ഈ ബ്ലോഗ് തിരയൂ

2019 ജനുവരി 22, ചൊവ്വാഴ്ച

കായൽ പരപ്പിലെ ഓർമ്മയുടെ ഓളങ്ങൾ



നാഷണൽ പൊളിറ്റിക്സ് വാട്ട്സപ്പ് കൂട്ടായ്മ
ആലപ്പുഴ പുന്നമട കായലിൽ ഹൗസ്  ബോട്ടിൽ. സംഘടിപ്പിച്ച രണ്ടാം വാർഷിക സംഗമം
സൈബർ. സമ്മിറ്റ്  2019
ജീവിത യാത്രയിൽ.     മായാത്ത. ഓർമ്മയായി   മനസ്സിലുണ്ടാവുക തന്നെ ചെയ്യും  
അത്രമേൽ.  ഹൃദ്യവും  ആ വാച്യമായ.  അനുഭൂതിയും മനസ്സിന്   കുളിർമ്മയും  നൽകിയ പരിപാടിയായിരുന്നു
'' ശനിയാഴ്ച വൈകിട്ട്  6 25 നുള്ള. മാവേലി എക്സ്പ്രസ്സ്  ട്രൈനിൽ. ബി.എ. റഹ്മാൻ. ആരിക്കാടിയോടൊപ്പം   കാസറഗോഡ്  നിന്നും  യാത്ര. പുറപ്പെടുന്നത് 
കണ്ണൂരിലെത്തിയുപ്പാൾ. ഒ.സി. ഹംസക്കയും  ഞങ്ങളുടെ   അതേ  വണ്ടിയിൽ കയറി എങ്കിലും  വ്യത്യസ്ഥ കമ്പാർട്ടുമെന്റിലായിരുന്നു
ഞായറാഴ്ച്ച. ളുപ്പിന്  നാല് മണിയോട് കൂടി   ആലുവ. റെയിൽവെ സ്‌റ്റേഷനിലിറങ്ങിയ.  ഞങ്ങൾ.  മൂവരും   നേരത്തെ   എ എ. റസാഖ് സാഹിബ്    ഒരുക്കി വെച്ച ചെമ്പിൽ. ടൂറിസ്റ്റ്   ഹോമിൽ   ചെന്നപ്പോൾ.  വിശാലമായ.   ഇരുപതോളം  കിടക്കകളുള്ള.    എ.സി  ഹാൾ.  കണ്ടപ്പോൾ.   തന്നെ  റസാഖ്   സാഹിബിനെ  നേരിൽ കാണാനുള്ള.   ആഗ്രഹം  പെരുത്തു     സുബഹി വരെ   കിടനു   നമസ്കാര ശേഷം   അല്പനേരം   കൂടി ഉറക്കവും   വിശ്രമവും  കഴിഞ്ഞ്     കുളിച്ച്    ഫ്രഷായി      അപ്പോഴാണ്   കുറച്ചു പേർ. കൂടി     അവിടെ  ഞങ്ങളോടൊപ്പം     ചേർന്നവരെ  ശ്രദ്ധിക്കുന്നതും  പരിചയപ്പെടുന്നതും   വയനാട്ടിൽ.  നിന്നും  വന്ന.  മേപ്പാടി  നാസർ.   സാഹിബും   ഹംസ സാഹിബും   ഷിർത്താജും ,കുന്നമംഗലത്തുുള്ള .   ഖദീം സാഹിബും    ,ശാഫി സാഹിബും      വിളക്കോട് മുഹമ്മദ്   സാഹിബു മൊക്കെ     കൂട്ടത്തിൽ ഉണ്ടായിരുന്നു 
വെളുപ്പിന്   തന്നെ  വിളിച്ചറിയിച്ച പോലെ   ക്ഷേമാന്വേഷണങ്ങളുമായി     എ.എ. റസാഖ് സാഹിബും  പിന്നാലെ തന്നെ   എം.എ. ഗഫൂർ സാഹിബും   വേററയും  ചിലർ കൂടി   എത്തി    തൊട്ടടുത്ത. ബാലു  ഹോട്ടലിൽ.  നിന്നും     സ്വാദിഷ്ടമായ   പ്രാതലും    കഴിഞ്ഞ്   ആല പ്പുഴ.    മുനിസിപ്പൽ. മൈതാനിയിലെത്തി     ഇതിനിടയിൽ.   കൂടുതൽ. ആളുകൾ.  എത്തുകയും   പരിചയപ്പെടുകയും    പെട്ടെന്ന്  തന്നെ  വിനീതന്നെ     തിരിച്ചറിയുകയും  ചെയ്തു   
അൻവർ. കൊട്ടിയം , ഹബീബ്  മാസ്റ്റർ , അഡ്വ. അബ്ദുൾ മുനീർ. ,നിസാർ ഫർസീൻ.   സക്കരിയ. ഫൈസി   ,അബ്ദുൾ സലാം  മൗലവി     തുടക്കിയവർ.   ഇത്രിലുൾപ്പെടും
:
മലപ്പുറത്ത്കാരെയും  വഹിച്ച്    കൊണ്ട്   വേങ്ങരയിൽ. നിന്നു.  പുറപ്പെട്ട. ബസ്     കാത്തിരുന്നപ്പോൾ   അൽപം   മുഷിപ്പ്  തോന്നിയിരുന്നു   എന്നത്  സത്യമാണ്    പക്ഷേ   പത്തിന്  തുടങ്ങേണ്ട പരിപാടിക്ക്    പതിനൊന്നരയായിട്ടും   എത്താത്തപ്പോഴുണ്ടായ. സ്വാഭാവികവും  താത്കാലികവുമായ. നീരസം  മാത്രമായിരുന്നു  അത്
ബസ്സ്  എത്തിയതോടെ  ഞങ്ങൾ  കൂടി   അതിൽ. കയറി ബോട്ട്  ജെട്ടിയിലേക്ക്   തിരിച്ച.   കുറച്ച് ' നിമിഷങ്ങൾ.  ആനന്ദദായകമായിരുന്നു
ഒരു സീറ്റിൽ.  ഇരിക്കുമ്പഴേക്കും    പിറകിൽ. നിന്നും  വശങ്ങളിൽ നിന്ന്   പലരും  മച്ചിനടുക്കം   എന്നും  മുസ്തഫ സാഹിബെന്നും  വിളിച്ച്   പരിചയപ്പെടാൻ. വെമ്പൽ കൊണ്ടപ്പോൾ.    കാസറഗോട്ടെ   ഒരു  സാധാരണ. പാർട്ടി  പ്രവർത്തകനായ   എനിക്ക്  ഇത്രയും  സ്വീകാര്യതയോ      എന്ന. അത്ഭുതമായിരുന്നു     ഞാൻ. സ്വയം   അഭിമാനിക്കുകയോ   അഹങ്കരിക്കുകയോ  ചെയ്ത. നിമിഷങ്ങളായിരുനു   അത്      ഹബീബ്  മാസ്റ്റർ സൂചിപ്പിച്ച. ഉള്ളം കയ്യിൽ. ഒതുങ്ങുന്ന.  ആശയ വിനിമയ ഉപകരണത്തിലൂടെ    വിളക്കിയെടുത്ത. വിസ്മയാവഹമായ.  സൗഹൃദത്തിന്റെ     ബഹിർ സ്ഫുരണമായിരുന്നു  അത്
ബോട്ടിൽ. കയറിയതിന് ശേഷമുള്ള.  മണിക്കൂറുകൾ.  ഇഴഞ്ഞ് നീങ്ങിയതേ   അറിഞ്ഞില്ല.  ശീതികരിച്ച. ബോട്ടിലെ  തണുപ്പ്   കൂടി കൂടി വരുന്നത് മാത്രം  അസഹ്യമായി  തോന്നി
കോൺഗ്രസ്സ്  നേതാവ്  ഷാനിമോൾ ഉസ്മാനും ആലപ്പുഴ നഗരസഭ ചെയർമാനും    ,ജില്ലാ മുസ്ലിം ലീഗ്  പ്രസിഡൻറ്   എ.എം  നസീർ സാഹിബും സർവ്വോപരി    രാവിലെ തന്നെ   നഗരിയിലെത്തിയിരുന്ന. ഹമീദലി ശിഹാബ് തങ്ങളും അടക്കമുള്ള. നേതാക്കൾ കൂടി   ബോട്ടിലെത്തിയതോടെ    പരിപാടിക്ക്  ഔപചാരിക തുടക്കമാവുകയായിരുന്നു
ചീഫ് അഡ്മിൻ. ഷംസു സാഹിബിന്റെ   ഒന്നൊന്നര. സ്വാഗത ഭാഷണം    ശ്രദ്ധേയമായിരുന്നു   സമയക്രമം   പാലിക്കുക എന്നതോടൊപ്പം   തന്നെ  ഓരോരുത്തരേയും  പ്രത്യേകം സ്വാഗതം ചെയ്യാനുള്ള സാഹസവും  തത്രപ്പാടും  അതിൽ. ദൃശ്യമായിരുന്നു    
ഭാഷണം  ഒഴിവാക്കിേ യോഗ നിയന്ത്രണം  മാത്രം  ഏറ്റെടുത്ത.   എ.എ. റസാഖ് സാഹിബ്    പിന്നീട് ഹമീദലി ശിഹാബ് തങ്ങളുടെ  പ്രാർത്ഥനയോടെ  തുടക്കം   ചെറു ഭാഷണവും       നിമിഷങ്ങൾ മാത്രമെടുത്ത്   ഷാനിമോൾ ഉസ്മാൻ നാഷണൽ. പൊളിറ്റിക്സ് കൂട്ടായ്മയുടെ  പേരിന്റെ   പ്രസക്തിയിൽ. നിന്ന്  തുടങ്ങി വർത്തമാനകാല. ദേശീയ രാഷ്ടീയവും ആസന്നമായ. ലോകസഭാ തിരഞ്ഞെടുപ്പിന്റെ   പ്രാധാന്യവും  വിവരിക്കുമ്പോൾ.  നമ്മുടെ  ഉത്തരവാദിത്വത്തിന്റെ  ഗൗരവം   തിരിച്ചറിയുകയായിരുന്നു
മുസ്ലിം ലീഗിന്റെ  കാരുണ്യ പ്രവർത്തനങ്ങളെ  പ്രകീർത്തിച്ച്  കൊണ്ടുള്ള. നഗരസഭാ  ചെയർമാന്റെ വാക്കുകൾ. നമ്മളിൽ. അഭിമാന ബോധമുണ്ടാക്കുന്നതായിരുന്നു 
മുസ്ലിം ലീഗിന്റെ  പ്രഥമ കേരള' സംസ്ഥാന. സമ്മേളനം ആലപ്പുഴയിലായിരുന്നു എന്നനുസ്മരിപ്പിച്ച.  ജില്ലാ ലീഗ്  പ്രസിഡൻറ്  എ.എം നസീർ സാഹിബ്  ലീഗ് രാഷ്ട്രീയത്തൽ. ആലപ്പുഴയുടെ   പ്രാധാന്യം  എടുത്തു കാട്ടുകയായിരുന്നു
എക്കാലവും  സൂക്ഷിച്ച് വെക്കാവുന്ന. രൂപത്തിൽ. മനോഹാരിതയോടെ    തയ്യാറാക്കിയ.  സുവനീറിന്റെ   പിന്നിൽ. കഠിനാദ്ധ്വാനം  ചെയ്ത.  സത്താർ കുറ്റൂർ സാഹിബിനെ കൂട്ടി  പരാമർശിക്കാതെ    വയ്യ
അംഗങ്ങൾക്ക്  സ്വയം  പരിചയപ്പെടുത്താനുള്ള. അവസരമായിരുന്നു   ഉത്ഘാടന. സെഷനു ശേഷം  നടന്നത്    ചിലർക്കത്    കളി തമാശ മാത്രമായിരുന്നെങ്കിൽ. പലർക്കും  അത്  അസുലഭ നിമിഷമായിരുന്നു     രാവീലെ    നഷ്ടപ്പെട്ട. മണിക്കൂറുകളുടെ   വില തിരിച്ചറിഞ്ഞത്  അപ്പാഴാണ്          പിന്നിട് എല്ലാറ്റിനും  തിരക്കായിരുന്നു    നമസ്കാരവും   ഭക്ഷണവും  ഉപഹാര സമർപ്പണവുമൊക്കെ നിശ്ചിത. സമയത്തിൽ തീർക്കണമല്ലോ    അതു കൊണ്ട് ' തന്നെ  പഠന ക്ലാസ്സ്     മിനിറ്റുകളിൽ ഒതുങ്ങുന്ന.  ആശംസയിലൊതുങ്ങി  എങ്കിലും  ടി.പി. എം  ബഷീർ സാഹിബിറേയും എ.കെ  മുസ്തഫ സാഹിബിന്റെയും വാക്കുകൾ.   ഓർമ്മയിൽ തങ്ങി നിൽക്കുക തന്നെ  ചെയ്യും    എ.പി ഉണ്ണികൃഷ്ണൻ  അവർകളുടെ    പാണക്കാട്  കുടുംബത്തോടും  മുസ്ലിം ലീഗ്   പ്രസ്ഥാനത്തോടുള്ള മുഹബ്ബത്തും    വാക്കുകളിൽ പ്രകടമായി കണ്ടു
മസ്ലിം ലീഗ് രാഷ്ട്രീയത്തോട്   ആഭിമുഖ്യം  തോന്നി തുടങ്ങിയ. കാലം മുതൽ ചന്ദ്രികയുടെയും  ഏറെ കാലം   യൂത്ത് ലീഗ് മായിരുന്ന.   തൂലികയിലേയും   ലേഖനങ്ങളിലൂടെ  മനസ്സിലിടം  നേടിയ. ടി.പി. എം സാഹിബിനെ   അടുത്തറിയാൻ   ഈ.  സംഗമം  വഴിയൊരുക്കി
പതിറ്റാണ്ടുകൾക്ക്  മുമ്പേ 'കാസറഗോഡ്  പഴയ. ബസ്റ്റാന്റ്  പരിസരത്ത് നടന്നൊരു   പരിപാടിയിലെ  പ്രാസംഗികനായിരുന്ന.  എ.കെ  മുസ്തഫ സാഹിബിനോട്  ഓർമ്മകൾ. പങ്ക് വെക്കാൻ. സാധിച്ചതും  അദ്ദേഹത്തിന്റെ  പ്രസംഗത്തിൽ. ഈ  വിനിതനെ  പരാമർശിച്ചതും  നന്ദിപൂർവ്വം  സ്മരിക്കുന്നു
അദ്ദേഹത്തിന്റെ   മികവ് പ്രസംഗത്തിൽ മാത്രമല്ല.   ഗാനാലാപനത്തിലും  രചനയിലും കൂടിയുണ്ടെന്നും   എൻറർടൈം വേളയിൽ. വ്യക്തമായി
അൻവർ കൊട്ടിയം  എന്ന. യുവനേതാവിന്റെ  കവിതയും   സാദിഖ്‌ കോട്ടക്കലിന്റേയും  ഖദീമിന്റേയും വിളിക്കാട് മുഹമ്മദ്  സാഹിബിന്റേതടക്കമുള്ള.  ഗാനങ്ങളും   ഇനിയൊരു സമാഗമം  വരെ  മനസ്സിലുണ്ടാവും
ആഥിധേയത്വം  കൊണ്ടും  സംഘാടനം  കൊണ്ടും വിസ്മയിപ്പിച്ച പാർട്ടിയുടെയും  നഗരസഭയുടേയും  വലിയ ഉത്തരവാദിത്തങ്ങൾ. കൊണ്ട്  നടക്കുന്ന.  ഊർജ്ജസ്വലനായ  എ.എ.റസാഖ്  സാഹിബെന്ന  അഭിഭാഷക. നേതാവിന്  പാട്ടും  വഴങ്ങുമെന്ന്  കായൽ. സംഗമം  ബോദ്ധ്യപ്പെടുത്തി
ജർക്കണ്ട്  പ്രോജക്റ്റ്  യാഥാർത്ഥ്യമാക്കാൻ. ജാഗ്രതയോടെ  ജാഗരൂകമായി  പ്രവർത്തിക്കുന്ന. ഹൻസ ലാൻ വക്കീൽ.    ഒരു നിശബ്ദ വിപ്ലവ കാരിയായി തോന്നുന്നു  
ഈ  കൂട്ടായ്മയിൽ. പങ്കെടുത്തവർകൊക്കെ പറയാനുണ്ടായിരുന്ന.   ഇരുണ്ട യുഗത്തിൽ.  ജീവിക്കുന്ന. പ്രിയപ്പെട്ട ഷംസു 'സാഹിബിനെ കുറിച്ച്  എഴുതാതെ തന്നെ എല്ലാവർക്കുമറിയാം
മനസ്സിനൊപ്പം  നാവിനെയും രുചികരമാക്കിയ  ഉച്ചയൂണും കുട്ടനാടൻ കരിമീനും   അകമ്പടിയായി കിട്ടിയ കപ്പയും  കൂടാതെ  ചപ്പാരപടവിൽ. നിന്നും  ഹംസക്ക   ഓസിയായി  കൊണ്ടുവന്ന  പലഹാരങ്ങളം  കൂട്ടത്തിൽ
ഓർക്കാതെ   വയ്യ
ഈ  സംഗമത്തിലും യാതയിലും   ഏറെ നേരം  കൂടെയുണ്ടായിരുന്ന ഒ.സി. ഹംസ. സാഹിബടക്കം ,റഹ്മാൻ ആരിക്കാടി ,ഇവി. ഷാനവാസ് .ജബ്ബാർ കളന്തോട്  ക്യാമറ കണ്ണുമായി എല്ലാം  ഒപ്പിയെടുത്ത ഹുസൈൻ ഊരകം .ഇ കെ സുബൈർ   മാസ്റ്റർ ,    മൻസൂർ ഹുദവി ,പഫീക്കറിലി, ഹംസ തോട്ടോളി , എം.കെ മൂപ്പൻ ,തുടങ്ങി നിരവധി വ്യക്തിത്വങ്ങൾ. മനസ്സിലുണ്ടെങ്കിലും  ആരെയെങ്കിലും വിട്ടു പോയാലോ   എന്ന് ഭയക്കുന്നത്  കൊണ്ടാണ് പരാമർശിക്കാതെ വിടുന്നത്
ഈ. കൂട്ടായ്മയിലൂടെ  ഹരിത രാഷ്ട്രീയത്തിന് കൂടുതൽ. കരുത്ത് പകരാനും  ബന്ധങ്ങൾ മുറിയാതെ  സൂക്ഷിക്കാനും ഇനിയും കാണാനും  സംഗമിക്കാനും  റബ്ബ് വിധി കൂട്ടട്ടെ  എന്ന പ്രാർത്ഥനയോടെ
   സസ്നേഹം
*മുസ്തഫ മച്ചിനടുക്കം*

2018 ഡിസംബർ 5, ബുധനാഴ്‌ച

മതേതര  ഇന്ത്യയെ* *തിരിച്ച് പിടിക്കണം

*മതേതര  ഇന്ത്യയെ*
*തിരിച്ച് പിടിക്കണം*

ഇന്ത്യൻ   മതേതരത്വത്തിന്റെ  താഴികക്കുടങ്ങൾ   തകർന്ന്    വീണതിന്റെ ഇരുപത്തിയാറ്  വർഷം  പിന്നിടുമ്പോഴും     ആ   ദുരന്തത്തിന്റെ   അനന്തര ഫലമായുണ്ടായ   സാമുദായികഅകൽച്ചയും    ന്യൂനപക്ഷങ്ങൾക്കുണ്ടായ   ഭീതിയും   വീട്ടുമാറിയിട്ടില്ല

1991  ഡിസംബർ   ആറിന്   ബാബരി മസ്ജിദിന്റെ  തകർച്ചക്ക്   നേതൃത്യം  നൽകി  ആനന്ദനൃത്തം  ചവിട്ടിയ    ഉമാ ഭാരതിയും  സ്വാധി റിതംബരയുമൊക്കെ    ഇന്ദ്രപ്രസ്ഥത്തിൽ    ഭരണ മന്ത്രാലയങ്ങളിൽ   അഭിരമിക്കുന്ന       ദുരവസ്ഥ  രാജ്യം   അനുഭവിച്ച്   കൊണ്ടിരിക്കുന്നു

ഫാഷിസ്റ്റ്   അജണ്ടകൾ  ഒന്നൊന്നായി    നടപ്പിലാക്കാൻ   ഭരണകൂടവും  സംഘപരിവാറും  .പുതിയ  വഴികളും തന്ത്രങ്ങളും  പയറ്റി കൊണ്ടിരിക്കുകയാണ്

നീതിപീഠത്തെ പോലും  വരുതിക്ക് നിർത്താനും  നിയമവാഴ്ച്ച കയ്യിലെടുത്ത്    പശുവിന്റെ  പേരിൽ   കലാപമുണ്ടാക്കാനും    നടത്തുന്ന   ശ്രമങ്ങളുടെ  നേർകാഴ്ച     മണിക്കൂറുകൾ  മുമ്പ്  വരെ    രാജ്യം  ദർശിക്കുകയുണ്ടായി

2004 മുതൽ  20l4  വരെ   രണ്ട് ഘട്ടങ്ങളിലായി    യു.പി.എ.    സർക്കാർ    രാജ്യത്തുണ്ടാക്കിയ    പ്രതീക്ഷകൾ   മുഴുവൻ      അസ്ഥാനത്താക്കി   അധികാരമേറിയ  മോദി ഭരണം    കാലാവധി  തികക്കാനിരിക്കെ.    ജനങ്ങൾ അനുഭവിച്ച  ദുരിത പർവ്വങ്ങൾ     മറച്ച് പിടിക്കാനും     ഭരണം   നഷ്ടപ്പെടാതിരിക്കാനും  രാമക്ഷേത്ര  മുദ്രാവാക്യവുമായി     വീണ്ടും  വർഗ്ഗീയ   രഥമുരുട്ടുകയാണ്       സംല പരിവാർ  

മതേതര ഐക്യനിര   രാജ്യത്തുയർന്നു   വന്നില്ലെങ്കിൽ       വരാനിരിക്കുന്ന  ഭവിഷ്യത്തുകൾ  ഭയാനകമായിരിക്കും

ബാബരി  ധ്വംസന കാലത്ത്    നരസിംഹറാവു  എന്ന  പ്രധാനമന്ത്രിയുടെ   നിസ്സംഗത    കോൺഗ്രസ്സിന്റെ   വിശ്വാസ്യത പോലും  ചോദ്യം ചെയ്യപ്പെടുന്ന    അവസ്ഥ  സൃഷ്ടിച്ചുവെങ്കിൽ        സോണിയയുടെയും   രാഹുൽ  ഗാന്ധിയുടെയും  നേത്രത്വത്തിൽ    മതേതര വിശ്വാസികൾക്ക്    പ്രതീക്ഷയായി  നില കൊള്ളുന്നതും കോൺഗ്രസ്സ്   തന്നെയാണ്

കോൺഗ്രസ്സിനെ  മാറ്റിനിർത്തി കൊണ്ടൊരു  മതേതര  ബദൽ   സാദ്ധ്യമല്ലെന്ന    മുസ്ലിം ലീഗ്  നിലപാടും   ഏറെ  വിമർശനങ്ങൾക്ക്     വിധേയമായെങ്കിൽ        വർത്തമാനകാല   ഇന്ത്യൻ   സാഹചര്യം   മുസ്ലിം ലീഗ്   നിലപാടിന്    സാധൂകരണമാവുന്നതും   രാജ്യം  മുഴുവൻ  കോൺഗ്രസ്സിലേക്ക്    ഉറ്റു നോക്കുന്നതും   നാം   കണ്ടു  കൊണ്ടിരിക്കുന്നു 

  *മുസ്തഫ മച്ചിനടുക്കം*

2018 ഡിസംബർ 1, ശനിയാഴ്‌ച

നൂറിന്റെ  നിറവിൽ  ജി എൽ പി.എസ് പരവനടുക്കം*

*നൂറിന്റെ  നിറവിൽ  ജി എൽ പി.എസ് പരവനടുക്കം*

: കാസറഗോഡിന്റെ   വിദ്യാഭ്യാസ     സാംസ്കാരിക   മേഖലകളിൽ   എന്നും  ഒരു  പടി   മുന്നിലാണ്   ചെമ്മനാട്    പഞ്ചായത്തിനെറെ  സ്ഥാനം       ഒരു   ഡസനോളം     ഹയർ സെക്കണ്ടറി   സ്കൂളുകൾ    ഉള്ള    പഞ്ചായത്ത്  എന്ന  സ്ഥാനം   മറ്റൊരു  പഞ്ചായത്തിനും ' അവകാശപ്പെടാനാവില്ല   

കൂടാതെ    എൽ. പി.   യു.പി  സ്കൂളുകളും    ധാരാളം       ഇവയിൽ   പഴക്കം  ചെന്ന   സ്കൂളുകളിൽ   ഒന്നായ    പരവനടുക്കത്ത്    സ്ഥിതി   ചെയ്യുന്ന    ജി.എൽ. പി. എസ്  'ചെമ്മനാട്    ഈസ്റ്റ്‌    നൂറ്റാണ്ട് '  തികച്ചിരിക്കുകയാണ്   1918  ൽ   പ്ര ദേശത്തെ   കൈന്താർ  ലോഡ്ജിന്റെ     പിറകിലെ   പീടിക മുറിയിലായിരുന്നത്രേ    ഈ   വിദ്യാലയത്തിന്റെ   തുടക്കം      അവിടുന്ന്   പ്രശസ്തമായ   മാവില  തറവാടിന്റെ   പത്തായ പുരയിലേക്ക്   മാറുകയും  1922  ൽ     സ്വന്തം   കെട്ടിടത്തിലേക്ക്     മാറുകയായിരുന്നു   സ്ഥലം   മാവില  കൃഷ്ണൻ നമ്പ്യാർക്ക്     അന്നത്തെ   സർക്കാർ  പതിച്ചു  നൽകുകയും    കെട്ടിടം  അദ്ദേഹം   തന്നെ   നിർമ്മിക്കുകയും   സർക്കാർ ' പ്രതിമാസം 25 രൂപ  വാടകയിനത്തിൽ     കൃഷ്ണൻ ' നായർക്ക്   നൽകാനുമായിരുന്നു   കരാർ  എന്നും     നവതിയാഘോഷത്തോടനുബന്ധിച്ചിറക്കിയ    സുവനീറിൽ      രേഖപ്പെടുത്തി '  കാണുന്നു

കാലക്രമേണ    സ്കൂൾ  സ്ഥിതി ചെയ്യുന്ന   സ്ഥലത്തിന്റെ   ഉടമസ്ഥാവകാശം  മാവില  നാരായണൻ   നമ്പ്യാരുടെ  കൈവശമെത്തുകയും   1948 ൽ    എൽ   മാതൃകയിലുള്ളൊരു   കെട്ടിടം    പണിയുകയും     പഴയത്   ഒഴിവാക്കുകയം  ചെയ്തു

അപ്പോഴേക്കും  പല '  ധനാദ്ധ്യരായ   പൗര.   പ്രമുഖരുടെ യും      മറ്റും സഹായത്തോടെ   എലിമെന്ററി    സ്കൂളായി        ഉയർത്തപ്പെടുകയും   ചെയ്തു 

1961  ൽ     പരവനടുക്കത്ത്   ചെമ്മനാട്   ഗവ:  ഹൈസ്കൂൾ   സ്ഥാപിതമായതോടു കൂടി 

അഞ്ചാം തരം  മുതൽ   ക്ലാസ്സ്  ആരംഭിക്കുകയും    എലിമെന്ററി  സ്കൂൾ   വീണ്ടും ' എൽ.  പി.  യാ യി പരിമിതപ്പെടുകയായിരുന്നു     

1948  ൽ   സ്ഥാപിതമായ    കെട്ടിടത്തിലായിരുന്ന്    അരനൂറ്റാണ്ടോളം      സ്കൂൾ  പ്രവർത്തിച്ചത്

കോടോത്തിന്റെ   സ്കൂൾ എന്നു   കൂടി  അറിയപ്പെട്ടിരുന്ന    സ്കൂൾ   കെട്ടിടം  പൂർണ്ണമായും  സർക്കാരിന്  സ്വന്തമായത്    പതിറ്റാണ്ട്  മാത്രം   മുമ്പായിരുന്നു

പുതിയ   കെട്ടിടങ്ങൾ  വന്നതിന്  ശേഷവും  പഴയ   കെട്ടിടം   ഒരു  ചരിത്ര ശേഷിപ്പ്    പോലെ   നില നിന്നിരുന്നു 

ഏകാദ്ധ്യാപകനായി  നിലവിൽ വന്ന  സ്കൂളില്  പ്രഥമ  അദ്ധ്യാപകൻ  പുതുച്ചേരി   മുത്തു  മാസ്റ്റർ  ആയിരുന്നു

അടിയോടി   കൃഷ്ണൻ നായർ   ഏറെ കാലം  സ്കൂളിന്റെ    പ്രധാനാപകനായി   സേവനമനുഷ്ടിച്ചവരിൽ   ഒരാളായിരുന്നു         ആകാരം  കൊണ്ടും  ശബ്ദഗാംഭീര്യം   കൊണ്ടും ഭയന്ന

അക്കാലത്തെ   കുട്ടികൾ  അദ്ദേഹത്തിന്റെ   ' കൺവെട്ടത്ത്      നിൽക്കാൻ  പോലും     മടിച്ചിരുന്നു

 ചെമ്മനാട്പഞ്ചായത്തിലെ      ഏറ്റവം   പഴക്കം   ചെന്ന ' ഈ   സ്കൂളിൽ   ആദ്യാക്ഷരത്തിന്റെ   ഹരിശ്രീ     കുറിച്ചവരിൽ    പലരും    സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ    ഇന്നും   വിരാജിക്കുന്നു  എന്നത്  അഭിമാനത്തിന്  വക  നൽകുന്നതാണ് 

കേരള മന്ത്രിസഭയിലെ രണ്ടാമനും   സംശുദ്ധ രാഷ്ട്രീയത്തിന്    ഉദാഹരിക്കാവുന്ന  വ്യക്തിത്വവുമായ   റവന്യൂ മന്ത്രി   ഇ ചന്ദ്രശേഖരൻ തന്നെ   ഇതിൽ  പ്രഥമൻ 

ഹൈദരാബാദിൽ   ശാസ്ത്രജ്ഞനായ    എന്റെ   സഹപാഠി   കുടിയായ       പഠിപ്പിസ്റ്റ്   ബാലൻ  എന്ന്  ഞങ്ങൾ വിളിച്ചിരുന്ന ബാലകൃഷ്ണൻ    നാടിന്റെ മൊത്തം  അഭിമാനമാണ്

 ഡോ: അനിൽകുമാർ മാവില, അമേരിക്കയിൽ സസ്യ ശാസ്ത്രജ്ഞനായി പ്രവർത്തിക്കുന്നു

പുതു  തലമുറയിൽപ്പെട്ട  ഡോ. അഹമ്മദ്  ഇർഷാദ്    പ്രശസ്തിയാർജ്ജിച്ച് കൊണ്ടിരിക്കുന്ന   പൂർവ്വ വിദ്യാർത്ഥിയാണ്

ഭാരത് സ്കൗട്സ് & ഗൈഡ്സിന്റെ രാജ്യപുരസ്കാറും, രാഷ്ട്രപതി അവാർഡും നേടിയ, മുൻ രാഷ്ട്രപതി APJ കലാമിനെ രാഷ്ട്രപതി ഭവനിൽ വെച്ച് നേരിൽ കണ്ട് സംവദിച്ച, റിപ്പബ്ളിക്ക് സ്വാതന്ത്യദിന പരേഡുകളിൽ സ്കൗട്ട് ടീമിനെ നയിച്ച ഒരേ ഒരു വ്യക്തിയാണീ ഇർഷാദ്. ഇർഷാദ് ഇന്ന് അമേരിക്കയിലെ ലോസ് ആഞ്ചൽസിലാണ് , കാലിഫോർണിയ സതേൺ യൂണിവേഴ്സിറ്റിയിലെ റിസർച്ച് അസോസിയേറ്റായി ജോലി ചെയ്യുകയാണ്. 

 ബാങ്ക്ളൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് Photo Electrolysis of Water for Solar Energy Storage എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ഇർഷാദിനെ കാമ്പസ് ഇന്റർവ്യൂവിലൂടെ കാലിഫോർണിയ യൂണിവേഴ്സിറ്റി കൊണ്ടു പോവുകയായിരുന്നു.  

ആദ്യകാല   വിദ്യാർത്ഥിയായിരുന്ന    കർണ്ണാണകയിൽ    പോലീസ് ർവ്വീസിലിരുന്ന   എസ്. ഐ   നാരായണൻ   മുതൽ    നിരവധി ഉദ്യോഗസ്ഥരും    അദ്ധ്യാപകരും    നിയമജ്ഞൻമാരും   ഈ  വിദ്യാലയത്തിന്റെ  സന്തതികളായി      പുറത്തു വന്നിട്ടുണ്ട്

ഇതേ  സ്കൂളിൽ  അദ്ധ്യാപകരായി  പിരിഞ്ഞ് പോയവരുമുണ്ട്  കൂട്ടത്തിൽ  സ്വാതന്ത്ര്യ സമര സേനാനികൾ    വരെയുണ്ട്

രാഷ്ട്രീയ  സാമൂഹ്യ  മണ്ഡലങ്ങളിൽ   സജീവമായ  പലരും  ഇവിടുത്തെ  പൂർവ്വ വിദ്യാർത്ഥികളായിട്ടുണ്ട്

അവരിൽ   നാടക നടന്മാരരും  രചയിതാക്കളും   സാഹിത്യനായകരും   എല്ലാമുണ്ട്

സ്കൂളിന്  തുടക്കം  കുറിയ്ക്കപ്പെട്ട   കൈന്താർ  പ്രദേശത്തിന്  ഭിഷഗ്യരഗ്രാമം   എന്ന   പേരു നൽകിയാലും  അധികമാവില്ല    അത്ര മാത്രം   ഡോക്ടേർസ്  ഇവിടെയുണ്ട്     അവരിൽ  ഭൂരിഭാഗവും  പൂർവ്വ വിദ്യാർത്ഥികളായി  കഴിഞ്ഞ് പോയവരാണ്

:സ്വകാര്യ  വിദ്യാലയങ്ങളുടെ    അതിപ്രസരവും ഇംഗ്ലീഷ്  മീഡിയത്തോടുള്ള   ആഭിമുഖ്യവും   എല്ലാം  പൊതു  വിദ്യാലയത്തെയും പോലെ

ഈ   സ്ഥാപനത്തെയും   ബാധിച്ചിട്ടുണ്ട്        എങ്കിലും     അദ്ധ്യാപക രക്ഷാകർതൃ   സമിതികളുടേയും   ജന പ്രതിനിധികളുടേയും    കൂട്ടായ   പരിശ്രമത്തിലൂടെ   പ്രതീക്ഷകൾ     ബാക്കി വെച്ച്   പിടിച്ച്   നിൽക്കുകയാണ്     ഈ  സർക്കാർ  വിദ്യാലയം   

നൂറാം വർഷത്തിൽ   സ്കൂളിൽ   ഇ   ക്ലാസ്സ് റൂം  സമ്മാനിക്കുകയും    ചിത്രാലങ്കാരങ്ങളിലൂടെ   സ്കൂൾ കെട്ടിടം  വർണ്ണാഭമാക്കുകയും  ചെയ്ത    പരവനടുക്കം  യു.എ.ഇ   (തണൽ)    പ്രവാസി   കൂട്ടായ്മയും   പ്രദേശത്തെ  ക്ലബ്ബുകളും  സന്നദ്ധ  പ്രവർത്തകരും  പൂർവ്വ വിദ്യാർത്ഥികളും  ഒരുമയോടെ     ഈ  പൊതു വിദ്യാലയത്തിന് ' വേണ്ടി  കൈകോർക്കുന്നു  എന്നത്   ശുഭ  സൂചകമാണ് 

ഇംഗ്ലീഷ്  പഠന  സൗകര്യം  ചിൽഡ്രൻസ്  പാർക്ക്    ജൈവ ഉദ്യാനം     തുടങ്ങി  നിരവധി  മാറ്റങ്ങളും  സവിശേഷതകളുമായി    നൂറിന്റെ   നിറവിൽ   പ്രശോഭിച്ച്   നിൽക്കുകയാണ്   ജി എൽ. പി. എസ്   ചെമ്മനാട്   ഈസ്റ്റ്



*മുസ്തഫ മച്ചിനടുക്കം*





ചിത്രം    3    മന്ത്രി  ചന്ദ്രശേഖർ   ഇ. ക്ലാസ്സ് ' റും   ഉത്ഘാടന   വേളയിൽ

2018 നവംബർ 23, വെള്ളിയാഴ്‌ച

രണ്ടാം യുവജന യാത്ര

*ഐക്യ ധാർഡ്യം    പ്രഖ്യാപിക്കാംനമുക്കും*

പാണക്കാട്   സയ്യിദ്  മുനവ്വറലി  ശിഹാബ്  തങ്ങൾ  നയിക്കുന്ന   മുസ്ലിം  യൂത്ത്  ലീഗ്   യുവജന യാത്ര  നവം' 24 ന് അത്യുത്തര ദേശമായ  ഉദ്യാവരുത്ത്    വെച്ച്   ഉത്ഘാടനം  ചെയ്യപ്പെടുകയും   25 ന്  കുമ്പളയിൽ  വെച്ച്  പ്രയാണമാരംഭിക്കുകയും ചെയ്യുമ്പോൾ  തന്നെ   അതൊരു  ചരിത്രമാവുകയാണ്      മുസ്ലിം ലീഗ്    രാഷ്ട്രീയത്തിൽ   എന്നും  നേതൃസ്ഥാനീയരായിരുന്ന   പാണക്കാട്   നിന്നുള്ള   യുവ നായകൻ   കാൽനട സമരയാത്ര   നയിക്കുന്നു   എന്നത്   തന്നെ   കേരളത്തിന്   കൗതുകമാണ്          സയ്യിദ്  അബ്ദുൾ റഹ്മാൻ ബാഫഖി  തങ്ങളുടേയും    പി.എം എസ്. എ  പൂക്കോയ  തങ്ങളുടേയും   പേരമകനും   അതിലുപരി    മതേതര  കേരളം    മനസ്സിൽ  താലോലിക്കുന്ന      സയ്യിദ്  മുഹമ്മദലി  ശിഹാബ്    തങ്ങളുടേയും  പുത്രനുമാണീ  സമര നായകൻ   എന്നതും     ആവേശം  നൽകുന്നു
     മൂന്ന്    പതിറ്റാണ്ട്   മുമ്പ്   മഹാനായ സി.എച്ചിന്റെ   പുത്രൻ  എം.കെ മുനീർ നായനാർ  സർക്കാരിനെതിരായ   കുറ്റപത്രവുമായി    സമരകാഹളം   മുഴക്കി   കേരളത്തിന്റെ   രാഷ്ട്രീയ വിഹായസ്സിലെ   താരോദയമായി  മാറിയ   യുവജന യാത്രയെ   അനുസ്മരിപ്പിക്കുകയാണീ       യാത്രയും

ഈ   വിനീതന്    യൂത്ത് ലീഗിൽ  സജീവമാവാൻ   പ്രചോദനമേകിയതിൽ   യുവജന യാത്രയും   ഒരു കാരണമായിരുന്നു  എന്നോർക്കുന്നു
 
സി.മമ്മൂട്ടി     പി.പി.എ  ഹമീദ്    കുറുക്കോളി മൊയ്തീൻ  ,കളത്തിൽ അബ്ദുല്ല  ,എം.സി ഖമറുദ്ധീൻ, അബ്ദുൾ റഹ്മാൻ  രണ്ടത്താണി    തുടങ്ങിയവരൊക്കെ     അന്ന്   മുനീറിന്റെ  സഹയാത്രികരും  ഭാരവാഹികളുമായിരുന്നു

സംഘടനക്ക്  ആവേശമാവുക  എന്നതിനപ്പുറത്തേക്ക്   രാജ്യം നേരിടുന്ന     വെല്ലുവിളിയാണ്      യൂത്ത് ലീഗ്   പ്രമേയത്തിന്റെ   കാതൽ

വർഗ്ഗീയ മുക്ത ഭാരതം   അക്രമ രഹിത  കേരളം  എന്ന  മുദ്രാവാക്യത്തിന്    ലോക്സഭാ തിരഞ്ഞെടുപ്പ്    ഏറെ 'അകലത്തിലല്ലാത്ത ' സന്ദർഭത്തിൽ    പ്രസക്തി  പതിൻമടങ്ങ്    വർദ്ധിക്കുകയാണ്

സംഘപരിവാർ   അജണ്ടക്കനുസരിച്ച്    രാജ്യത്തെ   പരുവപ്പെടുത്തിയെടുക്കുകയാണ്     കേന്ദ്ര സർക്കാരും   ഭരണകക്ഷിയായ  ബി.ജെ പി.യും       ചെയ്ത് കൊണ്ടിരിക്കുന്നത്

രാജ്യത്തിന്റെ  ബഹുസ്വരതയെ  ഇല്ലായ്മ ചെയ്യുകയും    ചരിത്രത്തിൽ  നിന്ന്   തന്നെ     തിരസ്കരിക്കുകയും   ചെയ്യാനുള്ള   ഗൂഡ ശ്രമങ്ങൾ   അണിയറയിൽ   തകൃതിയായി നടക്കുമ്പോൾ   അതിനെതിരായ  മതേതര ഐക്യ ബോധം  രാജ്യമെങ്ങും ഉണ്ടായ്ക്കിയെടുക്കുകയെന്നതും      യൂത്ത്  ലീഗ്  ലക്ഷ്യമിടുകയാണ് 

പലപ്പോഴും   വർഗ്ഗീയതയെ   പ്രീണിപ്പിക്കുകയും  ' കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്ന   സമീപനങ്ങൾ   ഭരന്ന കൂട്ടത്തിന്റെ   ഭാഗത്ത്  നിന്നുമുണ്ടായിരുന്നെങ്കിലും     ഇത്രയം  പ്രകടമായി കേന്ദ്രമന്ത്രമാർ  വരെ   വർഗ്ഗീയ ആക്രോശം  നടത്തുന്ന '  അവസ്ഥ മോഡി  യുടെ    ആരോഹണത്തോടെയാണുണ്ടായിട്ടുള്ളത്

റഫേൽ  ഇടപാടിലെ അഴിമതിയും'    നോട്ട്  നിരോധത്തിലെ   മണ്ടത്തരവും  ഭരണരംഗത്തെ കെടു കാര്യസ്ഥതയമെല്ലാം     മറച്ചു പിടിക്കാൻ   റാം' മന്ദിർ      നെ   വീണ്ടും  ആയുധമാക്കുകയാണ്   മോദി  അമിത് ഷാ  .സഖ്യം

കേരളത്തിലേക്ക്  വരുമ്പോൾ   ശബരിമലയടക്കം  സംഘർഷഭൂമിയാകുന്ന  കാഴ്ചയാണ്     'പ്രത്യക്ഷത്തിൽ     ഫാഷിസ്റ്റ്  വിരുദ്ധതയാണ്  സർക്കാരിന്റെ തെങ്കിലും  വിശ്വാസികളെ   മുഴുവൻ  സംഘപരിവാർ  കൂടാരത്തിലേക്ക്  എത്തിക്കുകയാണോ   ചില  ഏക പക്ഷീയ   നടപടികൾ   എന്നും   ഭയക്കേണ്ടിയിരിക്കുന്നു

കേരളത്തെ   ഞെട്ടിച്ച   പ്രളയ ദുരന്തത്തത്തിന്  വിധേയരായവർക്ക്     സർക്കാർ വക  ആനുകൂല്യങ്ങൾ  ഇപ്പോഴും    പ്രഖ്യാപനത്തിൽ മാത്രമാണ്

രാഷ്ടീയ  കൊലപാതകങ്ങളും  നിർബാധം   തുടരുകയാണ്

മതേതര ഇന്ത്യയുടെ  വീണ്ടെടുപ്പിനും  കേരളത്തിന്റെ  പുനരുജ്ജീവനത്തിനും     വേണ്ടി   മുസ്ലിം യൂത്ത് ലീഗ്    യുവജന യാത്രക്കും
വർഗീയ മുക്ത ഭാരതം  അക്രമ  രഹിത  കേരളം  എന്ന  'മുദ്രാവാക്യത്തോടും  ഐക്യ ധാർഡ്യം    പ്രഖ്യാപിക്കാം 'നമുക്കും



        *മുസ്തഫ മച്ചിനടുക്കം*

2018 നവംബർ 4, ഞായറാഴ്‌ച

ഈ വെളിച്ചം ഊതിക്കെടുത്തരുത്

*_*ഇത് എന്റെ പ്രിയ സുഹൃത്തും ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ ഡൽഹി ഓഫീസ് സെക്രട്ടറിയുമായ ലത്തീഫ് എഴുതിയ അനുഭവകുറിപ്പാണ്. നമുക്ക് തണലേകുന്ന ഈ പ്രസ്ഥാനത്തെ നിസ്സാര പ്രശ്നങ്ങളുടെ പേരിൽ നമ്മൾ തകർത്താൽ നമ്മെ കാത്തിരിക്കുന്നത് ഉത്തരേന്ത്യയിലേക്കാളും വലിയ ദുരന്തമായിരിക്കുമെന്ന് നാളെ ഈ പ്രസ്ഥാനത്തെ നയിക്കേണ്ട എന്റെ പ്രിയ സഹപ്രവർത്തകരുടെ മനസുകളിൽ ഒരു ഓർമ്മപെടുത്തലിന് വേണ്ടി ഇവിടെ പോസ്റ്റ് ചെയ്യുന്നു.*

കഴിഞ്ഞ ചൊവ്വാഴ്ച ചെന്നൈ ട്രിപ്ലികെനിൽ അന്തി ഉറങ്ങുന്ന ഖാഇദേ മില്ലത്തിന്റെ ചാരത്തു നിന്ന് സലാം പറഞ്ഞു ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ  ശേഷിപ്പുകൾ തേടി നടന്നു തുടങ്ങിയതാ ഞാനും വാജിദും ഫാസിലും...
തീവണ്ടിയിൽ കിട്ടിയ പാതി സ്ലീപ്പർ ക്ലാസ്സിൽ ഞങ്ങൾ കൊൽക്കത്ത വരെ..
കയ്യിൽ പുസ്തകത്തിലാക്കി പൂർവ സൂരികളുടെ (സീതി സാഹിബ്‌, പോക്കർ സാഹിബ്‌, ബാഫഖി തങ്ങൾ, സി.എച്ച്, സേട്ട് സാഹിബ്‌, ബനാത് വാല സാഹിബ്‌, ശിഹാബ് തങ്ങൾ, സീതി ഹാജി, നാട്ടിക മജീദ് സാഹിബ്‌) കരളലയിപ്പിക്കുന്ന കഥകൾ ഉണ്ട്...
രണ്ടു ദിവസം കൊണ്ട് എല്ലാം വായിച്ചു.. ഞങ്ങൾ.. രക്തത്തിൽ ലീഗ് ലഹരി കയറി മുമ്പേ മറഞ്ഞ നേതാക്കളെ മുൻ നിറുത്തി കൊൽക്കത്തയിൽ തീവണ്ടിയിറങ്ങി നേരെ പിച്ച വെച്ചത് നോർത്ത് 24പർഗാന ജില്ലയിലേക്ക്..
അതെ 1971ൽ മുസ്‌ലിം ലീഗ് മന്ത്രിയായിരുന്ന ഹസനുസ്സമാന്റെയും MLA ഹാറൂൺ റഷീദിന്റെയും നാട്ടിലേക്ക്...
മൂന്ന് പതിറ്റാണ്ടോളം ചെങ്കൊടി നിഷ്ട്ടൂര താണ്ഡവമാടിയ ഗ്രാമങ്ങൾ...
ഒരിറ്റു കുടിനീരിന് പോലും നെട്ടോട മൂടുന്ന പിന്നോക്ക സമുദായം... വിദ്യ എന്തെന്നറിയാത്ത ഹതഭാഗ്യർ... പൂർവികരുടെ പിഴവിൽ നഷ്ടപെടുന്ന നാളകളെ കുറിച്ച് ആകുലതകളില്ലാത്ത ബാല്യങ്ങൾ...
നിലം പതിക്കാനായ ചോർന്നൊലിക്കുന്ന മസ്ജിദുകൾ..
പഴമയുടെ ചരമ ഗീതമോതുന്ന ചിതലരിക്കുന്ന പുൽ വീടുകളുടെ ഉമ്മറത്തു അന്തിമയങ്ങിയാൽ കണ്ണു തുറക്കുന്ന മണ്ണെണ്ണ വിളക്കുകൾ  കാണാം ..
പേരിന് പോലുമില്ലാത്ത മൺപാതകൾ..
മാറാല പിടിച്ച ഒന്ന് രണ്ടു പെട്ടിക്കടകൾ...
ഞങ്ങളുടെ നടത്തിനൊക്കെ ഒരുതരം മരവിപ്പ് പോലെ...
ഇനി ഞങ്ങൾക്ക് പോവാനുള്ളത് മുർഷിദാബാദിലേക്കാ..
അതെ.... 1970കളിൽ മലയാള മണ്ണിനെ CHഉം കൂട്ടരും അമ്മാനമാടിയപ്പോ ഇങ്ങകലെ  വങ്കനാടിന്റെ ലീഗ് ചരിത്രത്തിൽ എ.കെ.എ ഹസനുസമാനും അനുയായികളും തിലകം ചാർത്തിയ മുർഷിദാബാദിന്റെ മണ്ണിലേക്ക്...
കയ്യിലുളള സേട്ട് സാഹിബ്‌ (ഒരു ഇന്ത്യൻ വീര ഗാഥ) പറയുന്നുണ്ട് 1970കളിലെ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ചരിത്രം...
ഗോപാലപ്പൂരിന്ന് മുർഷിദാബാദിലേക് ലോക്കൽ തീവണ്ടി കയറിയപ്പോ മനസ്സിൽ മുഴുവൻ 1970കളിലെ ലീഗ് മാത്രമായിരുന്നു..
ഇങ്ങ് മലയാളക്കരയിൽ CHഉം ബാഫഖി തങ്ങളും, സീതി സാഹിബും മുടിചൂടാ മന്നന്മാരായി വിലസുന്ന കാലം..  അകലെ ഡൽഹിയിലെ ഇരു സഭയിലും മാറി മാറി ഖാഇദേ മില്ലത്തും സേട്ട് സാഹിബും  ഉമ്മത്തിന്ന് കാവൽ നിന്ന വർഷങ്ങൾ....
ബോംബെയുടെ തെരുവുകളിൽ സമുദായത്തിനു തെരുവ് വിളക്കായി ബനാത് വാല സാഹിബ്‌ കാവൽ നിന്ന ദിനരാത്രങ്ങൾ....
ഉത്തരേന്ത്യയിൽ വിഭജനത്തിന്റെ മറവിൽ ഒരു സമുദായത്തെ രാവന്തിയോളം കശാപ്പിന് വന്നവർക്ക് മുന്നിൽ വങ്കനാട്ടിന്റെ മണ്ണിൽ ജനിച്ച മണ്ണിനായി ഹസനുസ്സമാനും കൂട്ടരും നടത്തിയ ചെറുത്ത് നിൽപ്പിന്റെ കഥ പറയുന്ന ഇടവേളകൾ....
തമിഴന്റെ ഊരിൽ സമദ് സാഹിബിന്റെ നായകത്വത്തിൽ പടവെട്ടി ഉശിര്‌ കാട്ടിയ  ആണ്ടുകൾ.... 
ഉമർ ബാഫഖി തങ്ങളും, മമ്മു കേയി സാഹിബും, അടക്കമുള്ളവർ കണ്ണൂർ സെൻട്രൽ ജയിലിൽ ഈ സമുദായത്തിനായ് തള്ളിനീക്കിയ  മാസങ്ങൾ...
ഒന്നിനു പിറകെ മറ്റൊന്നായി ഓർമ്മകൾ മുർഷിദാബാദിലേക് ദൂരം കുറക്കുന്നുണ്ടായിരുന്നു....
അസൻസോളിൽ വണ്ടിയിറങ്ങി..  ഇനി 180 കിലോമീറ്റർ ലോക്കൽ ബസിൽ വേണം മുർഷിദാബാദിന്റെ കുഗ്രാമങ്ങളിലെത്താൻ.. 
പൊടിപിടിച്ച ഗ്രാമങ്ങൾ...  കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ..  ഇറങ്ങാനായപ്പോഴേക്കും ശുഭ്രവസ്ത്രം കരിയിൽ മുങ്ങിയിരുന്നു..
7 മണിക്കൂറെടുത്തു ഈ ചുകപ്പ് മാഞ്ഞ മണ്ണിൽ എത്താൻ ... താടി നിരച്ച 1970കളിൽ ബാക്കിയായ ലീഗുകാരിൽ  പലരും ഇന്നും മുസ്‌ലിം ലീഗിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നത്  ഗ്രാമങ്ങളിൽ ഞങ്ങൾ നേരിൽ കാണുകയായി....
ഒരു കാലത്ത് AKM ഹസനുസ്സമാനും നാസിറുദ്ധീൻ ഖാനും, അഫ്താബുബുദ്ദിൻ അഹമ്മദും, ഹാറൂൺ റഷീദും, ബദ്‌റുദ്ധീൻ റഷീദും, മുഹമ്മദ്‌ സമൗനും ഈ ഉമ്മത്തിനായി പട പൊരുതി നിന്ന മണ്ണിൽ....
1971 ൽ ലീഗിന് 4 MLA ഉണ്ടായിരുന്ന ഗ്രാമങ്ങൾ.. 
1970കളിലെ ബംഗ്ലാദേശ് രൂപീകരണ കാലത്തുണ്ടായ അഭയാർത്തി പ്രയാണവും കോൺഗ്രസ് മുഖ്യൻ സിദ്ധാർഥ് ശങ്കർ റായിയുടെ സാധാരണക്കാരെ നട്ടം തിരിച്ച പരിഷ്കാരങ്ങളിൽ കോൺഗ്രസ് ക്ഷയിക്കുകയും കോൺഗ്രസിന്റെ മുസ്‌ലിം മോഹന വാഗ്ദാനങ്ങളിൽ വഞ്ചിതരായി മുസ്‌ലിം ലീഗിലെ ഒരു വിഭാഗം കൂറ് മാറിയതോടെ മുസ്‌ലിം ലീഗ് തളർന്നതും മാർക്സിസ്റ്റ്‌ പാർട്ടി ശക്തമാവാൻ കാരണമായി.. 
1988ലുണ്ടായ വർഗീയ കലാപത്തെ തുടർന്ന് കട്ര മസ്‌ജിദിൽ ജ്യോതി ബസുവിന്റെ സർക്കാർ നിസ്കാരത്തിനു അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചു ഹസനുസമാന്റെ നേതൃത്വത്തിൽ കട്ര മസ്ജിദിൽ ലക്ഷത്തിൽ പരം മുസ്‌ലിംലീഗ് പ്രവർത്തകരെ സംഘടിപ്പിച്ചു നിസ്കാരത്തിനു പദ്ധതിയിട്ടതും സിപിഎം സർക്കാർ 144 പുറപ്പെടുവിച്ചതും ഹസനുസമാന് മസ്ജിദിൽ എത്താൻ പറ്റാതെ വന്നതും മുർഷിദാബാദ് ഒരു രക്തക്കളമാവാൻ കാരണമായി...  തുടർന്നു മുല്ലമാരുടെയും ഇമാമുമാരുടെയും ഇടയിലുണ്ടായ വിഭാഗീയത രൂക്ഷമാവുകയും മുർഷിദാബാദിൽ മുസ്‌ലിം ലീഗിനെ പാടെ  ഇല്ലാതാക്കുന്നതിന് വരെ ഇത് കാരണമായി... കൂടാതെ മുസ്‌ലിം ലീഗിലുണ്ടായ നിർഭാഗ്യകരമായ പിളർപ്പും കൂടി മുസ്‌ലിം ലീഗിനെ ഉത്തരേന്ത്യൻ മണ്ണിൽ നിന്നും പടിയിറക്കി..

-----------------------------------
1. ഹരിഹർപട 80% മുസ്‌ലിം പിന്നോക്കം  (രണ്ടു വട്ടം ലീഗ് MLA, മുഹമ്മദ്‌ ആഫ്താബുദ്ധീൻ, 1969,71)
2. ഭഗവാൻഗുള 82% മുസ്‌ലിം പിന്നോക്കം (1971ൽ ലീഗ് MLA സമാഉൻ വിശ്വാസ്)
3. നൗദ 75% മുസ്‌ലിം പിന്നോക്കം (നാസിറുദ്ധീൻ ഖാൻ മൂന്നു വട്ടം MLA, 1969,71,72. പിന്നീട് ഇയാൾ കോൺഗ്രസിൽ poyi) രണ്ടു മാസം മുമ്പ് മരിച്ചു..  ലീഗിൽ വരാൻ ഇഷ്ടമായിരുന്നു..
4. ജംഗിപ്പൂർ 77% മുസ്‌ലിം പിന്നോക്കം (ബദറുദ്ദീൻ അഹമ്മദ് 1971ൽ MLA)
5. ഗോബിന്ദർ ചന്ദർ മണ്ഡൽ (SC/ST) ലീഗ് MLA ആയിരുന്നു 1971ൽ  - ഇപ്പോൾ ജീവിച്ചിരിക്കുന്നു.

കടപ്പാട്    സത്താർ  കുറ്റൂർ