നേടാനുള്ള അധികാരമോഹം അദ്ദേഹത്തെ തീണ്ടിയതേ ഇല്ല. എം.എല്‍.എമാരെയും എം.പിമാരെയും തെരഞ്ഞെടുക്കുന്ന ഉന്നതാധികാര സമിതിയിലെ അംഗത്വം കൊണ്ട് അദ്ദേഹം തൃപ്തിപ്പെട്ടു. സി.എച്ച്. മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കി നിശ്ചയിച്ച വേളയില്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കോയയായിരുന്നു. അബ്ദുറഹ്മാന്‍ ബാഫക്കി തങ്ങളെ ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്‍റാക്കുന്നതിലും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ സംസ്ഥാന ലീഗ് പ്രസിഡന്‍റാക്കുന്നതിലും ബി.വി വഹിച്ച പങ്ക് ശ്രദ്ധേയമാണ്.
കോഴിക്കോട് നഗരസഭയുടെ മേയറാവാനുള്ള നിര്‍ബന്ധം വന്നപ്പോഴും അഹമദ് കുരിക്കളുടെ മരണത്തത്തെുടര്‍ന്ന് കേരള മന്ത്രിസഭയില്‍ അംഗമാക്കാനുള്ള ശ്രമങ്ങള്‍ നടന്നപ്പോഴും ‘ഞാനില്ല’ എന്നുപറഞ്ഞ് മാറുകയാണ് അദ്ദേഹം ചെയ്തത്.
ഒടുവില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ ബിസിനസ് രംഗം വിടേണ്ടി വന്നപ്പോഴാണ് 53ാം വയസ്സില്‍ രാജ്യസഭാംഗത്വം സ്വീകരിച്ചത്. ന്യൂഡല്‍ഹിയിലെ എം.പി ഫ്ളാറ്റില്‍ അടങ്ങി ഒതുങ്ങി ജീവിച്ച കാലത്തും ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്ന എം.പി എന്നാണദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്. വിമാനത്താവളം, റെയില്‍ സൗകര്യം തുടങ്ങിയ കേരളത്തിലെ പ്രശ്നങ്ങള്‍ സഭയില്‍  ഉന്നയിച്ചിരുന്ന അദ്ദേഹം, കേരളത്തിന്റെ ഭക്ഷ്യവിഹിതം ഉയര്‍ത്തിക്കിട്ടാന്‍ പാര്‍ട്ടി അംഗങ്ങളോടൊപ്പം പാര്‍ലമെന്‍റിന് മുന്നില്‍ ധര്‍ണ നടത്തിയതടക്കം ജനകീയ സമരങ്ങളിലും സജീവമായിരുന്നു 

 . പ്രത്യേക വിവാഹ നിയമം, അലീഗഢ് സര്‍വകലാശാല പ്രശ്നം എന്നിവയില്‍ രാജ്യസഭയിൽ  സജീവമായി ഇടപെട്ടിരുന്ന.  അദ്ദേഹം  ബാങ്ക് ദേശസാത്കരണത്തെയും നാട്ടുരാജാക്കന്മാരുടെ മാലീഖാന്‍ നിരോധിക്കുന്നതിനെയും ' അനുകൂലിക്കുകയും ചെയ്തു.
ദേശീയോദ്ഗ്രഥന സമിതിയിലും ബോഫോഴ്സ് തോക്കിടപാട് അന്വേഷിക്കാനുള്ള പാര്‍ലമെന്‍റിന്റെ സംയുക്ത സമിതിയിലും അംഗമാക്കിക്കൊണ്ടാണ് ഇന്ത്യാ ഗവണ്‍മെന്‍റ് അദ്ദേഹത്തെ ആദരിച്ചത്. പാര്‍ലമെന്‍റില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ രാഷ്ട്രപതി ആര്‍. വെങ്കട്ട രാമനും അദ്ദേഹത്തിന് പ്രത്യേക പുരസ്കാരം നല്‍കുകയുണ്ടായി.
വിമോചന സമരാനന്തരം അധികാരം ഏറ്റെടുക്കാനുള്ള ഐക്യജനാധിപത്യ മുന്നണിയില്‍ മുസ്ലിം ലീഗ് തുടര്‍ച്ചയായി അവഗണിക്കപ്പെട്ടപ്പോള്‍ പ്രതിപക്ഷ മുന്നണിക്ക് നേതൃത്വം നല്‍കുന്നതിലും ബി.വി പ്രധാന പങ്കുവഹിച്ചു. എ.കെ. ഗോപാലനെയും ഇ.എം.എസ്. നമ്പൂതിരിപ്പാടിനെയും ഇ.കെ. നായനാരെയും പോലുള്ള മാര്‍ക്സിസ്റ്റ് നേതാക്കള്‍ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വസതിയില്‍ വന്ന് ചര്‍ച്ചകള്‍ നടത്തിയാണ് സപ്തകക്ഷി മുന്നണിക്ക് രൂപം നല്‍കിയത്. പില്‍ക്കാലത്ത് കെ. കരുണാകരന്റെയും എ.കെ. ആന്‍റണിയുടെയും  നേതൃത്വത്തില്‍ ഐക്യജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതില്‍ ബി.വി വഹിച്ച പങ്ക് ചില്ലറയല്ല.
മുസ്ലിം ലീഗിനെ കേരളത്തില്‍ ഒരു പ്രമുഖ ശക്തിയാക്കുന്നതില്‍  തികഞ്ഞ മതേതര വാദിയായിരുന്ന അദ്ദേഹത്തിന്റെ സംഭാവനകള്‍ വളരെ വലുതാണ്. വിദ്യാഭ്യാസ രംഗത്തും വാണിജ്യരംഗത്തും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
കോഴിക്കോട്ടെ പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാനായി രൂപവത്കരിക്കപ്പെട്ട റിലീഫ് കമ്മിറ്റിയുടെ പ്രധാന അമരക്കാരന്‍ അദ്ദേഹമായിരുന്നു.
മൂന്നു പതിറ്റാണ്ട് ഡല്‍ഹിയില്‍ വാണശേഷം തിരിച്ചുവരുമ്പോള്‍ ആ ഫ്ളാറ്റില്‍ ബാക്കിയായത് തണുപ്പ്കാലത്ത് ധരിക്കാറുള്ള ഒരു ജോടി കമ്പിളി ഉടുപ്പുകളും രണ്ടുമൂന്ന് പുസ്തകങ്ങളും ഒരു ട്രാന്‍സിസ്റ്റര്‍ റോഡിയോയും രാജ്യസഭാംഗങ്ങളുടെ ഒരു ഗ്രൂപ് ഫോട്ടോയും ആയിരുന്നുവെന്ന് മുസ്ലിംലീഗ് ദേശീയ പ്രസിഡന്റും  ബി.വി യുടെ സഹപ്രവർത്തകനുമായിരുന്ന  ഇ. അഹ്മദ്  സാഹിബ്   ഒരനുസ്മരണക്കുറിപ്പില്‍ ' എഴുതിയ തോർക്കുന്നു
   പതിനെട്ട്  സെന്‍റില്‍ ഒതുങ്ങുന്ന ഒരു വീടുമാത്രം ബാക്കിവെച്ച് കടന്നുപോയ ,
കൃത്യമായ കണക്കുകൾ സൂക്ഷിക്കുകയും ജീവിതത്തിൽ.  ഏറെ സൂക്ഷ്മത പാലിക്കുകയും ചെയ്ത നേതാവായിരുന്നു   ബി.വി   

ഖായിദെ മില്ലത്തിനും സേട്ട്സാഹിബിനും ,ബനാത്ത് വാലസാഹിബിനുമൊപ്പം വർഗീയ കലാപങ്ങളുണ്ടായ പ്രദേശങ്ങളിലെല്ലാം സന്ദർശിച്ച്       ആശ്വാസമേകാനും ബി.വി കൂടെയുണ്ടാകുമായിരുന്നു   

സി എച്ച് മുഹമ്മദ് കോയ സാഹിബ് കേരളത്തിന്റെ മുഖ്യ മന്ത്രിയും ,ഉപമുഖ്യമന്ത്രിയുമായപ്പോൾ ഏറെ സന്തോഷിച്ച നേതാവായിരുന്നു ബി.വി അബ്ദുല്ല കോയ സാഹിബ് 
സഹപ്രവർത്തകന്റെ വളർച്ചയിൽ  അസൂയയും കുറുമ്പും പ്രകടമാക്കാത്ത  പര്യമെന്തെന്നറിയാത്ത നേതാവായിരുന്നു ബി.വി അബ്ദുല്ലക്കോയ സാഹിബ്

2020 ജൂൺ 24, ബുധനാഴ്‌ച

ആ ഇടിമുഴക്കം ഇന്നും കാതുകളിൽ മുഴങ്ങുന്നു*



ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ    നാലാത്തെ  ദേശീയ അദ്ധ്യക്ഷനും '   ഏഴു പ്രാവശ്യമായി    രണ്ട് പതിറ്റാണ്ടിലധികം    ഇന്ത്യൻ പാർലമെന്റിലെ    ഇടിമുഴക്കവുമായിരുന്ന. ജി. എം ബനാത്ത് വാല സാഹിബില്ലാത്ത ഒരു വ്യാഴവട്ടം   പൂർണ്ണമാവുകയാണ്  


ഇന്ത്യ കണ്ട എക്കാലത്തേയ്ക്കും   മികച്ചപാർലമെന്റേറിയനായിരുന്നു    ബനാത്ത് വാല സാഹിബ്   

ഇന്ത്യൻ ഭരണഘടനയേയും    ജനാധിപത്യത്തേയും കുറിച്ച് അഗാധ പാണ്ഡിത്യം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു         എപ്പോഴും  ന്യൂനപക്ഷാവകാശങ്ങളെ കുറിച്ച്       ബോധവാനായിരുന്ന. അദേഹം വളരെ ജാഗ്രതയോടെ    അവകാശധ്വംസനങ്ങൾക്ക്   നേരെ    നിയമതിന്റേയും ജനാധിപത്യത്തിന്റേയും വഴിയിലൂടെ   പോരാട്ടം  നടത്തുകയായിരുന്നു

ഒരിക്കൽ പോലും   അപക്വമായൊരു വാക്കു പോലും    അദ്ദേഹത്തിന്റെ നാവിൽ നിന്നു മുതിർന്നു വീണിരുന്നില

ഖായിദെ മില്ലത്തിന്റെ  ജീവിത. ദർശനത്തോടു    സത്യസന്ധമായി    കൂറു പുലർത്തുകയും   ജീവിതാന്ത്യം വരെ  ഹരിത രാഷ്ട്രീയത്തിന്റേയും     അതുവഴി   ഇന്ത്യയിലെ പതിതജനകോടികളുടെയും       ഉന്നമനം കാംക്ഷിച്ച് പ്രവർത്തിച്ച ബനാത്ത് വാല സാഹിബിന്ന പോലുള്ളവരുടെ   അഭാവം      ഇന്ത്യൻ രാഷ്ടീയത്തിൽ മുഴച്ച് നില്ക്കുകയാണ്

ആ ഇടിമുഴക്കം  ഇന്നും കാതുകളിൽ മുഴങ്ങുന്നു*

മുസ്തഫ മച്ചിനടുക്കം

2020 ജൂൺ 10, ബുധനാഴ്‌ച

സയ്യിദ് ഉമർ ബാഫഖി തങ്ങൾ


ആദര്‍ശനിഷ്ഠയുടെ ആള്‍രൂപം സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ വേര്‍പാടിന് ഇന്ന് 11 വര്‍ഷം

    

സയ്യിദ് അഹമ്മദ് ബാഫഖി തങ്ങള്‍


നേതാക്കളും സാധാരണ പ്രവര്‍ത്തകരും അടുത്തറിഞ്ഞു സ്‌നേഹിച്ച നേതാവായിരുന്നു സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍. ആദര്‍ശനിഷ്ഠകൊണ്ടും നിലപാടുകളിലെ ദാര്‍ഢ്യംകൊണ്ടും അദ്ദേഹം ശ്രദ്ധ നേടി. ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു, ഒപ്പം കുടുംബത്തിനും വഴികാട്ടി. പിതാവിന്റെ ഓര്‍മ്മകള്‍ സുഗന്ധമൂറുന്ന തലോടലായി അനുഭവപ്പെടുന്നു. സമുദായത്തിനായി സമര്‍പ്പിച്ച ജീവിതത്തിലെ അനുഭവങ്ങളിലൂടെയാണ് ഞങ്ങളുടെ ബാല്യകൗമാരങ്ങള്‍. വീട്ടിലെത്തുന്ന നേതാക്കള്‍, ബാപ്പയുടെ യാത്രകള്‍, ചര്‍ച്ചകള്‍, തെരഞ്ഞെടുപ്പുകള്‍ തുടങ്ങിയ കര്‍മ്മനൈരന്തര്യങ്ങളുടെ പതിറ്റാണ്ടുകള്‍. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ക്ക് 21 മക്കളായിരുന്നു. മൂത്തമകള്‍ സൈനബയെയാണ് സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍ വിവാഹം ചെയ്തത്. ബാഫഖി തങ്ങളുടെ സഹോദരിപുത്രനും ജാമാതാവും എന്ന നിലയില്‍ കുടുംബബന്ധത്തില്‍ അപ്പുറമുള്ള ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്. ബാഫഖിതങ്ങളുടെ രാഷ്ട്രീയ, സാമുദായിക കാര്യങ്ങളുടെ ചുക്കാന്‍പിടിച്ചിരുന്നത് സെയ്തുമ്മര്‍ തങ്ങളായിരുന്നു. കുടുംബകാര്യങ്ങളും തങ്ങളെ ഏല്‍പ്പിച്ചിരുന്നു. ഉത്തരവാദിത്തങ്ങള്‍ അര്‍ഹിക്കുന്ന രീതിയില്‍ ഏറ്റെടുത്തു മുന്നോട്ടുപോയി. സി.എച്ചിന്റെ പരിപാടികള്‍ക്ക് തീയതി നല്‍കിയിരുന്നത് അക്കാലത്ത് കൊയിലാണ്ടിയില്‍ സെയ്തുമ്മര്‍ തങ്ങളുടെ ഓഫീസായിരുന്നു. സി.എച്ചും സെയ്തുമ്മര്‍ തങ്ങളും ബാഫഖി തങ്ങളുടെ കരുത്തായി മാറിയ കാലം. കോഴിക്കോട് കേന്ദ്രമാക്കി മുസ്‌ലിംലീഗ് സാധിച്ച വിജയങ്ങളുടെയും മുന്നേറ്റങ്ങളുടെയും ചരിത്ര ചിത്രംകൂടിയാണിത്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മാതൃകകളുടെ വഴി അടയാളപ്പെടുത്തി. സാധാരണ പ്രവര്‍ത്തകരെ ശ്രദ്ധിക്കാന്‍ അദ്ദേഹം മനസ്സിലാക്കി. കുടുംബത്തെയും ശ്രദ്ധിച്ചു. എന്നാല്‍ അധികാരമോ രാഷ്ട്രീയ നേതൃസ്ഥാനമോ ഒരിക്കലും സ്വന്തക്കാര്‍ക്ക് അമിതമായ ഇടപെടലുകള്‍ക്ക് ഉപയോഗപ്പെടുത്തിയില്ല. മക്കളുടെ നേട്ടങ്ങള്‍ക്കുവേണ്ടി സ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തിയില്ല. അവര്‍ സ്വയം കണ്ടെത്തണം എന്നായിരുന്നു നയം. ഒരുകാര്യത്തിലും പരിധിവിട്ട് ഇടപെടരുതെന്ന് നിഷ്‌കര്‍ഷ പുലര്‍ത്തി. ആരോടും അങ്ങനെയുള്ള ബാധ്യത ഉണ്ടാവരുതെന്ന നിര്‍ബന്ധവും അതിന് പിന്നിലുണ്ടായിരുന്നു. എന്തെങ്കിലും ഒരു കാര്യം ഒരാളെക്കൊണ്ട് ചെയ്യിച്ചാല്‍ അവരുടെ മറ്റൊരു ആവശ്യത്തിന് ഇങ്ങോട്ടും സമീപിക്കുമെന്നും വഴിവിട്ട നീക്കങ്ങള്‍ ആര്‍ക്കുവേണ്ടിയും ചെയ്യുന്നത് ഗുണകരമല്ലെന്നും ബോധ്യപ്പെടുത്തും. അതായിരുന്നു രീതി.
മക്കളോടെല്ലാം ഒരേയൊരു ഉപദേശം മാത്രമായിരുന്നു എപ്പോഴും പ്രധാനമായി നടത്തിയിരുന്നത്. നമസ്‌കാരം കൃത്യമായി നിര്‍വഹിക്കണം. അത് മാത്രമാണ് ബാപ്പാക്ക് നിങ്ങള്‍ ചെയ്യേണ്ടത് എന്ന് പറയും. മൂത്തമകള്‍ക്ക് പേരക്കുട്ടിയായ ശേഷവും കാണുമ്പോള്‍ പറയുന്ന ഉപദേശം നമസ്‌കാരം ഖളാ ആകരുതെന്ന് തന്നെ. സുബഹിക്ക് പള്ളിയില്‍ പോകുംമുമ്പ് കുട്ടികളെ ഉള്‍പ്പെടെ എല്ലാവരെയും ഉണര്‍ത്തുന്നതും സുബഹി കഴിഞ്ഞ ഉടനെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും പതിവായിരുന്നു. വുളൂ പതിവാക്കുന്നതിലും ശ്രദ്ധിച്ചു. യാത്രകളിലും മറ്റും ഇത് വിഷമം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യം പരിഗണിച്ചും മറ്റും വിട്ടുവീഴ്ച ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നവരോട് ആ കാര്യത്തില്‍ നിങ്ങള്‍ വിഷമിക്കേണ്ട എന്നായിരുന്നു മറുപടി. യു.ഡി.എഫ് ലൈസന്‍ കമ്മിറ്റി യോഗങ്ങള്‍ക്ക് കൊരമ്പയിലുമൊത്ത് പോകുന്ന കാലത്ത് പലപ്പോഴും കൂടെപോകാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. ഒരിക്കല്‍ മുന്‍ ധനകാര്യ മന്ത്രി കെ.എം മാണി ഒരു ആഗ്രഹം അറിയിച്ചു. തങ്ങള്‍ ഇരുന്ന സ്ഥലത്ത് എനിക്കൊന്ന് ഇരിക്കണം. എല്ലാ കക്ഷിനേതാക്കളും സ്‌നേഹത്തില്‍ പൊതിഞ്ഞ ആദരമാണ് നല്‍കിയത്. അവര്‍ക്ക് ലഭിച്ചതും വലിപ്പച്ചെറുപ്പങ്ങള്‍ നോക്കാതെയുള്ള സ്‌നേഹബഹുമാനങ്ങള്‍ തന്നെ.
യാത്രകളോട് വലിയ താല്‍പര്യം കാണിച്ചു. പഠിച്ചത് മക്കയിലായിരുന്നു. ഉപ്പയുടെ അനിയന്‍ ഹാഫിളായി. പഠനശേഷം നാട്ടിലെത്തിയ ഉപ്പ ബാഫഖി തങ്ങള്‍ക്കൊപ്പം രാഷ്ട്രീയ ഭൂമിയിലിറങ്ങി. രാഷ്ട്രീയകാര്യങ്ങളും കുടുംബകാര്യങ്ങളും ബാഫഖിതങ്ങള്‍ ഏല്‍പിച്ചിരുന്നത് സൈദുമര്‍ തങ്ങളെയായിരുന്നു. പാര്‍ട്ടിയിലും ഭരണത്തിലും മതസംഘടനാ, സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുമ്പോഴും ബാഫഖി തങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങള്‍ അദ്ദേഹത്തിന് നിര്‍വഹിക്കാനുണ്ടായിരുന്നു. ആദര്‍ശ രംഗത്തെ കണിശതയും നിലപാടുകളിലെ ദൃഢതയും സെയ്തുമ്മര്‍ തങ്ങളെ വേറിട്ടുതന്നെനിര്‍ത്തി. വിഷയങ്ങള്‍ സെയ്തുമ്മര്‍ തങ്ങള്‍ ഏറ്റെടുത്താല്‍പിന്നെ കാര്യങ്ങള്‍ യഥാവിധി നടന്നു കൊള്ളും എന്ന് ഉറപ്പായിരുന്നു. ഇത് മുന്നില്‍കണ്ടാണ് നേതാക്കള്‍ സങ്കീര്‍ണ്ണമായ വിഷയങ്ങള്‍പോലും അങ്ങോട്ട് വിട്ടിരുന്നത്. 
നിയമസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്ന സമയത്ത് മദിരാശിയിലായിരുന്നു. അവിടെ എം.കെ ഹാജിയുടെ റസ്റ്റോറന്റിലായിരുന്നു. എം.കെ ഹാജി മുഖേന വിവരം ലഭിച്ചപ്പോള്‍ മദ്രാസ് മെയിലില്‍ പുറപ്പെട്ടു. പൂക്കോയ തങ്ങളെ ചെന്നുകണ്ടു. നിയമസഭയിലേക്ക് മത്സര രംഗത്തിറങ്ങി. നീളക്കുപ്പായമിട്ടു നിയമസഭയിലേക്ക് കടന്നു ചെല്ലുന്ന ഓര്‍മ്മ. ഫാറൂഖ് കോളജിലും നന്തി ദാറുസ്സലാമിലും കോഴിക്കോട്ടെ വിവിധ പള്ളികളിലും പട്ടിക്കാട് ജാമിഅ നൂരിയയിലും പൊന്നാനി മഊനത്തിലും തന്റെ സേവന്ന മുദ്രകള്‍ ചാര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചു എന്നതിന് എത്രയോ തെളിവുകളുണ്ട്. കുവൈത്തില്‍ ബാപ്പാക്ക് അടുത്ത ബന്ധമുള്ള അബ്ദുല്‍ ജലീല്‍ എന്ന ഒരു അറബി ഉണ്ടായിരുന്നു. എല്ലാവര്‍ഷവും ഉപ്പയുടെ പേരില്‍ സാധുക്കള്‍ക്കായി അദ്ദേഹം പണമയക്കും. കൃത്യമായി വിതരണം ചെയ്ത് കണക്കുകളും ബാപ്പ അയച്ചുകൊടുക്കും. ആയിടെ എനിക്ക് കുവൈത്തിലേക്ക് ഒരു വിസിറ്റിങ് തരപ്പെട്ടു. വിവരം ബാപ്പയോട് പറഞ്ഞപ്പോള്‍ പോകുന്നതൊക്കെ നല്ലത്, എന്നാല്‍ അബ്ദുല്‍ ജലീലിനെ കാണരുത് എന്നുപദേശിച്ചു. ബന്ധം വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിലുള്ള കര്‍ശനമായ വിലക്ക്. 
സ്റ്റാമ്പ്, ഫോട്ടോ എന്നിവയും പാര്‍ട്ടി സുവനീറുകളും ശേഖരിക്കുന്നതില്‍ വലിയ താല്‍പര്യമായിരുന്നു. പല കാര്യങ്ങള്‍ക്കും വേണ്ട ഫോട്ടോ ശേഖരിക്കാന്‍ നേതാക്കള്‍ ബാപ്പയുടെ അടുത്ത് എത്തുമായിരുന്നു. സല്‍ക്കാരത്തിലും വലിയ താല്‍പര്യം കാണിച്ചു. നേതാക്കള്‍, പ്രഭാഷകര്‍ പരിപാടികള്‍ക്ക് വന്നാല്‍ ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ എത്തണം എന്ന് നിര്‍ബന്ധംപിടിച്ചു.1970 കളില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടായി ഇരുപക്ഷത്തായി നില്‍ക്കുന്ന വേളയിലാണ് സി.പി.എമ്മിന്റെ ശരീഅത്ത് വിരുദ്ധ പ്രചാരണങ്ങളുണ്ടാകുന്നത്. അന്ന് ഭിന്നതകള്‍ മറന്ന് ഇരു സംഘടനകളും ഒറ്റക്കെട്ടാകാനും ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് ശക്തിപ്പെടുത്താനും തീരുമാനിച്ചപ്പോള്‍ അതിനായി കൈമെയ് മറന്ന് അധ്വാനിച്ചു. അദ്ദേഹത്തിന്റെ ഉള്ളില്‍ കുടികൊണ്ട സമുദായത്തോടുള്ള ആത്മാര്‍ത്ഥതയുടെ തെളിവാണിത്. മര്‍ഹും സീതിഹാജിയും അതില്‍ വലിയ പങ്കുവഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കൂടെനിന്നു. കേരളീയ മുസ്‌ലിം വളര്‍ച്ചയുടെ വഴികള്‍ തിരിച്ചറിഞ്ഞ നേതാവായിരുന്നു ആ വലിയ മനുഷ്യന്‍.

2020 ജൂൺ 5, വെള്ളിയാഴ്‌ച

ഖായിദെ മില്ലത്തും സി.എച്ചും*

*ഖായിദെ മില്ലത്തും സി.എച്ചും*


ഖായിദെ മില്ലത്ത്  മുഹമ്മദ്‌ ഇസ്മായിൽ സാഹിബിന്റെ     ആശയാദർശങ്ങളോടൊപ്പം   ആ വ്യക്തിത്വത്തേയും  അങ്ങേയറ്റം  സ്നേഹിച്ചിരുന്നു   സി.എച്ച് മുഹമ്മദ് കോയാ സാഹിബ്    

മരം കോച്ചുന്ന തണുപ്പുള്ള ഒരു പാതിരാത്രിയിൽ.  മദിരാശി വിമാന താവളത്തിൽ.   എം. കെ. ഹാജിയെയും സി.എച്ച് മുഹമ്മദ് കോയ സാഹിബിനേയും  മൂടിപ്പുതച്ച കമ്പിളിയുമായി കാത്തിരുന്ന ഖായി ദെ മില്ലത്തിന്റെ കഥ.ചന്ദ്രിക പത്രാധിപർ സി.പി. സൈതലവി യിൽ നിന്ന്‌ കേട്ടിട്ടുണ്ട്       

ഇവിടെ കുറിക്കുന്ന കഥ മറ്റൊന്നാണ്       ഖായി ദെ മില്ലത്ത്  ഒരു വേള ട്രെയിൻ മാർഗം   കോഴിക്കോട് വരുകയാണ്   വരുന്ന വിവരം  സി.എച്ചിനെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു     അതനുസരിച്ച്   കോഴിക്കോട് ലീഗ് ഹൗസിലുള്ള. മമ്മുക്ക യെ    ഇസ്മയിൽ സാഹിബിനെ  സ്വീകരിച്ച്  കൂട്ടി കൊണ്ടുവരാൻ. ഏർപ്പാട്  ചെയ്ത സി എച്ച്  വയനാട്   ചില പരിപാടികൾക്ക്   പോവുകയും ചെയ്തു

പാതിര. വരെ  പരിപാടികൾ ഉണ്ടാവുന്ന   കാലഘട്ടമായിരുന്നു  അത്        പരിപാടിയൊക്കെ കഴിഞ്ഞ്  ഏറെ വൈകി    കോഴിക്കോട്  എത്തിയ സി.എച്ച് നടക്കാവ്  പള്ളിയിലെത്തി     പാതിരയോടടുത്ത സമയത്താണ്    നഗരത്തിലെത്തുന്ന തെങ്കിൽ.   വീട്ടിൽ പോകാതെ    തൊട്ടടുത്ത നടക്കാവ് പള്ളിയിലെത്തി തഹജ്ജുദ് നിസ്കാര മടക്കം നിർവ്വഹിച്ച്  സുബഹി വരെ  അവിടെ തങ്ങി   സുബഹി ജമാത്തത്ത് കഴിഞ്ഞേ  വീട്ടിൽ പോവാറുണ്ടായിരുന്നുള്ളൂ   

സി.എച്ചിനെ  കണ്ട നാട്ടുകാരി ലാരോ  ഓടി വന്ന്    പുറം പള്ളിയിൽ ഇസ്മായിൽ സാഹിബിനെ പോലൊരു വൃദ്ധൻ കിടന്നുറങ്ങുന്നതായി വിവരം പറഞ്ഞു         പെട്ടെന്നാണ്  ഇസ്മായിൽ സാഹിബ് വരുമെന്ന് പറഞ്ഞിരുന്നത്  സി എച്ചിന്റെ ഓർമ്മയിൽ വന്നത്      സി.എച്ച് ചെന്നു. നോക്കുമ്പോൾ.  തന്റെ കോട്ട് ഊരി വെച്ച്  ബനിയനും പൈജാമയും ധരിച്ച് യാത്രയിൽ സ്ഥിരമായി കരുതാറുള്ള തുണി സഞ്ചി തലയിണയാക്കി കിടന്നുറങ്ങുന്നു   സാക്ഷാൽ ഖായി ദെ മില്ലത്ത്          ആ മഹാനായ നേതാവിനരികിൽ  മാപ്പിള നാടിന്റെ സുൽത്താൻ സി.എച്ച്  തന്റെ നേതാവിന്റെ   ചുറ്റും വട്ടമിട്ട് പറക്കുന്ന കൊതുകുകളെ   പേപ്പ റോ മറ്റോ ഉപയോഗിച്ച് ആട്ടിയകറ്റി  അദ്ദേഹത്തിന്റെ ഉറക്കത്തിന് ഭംഗം വരാതിരിക്കാൻ.  വീശി കൊടുത്ത്  കൊണ്ടിരുന്നു

സുബഹി ബാങ്കൊലി മുഴങ്ങിയതോടെ    ഉറക്കമുണർന്ന. ഇസ്ലായിൽ സാഹിബ്  നിസ്കാര ശേഷം  സി.എച്ചിനൊപ്പം  വീട്ടിലേക്ക് പോയി     

സി.എച്ച്  ഇസ്മായിൽ സാഹിബിനെ കൂട്ടി കൊണ്ട് വരാൻ.  ഏൽപ്പിച്ചയാൾ.    സ്റ്റേഷനിലെത്തിയപ്പോൾ.  മണിക്കൂറുകൾ വൈകിയാണ് മദ്രാസ് മെയിൽ എത്തുകയെന്നറിഞ്ഞ്   സമയമാവുമ്പോൾ വരാമെന്നോർത്ത്  വീട്ടിലേക്ക്  പോയതായിരുന്നു പക്ഷേ മൂപ്പർ ഉറങ്ങി പോവുകയായിരുന്നു   

സ്റ്റേഷനിൽ ആരെയും കാണാത്ത ഇസ്മായിൽ സാഹിബ്   ഓട്ടോ പിടിച്ച് നേരെ പോയത് ചന്ദ്രികയിലേക്കായിരുന്നു      പാക്കിങ്ങ് ജീവനക്കാരൊഴികെ. മറ്റാരും അവിടെയില്ലാത്തതിനാൽ.  നടക്കാവിൽ സി എച്ചി ന്റെ വീട്ടിൽ എത്തുകയായിരുന്നു    ഗേറ്റിൽ മുട്ടി  അവിടെയാരും തുറക്കുന്നത് കാണാതെ    നേരെ പള്ളിയിൽ ചെന്ന് കിടക്കുകയായിരുന്നു   ഖായി ദെ   മില്ലത്ത്  മുഹമ്മദ് ഇസ്മായിൽ സാഹിബ്        

സി.എച്ച് മന്ത്രിയായിരിക്കെ പേർ സണൽ സ്റ്റാഫിൽ അംഗമായിരുന്ന.  ബഹുമാന്യ സുഹൃത്ത്  അഷ്റഫ് നടക്കാവ് സാഹിബിൽ നിന്നും ഈയടുത്ത്  കേട്ടറിഞ്ഞ.    ഈ കഥ.  ഖായിദെ മില്ലത്തിന്റെ ജന്മദിനത്തിൽ.  കുറിച്ചിടുന്നത്   ഉചിതമായിരിക്കുമെന്ന്  കരുതുന്നു 






*മുസ്തഫ മച്ചിനടുക്കം*